ആദം നബി (അ) ചരിത്രം 5 | Prophet Adam Nabi (A)  History Malayalam Part 5

ആദം നബി (അ) ചരിത്രം 5 | Prophet Adam Nabi (A) History Malayalam Part 5

ഹസ്രത്ത് ആദം നബി (അ) ചരിത്രം 

ഭാഗം 5

prophet adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi history


 ബൈഅത്ത് 

ആത്മാവുകളുടെ ലോകത്ത് വെച്ചു നടന്ന ഒരു കരാറിനെക്കുറിച്ച് നാം ഓർക്കേണ്ടതുണ്ട് അല്ലാഹുവും മനുഷ്യാത്മാക്കളും തമ്മിൽ നടന്നതാണ് കരാർ


ആദം നബി (അ)ന്റെ മുതുകിൽ നിന്ന് സ്വസന്താനങ്ങളെ പുറത്തെടുത്തു അവരുടെ മുതുകിൽ നിന്ന് സന്താനപരമ്പരകളെ പുറത്തെടുത്തു എന്നിട്ടവരോടും അല്ലാഹു സംസാരിച്ചു ഒരു ചോദ്യം ഞാനല്ലയോ നിങ്ങളുടെ റബ്ബ് അപ്പോൾ അവർ പറഞ്ഞു അതെ ഇതൊരു ബൈഅത്ത് ആണ് മറക്കാൻ പാടില്ലാത്ത ബൈഅത്ത് പിന്നീട് ഭൂമിയിൽ നബിമാർ വന്നു അനുയായികൾ അവരുടെ നബിമാരുമായി ബൈഅത്ത് ചെയ്തു നേരത്തെയുളള കരാറിന്റെ പുതുക്കൽ നടന്നു അത്കാരണം ബൈഅത്ത് മറന്നു പോവില്ല.


അന്ത്യനാളിൽ വിചാരണ നടക്കുമ്പോൾ നീ റബ്ബാണ് എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്നാരും പറയരുത് അങ്ങനെ പറയാതിരിക്കാനാണ് ബൈഅത്ത് നടത്തിയത് അന്ത്യപ്രവാചകനോട് സ്വഹാബികൾ ബൈഅത്ത് ചെയ്തു നബിമാരുടെ കാലം കഴിഞ്ഞു പിന്നീട് ആരിഫീങ്ങളായ ഔലിയാക്കൾ ദീൻ നടത്തി.


ജനങ്ങൾ അവരുമായി ബൈഅത്ത് ചെയ്തു അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിച്ചു കൊള്ളാം അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് ഒഴിവായിക്കൊള്ളാം ഇതാണ് കരാർ കരാർ വ്യവസ്ഥകൾ പാലിച്ചവർ വിജയിച്ചു വ്യവസ്ഥ ലംഘച്ചിവർക്കു പരാജയം


സൂറത്ത് അഹ്റാഫിലെ വചനം കാണുക

താങ്കളുടെ റബ്ബ് ആദമിന്റെ മക്കളിൽ നിന്ന് അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനപരമ്പരകളെ പുറത്തെടുക്കുകയും അവരുടെ മേൽ അവരെത്തന്നെ സാക്ഷികളാക്കുകയും ചെയ്ത സന്ദർഭം ഓർക്കുക ഞാനല്ലേ നിങ്ങളുടെ റബ്ബ് എന്നവൻ അവരോട് ചോദിച്ചു

അതെ നീ തന്നെയാണ് ഞങ്ങളുടെ റബ്ബ് ഞങ്ങളിതാ സാക്ഷി നിന്നിരിക്കുന്നു എന്നവർ ഉത്തരം നൽകി (അല്ലാഹു അങ്ങനെ കരാർ ചെയ്യിച്ചത് നിശ്ചയമായും ഞങ്ങൾ ഇത് അറിഞ്ഞിരുന്നില്ല എന്ന് അന്ത്യനാളിൽ നിങ്ങൾ പറയാതിരിക്കാനാണ് (7:172)


കരാർ വാങ്ങാൻ ഒരു കാരണം കൂടിയുണ്ട് മുശ്രിക്കുകൾ മഹ്ശറയിൽ വെച്ച് ഇങ്ങനെ പറയാൻ സാധ്യതയുണ്ട്

ഞങ്ങളുടെ പൂർവ്വ പിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു ഞങ്ങൾ അവർക്കുശേഷം വന്ന സന്താനങ്ങളാകുന്നു ഞങ്ങൾ പൂർവ്വ പിതാക്കളെ പിൻപറ്റുകമാത്രമാണ് ചെയ്തത് അവർ ചെയ്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കരുത് നാഥാ

