ആദം നബി (അ) ചരിത്രം 3 | Prophet Adam Nabi (A)  History Malayalam Part 3

ആദം നബി (അ) ചരിത്രം 3 | Prophet Adam Nabi (A) History Malayalam Part 3

ഹസ്രത്ത് ആദം നബി (അ) ചരിത്രം 

ഭാഗം 3

adam nabi, adam nabi kabar, adam nabi age, adam nabi footprint, adam nabi kabar place, adam nabi story, adam nabi qabar, adam nabi story in malayalam


വസ്ത്രം മൂന്നുതരം 

ആദം (അ) ന്റെ പശ്ചാത്താപം കഠിനമായിരുന്നു സ്വർഗ്ഗത്തിലെ ആഡംബരം നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല ചിന്തിച്ചത് അല്ലാഹുവിന്റെ കല്പനയെക്കുറിച്ചാണ് ചിന്തിച്ചത് ഇബ്ലീസിന്റെ കെണിയിൽ പെട്ടുപോയതോർത്ത് വല്ലാതെ വ്യാകലപ്പെട്ടു മനുഷ്യരുടെ ഔറത്ത് വെളിവാക്കുന്നത് പിശാചിന്ന് വളരെ ഇഷ്ട്ടമുള്ള കാര്യമാണ് അന്യരുടെ നഗ്നത കാണുമ്പോൾ മനസ്സിന് ആനന്ദം തോണമെന്നാണ് ഇബ്ലീസ് ആഗ്രഹിക്കുന്നത് അങ്ങനെ തോന്നാൻ വെണ്ടതൊക്കെ അവൻ ചെയ്യുന്നു


ആധുനിക ലോകം ഇബ്ലീസിന്റെ ആധിപത്യത്തിലാണ് ഇബ്ലീസിന്റെ വർഗ്ഗപരമ്പരയിൽ പെട്ട കോടിക്കണക്കായ ശൈത്വാൻമാർ ലോകമെങ്ങും അടക്കി വാഴുകയാണ് സ്ത്രീകൾ അല്പ വസ്ത്രധാരിണികളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ശൈത്വാന്മാർ പ്രോത്സാഹനം നൽകുന്നു കഴിക്കാൻ രാജ്യങ്ങളിലും പശ്ചാത്യനാടുകളിലും സൗന്ദര്യമത്സരങ്ങൾ നടക്കുന്നു പരസ്യമായ നഗ്നതാപ്രദർശനം അത് കണ്ട് പൈശാചികമായ ആനന്ദം അനുഭവിക്കുകയാണ് ആധുനികലോകം സകലവാർത്താമാധ്യമങ്ങളും അവക്ക് വൻ പ്രാധാന്യം നൽകുന്നു


മാസികകളുടെ കവർ ചിത്രമായി നഗ്നഫോട്ടോകൾ വരുന്നു നീല ചിത്രങ്ങൾ ലോകമെങ്ങും പ്രാചരത്തിലുണ്ട് ബാലിക ബാലന്മാരുടെ മൊബൈൽ ഫോണുകളിൽ വരെ ഇന്റെർനെറ്റിലൂടെ നഗ്നത നിറഞ്ഞഴുകുന്നു


സിനിമകൾ, സീരിയൽ, കായികവിനോദങ്ങൾ എല്ലാം നഗ്നതാ പ്രദർശനത്തിന്റെ വേദികൾ തന്നെ

പരസ്യങ്ങളിൽ തെളിയുന്നതും നഗ്നതതന്നെ ബാറുകളിലെ നഗ്നത നൃത്തങ്ങളും കുപ്രസിദ്ധമാണ് എല്ലാറ്റിനും പ്രേരണ ഇബ്ലീസും സന്താനപരമ്പരയും തന്നെ ആദം ഹവ്വ ദമ്പതിമാർ സ്വർഗ്ഗീയ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത് നഗ്നത വെളിവായില്ല പലസ്പരം നഗ്നതകണ്ടില്ല കാണുന്നതിനെക്കുറിച്ചും ചിന്തിച്ചുപോലുമില്ല


ശത്രുവായ ഇബ്ലീസ് ചിന്തിച്ചതിങ്ങനെയാണ് ഇവരുടെ സ്വർഗ്ഗീയ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റണം ഇവരുടെ നഗ്നത വെളിവാകണം പരസ്പരം കാണണം ഇതിന്നുവേണ്ടിയാണവൻ തിന്നാൻ പ്രേരിപ്പിച്ചത് പഴം തിന്നു നഗ്നത വെളിവായി


സൂറത്ത് അഹ്റാഫിൽ ഇക്കാര്യം പറയുന്നു:

എന്നിട്ട് അവർക്ക് രണ്ട്പേർക്കും മറയ്ക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത വെളിവാക്കുവാനായി ശൈത്വാൻ അവരോട് ദുർമ്മന്ത്രംനടത്തി

അവൻ പറയുകയും ചെയ്തു : നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോട് ഈ വൃക്ഷത്തെക്കുറിച്ച് വിരോധിച്ചിട്ടില്ല നിങ്ങൾ രണ്ട് പേരും മലക്കുകൾ ആയിത്തീരുകയോ അല്ലെങ്കിൽ നിങ്ങളിരുവരും ശാശ്വത വാസികളായിത്തീരുകയോ ചെയ്യുമെന്നതിനാൽ അല്ലാതെ (7:20)


പഴം തിന്നാൻ നിങ്ങളിരുവരും മലക്കുകളായിത്തീരും അല്ലെങ്കിൽ ശാശ്വതമായി ഇവിടെ താമസിക്കും അതുകൊണ്ട് പഴം തിന്നണമെന്ന് ഇബ്ലീസ് ഉപദേശിച്ചു പഴം തിന്നാൽ സ്വർഗ്ഗത്തിൽ ശാശ്വതമായി താമാസിക്കാം അല്ലെങ്കിൽ മലക്കുകളാവാം കള്ളം പറഞ്ഞു പറ്റിച്ചു 


അവൻ ഇത്രകൂടി പറഞ്ഞു : ഞാൻ നിങ്ങളുടെ നിഷ്കളങ്കനായ ഉപദേശകനാകുന്നു


വിശുദ്ധ ഖുർആൻ പറയുന്നു

അവൻ അവരോട് സത്യം ചെയ്തു പറയുകയും ചെയ്തു നിശ്ചയമായും ഞാൻ നിങ്ങൾ രണ്ടാൾക്കും ഗുണകാംക്ഷികളിൽ പെട്ടവനാകുന്നു (7:21)

മനുഷ്യവർഗ്ഗത്തോടുകാണിച്ച ഇബ്ലീസിന്റെ ആദ്യവഞ്ചനയാണത്.


അന്ന് ഇബ്ലീസ് ഒറ്റക്കാണ് ഇന്നത്തെ കഥ അതല്ല അനേക കോടി ശൈത്വാൻമാരുണ്ട് മനുഷ്യരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് ശൈത്വാൻമാർ മനുഷ്യൻ കുറച്ചുകാലം ജീവിച്ചുമരിച്ചുപോവുന്നു ശൈത്വാൻ നൂറ്റാണ്ടുകളോളം ജീവിക്കുന്നു മനുഷ്യനെ കളിപ്പാട്ടം പോലെ തട്ടിക്കളിക്കയാണ് ശൈത്വാൻ അസൂയയും അഹങ്കാരവും മനുഷ്യമനസിൽ വളർത്തിയെടുക്കാൻ ശൈത്വാന്മാർക്ക് ഒരു പ്രയാസവുമില്ല


ഭാഷയുടെയും വർഗ്ഗത്തിന്റെയും ,വർണ്ണത്തിന്റെയും ദേശിയതയുടെയും പേരിൽ നടക്കുന്ന എല്ലാ കലാപങ്ങൾക്കു പിന്നിലും ശൈത്വാന്മാരുടെ പ്രേരണയുണ്ട് പദ്ധതികളും പരിപാടികളുമുണ്ട് എവിടെയും വഞ്ചന കള്ളം പറച്ചിൽ നുണ പറഞ്ഞ് ചിരിപ്പിക്കൽ വിവിധതരം കളികൾ കോമാളി വേഷങ്ങൾ


മനുഷ്യന്റെ വായിലൂടെ പിശാചിന്റെ ശബ്ദം കേൾക്കും നിസ്കരിക്കുമ്പോൾ പോലും ചിലരുടെ കോട്ടുവാ ശബ്ദം കേട്ടിട്ടില്ലേ?


വനഞ്ചനയിലൂടെ ശൈത്വാൻ മനുഷ്യനെ തരംതാഴ്ത്തും നിലം പരിശാക്കും


സൂറത്ത് അഹ്റാഫിലെ വചനങ്ങൾ കാണുക :

എന്നിട്ട് അവർ രണ്ട് പേരെയും വഞ്ചനമൂലം അവൻ തരംതാഴ്ത്തി അങ്ങിനെ അവർ വൃക്ഷഫലത്തെ രുചിനോക്കിയപ്പോൾ അവർക്ക് അവരുടെ നഗ്നത വെളിവായി സ്വർഗ്ഗത്തിലെ ഇലയിൽ നിന്നും എടുത്ത് തങ്ങളുടെ മേൽ ഒട്ടിക്കാൻ തുടങ്ങുകയും ചെയ്തു

അവർ ഇരുവരുടെയും റബ്ബ് അവർ ഇരുവരേയും വിളിച്ചു ചോദിച്ചു ആ വൃക്ഷം നിങ്ങളിരുവർക്കും ഞാൻ വിരോധിച്ചിട്ടില്ലേ? പിശാച് നിങ്ങളിരുവരുടേയും പ്രത്യക്ഷ ശത്രുവാണെന്ന് ഞാൻ പറയുകയും ചെയ്തിട്ടില്ലേ ? (7:22)


എത്ര ഗൗരവമുള്ള ചോദ്യങ്ങൾ ആ വൃക്ഷം ഞാൻ നിങ്ങൾക്ക് വിലക്കിയില്ലേ ?

