ആദം നബി (അ) ചരിത്രം 4 | Prophet Adam Nabi (A)  History Malayalam Part 4

ആദം നബി (അ) ചരിത്രം 4 | Prophet Adam Nabi (A) History Malayalam Part 4

ഹസ്രത്ത് ആദം നബി (അ) ചരിത്രം 

ഭാഗം 4



 ഭൂമിയിലെ ആദ്യ കൊലപാതകം 

ഹാബീലിനെ കൊല്ലണം ഇഖ്ലീമയെ സ്വന്തമാക്കണം ഈ ചിന്ത മാത്രമേ മനസ്സിലുള്ളൂ എങ്ങനെ കൊല്ലും ? അതറിയില്ല ഇബ്ലീസ് സന്തോഷവാനായി കുഴുപ്പമുണ്ടാക്കാൻ പറ്റിയ സന്ദർഭം തന്നെ ഇബ്ലീസ് മനുഷ്യരൂപം സ്വീകരിച്ചു ഒരു പക്ഷിയുമായി ഖാബീലിന്റെ മുന്നിലെത്തി ഖാബീൽ ആകാംക്ഷയോടെ ആ മനുഷ്യനെ നോക്കി ഇബ്ലീസ് നല്ലൊരു കല്ലെടുത്തു പക്ഷിയുടെ തലക്കടിച്ചു പക്ഷി ചത്തുപോയി ഖാബീലിന്ന് ആശയം പിടിക്കിട്ടി കല്ല്കൊണ്ട് തലക്കടിച്ചാൽ കൊല്ലാം ഹാബീലിനെ അങ്ങനെ കൊല്ലാം ഖാബീൽ ആ ചിന്തയുമായി നടക്കുകയാണ് ഹാബീലിന്റെ പോക്കുവരവുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു


അതാ ഒരു തണൽമരം അതിന്ന് താഴെ ഒരാൾ വിശ്രമിക്കുന്നു ചെന്നു നോക്കി ഹാബീൽ തന്നെ ഇത് തന്നെ നല്ല അവസരം കണ്ണടച്ച് കിടക്കുകയാണ് ചെറിയ മയക്കം യാത്രാക്ഷീണം കൊണ്ടായിരിക്കും ആദ്യത്തെ കൊലപാതകം നടക്കാൻ പോവുന്നു ആദ്യപിതാവിന്റെ മൂത്ത പുത്രൻ കൊലപാതകിയാവാൻ പോവുന്നു ഇബ്ലീസ് കണ്ടു രസിക്കുന്നു


ഖാബീൽ ഭാരം കൂടിയ കല്ല് കൈകളിൽ പൊക്കിപ്പിടിച്ചിരിക്കുന്നു നിഷ്കളങ്കനായ ഹാബീലിന്റെ മനോഹരമായ ശിരസ്സിന്നു നേരെയാണ് കല്ല് വരുന്നത് ശക്തമായ ഇടി ശിരസ്സ് തകർന്നുപോയി രക്തം ചിതറിവീണു കളങ്കമില്ലാത്ത പുത്രൻ വധിക്കപ്പെട്ടു വിജനമായ പ്രദേശം വിറങ്ങലിച്ചു നിന്നു അപ്പോൾ ശൈത്വാൻ പൊട്ടിച്ചിരിച്ചു സഹോദരന്റെ ചലനങ്ങൾ നിലച്ചു ഇനിയെന്ത്? ചേതനയറ്റ ശരീരം എന്ത് ചെയ്യണം? അറിയില്ല അറുപത് വയസ്സ് മാത്രം പ്രായമുള്ള ഹാബീലിന്റെ ജീവനില്ലാത്ത ശരീരവുമായി ഖാബീൽ നടന്നു നാല്പത് ദിവസങ്ങൾ കടന്നുപോയി ആകെ പരവശനായി ക്ഷീണിതനായി അപ്പോൾ അയാൾ ആ കഴ്ചകണ്ടു


കാട്ടുമൃഗങ്ങളും പക്ഷികളും തമ്മിലുള്ള പോരാട്ടം ചിലപക്ഷികൾ പോരാട്ടത്തിൽ ചത്തു ഒരു കാക്ക താഴ്ന്നു പറന്നുവരുന്നത് ഖാബീൽ കണ്ടു കാക്കയുടെ പ്രവർത്തനം കൗതുകത്തോടെ നോക്കി നിന്നു ചുണ്ട് കൊണ്ട് ഭൂമിയിൽ കൊത്തുന്നു മണ്ണ് നീക്കുന്നു കുറെ കഴിഞ്ഞപ്പോൾ ഒരു കുഴിയുണ്ടായി ചത്ത പക്ഷിയെ കടിച്ചു വലിച്ചുകൊണ്ട് വന്നു കുഴിയിലിട്ടു മൂടി സംസ്കരണം പൂർത്തിയായി കാക്ക പറന്നകന്നു അപ്പോൾ ഖാബീൽ സ്വയം ചോദിച്ചതിങ്ങനെ


കാക്കയുടെ വിവരം പോലും തനിക്കില്ലാതെപോയല്ലോ ? സഹോദരനെ വധിച്ചത് കാരണം ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഖാബീൽ ഭൂമിയിൽ വലിയൊരു കുഴിയുണ്ടാക്കി സഹോദരന്റെ മയ്യിത്ത് അതിലിട്ട് മൂടി