ഇങ്ങനെ പറയാനുള്ള സാധ്യത അല്ലാഹു ഇല്ലാതാക്കി ഓരോരുത്തർക്കും ബാധ്യതയുണ്ട് അവരത് പാലിക്കണം


വിശുദ്ധ ഖുർആൻ പറയുന്നു :

അല്ലെങ്കിൽ തീർച്ചയായും ഞങ്ങളുടെ പൂർവ്വപിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു ഞങ്ങൾ അവർക്കുശേഷം വന്ന സന്താനങ്ങളാകുന്നു പൂർവ്വികൾ ചെയ്ത തെറ്റിന്ന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? എന്ന് നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത് )(7:175)


കരാർ വാങ്ങിയ ദിവസത്തെ അൽ അഹ്ദ് വൽ മീസാഖ് ന്റെ ദിവസം എന്ന് പറയുന്നു

നീ ഞങ്ങളുടെ റബ്ബാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചു എന്ന് മനുഷ്യാത്മാവുകൾ സാക്ഷ്യം വഹിച്ചപ്പോൾ അല്ലാഹു പറഞ്ഞു : ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും സാക്ഷി നിങ്ങളുടെ പിതാവ് ആദമും സാക്ഷി


ഞങ്ങൾ ഈ കരാറിനെക്കുറിച്ച് അറിയില്ല എന്ന് നിങ്ങൾ അന്ത്യനാളിൽ പറയരുത് അറിയുക :ഞാനല്ലാതെ ഒരു ആരാധ്യനില്ല ഞാനല്ലാതെ ഒരു റബ്ബ് ഇല്ല എന്നോട് ആരെയും പങ്ക് ചേർക്കരുത്..


ഞാൻ നിങ്ങളിലേക്ക് പ്രവാചകന്മാരെ അയക്കും അവർ അഹ്ദ് മീസാഖി നെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തും ഞാൻ നിങ്ങളിലേക്ക് വേദഗ്രന്ഥങ്ങൾ അയക്കും ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ആത്മാവുകൾ പറഞ്ഞു നീ ഞങ്ങളുടെ റബ്ബാണെന്നും ഇലാഹാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു നീയല്ലതെ ഞങ്ങൾക്കൊരു റബ്ബില്ല നീയല്ലാതെ ഞങ്ങൾക്കൊരു ഇലാഹ് ഇല്ല അവർ അനുസരണ ശീലരായി നിലകൊണ്ടു

പിതാവായ ആദം(അ) അവരെ നോക്കി അവർക്കിടയിൽ ധനികരെയും ദരിദ്രരെയും കണ്ടു സൗന്ദര്യമുള്ളവരേയും ഇല്ലാത്തവരേയും കണ്ടു അവർക്കിടയിൽ നബിമാരെകണ്ടു പ്രകാശിക്കുന്ന ദീപങ്ങൾ പോലെ.


നബിമാരിൽ നിന്ന് മറ്റൊരു കരാർ കൂടി വാങ്ങുന്നു രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഉടമ്പടി ദിവ്യദൗത്യത്തിന്റെയും പ്രവാചകത്വത്തിന്റെയും കരാർ 


അല്ലാഹു അവരോട് പറഞ്ഞു :

ഞാൻ നിങ്ങളെ പ്രവാചകന്മാരായിനിയോഗിച്ചു ദിവ്യസന്ദേശവും നൽകി നിങ്ങൾ ദീൻ പ്രചരിപ്പിക്കാൻ തുടങ്ങി അല്പകാലം കഴിഞ്ഞപ്പോൾ മറ്റൊരു നബി വന്നു നിങ്ങളുടെ കൈവമുള്ളതിനെ സത്യമാക്കി നിങ്ങളുടെ ദൗത്യം അംഗീകരിച്ചു

എങ്കിൽ നിങ്ങൾ അദ്ദേഹത്തെ പിന്തുടരണം നന്നായി സഹായിക്കണം ഇക്കാര്യത്തിൽ നിങ്ങൾ ഉടമ്പടി ചെയ്യണം സാക്ഷ്യം വഹിക്കണം തയ്യാറാണോ?

