ആദം നബി (അ) ചരിത്രം 2 | Prophet Adam Nabi (A)  History Malayalam Part 2

ആദം നബി (അ) ചരിത്രം 2 | Prophet Adam Nabi (A) History Malayalam Part 2

ഹസ്രത്ത് ആദം നബി (അ) ചരിത്രം 

ഭാഗം 2

ആദം നബി (അ) ചരിത്രം 2 | Prophet Adam Nabi (A)  History Malayalam Part 2


 സ്വർഗ്ഗ ലോകം

മനുഷ്യഭാവന ചെന്നെത്താത്ത മഹാലോകം അവിടത്തെ അലങ്കരാങ്ങളും ആഢംബരങ്ങളും വർണ്ണിക്കാനാവില്ല എവിടെയും സുഗന്ധപൂരിതം വിടർന്നു പരിമളം പരത്തുന്ന മനോഹരമായ പൂക്കൾ തണൽ പരത്തുന്ന മരങ്ങൾ ഒഴുകുന്ന അരുവികൾ കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ ഇണക്കിളികൾ അവയുടെ നാദം എത്ര മനോഹരം പരസ്പരം സ്നേഹിച്ചു കഴിയുന്ന കിളികൾ ഇണചേർന്നു പോവുന്ന മൃഗങ്ങൾ ഇണവേണം എങ്കിലേ സ്നേഹപ്രകടനം നടത്താൻ കഴിയൂ തനിക്കും വേണം ഒരു ഇണ ആദം(അ) ചിന്തിച്ചു ഒരുനാൾ ആദം (അ) മയങ്ങുകയായിരുന്നു ഉറക്കിന്റെയും ഉണർവ്വിന്റെയും മധ്യത്തിലുള്ള അവസ്ഥ മലക്കുകൾ വന്നു ഇടതു പാർശ്വത്തിലെ ഒരു വാരിയെല്ലെടുത്തു അത്കൊണ്ട് സ്ത്രീയെ സൃഷ്ടിച്ചു അതിസുന്ദരിയായ ഹവ്വ (റ) അതൊരു ജുമുഅഃ ദിവസമായിരുന്നു ആദം (അ) ഉണർന്നു തനിക്കരികിൽ ഒരു സുന്ദരി ഇരിക്കുന്നു എന്തൊരതിശയം നീ ആരാണ്?


ആദം (അ) ആകാംക്ഷയോടെ ചോദിച്ചു അല്ലാഹുവിന്റെ പക്കൽ നിന്ന് ഇങ്ങനെ മറുപടിയുണ്ടായി അവൾ നമ്മുടെ അടിമയാണ് പേര് ഹവ്വ എന്നാകുന്നു നിനക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൾ

ആദം  (അ) ന്ന് എന്തൊന്നില്ലാത്ത സന്തോഷം ഹവ്വയെ ഒന്നു തൊട്ടനോക്കാൻ മോഹം കൈനീട്ടി ഇങ്ങനെ പറയപ്പെട്ടു ആദം ,ഹവ്വയെ തൊടരുത് മഹ്റ് നൽകി വിവാഹം ചെയ്തു ഹലാലായ ഇണയാക്കണം അതിന്ന് മുമ്പ് സ്പർശനം പാടില്ല എന്താണ് മഹറായി നൽകേണ്ടത്?  ആദം  (അ) ചോദിച്ചു മുഹമ്മദ് നബി(സ്വ )തങ്ങളുടെ മേൽ പത്ത് സ്വലാത്ത് ചൊല്ലുക അത് മഹറായി നൽകുക ആരാണ് മുഹമ്മദ് നബി?  താങ്കളുടെ സന്താനപരമ്പരയിൽ പെട്ട ആളാണ് അന്ത്യപ്രവാചകനാണ് സൃഷ്ടികളിൽ വെച്ച് അത്യുന്നതാണ് മുഹമ്മദ് നബിയെ സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ സൃഷ്ടിക്കുമായിരുന്നില്ല താങ്കളെയും സൃഷ്ടിക്കുമായിരുന്നില്ല സ്വലാത്ത് ചൊല്ലാൻ പഠിച്ചു പത്ത് സ്വലാത്ത് ചൊല്ലി അത് മഹ്റായി നൽകി മലക്കുകൾ സാക്ഷി നിന്നു ഹവ്വ ഹലാലായ ഭാര്യയായി മലക്കുകൾ ആദം (അ)നെ അണിയിച്ചൊരുക്കി സിംഹാസനത്തിൽ ഇരുത്തി ഹവ്വയെ വിലമതിക്കാനാവാത്ത ആഭരണങ്ങൾ ധരിപ്പിച്ചു പട്ടു വസ്ത്രങ്ങളും ഉടുപ്പിച്ചു ആദമും ഹവ്വയും ആദ്യ ഇണകൾ അവർ മുട്ടിയുരുമ്മി നടന്നു സ്വർഗ്ഗത്തിലെ മലർവാടികളിലൂടെ മനം നിറയെ ആനന്ദം .