സൂറത്ത് മാഇദയിൽ ഈ സംഭവം വിവരിക്കുന്നത് കാണുക

നബിയേ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം യഥാർത്ഥ പ്രകാരം ഓതിക്കൊടുക്കുക അവർ രണ്ട് പേരും ഖുർബാൻ നടത്തിയ സന്ദർഭം ഓർക്കുക എന്നിട്ട് അവരിൽ ഒരാളിൽ നിന്ന് അത് സ്വീകരിക്കപ്പെട്ടു മറ്റവനിൽ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല മറ്റവൻ പറഞ്ഞു : നിശ്ചയമായും നിന്നെ ഞാൻ കൊലപ്പെടുത്തും ഖുർബാൻ സ്വീകരിക്കപ്പെട്ടവൻ പറഞ്ഞു : ഭയഭക്തിയുള്ളവരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (5:30) 


ഹാബീൽ ശാന്തസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു എന്നെകൊല്ലാൻ വേണ്ടി എന്റെ നേരെ നീ കൈനീട്ടീയേക്കാം എന്നാലും നിന്നെക്കൊല്ലാൻ വേണ്ടി നിന്റെ നേരെ ഞാൻ കൈനീട്ടുകയില്ല ലോകരക്ഷിതാവായ അല്ലാഹുവിനെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു കൊലപാതകം അതീവഗുരുതരമാണെന്ന് ഹാബീൽ സഹോദരനെ ഓർമ്മിപ്പിക്കുന്നു ഇബ്ലീസിന്റെ ചതിയിൽ പെട്ടുപോയ ഖാബീലിന്ന് ഉപദേശം ഫലം ചെയ്തില്ല.


വിശുദ്ധ ഖുർആൻ പറയുന്നു,:

എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എന്റെ നേരെ നിന്റെ കൈനീട്ടിയാൽ പോലും നിന്നെ കൊല ചെയ്യാൻ വേണ്ടി എന്റെ കൈ നിന്റെ നേരെ നീട്ടുകയേയില്ല നിശ്ചയമായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു (5:31)

ഹാബീൽ ഇത്രകൂടിപ്പറഞ്ഞു:

കൊലപാതകത്തിന്റെ കുറ്റം നിനക്കുണ്ട് എന്റെ കുറ്റവും നീ ഏറ്റെടുക്കണം രണ്ട് കുറ്റങ്ങളുമായി നീ മടങ്ങിക്കൊള്ളുക അത്കേട്ടിട്ടും ഖാബീലിന്ന് കുലുക്കമില്ല കൊലനടത്തിയേ അടങ്ങൂ എന്ന വാശി 


ഇബ്ലീസിന്ന് കിട്ടിയ വാഗ്ദാനം


ഇബ്ലീസിനെ അനുസരിക്കാൻ നിന്നാൽ ആ അവസ്ഥയിൽ മനുഷ്യൻ എത്തിച്ചേരും വിശുദ്ധ ഖുർആൻ പറയുന്നു

നിശ്ചയമായും നിന്റെ കുറ്റവും എന്റെ കുറ്റവും നീ വഹിക്കണമെന്നാണ് ഞാനുദ്ദേശിക്കുന്നത് അങ്ങനെ നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനായിരിക്കാനും അത് അക്രമികളുടെ പ്രതിഫലമാകുന്നു (5:31)


എന്നിട്ട് അവന്റെ സഹോദരനെ കൊല്ലുന്നതിന്ന് അവന്റെ മനസ്സ് വഴങ്ങിക്കൊടുത്തു അങ്ങനെ അവൻ സഹോദരനെ കൊലചെയ്തു അതിനാൽ അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു (5:33)


അപ്പോൾ ഭൂമിയിൽ മാന്തിക്കുഴിക്കുന്ന ഒരു കാക്കയെ അയച്ചു തന്റെ സഹോദരന്റെ നഗനജഢം എങ്ങനെ മറവ് ചെയ്യണമെന്ന് അവന്ന് കാണിച്ചുകൊടുക്കുവാൻ വേണ്ടി

അവൻ പറഞ്ഞു : എന്റെ നഷ്ടമേ ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുകയും എന്റെ സഹോദരന്റെ നഗ്ന ജഡം മറവുചെയ്യാൻ എനിക്ക് കഴിയാതാവുകയും ചെയ്തല്ലോ

അങ്ങനെ അവൻ ഖേദക്കാരിൽ പെട്ടവനായിത്തീർന്നു(5:34)


മനുഷ്യൻ പലഘട്ടങ്ങളിലും എടുത്തുചാട്ടക്കാരനായിമാറുന്നു പലകാര്യങ്ങളിലും അനാവശ്യ ധൃതി കാണിക്കും അനാവശ്യ ധൃതി പിശാചിന്റെ വികൃതിയാകുന്നു

കുറ്റം ചെയ്യുക പിന്നെ കുറ്റംബോധം തോന്നുക ഖാബീലിന്ന് കൊല നടത്തിയ ശേഷം കുറ്റബോധം തോന്നി എന്ത് പ്രയോജനം സ്വയം നിയന്ത്രിക്കാൻ കഴിയണം വികാരാവേശങ്ങൾക്ക് അടിപ്പെടരുത് അതാണ് സത്യവിശ്വാസിയുടെ ലക്ഷണം


നബി(സ:അ) തങ്ങൾ പ്രസ്താവിച്ചത് കാണുക : മൽപിടുത്തത്തിൽ അപരനെ തോൽപിക്കുന്നവനല്ല യഥാർത്ഥ ബലവാൻ കോപം വരുമ്പോൾ തന്നത്താൻ അധീനപ്പെടുത്തുന്നവനാണ് ബലവാൻ


അകാരണമായി ഒരാളെ കൊന്നാൻ മനുഷ്യരേ മുഴുവൻ കൊന്നവനെപ്പോലെയായി ഘാതകൻ

ഒരാളുടെ ജീവൻ രക്ഷിച്ചാൽ സകലജനങ്ങളുടെയും ജീവൻ രക്ഷിച്ചത് പോലെയുമായി

ഇസ്രാഈലി സമൂഹത്തെ ഇക്കാര്യം അല്ലാഹു ഓർമ്മപ്പെടുത്തുകയുണ്ടായി വിശുദ്ധ ഖുർആനിൽ അത് കാണാം