പ്രവാചകന്മാർ പറഞ്ഞു : ഞങ്ങൾ തയ്യാറാണ് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു

നിങ്ങൾ ഇക്കാര്യത്തിൽ നിങ്ങളുടെ സമുദായങ്ങളെക്കൊണ്ടും ഉടമ്പടി ചെയ്യിക്കണം

മൂസ (അ) നെക്കൊണ്ട് വിശ്വസിക്കുന്ന യഹൂദികൾ മുഹമ്മദ് നബി(സ)വരികയും തൗറാത്ത് ശരിവെക്കുകയും ചെയ്താൽ ഉടനെ വിശ്വസിക്കണം നബി തങ്ങളുടെ അനുയായി ആയിത്തീരണം അതാണ് കരാർ


ഈസാ (അ)നെക്കൊണ്ട് വിശ്വസിക്കുന്ന ക്രൈസ്തവരുടെ മുമ്പിലേക്ക് മുഹമ്മദ് നബി (സ)വരുന്നു ഈസാ (അ)നെയും ഇഞ്ചീൽ എന്ന വേദഗ്രന്ഥത്തെയും ശരിവെക്കുന്നു

എങ്കിൽ ക്രൈസ്തവർ ഉടനെ മുഹമ്മദ് നബി (സ)നെ പിൻപറ്റണം അങ്ങിനെ ഒരു കരാർ നടന്നിട്ടുണ്ട്


സൂറത്ത് ആലു ഇംറാനിൽ ഈ കരാറിനെക്കുറിച്ചു പറയുന്നു


അല്ലാഹു നബിമാരോട് കരാർ വാങ്ങിയ സന്ദർഭം ഓർക്കുക ഞാൻ നിങ്ങൾക്ക് ഗ്രന്ഥവും വിജ്ഞാനവും നൽകുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ദൂതൻ നിങ്ങൾക്ക് വരികയും ചെയ്താൽ നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തേ പറ്റൂ (ഇതായിരുന്നു കരാർ )


അല്ലാഹു ചോദിച്ചു : നിങ്ങൾ സമ്മതിച്ചുവോ? അക്കാര്യത്തിൽ എന്റെ കരാർ നിറവേറ്റുവാനുള്ള ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുത്തുവോ ?

അവർ ഉത്തരം നൽകി : ഞങ്ങൾ സമ്മതിച്ചു 


അല്ലാഹു പറഞ്ഞു :

എങ്കിൽ നിങ്ങൾ സാക്ഷ്യം വഹിക്കുക ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കാം(3:81)


അല്ലാഹുവിനെ തന്റെ ആഗ്രഹം അറിയിച്ചു അത് രേഖപ്പെടുത്തപ്പെട്ടു ദാവൂദിന്ന് നൂറ് വയസ്സ് ഉപ്പായുടെ വാത്സല്യസമ്മാനം മലക്കുകൾ സാക്ഷ്യം വഹിച്ചു


തൊള്ളായിരത്തി അറുപത് വയസ്സായപ്പോൾ മരണദൂതൻ അസ്റാഈൽ (അ)എത്തി റൂഹ് പിടിക്കാൻ എന്റെ പ്രായത്തിൽ നാല്പത് വയസ്സ് കൂടിയുണ്ടല്ലോ പിന്നെന്തിനിപ്പോൾ റൂഹ് പിടിക്കുന്നു ?ആദം (അ)ചോദിച്ചു നാല്പത് വയസ്സ് മകൻ ദാവൂദിന്ന് കൊടുത്തില്ലേ ? മറന്നുപോയോ ? ആദം (അ)അക്കാര്യം മറന്നിരുന്നു


അക്കാര്യം എഴുതിയ കിത്താബ് അല്ലാഹു കാണിച്ചുകൊണ്ട് മലക്കുകൾ സാക്ഷ്യം വഹിച്ചു


ഒരു റിപ്പോർട്ട് അനുസരിച്ച് ദാവൂദ് (അ)ന്ന് നൂറ് വർഷം തികച്ചു കൊടുത്തു ആദം (അ)ന്ന് ആയിരവും തികച്ചുകൊടുത്തു ഒരു റിപ്പോർട്ട് പ്രകാരം ആദം (അ) സ്വർഗ്ഗത്തിൽ നാല്പത് കൊല്ലം താമസിച്ചു ഭൂമിയിൽ തൊള്ളായിരത്തി അറുപത് കൊല്ലവും ആകെ ആയിരം


മറ്റൊരു റിപ്പോർട്ട് ഇങ്ങനെ

ദാവൂദ് (അ)നെ കണ്ടപ്പോൾ ആദം(അ)ന്ന് വലിയ സ്നേഹം ഈ മകന്റെ പ്രായമെത്രയാണ് ? ആദം (അ) ചോദിച്ചു നാല്പത് വയസ്സ് അല്ലാഹു അറിയിച്ചു കേട്ടപ്പോൾ സങ്കടം തോന്നി ഇത്ര ചെറിയ വയസ്സോ ?