മനുഷ്യരുടെ ശത്രു 


ഹവ്വ (റ)യുടെ സൃഷ്ടിപ്പിനെക്കുറിച്ചു സുറത്തുന്നിസാഇന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് അത് നോക്കാം 

ഹേയ് മനുഷ്യരേ ഒരേ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവീൻ (തഖ്വ്വ ചെയ്യുവീൻ )


അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടാളിൽ നിന്നായി ധാരാളം പുരുഷ്യന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു (റബ്ബിനെ സൂക്ഷിക്കുവീൻ ) 


യാതൊരുവന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെ സൂക്ഷിക്കുക കുടുംബബന്ധത്തെയും സൂക്ഷിക്കുക നിശ്ചയമായും അല്ലാഹു നിങ്ങളിൽ മേൽ നോട്ടം വഹിക്കുന്നവനാകുന്നു (4:1)


ആദം(അ)നെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു ഹവ്വ (റ)യെ ആദമിൽ നിന്ന് സൃഷ്ടിച്ചു അവർ രണ്ടാളിൽ നിന്നായി കോടാനുകോടി മനുഷ്യരെ സൃഷ്ടിച്ചു അങ്ങനെയുള്ള അല്ലാഹുവിനെ സൂക്ഷിക്കുക ഇത്രയും വലിയകാര്യം പറഞ്ഞ ഉടനെ പറയുന്നത് കുടുംബബന്ധം ചേർക്കണം എന്നാകുന്നു കുടുംബബന്ധത്തിന്റെ ശ്രേഷ്ഠതയാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത് കുടുംബ ബന്ധം ഊട്ടിയുറപ്പിക്കണം കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും വാത്സല്യവും വിശ്വാസവും സുദൃഢമായി നിനൽക്കണം അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കണക്കില്ലാതെ ചൊരിയപ്പെടും കുടുംബബന്ധം ദുർബലമാക്കുന്ന ചിന്തയോ സംസാരമോ പ്രവർത്തനങ്ങളോ ഉണ്ടായിക്കൂടാ അത് നമ്മെ അധഃപ്പതനത്തിലേക്ക് നയിക്കും കുടുംബ ബന്ധം മുറിക്കുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല നബിവചനം (സ) 


സൂറത്ത് സ്വാദ് ആദം (അ)ന്റെ സൃഷ്ടിപ്പിനെക്കുറുച്ചു അനന്തര സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട് അത് ശ്രദ്ധിക്കാം നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർമ്മിക്കുക ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുവാൻ പോവുന്നു (38:71)


അങ്ങനെ ഞാനവനെ രൂപം നൽകി ശരിപ്പെടുത്തുകയും അവനിൽ എന്റെ ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന്ന് സുജൂദ് ചെയ്യണം(38:72)

അപ്പോൾ മലക്കുകൾ മുഴുവനും സുജൂദ് ചെയ്തു (38:73)


ഇബ്ലീസ് ഒഴികെ അവൻ ഗർവ്വ് നടിച്ചു അവൻ കാഫിരീങ്ങളിൽ പെട്ടവനാകുന്നു (38;74)

അല്ലാഹു ചോദിച്ചു : ഹേ... ഇബ്ലീസ് എന്റെ കരങ്ങളാൽ ഞാൻ സൃഷ്ടിച്ചതിന്ന് സൂജൂദ് ചെയ്യുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ ഗർവ്വ് നടിച്ചുവോ? അതല്ല നീ ഉത്തമന്മാരിൽ പെട്ടവനാണോ? (38:75)


ഇബ്ലീസ് പറഞ്ഞു :ഞാൻ അവനെക്കാൾ ഉത്തമനാകുന്നു എന്നെ നീ അഗ്നിയാൽ സൃഷ്ടിച്ചിരിക്കുന്നു അവനെ നീ കളിമണ്ണിനാലും സൃഷ്ടിച്ചിരിക്കുന്നു (38:76)

അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോകണം നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു (38;77)


നിശ്ചയമായും പ്രതിഫല നടപടിയെടുക്കുന്ന ദിവസം വരേക്കും നിന്റെമേൽ എന്റെ ശാപം ഉണ്ടായിരിക്കും (38:78)


വഇന്ന അലൈക്ക ലഹ്നത്തീ ഇലാ യൗമദ്ദീൻ 

ഇബ്ലീസ് പറഞ്ഞു : റബ്ബേ മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരേക്കും നീ എനിക്ക് കാലതാമസം നൽകേണമേ (38:79)


അല്ലാഹു പറഞ്ഞു :എന്നാൽ നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു (38:80)


അറിയപ്പെട്ട സമയത്തിന്റെ ദിവസം വരേക്കും (38;81)


ഉയർത്തെഴുന്നേൽപ്പിന്റെ ദിവസം വരെ ആയുസ്സ് നീട്ടിത്തരണമെന്ന് ഇബ്ലീസ് അപേക്ഷിച്ചു അതനുവദിച്ചില്ല അന്ത്യനാൾവരെ ആയുസ്സ് അനുവദിച്ചു കാഹളത്തിൽ ഒന്നാം തവണ ഊതുന്നത് വരെ മാത്രം 


ഇബ്ലീസ് പറഞ്ഞു : എന്നാൽ നിന്റെ പ്രതാപം കൊണ്ട് സത്യം നിശ്ചയമായും ഞാൻ മനുഷ്യരെ മുഴുവൻ വഴാതെറ്റിക്കുക തന്നെ ചെയ്യും (38:82)


അവരിൽ നിന്നും കളങ്കരഹിതരാക്കപ്പെട്ട നിന്റെ അടിമകൾ ഒഴികെ (38:83)

അല്ലാഹു പറഞ്ഞു : അപ്പോൾ പരമാർത്ഥം ഇതാകുന്നു പാർത്ഥം തന്നെയാണ് ഞാൻ പറയുന്നത് (38:84)