അക്കാരണത്താൽ ഇസ്രാഈലി സന്തതികളുടെ മേൽ നാം രേഖപ്പെടുത്തി ഒരാളെ കൊല ചെയ്തതിനോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ പകരമല്ലാതെ ആരെങ്കിലും ഒരു ദേഹത്തിനെ കൊലപ്പെടുത്തിയാൽ അവൻ മനുഷ്യരെ മുഴുവൻ കൊല ചെയ്തത് പോലെയായി

ആരെങ്കിലും ഒരു ദേഹത്തെ ജീവിപ്പിക്കുന്നതായാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമായി നമ്മുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി അവരിലേക്ക് ചെല്ലുകയുണ്ടായി പിന്നെ അതിന്നുശേഷം അവരിൽ വളരെ ആളുകൾ ഭൂമിയിൽ അതിര് കവിഞ്ഞാൽ തന്നെയായിരുന്നു (5:35)


ആദ്യമനുഷ്യൻ ആദം (അ) ആദം(അ)ന്റെ മൂത്തപുത്രൻ ഖാബീൽ അവൻ തന്റെ സഹോദരനെ കൊല്ലുന്നു എന്താകാരണം ? പെണ്ണിന്റെ സൗന്ദര്യം മനുഷ്യ വർഗ്ഗം ഇതിനിന്ന് പാഠം പഠിക്കണം പെണ്ണിന്റെ സൗന്ദര്യത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കുമുണ്ടോ വല്ല കണക്കും,? അത് തുടർക്കഥയായി നീണ്ടുപോവുന്നു


ഖാബീൽ ഇഖ്ലീമയെ ബലമായി കൊണ്ടുപോയി അതിൽ താമസിച്ചു ധാരാളം സന്താനങ്ങളുണ്ടായി ഹാബിലിന്റെ സംസ്കരണം കഴിഞ്ഞ ഉടനെ ഭൂമി ഖാബീലിനെ അരവരെ വിഴുങ്ങി പിന്നെ നെഞ്ച് വരെ വിഴുങ്ങി മുഹമ്മദ് മുസ്തഫാ (സ:അ)തങ്ങളുടെ ഹഖ് കൊണ്ട് രക്ഷിക്കേണമേയെന്ന് കരഞ്ഞുപ്രാർത്ഥിച്ചപ്പോൾ രക്ഷപ്പെട്ടു അതിനുശേഷം ഇഖ്ലീമയുമായി യമനിൽ പോയി താമസിച്ചു ഇങ്ങനെയെല്ലാം റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.


ദിവ്യ പ്രകാശം 


പ്രസിദ്ധ സ്വഹാബിവര്യനായ ജാബിർ (റ)ഒരിക്കൽ നബി (സ:അ)തങ്ങളോട് ചോദിച്ചു

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തായിരുന്നു ? 


പ്രവാചകൻ ഇങ്ങനെ മറുപടി നൽകി

നിന്റെ നബിയുടെ പ്രകാശം

നബി(സ:അ)എന്നിട്ടൊരു വിശദീകരണവും നൽകി ആ പ്രകാശം സൃഷ്‌ടിക്കപ്പെടുന്ന കാലത്ത് ഇവിടെ ഒന്നും തന്നെയില്ല പിന്നീട് ഈ പ്രകാശത്തെ നാലായി ഭാഗിച്ചു ഒന്നാം ഭാഗത്തിൽ നിന്ന് ഖലാമിനെയും രണ്ടാം ഭാഗത്തിൽ നിന്ന് ലൗഹിനെയും സൃഷ്ടിച്ചു മൂന്നാം ഭാഗത്തിൽ നിന്ന് അർശിനെയും സൃഷ്ടിച്ചു നാലാം ഭാഗത്തെ വീണ്ടും നാലായി ഭാഗിച്ചു ഒന്നാമത്തേതിൽ നിന്ന് അർശിനെ ചുമക്കുന്ന മലക്കുകളെ പടച്ചു രണ്ടിൽ നിന്ന് കുർസിയ്യിനെയും മുന്നിൽ നിന്ന് മറ്റ് മലക്കുകളെയും സൃഷ്ടിച്ചു


നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു ഒന്നിൽ നിന്ന് ആകാശങ്ങൾ രണ്ടിൽ നിന്ന് ഭൂമികൾ മൂന്നിൽ നിന്ന് സ്വർഗ്ഗവും നരകവും ഈ വിധത്തിൽ പടച്ചു നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു ഒന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ കണ്ണിലെ പ്രകാശം രണ്ടാമത്തേതിൽ നിന്ന് മുഹ്മിനിന്റെ ഖൽബിലെ പ്രകാശം (മഹ്രിഫത്ത്)


മൂന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ നാവിലെ പ്രകാശം (തൗഹീദിന്റെ രണ്ട് വചനങ്ങൾ) 


നാലാമത്തേത് അർശിന്റെ താഴെ പ്രത്യേക മറയിൽ സൂക്ഷിച്ചു ആയിരം വർഷം അങ്ങനെ കഴിഞ്ഞു പിന്നെ അതിനെ വെളിപ്പെടുത്തി


വിളക്കുപോലെ പ്രകാശ ഗോളമായി പിന്നീടാണ് കളിമണ്ണ് കൊണ്ട് ആദമിന്റെ രൂപമുണ്ടാക്കിയത് ഈ പ്രകാശഗോളം അതിൽ നിക്ഷേപിച്ചു മീതെ ആയിരം വർഷം എന്ന് പറഞ്ഞത് ഭൂമിയിലെ ഇന്നത്തെ ആയിരം വർഷമല്ല അക്കാലത്തെ സുദീർഘമായൊരു കാലഘട്ടമായിരുന്നു അത് ഭാവനയിലൊതുങ്ങാത്ത കാലം