എന്റെ വയസ്സിൽ നിന്ന് അറുപത് വയസ്സ് ദാവൂദിന്ന് നൽകാം ആദം(അ)പറഞ്ഞു അതംഗീകരിക്കപ്പെട്ടു


ആദം (അ)തന്റെ സന്താന പരമ്പരകളെ നോക്കി മുടന്തന്മാർ , അന്ധന്മാർ,ബധിരർ,ഊമകൾ ,അംഗവൈകല്യം വന്നവർ എന്തെല്ലാം രീതിയിലുള്ള മനുഷ്യർ


ആദം (അ)ദുഃഖത്തോടെ ചോദിച്ചു എന്റെ റബ്ബേ എന്ത്കൊണ്ടാണ് എന്റെ മക്കളെയെല്ലാം ഒരുപോലെയാക്കാത്തത് ? 


അല്ലാഹു അതിന്ന് വ്യക്തമായ മറുപടി നൽകി 


ശരീരത്തിന്റെ അവശതകൾ അവർക്കനുഗ്രഹമായിമാറും അവർ നന്ദിയുള്ളവരായാൽ 


ത്വബ്റാനിയുടെ റിപ്പോർട്ടിൽ പറയുന്നു

നബി(സ)തങ്ങൾ പറഞ്ഞു ഞാൻ നിങ്ങൾക്കു അറിയിച്ചു തരട്ടെയോ ?

മലക്കുകളിൽ ശ്രേഷ്ടൻ ജിബ്രീൽ (അ) നബിമാരിൽ ശ്രേഷ്ഠൻ ആദം (അ)ദിവസങ്ങളിൽ പ്രധാനം ജുമുഅഃ ദിവസം മാസങ്ങളിൽ പ്രധാനം റമളാൻ മാസം രാത്രികളിൽ ശ്രേഷ്ഠം ലൈലത്തുൽ സ്ത്രീകളിൽ ശ്രേഷ്ഠ മർയം ബിൻത് ഇംറാൻ

സ്വർഗവാസികൾ പരസ്പരം പേര് ചൊല്ലിയാണ് വിളിക്കുന്നത് ആദം(അ)ഒഴികെ ആദം (അ)നെ സ്ഥാനപ്പേര് ചൊല്ലി വിളിക്കും അബൂമുഹമ്മദ്

നബി(സ)ജിബ്രീൽ (അ)നോടൊപ്പം മിഹ്റാജ് യാത്രയിലാണ് ഒന്നാം ആകാശത്ത് വെച്ച് ആദം (അ)നെ കണ്ടുമുട്ടി ആദം (അ)അഭിവാദ്യം ചെയ്തിങ്ങനെ മർഹബൻ ബിൽഇബ്നി സ്വാലിഹ് വ ന്നബിയ്യി സ്വാലിഹ് സൽപുത്രന്ന് സ്വാഗതം


ആദം (അ)വലതുഭാഗത്തേക്ക് നോക്കുന്നു ചിരിക്കുന്നു ഇടത് ഭാഗത്തേക്ക് നോക്കുന്നു കരയുന്നു നബി(സ:അ)ജിബ്രീൽ (അ) നോട് ചോദിച്ചു എന്താണിത്? വലത്ഭാഗത്തുള്ളത് സ്വർഗ്ഗവാസികളായ സന്താനങ്ങളാണ് അവരെ നോക്കി ചിരിക്കുന്നു


സന്താനപരമ്പരയെ നന്നായറിഞ്ഞ പതിവായിരുന്നു ആദം(അ)മരണസമയമാകുമ്പോഴേക്കും മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി ഒരു ജനസമൂഹം രൂപംകൊണ്ട് കഴിഞ്ഞിരുന്നു


ആ ജനതയുടെ പ്രവാചകനായിരുന്നു ആദം (അ) സദുപദേശങ്ങൾ നൽകി അവരെ സൻമാർഗത്തിലേക്ക് നയിച്ചു


മക്കളോട് വളരെ നേരം സംസാരിച്ചിരിക്കും നോമ്പ്,നിസ്കാരം തുടങ്ങിയ കാര്യങ്ങൾ പരശീലിപ്പിച്ചു അവസാനകാലം സംസാരംകുറവായിരുന്നു


ആ ജനസമൂഹം കഹ്ബാലയം കാണാൻ പോകും ഹജ്ജ് നിർവഹിക്കും ആ സമൂഹത്തിന്ന് അമ്പത് നേരത്തെ നിസ്കാരം നിർബന്ധമായിരുന്നു എന്ന് റിപ്പോർട്ടുകളിൽ കാണുന്നു അയ്യാമുൽ ബീളിലെനോമ്പും നിർബന്ധമായിരുന്നു


ഹലാലും ഹറാമും വിവരിച്ചുകൊടുത്തു

ഇബ്ലീസിനെക്കുറിച്ചു നന്നായി പറഞ്ഞുകൊടുത്തു സ്വന്തം അനുഭവം വെച്ചാണ് സംസാരിച്ചത്


അവസാനകാലത്ത് വരുന്ന മുഹമ്മദ് നബി (സ:അ) തങ്ങളെക്കുറിച്ചു സന്തോഷപൂർവ്വം സംസാരിച്ചു അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി (സ:അ)തങ്ങളുടെ പ്രകാശമായിരുന്നു