നിശ്ചയമായും നിന്നെക്കൊണ്ടുംനിന്നെ പാൻപറ്റിയ എല്ലാവരെക്കൊണ്ടും ഞാൻ നരകം നിറക്കുന്നതാണ് (38:85)


ഇബ്ലീസിന്റെ ഗർവ്വ് എവിടെ വരെ എത്തിനിൽക്കുന്നു എന്ന് നോക്കുക അതിന്റെ അംശങ്ങളാണ് മനുഷ്യരുടെ മനസ്സിലുള്ളത് അണുഅളവ് ഗർവ്വ് മനസ്സിലുള്ളവർ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നാണ് ഹദീസ് അത് ഓതുന്നവരുടെ മനസ്സിൽപ്പോലും കിബ്റ് നിലനിൽക്കുന്നു 


ശപിക്കപ്പെട്ട ഇബ്ലീസും അല്ലാഹുവും തമ്മിൽ ഉഗ്രമായ വാഗ്വാദം നടന്നു സൂറത്ത് ഇസ്റാഇൽ നിന്ന് അത് വ്യക്തമായി മനസ്സിലാക്കാം നിന്റെ അടിമകളിൽ വളരെക്കുറച്ചുപേരൊഴികെ മറ്റെല്ലാവരെയും ഞാൻ വഴിപിഴപ്പിക്കുമെന്ന് ഇബ്ലീസ് വീരവാദം മുഴക്കുന്നു അതിന്ന് അല്ലാഹു നൽകുന്ന മറുപടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നിനക്ക് കഴിയാവുന്നേടുത്തോളം ആളുകളെ വഴിപിഴപ്പിച്ചുകൊള്ളുക നിന്റെ ശബ്ദം കൊണ്ട് അവരെ ഇളക്കിവിടുക നിന്റെ കുതിരപ്പടയെ ഇറക്കുക ജനങ്ങളുടെ സ്വത്തിലും സന്താനങ്ങളിലും നീ പങ്ക് ചേർത്ത്കൊള്ളുക അവർക്ക് വാഗ്ദാനം നൽകികൊള്ളുക പിശാചിന്റെ വാഗ്ദാനം വഞ്ചനമാത്രമാകുന്നു



അങ്ങനെ നീ മനുഷ്യരെ വഴിതെറ്റിച്ചുകൊള്ളുക അറിഞ്ഞുകൊള്ളുക മനുഷ്യരിൽ നിന്ന് ആരൊക്കെ നിന്നെ പിൻപറ്റുന്നുവോ അവർ നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും ഓർക്കുക നരകമാണവരുടെ പ്രതിഫലം ഇനി സൂറത്ത് ഇസ്രാഈയിലെ വചനങ്ങൾ കാണുക 


നിങ്ങൾ ആദമിന്ന് ചെയ്യുവീൻ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരിക്കുക അപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ പറഞ്ഞു നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന് ഞാൻ സുജൂദ് ചെയ്യുകയോ? (17:61)


ഇബ്ലീസ് പറഞ്ഞു : കണ്ടുവോ ? ഇവനാണോ എന്നെക്കാൾ നീ ആദരിച്ചവൻ അന്ത്യനാൾ വരെ നീ എന്നെ പിന്തിച്ചിടുമെങ്കിൽ തീർച്ചയായും ഇവന്റെ സന്തതികളെ ഞാൻ അടക്കി ഒതുക്കി അധികാരം നടത്തും കുറച്ചുപേരൊഴികെ (17:62)



അല്ലാഹു പറഞ്ഞു : നീ പോവുക അവരിൽ നിന്ന് ആർ നിന്നെ പിൻപറ്റുന്നുവോ നരകമായിരുക്കും നിങ്ങളുടെ പ്രതിഫലം പൂർണ്ണമാക്കപ്പെട്ട പ്രതിഫലം (17:63)


നിന്റെ ശബ്ദം കൊണ്ട് അവരിൽ നിന്ന് നിനക്ക് സാധ്യമായിടത്തോളം ആളുകളെ ഇളക്കിവിട്ടുകൊള്ളുക അവർക്കെതിരെ നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടിക്കൊള്ളുക സ്വത്തുക്കളിലും മക്കളിലും അവരുമായി നീ പങ്ക് ചേരുക അവരോട് നീ വാഗ്ദാനവും ചെയ്തുകൊള്ളുക വഞ്ചനയല്ലാതെ പിശാച് അവരോട് വാഗ്ദാനം ചെയ്യുകയില്ല (17:64)


നിശ്ചയമായും എന്റെ അടിയാൻമാർ ഇവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയുമില്ല കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടുവാൻ നിന്റെ റബ്ബ് തന്നെ മതി (17:65)


ഇബ്ലീസിന്റെ ഗർവ്വും ഗമയും മനസ്സിലാക്കാൻ പറ്റുന്ന ചില വചനങ്ങൾ സൂറത്തുന്നിസാഇൽ കാണാം 