ഒരിക്കൽ ജിബ്രീൽ (അ)നബി(സ)തങ്ങളോട് ഇങ്ങനെ പറഞ്ഞു : ആദം നബി (അ)നെ സൃഷ്ടിക്കുന്നതിന് മുമ്പ് ചക്രവാളത്തിൽ നല്ല പ്രകാശമുള്ള ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുമായിരുന്നു എഴുപതിനായിരം വർഷം കഴിയുമ്പോൾ ഒരു തവണയാണ് അത് പ്രത്യക്ഷപ്പെടുക


ആ പ്രകാശത്തെ ഞാൻ എഴുപത്തിരണ്ടായിരം തവണ കണ്ടിട്ടുണ്ട്

നബ (സ;അ)തങ്ങൾ പറഞ്ഞു : 


അത് എന്റെ പ്രകാശമായിരുന്നു ആ പ്രകാശത്തിന്റെ പഴക്കമെത്ര? ജിബ്രീൽ (അ)ന്റെ പ്രായമെത്ര?


ആദം (അ) വിലക്കപ്പെട്ട കനി തിന്നു സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി ഭൂമിയിലെത്തി അനേകകാലം പശ്ചാത്തപിച്ചു ആദം (അ) ഇങ്ങനെ പ്രാർത്ഥിച്ചു


"റബ്ബേ മുഹമ്മദ് നബി (സ്വ)യുടെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ

അപ്പോൾ അല്ലാഹു ചോദിച്ചു :

ഭൗതികലോകത്ത് സൃഷ്ടിക്കപ്പെടാത്ത മുഹമ്മദ് നബി (സ്വ)തങ്ങളെ എങ്ങനെയാണ് നീ അറിഞ്ഞത്?


ഞാൻ സ്വർഗത്തിലായിരുന്നപ്പോൾ ആ പേര് ഞാൻ ധാരാളമായി കണ്ടിട്ടുണ്ട് കൊട്ടാരവാതിലുകളിൽ മലക്കുകളുടെ ചിറകുകളിൽ ഹൂറികളുടെ നെറ്റിയിൽ.....


നിന്റെ പേരിനോട് ചേർത്ത് എഴുതപ്പെട്ട നാമം അർശിൽ ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹി എന്നെഴുതപ്പെട്ടതും ഞാൻ കണ്ടു ആദം (അ) മറുപടി നൽകി അല്ലാഹു ഇങ്ങനെ മറുപടി അറിയിച്ചു


മുഹമ്മദ് നബിയെ സൃഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ നിന്നെപ്പോലും സൃഷ്ടിക്കുമായിരുന്നില്ല ഈ രീതിയിൽ പ്രാർത്ഥിച്ചത് കൊണ്ട് നിനക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു


ആദം (അ)ന്ന് അറുപത് മുഴം പൊക്കമുണ്ടായിരുന്നു അല്ലാഹു ആദം(അ)നോട് ഇങ്ങനെ അരുളി:

മലക്കുകളുടെ സമീപത്തേക്ക് പോകുക സലാം പറയുക

ആദം (അ)മലക്കുകൾക്ക് സലാം ചൊല്ലി

അസ്സലാമു അലൈകും മലക്കുകൾ സലാം മടക്കിയതിങ്ങനെ വ അലൈകും സലാം വറഹ്മത്തുല്ലാഹി


ആദം (അ)ൽ നിന്ന് കാലം അകന്നുപോകുംതോറും മനുഷ്യന്റെ പൊക്കം കുറഞ്ഞുവന്നു സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെയെല്ലാം ഉയരം അറുപത് മുഴം ആയിരിക്കും


സലാം പറയുന്ന സമ്പ്രദായം ആദം (അ)ലൂടെ ആരംഭിച്ചു ആദം (അ)ന്റെ ജീവിതത്തിൽ ജുമുഅഃ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട് 


അബൂഹുറൈറ (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം നബി (സ:അ)തങ്ങൾ പറഞ്ഞു : 


സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു ആദം(അ) സൃഷ്ടിക്കപ്പെട്ടത് അന്നാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടതും അവിടെനിന്ന് പുറത്താക്കപ്പെട്ടതും ജുമുഅഃ ദിവസത്തിലാകുന്നു


ആദമിൽ അല്ലാഹു റൂഹിനെ ഊതിയപ്പോൾ ആദം തുമ്മി അല്ലാഹുവിനെ സ്തുതിച്ചു പിന്നീട് മലക്കുകളുടെ അടുത്തേക്ക് പോയി സലാം പറയാൻ ആവശ്യപ്പെട്ടു ആദം (അ)മലക്കുകൾക്ക് സലാം ചൊല്ലി അവർ സലാം മടക്കിയതിങ്ങനെ

വ അലൈകും സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു...


അല്ലാഹു പറഞ്ഞു :ഓ ആദം ഇതാണ് നിന്റെ അഭിവാദ്യം സലാം പറയുന്ന രീതി നിന്റെ സന്താനപരമ്പരയുടെ അഭിവാദനരീതിയും ഇത് തന്നെ


ആദം (അ) സൃഷ്ടിക്കപ്പെട്ട ശേഷം അല്ലാഹു ആദം(അ)ന്റെ മുതുകിൽ തടവി അപ്പോൾ സന്താന പരമ്പരയെ കണ്ടു അല്ലാഹു പറഞ്ഞു : ഇവരെല്ലാം സ്വർഗത്തിലേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാകുന്നു രണ്ടാമതും തടവി സന്താനപരമ്പരയിൽ ബാക്കിയുള്ളവരെയെല്ലാം പുറപ്പെടുവിച്ചു എന്നിട്ട് അല്ലാഹു പറഞ്ഞു : ഇവരെല്ലാം നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്..