അക്കാലത്ത് തന്നെ മുഹമ്മദ് എന്ന് പേർ വെക്കപ്പെട്ടു ആ നബി യുടെ പിതാവാകാൻ കഴിഞ്ഞതിൽ ആദം (അ)അഭിമാനം കൊണ്ടു നമ്മുടെ മങ്കൂസ് മൗലീദിന്റെ തുടക്കത്തിൽ ഇക്കാര്യം കാണാം


അലാ ഹുവല്ലദി തവസ്സല ബിഹി ആദം വഫ്ത്തഖറ ബികൗനിഹി വാലിദൻ (ആദം നബി (അ)) നബി തങ്ങളെക്കൊണ്ട് ഇടതേടി -തവസ്സുൽ നടത്തി ആ നബി തങ്ങളുടെ പിതാവായതിൽ അഭിമാനം കൊണ്ടു..


വന്ദ്യപിതാവിന്റെ പുണ്യസ്മരണയിൽ


ജീവിതത്തിന്റെ സായം സന്ധ്യ

പ്രായം ശരീരത്തെ ക്ഷീണിപ്പിച്ചു രോഗവും വന്നു കിടപ്പിലിയി കിടന്ന കിടപ്പിൽ പഴയകാലം ഓർത്തുപോയി സ്വർഗത്തിലെ ജീവിതം അവിടെത്തെ ആഹാര പാനീയങ്ങൾ പഴവർഗങ്ങൾ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പഴം കിട്ടിയിരുന്നെങ്കിൽ വല്ലാത്ത മോഹം മക്കളോട് വിവരം പറഞ്ഞു നിങ്ങൾ കഅബാലയത്തിൽ പോവുക എന്റെ അനുഗ്രഹം അല്ലാഹുവിനോട് പറഞ്ഞു നന്നായി പ്രാർത്ഥിക്കുക മക്കൾ കഅബാലയത്തിലെത്തി നന്നായി പ്രാർത്ഥിച്ചു ജിബ്രീൽ (അ)അനേകം മലക്കുകളോട് കൂടി അവിടെയെത്തി അവരോട് ആദം സന്തതികൾ ആവശ്യം പറഞ്ഞു നിങ്ങളുടെ പിതാവിന്റെ ആഗ്രഹം ഞങ്ങൾ നിർവ്വഹിച്ചു കൊള്ളാം നിങ്ങളൾ മടങ്ങിപ്പോയ്ക്കൊള്ളുക ജിബ്രീൽ (അ)പറഞ്ഞു..


മക്കൾ മടങ്ങിപ്പോന്നു വീട്ടിൽ മലക്കുകളുടെ സാന്നിധ്യമുണ്ടായിരുന്നു ഭർത്താവ് മരണാസന്നനണെന്ന് ഹവ്വ (റ)മനസ്സിലാക്കി അവർ അടുത്തുതന്നെ വന്നു നിന്നു

ആദം(അ)ഭാര്യയെ നോക്കി പിന്നെ ഇങ്ങനെ പറഞ്ഞു നീ അങ്ങോട്ട് മാറി നിൽക്കുക മലക്കുകളുടെ വരവിന്ന് സൗകര്യം ചെയ്യുക


ഭർത്താവിന്റെ മനസ്സിൽ ഇപ്പോഴും ആദുഃഖചിന്തയാണ് താനാണ് വിലക്കപ്പെട്ട പഴം കഴിക്കാൻ പ്രേരിപ്പിച്ചത് ആദം (അ)മടിപ്പോവുകയാണ് സുദീർഘമായൊരു കാലഘട്ടം ഭൂമിയിൽ ജീവിച്ചു മക്കളുണ്ടായി പൗത്രന്മാരുണ്ടായി പൗത്രികളുണ്ടായി അവർക്കു മക്കളുണ്ടായി പിന്നെയും തലമുറകളുണ്ടായി നാല്പതിനായിരം മനുഷ്യർ അവർക്ക് സന്മാർഗം കാണിച്ചുകൊടുത്തു ആവശ്യമായ ഉപദേശങ്ങളുമെല്ലാം നൽകി ഇതാ യാത്രയാവുകയാണ് മടക്കയാത്ര പ്രിയ ഹാബീൽ ഹബീൽ വധിക്കപ്പെട്ടു ആ ദുഃഖവാർത്ത വീട്ടിലെത്തിയ നിമിഷങ്ങൾ എവിടെയോ വധിക്കപ്പെട്ടു എങ്ങോ ഖബറടക്കപ്പെട്ടു ഭർത്താവിന്റെ മുഖം മങ്ങിപ്പോയി പിന്നെ ചിരിച്ചില്ല ദുഃഖം നിറഞ്ഞ മുഖം ആ നിലയിൽ വർഷങ്ങളെത്ര കടന്നുപോയി എല്ലാം കണ്ട് സഹിച്ച ഉമ്മയാണിത് മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു മനസ്സ് മരവിച്ചുപോയ വർഷങ്ങൾ ഭാര്യ ഭർതൃ സമ്പർക്കമില്ലാത്തകാലം സമുന്നതനായ പുത്രനെക്കുറച്ചു സന്തോഷവാർത്ത വന്നു അങ്ങനെയാണ് വീണ്ടും സമ്പർക്കമുണ്ടായത് പിന്നെയും മക്കളുണ്ടായി യോഗ്യരായ മക്കൾ ഹാബീലിന്റെ വിയോഗം മനസ്സിൽ എരിയുന്ന കനലായി നിലനിന്നു