ഇബ്ലീസ് വാചാലമായി സംസാരിക്കുന്നു ഞാൻ നിന്റെ അടിമകളെ വഴിതെറ്റിക്കും ഞാനവരെ വ്യാമോഹിപ്പിക്കും അവർ എന്റെ പിന്നാലെ വരും ഞാനവരോട് കല്പിക്കും അവരെ അനുസരിക്കും അങ്ങനെ ഞാനവരെ നാശത്തിൽ ചാടിക്കും ആടുമാട് ഒട്ടകങ്ങളുടെ കാതുകൾ കീറിമുറിക്കാൻ ഞാനവരോട് കല്പിക്കും അവരത് ചെയ്യും അത് ബലിയാണെന്നും ആരാധനയാണെന്നും ഞാനവരോട് പറയും അവരത് വിശ്വസിക്കും അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ വികൃതമാക്കാൻ ഞാൻ പറയും അവരത് ചെയ്യും പ്രകൃതിയെ മാറ്റിമറിക്കും മലകളും, കുന്നുകളും , ചതുപ്പുനിലങ്ങളും,വയലുകളും, പുഴകളും വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണ് അതാണ് പ്രകൃതി ആ പ്രകൃതിയെ തകർക്കും

അല്ലാഹു പറഞ്ഞു : നീ ശ്രമിക്കുക കഴിവുകൾ മുഴുവൻ പ്രയോഗിക്കുക നിന്നെ വിശ്വസിച്ചു പിന്നാലെ വന്നവർ ഒടുവിൽ ജഹന്നം എന്ന നരകത്തിലെത്തിക്കും.


സൂറത്തുന്നിസാഇലെ വചനങ്ങൾ കാണുക 


അവനെ അല്ലാഹു ശപിച്ചിരിക്കുന്നു ഇബ്ലീസ് പറയുകയും ചെയ്തു : നിശ്ചയമായും നിന്റെ അടിമകളിൽ നിന്ന് ഒരു നിശ്ചിത ഓഹരി ഞാൻ എനിക്കുവേണ്ടി ഉണ്ടാക്കിത്തീർക്കുന്നതാണ് (4:118)


ഞാനവരെ വഴിപിഴപ്പിക്കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും അങ്ങനെ അവർ കാലികളുടെ കാതുകൾ കീറിമുറിക്കുക തന്നെ ചെയ്യും

ഞാനവരോട് കല്പിക്കും അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അലങ്കോലമാക്കും (പ്രകൃതിയെ മാറ്റിമറിക്കും )


ആരെങ്കിലും അല്ലാഹുവിനു പകരം പിശാചിനെ കാര്യകർത്താവാക്കി വെക്കുന്നുവോ അവൻ വ്യക്തമായ നഷ്ടത്തിൽ തന്നെയാകുന്നു (4:119)


പിശാച് അവരോട് വാഗ്ദാനം ചെയ്യുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ് പിശാച് അവരോട് വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്യുകയില്ല (4:120)


അക്കൂട്ടർ അവരുടെ സങ്കേതം ജഹന്നം ആകുന്നു അവിടെ നിന്ന് ഓടിപ്പോകാൻ ഒരു സ്ഥാനവും അവർ കണ്ടെതുകയില്ല (4:121)


അന്ന് അല്ലാഹുവിനോട് എന്തെല്ലാം കാര്യങ്ങൾ പറഞ്ഞുവോ അവയെല്ലാം ലോകത്ത് ഇബ്ലീസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ആദം (അ) ന്റെ പുത്രന്മാരിൽ നിന്ന് തന്നെ അവൻ പ്രവർത്തം തുടങ്ങി പരിപാടികൾ ആസൂത്രണം ചെയ്തു വിദഗ്ധമായി നടത്തിത്തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനാലായിരം നബിമാർ കടന്നുപോയി അവരോടെ സമുദായങ്ങളും കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ സമുദായത്തിന്റെ അവസാന ഭാഗം മാത്രമാണ് ഇനിയും കടന്നുപോകാൻ ബാക്കിയുള്ളത് ഇബ്ലീസും അവന്റെ സന്താനപരമ്പരയും വളരെ സജീവമായി പ്രവർത്തിച്ചു മനുഷ്യവർഗ്ഗത്തിൽ ഏറെപ്പേരെയും അവർ വഴിപിഴപ്പിച്ചു ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഇബ്ലീസിന്റെ സൈന്യം സർവ്വത്ര ജാഗ്രതയോടെ കർമ്മരംഗത്തുണ്ട് മനുവർഗ്ഗത്തിന്റ ഇന്നത്തെ പോക്കുകണ്ടാൽ നമുക്കത് വ്യക്തമായി മനസ്സിലാവും എല്ലാരംഗത്തും ശൈത്വാന്റെ തേർവ്ഴ്ചയാണ് കാണാനുള്ളത് അനീതിയും അഴിമതിയും കൊടിക്കുത്തി വാഴ്ത്തുന്നു.


പശ്ചാത്താപം


ആദം (അ) ന്റെയും ഹവ്വ (റ)യുടെയും ഗുണകാംക്ഷിയായി ഇബ്ലീസ് പ്രത്യക്ഷപ്പെട്ടു അവരോട് സ്നേഹപൂർവ്വം സംസാരിച്ചു വിലക്കപ്പെട്ടത് ഭക്ഷിക്കാൻ പ്രേരിപ്പിച്ചു

ആ പഴം ഭക്ഷിച്ചാൽ നിങ്ങൾക്കവിടെ ശാശ്വതമായി ജീവിക്കാം പിന്നെയും ഇബ്ലീസ് പലതും പറഞ്ഞു പ്രേരിപ്പിച്ചു ഹവ്വ (റ) വൃക്ഷത്തിന്നടുത്തേക്കുപോയി പഴങ്ങൾ പറിച്ചു പഴം ഭക്ഷിച്ചു നല്ല രുചി തോന്നി


ഭർത്താവിനെ പ്രേരിപ്പിച്ചു ഭർത്താവും പഴം കഴിച്ചു പഴം കഴിച്ചതോടെ നിലയാകെ മാറി സ്വർഗീയ വസ്ത്രം നീങ്ങിപ്പോയി നഗ്നത വെളിവായി വല്ലാത്ത വെപ്രാളമായി

നഗ്നത മറക്കാൻ വല്ലതും തരണേ?