സന്ധ്യകൾ സൂക്ഷിക്കുക 


മനുഷ്യരെപ്പോലെയുള്ള മറ്റൊരു സൃഷ്ടിയാണ് ജിന്നുകൾ അവരിൽ മുസ്ലിംകളും കാഫിറുകളുമുണ്ട്


മുസ്ലിം ജിന്നുകൾ പരിശുദ്ധമായ ജീവിതം നയിക്കുന്നു കാഫിർ ജിന്നുകൾ ശൈത്വാൻമാരാകുന്നു ജിന്നുകൾ അഗ്നിയിൽനിന്ന് സൃഷ്ടിക്കപ്പെട്ടു അത് കാരണം മനുഷ്യർക്ക് അവരെ കാണാൻ കഴിയില്ല ജിന്നിന്ന് ശരീരമുണ്ട് വേഗത്തിൽ സഞ്ചരിക്കുന്നു അവർ വസ്ത്രം ധരിക്കുന്നുണ്ട് മുസ്ലിം ജിന്നുകളായ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കും പർദ്ദ ആചരിക്കും മുസ്ലിം ജിന്നുകൾ രണ്ട് കാലിലും ചെരുപ്പ് ധരിക്കും പിശാചുക്കൾ ഒരു കാലിൽ ചെരിപ്പ് ധരിക്കും


അബൂഹുറൈറ (റ)വിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം

നിങ്ങളിൽ ആരും തന്നെ ഒരു ചെരിപ്പ് ധരിച്ച് നടക്കരുത് തീർച്ചയായും പിശാച് ഒരു ചെരിപ്പ് ധരിച്ചാണ് നടക്കുന്നത്. ജിന്നിന്ന് പല വേഷങ്ങൾ കെട്ടാൻ കഴിയും മനുഷ്യരൂപത്തിൽ വരും മറ്റ് പല ജീവികളുടെ രൂപവും സ്വീകരിക്കും പാമ്പുകളായി വരും.


ശപിക്കപ്പെട്ട ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്ന ഒരു സംഭവം വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട് ബദറിന്റെ തൊട്ട് മുമ്പു നടന്ന സംഭവം സുറാഖത്ത് ബ്നു മാലിക്കിന്റെ രൂപത്തിലാണ് വന്നത് ആര് കണ്ടാലും സുറാഖത്താണെന്ന് ധരിക്കും യഥാർത്ഥ സുറാഖത്തായി ആയിരുന്നില്ല വെറും തട്ടിപ്പ്

കിനാന ഗോത്രത്തിന്റെ ഒരു ശാഖയാണ് ബനൂബകർ ആ ശാഖയുടെ നേതാവാണ് സുറാഖത്ത് കിനാനയും ഖുറൈശികളും തമ്മിൽ ശത്രുത നിലനിന്നിരുന്ന കാലമാണത് അവർക്കിടയിൽ യുദ്ധം നടന്നിട്ടുണ്ട് ഖുറൈശികൾ ബദറിലേക്കു പുറപ്പെട്ടു മുസ്ലിംകളെ യുദ്ധം ചെയ്തു നശിപ്പിക്കാൻ അപ്പോൾ അവർക്കൊരു ഭയം വന്നു കിനാന എന്ത് നിലാപാട് സ്വീകരിക്കും നമ്മെ ഉപദ്രവിക്കുമോ ?


ഈ ഭയം ഇബ്ലീസ് കണ്ടു ഭയം അകറ്റണം ഖൈറശികൾക്ക് ധൈര്യം നൽകണം ധീരയായി ചെയ്തു മുസ്ലിംകളെ നശിപ്പിക്കണം കിനാന ഗോത്രത്തിന്റെ പിന്തുണയുണ്ടെന്ന് ഖുറൈശികളെ ബോധ്യപ്പെടുത്തണം അതിനുവേണ്ടിയാണ് കിനാനയുടെ പ്രതിനിധിയെന്നോണം ഇബ്ലീസ് വരുന്നത്


സുറാഖത്തിന്റെ വേഷത്തിൽ ഇബ്ലീസ് വന്നു ഖുറൈശി നേതാവിന്ന് കൈകൊടുത്തു ഹസ്തദാനം ഖുറൈശികളെ യുദ്ധത്തിന്ന് പ്രോത്സാഹിപ്പിച്ചു വലിയ ആവേശത്തിലാണ് യാത്ര യുദ്ധരംഗത്തേക്ക് മലക്കുകൾ വരുന്നത് ഇബ്ലീസ് കണ്ടു ഇനി രക്ഷയില്ല ഒരു ഖുറൈശി പ്രമുഖന്റെ കൈയിലായിരുന്ന സുറാഖത്ത് എന്ന ഇബ്ലീസിന്റെ കൈ ആ കൈ ഇബ്ലീസ് പെട്ടെന്ന് പിൻവലിച്ചു എന്നിട്ട് അവൻ പറഞ്ഞു : നിങ്ങൾ കാണാത്ത ചിലത് ഞാൻ കാണുന്നു ഞാനിതാ പോവുന്നു ഇനി നിങ്ങളായി നിങ്ങളുടെ പാടായി

വഞ്ചകനായ ഇബ്ലീസ് ഖുറൈശികളെ കൈവിട്ടു ഈ സംഭവം സൂറത്ത് അൻഫാലിൽ സൂചിപ്പിക്കുന്നു അതിങ്ങനെ പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തികളെ ഭംഗിയാക്കി കാണിച്ച സന്ദർഭം ഓർക്കുക..