ഹവ്വ (റ)യുടെ നയനങ്ങൾ നിറഞ്ഞൊഴുകി ഭർത്താവിന്റെ മുറിയിൽ നിന്ന് അവർ ഇറങ്ങിപ്പോയി ശീസ്മോന്റെ ജനനം ആശ്വാസം നൽകിയ ഓമനപുത്രൻ ഉപ്പ തന്റെ പിൻഗാമിയായി കണ്ടത് ആ മോനെയാണ് തന്റെ ശരീഅത്ത് നടപ്പാക്കാൻ ബാധ്യത നൽകി ശീസ് അല്ലാഹുവിന്റെ നബി യാണ് അന്ത്യനാൾവരെയുള്ള സത്യവിശ്വാസികൾ ശീസ്മോന്റെ പേര് കേൾക്കുമ്പോൾ അലൈഹിസ്സലാം (അദ്ദേഹത്തിന്ന് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ) എന്ന് പ്രാർത്ഥിക്കും


മരണത്തിന്റെ മാലഖയെത്തി അനുഗ്രഹത്തിന്റെ മലക്കുകൾ ധാരാളമെത്തി ആദം (അ) വിന്റെ ശരീരം മണ്ണിന്റെ മനുഷ്യരൂപത്തിൽ റൂഹിനെ കയറ്റി മടിച്ചുമടിച്ചു റൂഹ് അതിൽക്കയറി


ഇന്ന് ആ റൂഹിനെ വലിച്ചെടുക്കുകയാണ് പുറത്തേക്ക് ശാന്തത പ്രാപിച്ച ആത്മാവ് മെല്ലെമെല്ലെ വലിച്ചൂരപ്പെടുന്നു ഉറക്കെ തൗഹീദ് ചൊല്ലുന്നു..


ബന്ധം വേർപ്പെട്ടു ശരീരവും ആത്മാവും വേർപ്പെട്ടു അനുഗ്രഹത്തിന്റെ മലക്കുകൾ എല്ലാ ആദരവോടും കൂടി റൂഹിനെ കൊണ്ട് പോയി ഇരുപത്തൊന്ന് ദിവസം രോഗിയായി കിടന്ന ശേഷമാണ് വഫാത്തായത് മയ്യിത്ത് വിരിപ്പിൽ കിടക്കുന്നു മയ്യിത്ത് സംസ്കരണം അറിയില്ല ജിബ്രീൽ (അ)മലക്കുകളോടൊപ്പം മയ്യിത്ത് സംസ്കരണം തുടങ്ങുകയാണ് മനുഷ്യപുത്രന്മാരോട് ജിബ്രീൽ (അ) പറഞ്ഞു മയ്യിത്ത് സംസ്കരണം എങ്ങനെയാണെന്ന് കണ്ട് പഠിച്ച്കൊള്ളൂ നിങ്ങളിലൊരാൾ മരിച്ചാൽ ഇങ്ങനെയാണ് സംസ്കരണം നടത്തേണ്ടത്


സുഗന്ധദ്രവ്യങ്ങളും ,കഫൻതുണിയും, വിരിപ്പും ,ചില ഇലകളും ജിബ്രീൽ (അ)സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്നിരുന്നു ജിബ്രീൽ (അ)മയ്യിത്ത് കുളിപ്പിച്ചു സുഗന്ധം പുരട്ടിയ തുണികൾ കൊണ്ട് കഫൻചെയ്തു മയ്യിത്ത് കട്ടിലിൽ കിടത്തി കഅബാലയത്തിലേക്ക് കൊണ്ട്പോയി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടന്നു ജിബ്രീൽ (അ)ഇമാമായി നിന്നു നാല് തക്ബീർ ചൊല്ലിയാണ് നിസ്കരിച്ചത്..