അവർ മരങ്ങളോട് കേണപേക്ഷിച്ചു ഒരു വൃക്ഷവും ചെവിക്കൊണ്ടില്ല

അത്തിമരം സങ്കടം കണ്ടു ഇലകൾ നൽകി ഇലകൾ കൊണ്ട് നാണം മറച്ചു


സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് കടക്കുക

അല്ലാഹുവിന്റെ കല്പന വന്നു ഇനി രക്ഷയില്ല എങ്ങോട് പോവും? എങ്ങനെ പോവും?


ഹവ്വ (റ)യുടെ കൈപിടിച്ചുകൊണ്ട് ആദം (അ) നടന്നു പെട്ടെന്നൊരു കല്പന വന്നു

ഹവ്വയുടെ കൈവിടുക കൈവിട്ടു രണ്ട് പേരും അകന്നു നടന്നു അല്ലാഹുവിന്റെ കല്പന പ്രകാരം ആദം (അ) നെ സറൻ ദ്വീപിൽ (സിലോൺ) ഇറക്കി

ഹവ്വ (റ)യെ ജിദ്ദയിലും ഇറക്കി വിലക്കപ്പെട്ട മരവുമായി ബന്ധപ്പെട്ട് ഒരു മയിലിനെക്കുറിച്ചും ഒരു പാമ്പിനെക്കുറിച്ചും പരാമർശിക്കപ്പെട്ടിട്ടുണ്ട് മയിലും പാമ്പും ഇബ്ലീസിനെ സഹായിച്ചു

മയിലിനെ അബ്സീനിയായിലും പാമ്പിനെ ഇസ്ഫഹാനിലും ഇറക്കി

ഈ വിധത്തിൽ ചിലർ വിവരണം നൽകിയിട്ടുണ്ട്

ഇബ്ലീസും പുറത്തായി ഭൂമിയിലായി താമസം ഭൂമിയിൽ എവിടെ? 


ബാബിലോണിയായിലാണെന്നും ബൽസാൻ എന്ന നാട്ടിലാണെന്നും അഭിപ്രായമുണ്ട്

സംനാൻ എന്ന നാട്ടിലാണ് ഇബ്ലീസ് വന്നുവീണതെന്ന് റിപ്പോർട്ടുകളിൽ കാണുന്നു

ജിദ്ദയിൽ കടലിന്ന് സമീപമുള്ള ഒരു മലയുടെ മുകളിലാണ് ഹവ്വ (റ) എത്തിച്ചേർന്നത്

ആദം (അ)ന്റെ ശിരസ്സിൽ നിന്ന് മഹത്വത്തിന്റെ ചിഹ്നമായി ധരിപ്പിക്കപ്പെട്ട കിരീടം എടുത്തുമാറ്റിയിരുന്നു മറ്റൊരു ചിഹ്നമായ അരപ്പട്ടയും അഴിച്ചുമാറ്റിയിരുന്നു എന്നിട്ടാണ് ഭൂമിയിലിറക്കിയത് അസ്വറിന്റെയും മഗ്രിബിന്റെയും ഇടക്കുള്ള സമയം അത്രയും സമയമാണ് ആദം (അ) സ്വർഗ്ഗത്തിൽ കഴിഞ്ഞത് സ്വർഗ്ഗത്തിലെ അത്രയും സമയം ഭൂമിയിലെ ആയിരം വർഷത്തിന്ന് തുല്യമാണ്


ഇബ്ലീസിന്റെ ചതിയിൽ ആദ്യം പെട്ടത് ഹവ്വയാണ് അത് കാരണം ചില ശിക്ഷകൾ അവർക്ക് വിധിക്കപ്പെട്ടു ഹവ്വയെ ഇങ്ങനെ അറിയിക്കപ്പെട്ടു

നീയും ശിക്ഷക്ക് പാത്രമാണ് നീ ഗർഭിണിയായാൽ വേദനയോടുകൂടിയല്ലാതെ പ്രസവിക്കുകയില്ല എല്ലാമസത്തിലും ആർത്തവമുണ്ടാകും പുരുഷൻ സ്ത്രീയെ ജയിക്കും സ്ത്രീ പുരുഷനെ ആശ്രയിച്ചു കഴിയും


ഒരു ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു


നബി(സ്വ) തങ്ങൾ പറഞ്ഞു 

"എന്നെ ആദമിനേക്കാൾ രണ്ട് കാര്യങ്ങളിൽ ശ്രേഷ്ഠനാക്കിയിരിക്കുന്നു ഒന്ന് : എന്റെ ശൈത്വാൻ അനുസരണയുള്ളവനാണ് ആദമിന്റെ ശൈത്വാൻ അനുസരണയില്ലാത്തവൻ ആയിരുന്നു

രണ്ട് : എന്റെ ഭാര്യമാർ മതപരമായകാര്യങ്ങളിൽ എന്നെ സഹായിക്കുന്നു ആദമാകട്ടെ ഭാര്യമുഖേന ആപത്തിൽ അകപ്പെട്ടു