വഞ്ചകനായ ഇബ്ലീസ് ഖുറൈശികളെ കൈവിട്ടു ഈ സംഭവം സൂറത്ത് അൻഫാലിൽ സൂചിപ്പിക്കുന്നു അതിങ്ങനെ


പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തികളെ ഭംഗിയാക്കി കാണിച്ച സന്ദർഭം ഓർക്കുക

അവർ പറഞ്ഞു : ഇന്ന് മനുഷ്യരിൽ നിന്ന് ആരും തന്നെ നിങ്ങളെ ജയിച്ചടക്കുകയില്ല തീർച്ചയായും ഞാൻ നിങ്ങളുടെ അയൽക്കാരനാകുന്നു എന്നിട്ട് രണ്ട് സംഘങ്ങൾ പരസ്പരം കണ്ടപ്പോൾ അവൻ മടമ്പുകാലുകളിൽ പിന്നോക്കം വെച്ചു അവൻ പറയുകയും ചെയ്തു

നിശ്ചയമായും ഞാൻ നിങ്ങളിൽ നിന്നും ഒഴിവായവനാകുന്നു നിങ്ങൾ കാണാത്തത് ഞാൻ കാണുന്നു ഞാൻ അല്ലാഹുവിനെ പേടിക്കുന്നു അല്ലാഹു ശിക്ഷാ നടപടി കഠിനമായവനാകുന്നു (8:48)


പിശാചിന്റെ ഉഗ്രമായ ചതിയാണ് നാമിവിടെ കണ്ടത് അവൻ മനുഷ്യവേഷത്തിൽ വന്ന് മനുഷ്യരെ വഞ്ചിച്ച നിരവധി സന്ദർഭങ്ങളുണ്ട്


ലൂത്വ് നബി(അ) ന്റെ സമൂഹത്തെ സ്വവർഗ്ഗ ഭോഗികളാക്കിയത് ഇബ്ലീസാണ്


സുമുഖനായ ചെറുപ്പക്കാരനെപ്പോലെ വന്നു ആ സൗന്ദര്യം കണ്ട് ആരും നോക്കി നിന്നുപോവും ചെറുപ്പക്കാരൻ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ചു പലരും ക്ഷണം സ്വീകരിച്ചു പുരുഷന്മാർ പരസ്പരം ലൈംഗിക വേഴ്ച നടത്താൻ ഇബ്ലീസ് പ്രേരിപ്പിച്ചു


സ്ത്രീകൾ വേണ്ട പുരുഷൻ മതി എന്ന അവസ്ഥയായി കൊടുംപാപമാണ് സ്വവർഗ്ഗഭോഗം ആ ജനതയെ അല്ലാഹു കീഴ്മേൽ മറിച്ചുകളഞ്ഞു ആ പ്രദേശമാണ് ചാവുകടൽ സ്വവർഗ്ഗഭോഗികൾക്ക് കിട്ടായ ശിക്ഷയുടെ എക്കാലത്തേയും സ്മാരകം ചാവുകടൽ ഇന്നും ഈ ദുഷിച്ച നടപടി തുടരുന്നു ലോകം അനിഷ്ട സംഭവങ്ങൾ നേരിടുകയും ചെയ്യുന്നു ഇതിൽ ഏർപ്പെടുന്നവന്റെ മനസ്സും ശരീരവും നാശത്തിലാണ് ശൈത്വാന്മാർ ഇടത്കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു നബി(സ:അ)തങ്ങൾ ഇക്കാര്യം സ്വഹാബിമാരോട് പറഞ്ഞിട്ടുണ്ട്


ഇബ്നു ഉമർ (റ )വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് നബി(സ:അ)തങ്ങൾ പറഞ്ഞു നിങ്ങളിൽ ആരെങ്കിലും തിന്നുകയാണെങ്കിൽ അവന്റെ വലത്കൈകൊണ്ട് തിന്നട്ടെ കുടിക്കുകയാണെങ്കിൽ വലതു കൈകൊണ്ട് കുടിക്കട്ടെ തീർച്ചയായും പിശാച് ഇടത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു ചിലയാളുകൾ വലത്കൈ ഇടത്കൈയ്യോടെ ടെച്ച് ചെയ്തു കുടിക്കുന്നത് കാണാം അത് അരുത് അത് പിശാചിനെ ചേർക്കലാണ്


മുസ്ലിം ജിന്നുകൾ ശാന്തമായി ജീവിക്കുന്നു അവർ അല്ലാഹു വിന്റെ കല്പനകൾ പാലിച്ചു ജീവിക്കുന്നു പിശാചിന്റെ ലോകം വളരെ വിശാലമാണ് ഭൂമിയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങൾ കുറവാണ് വനങ്ങളും, പർവ്വതങ്ങളും,ചതുപ്പുനിലങ്ങളും, മരുഭൂമികളും,മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളാണ് അവിടെയെല്ലാം പിശാചുക്കൾ വാഴുന്നുണ്ട്..


മനുഷ്യരുടെ സാമ്രാജ്യത്തേക്കാൾ വളരെ വലുതാണ് പിശാചുക്കളുടെ സാമ്രാജ്യം

അത് ഭരിക്കാൻ ശക്തരായ ശൈത്വാൻമാരുണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും ഓഫിസുകളുമെല്ലാമൂണ്ട് ശക്തമായ വൻ സൈന്യവുമുണ്ട് ലോകൻ മുഴുവൻ ശൈത്വാൻമാരുടെ സ്വാധീന വലയത്തിലാണ് ദീനിന്റെ പേരിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലുമെല്ലാം അവർ നുഴഞ്ഞു കയറുന്നു..