ഖബറടക്കം


മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് ശീസ് നബിയാണെന്ന് മറ്റൊരു റിപ്പോർട്ടിൽ കാണുന്നു


ആദം മലയിൽ ഖബറടക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്


മക്കയിലെ അബൂഖുസൈസ് പർവ്വതത്തിലാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു ഈ പർവ്വതത്തിലെ ഗർകൻസ് എന്ന ഗുഹയിലാണെന്നും റിപ്പോർട്ടുണ്ട്


ആദം (അ) പോയി ഹവ്വ (റ)ഒറ്റക്കായി തനിക്കും മടങ്ങണം പ്രിയഭർത്താവിന്റെ സമീപത്തെത്തണം ആ ഒരൊറ്റ ചിന്തയിൽ കഴിയുകയാണവർ

ആദം (അ)മരണപ്പെട്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഹവ്വ (റ)വഫാത്തായി

അനുഗ്രഹത്തിന്റെ മലക്കുകൾ ധാരളമെത്തിച്ചേർന്നു മയ്യിത്ത് സംസ്കരണ മുറകൾ 

നടന്നു ഭർത്താവിന്ന് സമീപം ഖബറടക്കി എന്നതാണ് ഒരു റിപ്പോർട്ടിൽ പറയുന്നു


മസ്ജിദ് ഖൈഫിന്നു സമീപമാണ് ആദം (അ)ന്റെ ഖബർ എന്നും പറയപ്പെട്ടിട്ടുണ്ട് പിതാവിന്റെ വഫാത്തിനുശേഷം മകൻ ശീസ് (അ) ആസമുദായത്തെ നയിച്ചു സന്മാർഗത്തിലൂടെ അവരെ നടത്തി കാലം കടന്നുപോയ്ക്കൊണ്ടിരുന്നു


ശീസ് (അ) മരണാസന്നനായപ്പോൾ തന്റെ പുത്രൻ അനൂശ് നന്നായി നടത്തി പോന്നു

അനൂശ് മരണാസന്നനായപ്പോൾ ദൗത്യം സ്വന്തം പുത്രൻ ഖൈനീൻ എന്നവർക്കു കൈമാറി

മഹ്ലായീൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പുത്രന്റെ പേര് മഹ്ലായിൽ ദിവ്യദൗത്യം നിർവ്വഹിക്കുകയും വിശാലമായ രാജ്യം ഭരിക്കുകയും ചെയ്തു മരം മുറിക്കുകയും ശക്തമായ കോട്ടകൾ നിർമ്മിക്കുകയും ചെയ്തു അക്കാലമാവുമ്പോഴേക്കും ആദം സന്തതികൾ ലക്ഷക്കണക്കായി വർദ്ധിച്ചിരുന്നു രാജ്യങ്ങളും ഭരണകൂടങ്ങളും നിലവിൽ വന്നു കഴിഞ്ഞിരുന്നു പട്ടണങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിർമ്മിച്ചു..


ബാബൽ പട്ടണവും സൂസ് പട്ടണവും നിർമ്മിച്ചത്

മഹ്ലായീൽ അവർകളാകുന്നു മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ നിന്ന് ഇബ്ലീസിനെയും സൈന്യത്തെയും ആട്ടിയോടിച്ചു അവർ വിജനമായ മലകളിലും മറ്റും അഭയം തേടി

മഹ്ലായീൽ കിരീടം ധരിച്ച രാജാവായിരുന്നു ജനങ്ങളോട് പ്രസംഗിച്ചിരുന്നു രാജ്യം ഭരിക്കുകയും മതപ്രബോധനം നടത്തുകയും ചെയ്തു ആ ഭരണം നാല്പത് കൊല്ലം നീണ്ടുനിന്നു 


മഹ്ലായീലിന്റെ പിൻഗാമിയായി വന്നത് പുത്രൻ യറൂദ് ആയിരുന്നു നല്ല ഭരണാധികാരിയും നല്ല ദീനി പ്രബോധകനുമായിരുന്നു ഇദ്ദേഹത്തിന്റെ പുത്രനാണ് ഹനൂഹ് ഇദ്ദേഹമാണ് ചരിത്രത്തിൽ അറിയപ്പെടുന്ന ഇദ് രീസ് (അ)

ഇദ് രീസ് (അ) ന്റെ പുത്രനാണ് മതൂശലഹ് നല്ല പ്രബോധകൻ ജനനായകൻ

ഇദ്ദേഹത്തിന്റെ പുത്രനാണ് ലാമക് പ്രസിദ്ധനായ ലാമകിന്റെ പുത്രനാണ് നൂഹ് (അ)