ആദം (അ) ഭൂമിയിൽ വരുമ്പോൾ ശരീരത്തിൽ അണിഞ്ഞിരുന്നത് തുന്നിക്കൂട്ടിയ ഇലകളായിരുന്നു കാറ്റിൽ അവ കീറപ്പറിഞ്ഞുപ്പോയി ഇലയുടെ കഷ്ണങ്ങൾ പല മരങ്ങളിൽ ചെന്നു പതിച്ചു ആ മരങ്ങൾ സുഗന്ധമുള്ളതായിത്തീർന്നു ഇന്ത്യയിൽ ധാരാളം സുഗന്ധ ദ്രവ്യങ്ങളുണ്ട് 


ജിബ്രീൽ (അ) ഇടക്കിടെ ആദം (അ)നെ കാണാൻ വരും ഒരിക്കൽ ഏതാനും ഗോതമ്പുമണികൾ കൊണ്ടുവന്നുകൊടുത്തു ഇരുമ്പുകൊണ്ടു വന്നു കൃഷി ആയുധങ്ങൾ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു ഗോതമ്പുമണികൾ കൃഷി ചെയ്തു നനച്ചു വളർത്തി ഗോതമ്പ് വിളഞ്ഞു കൊയ്തെടുത്തു ധാന്യം പൊടിച്ചു മാവ്കുഴച്ചു റൊട്ടിയുണ്ടാക്കി ആഹാരം കഴിച്ചു ഹവ്വ (റ) യും കൃഷി ചെയ്യാൻ പഠിച്ചു പലതരം ജോലികൾ ചെയ്തു ആഹാരം പാകപ്പെടുത്തിക്കഴിച്ചു വിലക്കപ്പെട്ട പഴം കഴിച്ചത് മുതൽ ആദം(അ) പശ്ചാത്താപവിവശനായിരുന്നു മനസ്സിനെ കാർന്നു തിന്നുന്ന ദുഃഖം സഹിക്കാനാവുന്നില്ല ഹവ്വ (റ) ക്ക് രണ്ട് ദുഃഖമാണ് പഴം കഴിച്ച ദുഃഖം ഭർത്താവിനെ നിർബന്ധിച്ചു കഴിപ്പിച്ച ദുഃഖം

കണ്ണീരൊഴുക്കി പ്രാർത്ഥിക്കുകയാണവർ എത്ര കാലം ദുഃഖിച്ചു കണ്ണീരൊഴുക്കി എന്തുമാത്രം പശ്ചാത്തപിച്ചു.


ഭൂമിയിലെത്തിയപ്പോൾ വിരഹവേദനയും എല്ലാം ഇബ്ലീസ് കാരണം കണ്ണീരിനും നെടുവീർപ്പുകൾക്കുമിടയിലൂടെ സംവത്സരങ്ങൾ എത്രയോ കടന്നുപോയി സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തെക്കുറിച്ച് സൂറത്ത് ത്വാഹയിൽ പറയുന്നത് ശ്രദ്ധിക്കാം


അങ്ങനെ ശൈത്വാൻ (ഇബ്ലീസ് ) ആദമിന്ന് ദുർബോധനം നൽകി അവർ പറഞ്ഞു : നിത്യവാസത്തിനുള്ള വൃക്ഷത്തെയും നശിച്ചു പോകാത്ത രാജത്വത്തെയും ഞാൻ നിനക്ക് അറിയിച്ച് തരട്ടെയോ (20:120

എന്നിട്ട് അവർ രണ്ട്പേരും അതിൽ നിന്ന് (പഴം ) തിന്നു ഉടനെ അവർക്ക് തങ്ങളെ നഗ്നത വെളിപ്പെട്ടു സ്വർഗ്ഗത്തിലെ ഇലകളിൽ നിന്ന് എടുത്ത് അവർ തങ്ങളുടെ മേൽ ഒട്ടിക്കുവാൻ തുടങ്ങി

ആദം തന്റെ റബ്ബിനോട് അനുസരണക്കേട് കാണിച്ചു അങ്ങനെ വഴിപിഴച്ചു (20:121)


ആദം (അ) ദീർഘകാലം പശ്ചാത്തപിച്ചു കരഞ്ഞു പ്രാർത്ഥിച്ചു അവരുടെ പ്രാർത്ഥനാവചനം വളരെ പ്രസിദ്ധമാണ് 


റബ്ബനാ ളലംനാ അൻഫുസനാ വഇല്ലം തഗ്ഫിർ ലനാ ലനകൂനന്ന മിനൽ ഖാസിരീൻ


ഞങ്ങളുടെ റബ്ബേ ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുകയാണ് നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങൾക്കു കരുണ ചെയ്യുകയും ചെയ്യാതിരുന്നാൽ തീർച്ചയായും ഞങ്ങൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോവും വിശുദ്ധ ഖുർആൻ പറയുന്നു


പിന്നീട് അദ്ദേഹത്തെ അല്ലാഹു നന്നാക്കിയെടുത്തു അങ്ങനെ അദ്ദേഹത്തിന്റെ മേൽ പശ്ചാത്താപം സ്വീകരിച്ചു മാർഗ്ഗദർശനം നൽകുകയും ചെയ്തു (20;122)


ആദം (അ)ഹവ്വ (റ) എന്നിവരെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയ ശേഷം അല്ലാഹു ചില നിർദേശങ്ങൾ നൽകുകയുണ്ടായി അവർക്കും അവരുടെ സന്താന പരമ്പരയായ മനുഷ്യവർഗ്ഗത്തിന്നുമുള്ളതാണ് ആ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആൻ പറയുന്നു