ശൈത്വാൻമാർക്ക് അഞ്ച് വൻ നേതാക്കാന്മാരുണ്ട് അവരുടെ ശക്തി കേന്ദ്രങ്ങൾ അവരുടെ പേരുകൾ താഴെപറയും വിധമാണെന്ന് റിപ്പോർകളിൽ കാണാം


1.സബർ 2.ദാസിം 3.അഹ്വർ.4.മസ്വത്വ്5.സൽനബൂർ


ഇവർക്ക് ഓരോരുത്തർക്കും വൻ സൈന്യവുമുണ്ട് സബറിന്റെ സൈന്യത്തിൽ പെട്ടവർ മരണവീടുകളിൽ വരും അവരുടെ മനസ്സിൽ കടന്ന് കടുത്ത ദുഃഖവും നിരാശയുമുണ്ടാക്കും അല്ലാഹുവിന്റെ വിധിക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കും അങ്ങനെ കരച്ചിലും അലമുറയിടലും ഉണ്ടാക്കും


ഇബ്ലീസിന്റെ ഏറ്റവും പ്രിയപ്പെട്ട പത്രനാണ് ദാസിം ഭാര്യാ ഭർത്താക്കന്മാരെ തെറ്റിക്കലാണ് മുഖ്യ കർമ്മം ഇതിന്നുവേണ്ട തന്ത്രങങളെല്ലാം ഇരുവരുടെയും മനസ്സിൽ കയറി ദുഷിച്ച ചിന്തകളുണ്ടാക്കും തെറ്റിദ്ധാരണകൾ സൃഷ്ടിക്കും നോക്കിലും വാക്കിലും സംശയം വരും വഴക്കും വക്കാണവും പീഢനങ്ങളും നടക്കും കേസും കൂട്ടമായി നടക്കും ഒടുവിൽ വിവാഹമോചനം പിന്നെയും വെറുപ്പും വിരോധവും തുടരും


മൂന്നാമൻ അഹ്വർ -വ്യഭിചാരത്തിന്റെ ചുമതലക്കാരൻ വേശ്യാവൃത്തി ഭംഗിയായി അവതരിപ്പിക്കും വേശ്യകളുടെ മനസ്സിൽ സ്ഥിരമായി കാണും അവരെ അണിയിച്ചൊരുക്കും അലങ്കരിക്കും ആണങ്ങളെ അവരിലേക്കെത്തിക്കും മനസ്സിൽ പിശാച് കയറിയ പുരുഷന്മാർ വേശ്യകളെ കണ്ട് ഭ്രമിക്കും


വ്യഭിചാരത്തിലേക്ക് പ്രേരിപ്പിക്കുന്ന വേദികൾ ഒരുക്കും പരസ്യമായ ചുംബനങ്ങൾ ആലിംഗനം അശ്ലീല പ്രസിദ്ധീകരണങ്ങൾ വേശ്യകളുടെ ജീവചരിത്രം ആഭാസകഥകൾ സിനിമകൾ സീരിയലുകൾ നഗ്നതാ പ്രദർശനങ്ങൾ സൗന്ദര്യമത്സരങ്ങൾ .......അങ്ങനെ എത്രയെത്ര മേഘലകൾ കണ്ണിന്റെ വ്യഭിചാരം കാതിന്റെ വ്യഭിചാരം മനസ്സിന്റെ വ്യഭിചാരം എല്ലാറ്റിനും പിന്നിലും പിശാചിന്റെ ശക്തിയായ പ്രേരണയുണ്ട്


പിശാചിന്റെ ഇത്തരം പ്രേരണകളിൽ നിന്ന് മനുഷ്യൻ മോചനം നേടണം പരസ്ത്രീ പുരുഷ ദർശനം നിരോധിക്കപ്പെട്ടിട്ടുണ്ട് ശബ്ദവും കുഴപ്പമുണ്ടാക്കും പരസ്ത്രീ പുരുഷ ബന്ധത്തിന്റെ അതിർത്തി രേഖകൾ ആധുനിക കാലഘട്ടത്തിൽ ഇല്ലാതായിരിക്കുന്നു ആ രേഖ മായ്ച്ചു കളയുന്നത് അഹ്വർ പിശാചിന്റെ ശക്തികളാണ്


മസ്വത്വ് ശൈത്വാന്റെ സൈന്യം കളവും നുണയും പ്രചരിപ്പിക്കുന്നവരാണ് നുണപറയാൻ പ്രോത്സാഹിപ്പിക്കും അതോരു താമാശപോലെ ആസ്വാദ്യമായിമാറുക മനുഷ്യരെ ചിരിപ്പിക്കാൻവേണ്ടി നുണപറയുക നുണ പറയൽ ഒരു കാലമായി വളരുക മനുഷ്യ ജീവിതത്തിൽ നിന്ന് സത്യം അകന്ന് പോവുക


കളവ് നടത്തുക അത് വ്യാപകമാവുക കളവ് കണ്ട് പിടിക്കുകയും ശിക്ഷനൽകുകയും ചെയ്യേണ്ടവർ കള്ളന്റെ കൂട്ടുകാരായിത്തീരുക ഭരണാധികാരികൾ കളവ് നടത്തുകയും നുണ പറയുകയും ചെയ്യുക ഇതെല്ലാം വ്യാപകമായാൽ മസ്വത്വ് ശൈത്വാന്റെ ശക്തിയെക്കുറിച്ച് നമുക്ക് ഊഹിച്ചു മനസ്സിലാക്കാം


സൽനബൂൽ ശൈവത്വാൻ അങ്ങാടികളുടെ ചുമതലക്കാരൻ അവിടത്തെ സംസാരവും സംസ്കാരവും ഒന്നു വേറെത്തന്നെയാണ് മാന്യതയില്ലാത്തവർക്ക് പ്രിയപ്പെട്ട സ്ഥലം അവർക്ക് അങ്ങാടി വിട്ടുപോരാൻ മനസ്സ് വരില്ല