പിശാച് പ്രത്യക്ഷ ശത്രുവാണെന്ന് പറഞ്ഞില്ലേ?


ഇത് മനുഷ്യവർഗ്ഗത്തോടുള്ള ചോദ്യം കൂടിയാണ് വേദഗ്രന്ഥങ്ങളിറങ്ങി അത് വിശദീകരിക്കാൻ നബിമാർ വന്നു നന്നായി വിശദീകരിച്ചു തന്നു അനുവദനീയമായ അഹങ്കാരം ഏത്? വിലക്കപ്പെട്ട ആഹാരം ഏത്?

ഓരോ നബിയും അത് വിവരിച്ചു തന്നു/....


ശൈത്വാൻ മനുഷ്യവർഗ്ഗത്തിന്റെ ശത്രുവാണെന്ന് ഓരോ നബിയും വ്യക്തമായി പറഞ്ഞുതന്നു 


എന്നിട്ടും മനുഷ്യൻ ശൈത്വാനെ കൂട്ടുപിടിക്കുന്നു വിലക്കപ്പെട്ടത് ഭക്ഷിക്കുന്നു മദ്യം ഉണ്ടാക്കരുത് വില്ക്കരുത് ,കഴിക്കരുത്, വിതരണം ചെയ്യരുത് മദ്യസൽക്കാരം നടക്കുന്നേടത്ത് പോവരുത് നബിമാർ എല്ലാം പറഞ്ഞു തന്നിട്ടുണ്ട് പിശാച് തിരിച്ചു പറഞ്ഞു മദ്യം ഉണ്ടാക്കണം വിൽക്കണം കുടിക്കണം വിതരണം ചെയ്യണം മദ്യസൽക്കാരം നടത്തണം നടത്തുന്നേടത് പോവണം മനുഷ്യർ നബിമാരുടെ നിരോധനം അവഗണിച്ചു .


നബിമാരുടെ നിരോധനം അല്ലാഹുവിന്റെ നിരോധനമാണെന്ന കാര്യം മറന്നുകളഞ്ഞു ശൈത്വാനെ അനുസരിച്ചു അവർക്കുതന്നെയല്ലേ നരകം നൽകേണ്ടത് അത് തന്നെയല്ലേ നീതി അവർക്കും പശ്ചാത്താപിക്കാൻ അവസരമുണ്ട് സത്യമായും പശ്ചാത്തപിച്ചാൽ അല്ലാഹു സീകരിക്കും അവൻപൊറുത്തുകൊടുക്കും പിശാച് അതിനും സമ്മതിക്കില്ല മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ പോലും ശൈത്വാൻ പിൻമാറില്ല റൂഹ് പിരിയാൻ നേരം ശൈത്വാൻ എല്ലാ അടവുകളും പ്രയോഗിക്കും വഴിപിഴപ്പിക്കാൻ ഈമാൻ കിട്ടാതെ മരിച്ചാൽ ശൈത്വാൻമാർക്ക് വലിയ സന്തോഷമാണ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും


ആദം (അ:സ) ന്റെയും ഹവ്വ (റ:ഹ) യുടേയും തൗബയുടെ വചനം സൂറത്ത് അഹ്റാഫിൽ കാണാം അതിങ്ങനെ

അവർ ഇരുവരും പറഞ്ഞു : ഞങ്ങളുടെ റബ്ബേ ഞങ്ങൾളോട് തന്നെ അക്രമം പ്രവർത്തിച്ചു നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെടവരുടെ കൂട്ടത്തിൽപ്പെട്ടവരായിത്തീരും (7:23)


ആധുനിക മനുഷ്യവർഗ്ഗം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് തങ്ങൾ തങ്ങളോട് തന്നെ ചെയ്യുന്നു സ്വന്തം സ്വന്തത്തോട് തെറ്റ് ചെയ്യുന്നു ആദ്യപിതാവിന്റെയും ആദ്യമാതാവിന്റെയും പ്രാർഥന പ്രാർത്ഥിക്കണം


റബ്ബനാ ളലംനാ......