അല്ലാഹു പറഞ്ഞു : നിങ്ങളെല്ലാവരും ഇതിൽ നിന്ന് ഇറങ്ങിപ്പോകുവീൻ

നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു

എന്നാൽ എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും നിങ്ങൾക്കു വന്നു കിട്ടുന്നതായാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റുന്നുവോ അവൻ വഴിപിഴക്കുകയില്ല വിഷമിക്കേണ്ടി വരികയുമില്ല (20:123)


സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദം (അ) വരം ഹവ്വ (റ)ക്കും സർവ്വശക്തനായ അല്ലാഹു സന്മാർഗ്ഗോപദേശങ്ങൾ നൽകും അത് പിൻപറ്റിയാൽ മതി അപ്പോൾ അവൻ പൊറുത്തു കൊടുക്കും സൽക്കർമ്മങ്ങൾ സ്വീകരിക്കും


മനുഷ്യവർഗ്ഗത്തോടുള്ള പ്രഖ്യാപനം കൂടിയാണിത് കാലാകാലങ്ങളിൽ പ്രവാചകന്മാർ വരും അവർ സന്മാർഗം ഉപദേശിക്കും ആരൊക്കെ അത് പിൻപറ്റിയോ അവർ രക്ഷപ്പെട്ടു നബിമാരെ പിൻപറ്റിയവർ വഴിപിഴക്കുകയില്ല മരണവേളയിലോ ഖബറിലോ ,മഹ്ശറയിലോ അവർ വിഷമിക്കുകയുമില്ല.


പ്രവാചകന്മാരുടെ കാലം കഴിഞ്ഞു ആരിഫീങ്ങളാണ് പ്രവാചകന്മാരുടെ പിൻഗാമികൾ

ഔലിയാക്കൾ,ത്വരീഖത്തിന്റെ മശാഇഖുമാർ അവർ ജനങ്ങൾക്ക് സന്മാർഗം ഉപദേശിക്കും അവരെ പിൻപറ്റിയവരും വഴിപിഴയ്ക്കുകയില്ല


ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ഔലിയാക്കൾ ലോകാവസാനം വരെ ലോകത്തുണ്ടാകും അവരെ പിൻപറ്റുന്നവരുടെ എണ്ണം കുറവായിരിക്കും വലിയൊരു വിഭാഗം എക്കാലവും അവർക്കെതിരിയായിരിക്കും


സന്മാർഗം കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഏറെപ്പേരും അവർ നബിമാരെ കണ്ടില്ല ഔലിയാക്കളെ കണ്ടില്ല വേദഗ്രന്ഥങ്ങൾ കണ്ടില്ല സത്യവിശ്വാസികളെ കണ്ടില്ല കണ്ണില്ലാത്തവരെപ്പോലെ നടന്നു

നല്ലതിന്ന് നേരെ കണ്ണുതുറന്നില്ല


ഇവരും മരിക്കും മരണത്തിന്റെ മാലാഖ വന്നാൽ കീഴടങ്ങുകയേ നിവൃത്തിയുള്ളൂ മലണദൂതനെ അകറ്റാൻ ഒരു ധിക്കാരിക്കും കഴിയില്ല മരിക്കും മണ്ണിനടിയിലാവും അന്ത്യനാളിൽ എഴുന്നേൽപ്പിക്കും വിചാരണക്ക് കൊണ്ട് പോവാൻ ഉയർത്തെഴുന്നേൽപ്പിച്ചപ്പോൾ അവന്ന് കഴ്ചയില്ല അന്ധനാണ് ഒന്നും കാണാൻ വയ്യ ഇതന്ത് പറ്റി? ഭൂമിയിൽ താൻ കാഴ്ചയുള്ളവനായിരുന്നല്ലോ? തന്റെ കാഴ്ച എവിടെപ്പോയി? ഭൂമിയിൽ വെച്ച് നല്ലത് കാണത്തവന്റെ കാഴ്ചപോയി


കാണാൻ പാടില്ലാത്തതാണ് അവൻ കണ്ടത്

വിശുദ്ധ ഖുർആൻ പറയുന്നു

ആരെങ്കിലും എന്റെ ഉൽബോധനത്തെ വിട്ട് തിരിഞ്ഞുകളഞ്ഞാൽ , നിശ്ചയമായും അവന്ന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ് ആന്ത്യനാളിൽ അവനെ നാം അന്ധനായി നിലവിൽ എഴുന്നേൽപിച്ച് ഒരുമിച്ച് കൂട്ടുന്നതുമാണ് (20:124)

അവൻ പറയും : റബ്ബേ എന്തിനാണ് നീ എന്നെ ആന്ധനായ നിലയിൽ എഴുന്നേൽപിച്ച് ഒരുമിച്ചുകൂട്ടിയത്? ഞാൻ കാഴാചയുള്ളവനായിരുന്നവല്ലോ (20:125)

അല്ലാഹു പറയും: അങ്ങനെ തന്നെയാണ് നിനക്ക് നമ്മുടെ ലക്ഷ്യങ്ങൾ (ആയത്തുകൾ ) വന്നു അപ്പോൾ നീ അത് മറന്നുകളഞ്ഞു അപ്രകാരം ഇന്ന് നീയും വിസ്മരിക്കപ്പെട്ടിരിക്കുന്നു (20:126)