വഴക്കും വാക്കേറ്റവും സർവ്വസാധാരണയാണ് പോക്കിരിമീശയും പിരിച്ച് ധിക്കാരത്തിന്റെ തലയിൽ കെട്ടും കെട്ടി അഹങ്കാരം വിളിച്ചു പറഞ്ഞു നടക്കുന്ന ആഭാസന്മാരുടെ കേന്ദ്രം വെല്ലുവിളികളും അടിപിടിയും അരങ്ങേറും മായം ചേർക്കലും ആളും തരവും നോക്കി വിലപറയലും മറ്റു പലതരം തട്ടിപ്പുകളും മാർക്കറ്റിൽ നടക്കും സൽനബൂൽ പിശാച് തീരുമാനിക്കുന്നതൊക്കെ അവിടെ നടക്കും


ഭൂമിയുടെ എഴുപത്തിരണ്ട് ശതമാനവും കടലും പുഴയും തടാകങ്ങളും കായലുകളും മറ്റ് ജലാശയങ്ങളുമാണ് ഇരുപത്തെട്ട് ശതമാനം കര ഇതിന്റെ നാലിലൊന്നിൽ മാത്രമേ മനുഷ്യവാസമുള്ളൂ


കടലിലും നദിയിലും കായലിലും സകല ജലാശയങ്ങളിലും കരയിൽ മുഴുവാനായും ജിന്നുകളും ശൈത്വാന്മാരും താമസിക്കുന്നു വീടുകൾ, ഓടുകൾ,കക്കൂസുകൾ,കുളിമുറികൾ,വിസർജ്ജനസ്ഥലങ്ങൾ,മാലിന്യം തള്ളുന്ന സ്ഥലങ്ങൾ തുടങ്ങിയവ പിശാചിന്റെ വിഹാര കേന്ദ്രങ്ങളാകുന്നു.


മുസ്ലിം ജിന്നുകൾ മുസ്ലിം മനുഷ്യന്മാരെ ഇഷ്ടപ്പെടുന്നു മനുഷ്യർ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ മുസ്ലിം ജിന്നുകൾ ഭക്തിയോടെ കേട്ടുകൊണ്ടിരിക്കും ശിക്ഷയുടെ ആയത്തുകൾ കേൾക്കുമ്പോൾ ഭയന്നുകരയും മുസ്ലിം വീടുകളുടെ മേൽക്കൂരകളിൽ ഒട്ടിനിൽക്കും വീട്ടുകാരുടെ ആരാധനകൾ കാണും ജിന്നുകൾക്ക് മനുഷ്യരെ സഹായിക്കാൻ കഴിയും.


വീട്ടുകാർ ദിക്റ് ചൊല്ലുന്നത് കേട്ടാൽ ജിന്നുകൾക്ക് സന്തോഷമാണ് അവർ കൂടെ ചൊല്ലും മുസ്ലിം വീടുകൾ വൃത്തിയാക്കി വെക്കണം വീടും പരിസരവും പരിശുദ്ധമാണെങ്കിൽ മുസ്ലിം ജിന്നുകൾ വരും


മാലിന്യ കേന്ദ്രങ്ങളാണ് പിശാചിന്ന് ഇഷ്ടം വീടും പരിസരവും വൃത്തിഹീനമായിക്കിടന്നാൽ പിശാചുക്കൾ വന്നുകൂടും പിശാച് വീട്ടുകാരെ ദ്രോഹിക്കും എപ്പോഴും അസ്വസ്ഥത,ഭയം, അധമചിന്തകൾ ,ഭീരുത്വം നിന്ദ്യതാബോധം അപകർഷത തുടങ്ങിയവ വീട്ടിൽ തങ്ങിനിൽക്കും.


ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റ് ചൊല്ലണം ഉറങ്ങി എണീറ്റ് പോവുമ്പോൾ വിരിപ്പ് മടക്കിവെക്കണം അല്ലെങ്കിൽ പിശാച് വന്നു കിടക്കും.


അടുത്ത തവണ ഉറങ്ങാൻ വേണ്ടി വിരിപ്പെടുക്കുമ്പോൾ രണ്ടു മുന്നു തവണ കുടയണം പിശാചിന്റെ ഉപദ്രവത്താൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടണം.


സന്ധ്യാവേളകൾ വളരെ സൂക്ഷിക്കണം പിശാചുക്കൾ മനുഷ്യരെ വലയിൽ പെടുത്തുന്ന സമയമാണിത് കുട്ടികളെ പുറത്ത് വിടരുത് പിശാച് ഉപദ്രവിക്കും.


സന്ധ്യാവേളകളിൽ സൗന്ദര്യം പ്രദർശിപ്പിക്കുന്ന സ്ത്രീകളെ പിശാച് കമ്പോളങ്ങളിലേക്ക് ഇറക്കിവിടും ആണുങ്ങൾ വേശ്യകളുടെ സൗന്ദര്യത്തിലും മധുരഭാഷണങ്ങളിലും അംഗചലനങ്ങളിലും ആകർഷിക്കപ്പെടും സന്ധ്യക്ക് മദ്യഷോപ്പുകളിൽ നല്ല തിരക്ക് അനുഭവപ്പെടും മദ്യംമോന്തി മനുഷ്യന്റെ ലക്ക് കെടും.


പിന്നെ അശ്ലീലപ്പാട്ടകൾ ,തെറിയഭിഷേകം ,വഴക്ക്, അടിപിടി, ആയുധപ്രയോഗം വരെ നടക്കും


മദ്യപാനി വീട്ടിലെത്തുന്നതോടെ യാതനകൾ തുടങ്ങുന്നു ഭാര്യയും മക്കളും ദുരിതത്തിലാവുന്നു പിശാച് പൊട്ടിച്ചിരിക്കുന്നു..


ആദം നബി (അ) ചരിത്രം ഭാഗം 1


prophet adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi history

You may like these posts