ഇബ്നുഅബ്ബാസ് (റ) പറയുന്നു

ആദം (അ)ന്നും നൂഹ് (അ)ന്നും ഇടക്കുള്ള കാലം പത്ത് നൂറ്റാണ്ടുകളാകുന്നു അക്കാലത്തുള്ളവരെല്ലാം മുസ്ലിംകളായിരുന്നു ഖാബീലിന്റെ മക്കൾ ഒഴികെ അത് കഴിഞ്ഞ് ജനങ്ങൾ പിഴച്ചു ബിംബാരാധന വന്നു അക്കാലത്താണ് നൂഹ് (അ) വരുന്നത്

നൂഹ് (അ)ന്റെ കാലത്തുണ്ടായ ഒരു സംഭവം കൂടി പറഞ്ഞ് ഈ രചനക്ക് വിരാമം നൽകുകയാണ് ഒരു റിപ്പോർട്ട് പ്രകാരം


ആദം (അ)ന്റെ വഫാത്ത് കഴിഞ്ഞ് ഒരു വർഷം കൂടി ഹവ്വ (റ)ജീവിച്ചു വേർപാടിന്റെ ദുഃഖത്തിൽ മുടങ്ങിപ്പോയ ഒരു വർഷം നൂഹ് (അ)ന്റെ കാലത്ത് വൻപ്രളയമുണ്ടായി കപ്പലിൽ കയറി അവർ മാത്രം രക്ഷപ്പെട്ടു ബാക്കിയല്ലാവരും നശിച്ചു


ആദം (അ)ഹവ്വ (റ)എന്നിവരുടെ മയ്യിത്തുകൾ രണ്ട് പെട്ടികളിലാക്കി കപ്പലിൽ സൂക്ഷിച്ചു

ആദ്യപിതാവിന്റെയും ആദ്യമതാവിന്റെയും ജനാസകളോടൊപ്പം ആ സംഘം സഞ്ചരിച്ചു പ്രളയം അവസാനിച്ചു ആദം (അ)നെയും ഹവ്വ (റ)യെയും ബൈത്തുൽ മുഖദ്ദസിൽ ഖബറടക്കി


അബൂഖുബൈസ് പർവ്വതത്തിലെ ഗുഹയിൽ നിന്നാണ് മയ്യിത്തുകൾ കപ്പലിൽ കയറ്റിയത് പ്രളയശേഷം ആ ഗുഹയിൽ തന്നെ ഖബറടക്കി മറ്റൊരു റിപ്പോർട്ടിൽ അങ്ങനെയാണുള്ളത്

ആദം (അ)ന്റെ ഉപദേശങ്ങൾ ശിരസാവഹിച്ചത് കാരണം സന്താനങ്ങളുടെ സമൂഹത്തെ വഴിതെറ്റിക്കാൻ ഇബ്ലീസിന്ന് കഴിഞ്ഞില്ല ആയിരം വർഷത്തോളം ഈ നില തുടർന്നു പിന്നെ ശൈത്വാൻമാരുടെ അധികാര ശക്തി ലോകത്ത് വളർന്നുവന്നു..


ഇന്ന് ശൈത്വാൻമാരുടെ അധികാര ശക്തി നാൾക്കുനാൾ വളർന്നു വരുന്നതാണ് നാം കാണുന്നത് ശാസ്ത്രസാങ്കേതിക വിദ്യകളെല്ലാം മനുഷ്യനിലെ ധാർമ്മിക മൂല്യങ്ങൾ ചോർത്തിക്കളയാൻ വേണ്ടി ദുരുപയോഗം ചെയ്യുന്ന സത്യവിശ്വാസം സംരക്ഷിക്കാൻ നല്ല ശ്രമം നടത്തേണ്ടതുണ്ട്


ഈ ചരിത്രം വായിച്ചുതീരുമ്പോൾ ഈ വചനങ്ങൾ ഓർമ്മയിൽ അവശേഷിക്കട്ടെ

ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ടു നടന്നാൽ അവർ (പരലോകത്ത് ) അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ നബിമാർ ,സിദ്ദീഖീങ്ങൾ,ശുഹദാക്കൾ ,സ്വാലിഹീങ്ങൾ എന്നിവരുടെ കൂടെയായിരിക്കും അവരാണ് വിശിഷ്ടസഹവാസികൾ (4:69)

അത് അല്ലാഹുവിങ്കൽ നിന്നുള്ള സഹായം തന്നെയാണ് എല്ലാം അറിയുന്നവനായി അല്ലാഹുമതി (4:70)


കടപ്പാട് : ഇത് എഴുതിയ വ്യക്തിയോടും, നമ്മളിൽ എത്തിച്ച വ്യക്തികളോടും


ആദം നബി (അ) ചരിത്രം ഭാഗം 1

ആദം നബി (അ) ചരിത്രം ഭാഗം 5 


prophet adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi history

You may like these posts