അങ്ങനെയാണ് അതിര് കവിയുകയും തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളിൽ (ആയത്തുകളിൽ) വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്ന് നാം പ്രതിഫലം നൽകുക


പരലോക ശിക്ഷ കഠിനവും കൂടുതൽ ശേഷിക്കുന്നതുമാകുന്നു (20:127)


മനുഷ്യർ സന്മാർഗത്തിൽ ചലിക്കണം ധാരാളം നന്മകൾ പ്രവർത്തിക്കണം അല്ലാഹുവിന്റെ തൃപ്തിനേടണം

സന്മാർഗം ഉപദേശിക്കാൻ അർഹതയുള്ള യോഗ്യരായ മഹാന്മാരുമായി സഹവാസം കൂടണം അവരുടെ ഉപദേശമനുസരിച്ചു ജീവിക്കണം എന്നാൽ വിജയിച്ചു

സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആദം (അ) വല്ലാതെ ദുഃഖപരവശനായിരുന്നു അപ്പോൾ അല്ലാഹു നൽകിയ ഉപദേശം ഇതായിരുന്നു


ഭൂമിയിൽ ഒരു നിശ്ചിതകാലം നിങ്ങൾ ജീവിക്കണം നിങ്ങളുടെ അക്കാലത്തെക്കുള്ള പാർപ്പിടമാണത് അത്രയും കാലത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളും ഭൂമിയിൽ നിന്ന് ലഭിക്കും വായു ,വെള്ളം, ആഹാരം എന്നിവ ഓരോരുത്തടെ പേരിലും നിശ്ചയിക്കപ്പെടും 


സൂറത്തുൽ ബഖറയിലെ വചനങ്ങൾ കാണുക


എന്നിട്ട് പിശാച് അവരെ അതിൽ നിന്ന് വ്യതിചലിപ്പിച്ചു അങ്ങനെ അവർ രണ്ടാളും അതിൽ നിന്ന് പുറത്താക്കപ്പെട്ടു നാം പറഞ്ഞു : എല്ലാവരും ഇറങ്ങിപ്പോകുവീൻ നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു

നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത സമയം വരേക്കുള്ള പാർപ്പിടവും ജീവിത വിഭവവും ഉണ്ടായിരിക്കും (2:36)

ആദം (അ) ഹവ്വ (റ), ഇബ്ലീസ് ഇവരാണ് ഭൂമിയിലേക്ക് അയക്കപ്പെട്ടത്

ആദം (അ) ഹവ്വ (റ) ഇവർ മുഹ്മിനീങ്ങളാണ്

ഇബ്ലീസ് അവരുടെ ശത്രുവാണ് പിന്നീട് ഭൂമിയിൽ വരുന്ന മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥയെന്താണ്? ഒന്നുകിൽ ആദം-ഹവ്വയുടെ ഭാഗത്ത്

അല്ലെങ്കിൽ ഇബ്ലീസിന്റെ ഭാഗത്ത് ശത്രുത ഭൂമിയുള്ള കാലത്തോളം നിലനിൽക്കും പശ്ചാത്താപം അഥവാ തൗബ ..


ദുഃഖം നിറഞ്ഞ പ്രാർഥന അതിലൂടെ പാപങ്ങൾ കഴുകിക്കളയുക മനസ്സ് ശുദ്ധമായിത്തീരുക ഇതാണ് മനുഷ്യരുടെ മോചനമാർഗ്ഗം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം


അനന്തരം ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങൾ ഏറ്റെടുത്തു അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു തീർച്ചയായും അവൻ പശ്ചാത്താപം വളരെയേറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (2:37)


പശ്ചാത്താപത്തിന്റെ (തൗബയുടെ) വചനങ്ങൾ ഏറ്റെടുത്തു ചൊല്ലി ഒടുവിൽ പശ്ചാത്താപം സ്വീകരിച്ചു 


സൂറത്തുൽ ബഖറയിൽ ഇങ്ങനെ കൂടി കാണാം

നാം പറഞ്ഞു : നിങ്ങൾ മുഴുവൻ ഇവിടെ നിന്ന് ഇറങ്ങിപ്പോയ്ക്കൊള്ളുക എന്നിട്ട് എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും വന്നാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റിയോ അവരുടെ മേൽ യാതൊരു ഭയവുമില്ല അവർ വ്യസനിക്കുകയില്ല (2:38)


സന്മാർഗദർശനം വന്നു എന്നിട്ടതിനെ പിൻപറ്റിയില്ല എങ്കിലോ?

അപ്പോൾ അവൻ നരകത്തിന്റെ അവകാശിയായി അതിൽ അവന്റെ ജീവിതം ശാശ്വതം തന്നെ 


വിശുദ്ധ ഖുർആൻ പറയുന്നു :

സത്യത്തിൽ വിശ്വസിക്കാതിരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു അവരതിൽ സ്ഥിരവാസികളായിരിക്കും (2:39)

സത്യനിഷേധത്തിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നത് ശപിക്കപ്പെട്ട ഇബ്ലീസ് ആകുന്നു അവൻ തെറ്റുകൾ ഭംഗിയായി തോന്നിപ്പിക്കും അതിൽ വഞ്ചിതരായാൽ നരകത്തിലെ ശാശ്വത വാസമായിരിക്കും ഫലം


ആദം നബി (അ) ചരിത്രം ഭാഗം 1


prophet adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi history

You may like these posts