സൂറത്ത് അഹ്റാഫിൽ തുടർന്നു പറയുന്നതിങ്ങനെ

അല്ലാഹു പറഞ്ഞു : ഇറങ്ങിക്കൊള്ളുവീൻ നിങ്ങളിൽ ചിലർ ചിലർക്കു ശത്രുവാകുന്നു ഭൂമിയിൽ നിങ്ങൾക്ക് നിശ്ചിത സമയം വരെ താമസവും ഉപയോഗവും ഉണ്ടായിരിക്കും (7:24)


അല്ലാഹു പറഞ്ഞു : അതിൽ തന്നെ നിങ്ങൾ ജീവിക്കും അതിൽ തന്നെ നിങ്ങൾ മരിക്കും അതിൽ നിന്നു തന്നെ നിങ്ങൾ പുറത്ത് വരുത്തപ്പെടുകയും ചെയ്യും (7:25)


തുടർന്നുള്ള വചനങ്ങളിൽ അല്ലാഹു ആദം സന്തതികളായ മനുഷ്യവർഗ്ഗത്തെയാണ് അഭിസംബോധന ചെയ്യുന്നത് നഗ്നതയിൽ നിന്ന് തന്നെയാണു തുടക്കണം മാനാമായി വസ്ത്രം ധരിക്കണം എന്നിട്ടുവേണം ആരാധന വസ്ത്രം ഭൂമിയിൽ തന്നെയുണ്ട് അല്ലാഹു ശുദ്ധീകരിക്കാനുള്ള വിദ്യ മനുഷ്യരെ പഠിപ്പിച്ചു നൂൽ നിർമ്മാണം പഠിപ്പിച്ചു നൂൽകൊണ്ട് വസ്ത്രം നെയ്തെടുക്കാൻ പഠിപ്പിച്ചു എന്തെല്ലാം തരം വസ്ത്രങ്ങൾ നാണം മറയ്ക്കാൻ വസ്ത്രം അലങ്കാരത്തിനുള്ള വസ്ത്രം തഖ്വ്വയുടെ വസ്ത്രം തഖ്വ്വയുടെ വസ്ത്രം എന്നാലെന്ത് ? അല്ലാഹുവിനെ സൂക്ഷിക്കുക തഖ്വ്വ മനസ്സിൽ അല്ലാഹു ഇഷ്ടപ്പെടാത്ത വികാരമോ വിചാരമോ വന്ന് പോകുമോ എന്നു ഭയക്കുക സൂക്ഷിക്കുക

നാക്കിൽ നിന്ന് ഉതിർന്നുവീഴുന്ന വാക്കുകളിൽ ചിലത് അല്ലാഹു ഇഷ്ടപ്പെടാത്തത് ആയിപ്പോകുമോ എന്ന ഭയം അക്കാര്യത്തിലെ സൂക്ഷ്മത തന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് അല്ലാഹുവിന്റെ കോപം വിളിച്ചുവരുന്നതായിപ്പോകുമോ എന്ന ഭയം അക്കാര്യത്തിലെ സൂക്ഷ്മത 


തഖ്വ്വ

തഖ്വ്വ അടിമുടിവേണം തഖ്വ്വയെ വസ്ത്രത്തോടുപമിക്കാം തഖ്വ്വയാകുന്ന വസ്ത്രം എപ്പോഴും ധരിക്കണം അതാണ് ഏറ്റവും ഉത്തമമായ വസ്ത്രം നാണം മറയ്ക്കുന്ന വസ്ത്രത്തെക്കാളും അലങ്കാരവസ്ത്രത്തെക്കാളും പ്രാധാന്യം തഖ്വ്വയാകുന്ന വസ്ത്രത്തിനാകുന്നു


ഇന്ന് പലരും നാണം മറയ്ക്കാൻ അടിവസ്ത്രം ധരിക്കും അതിന്ന് മീതെ വിലകൂടിയ അലങ്കാര വസ്ത്രം ധരിക്കും തഖ്വ്വായുടെ വസ്ത്രം കാണാനേയില്ല ഇന്നത്തെക്കാലത്ത് തഖ്വ്വായുടെ വസ്ത്രം ധരിക്കാൻ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടിവരിക

ശൈത്വാനുമായി പടവെട്ടി ജയിക്കണം വളരെ ചുരുക്കം പേർക്കേ അതിന്ന് കഴിയുകയുള്ളു ആദം സന്തതികളെ വിളിച്ചുകൊണ്ട് അല്ലാഹു സംസാരിക്കുന്നത് ശ്രദ്ധിക്കൂ


ആദമിന്റെ സന്തതികളേ 


നിങ്ങളുടെ മറയ്ക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങൾക്ക് ഇറക്കിത്തന്നിട്ടുണ്ട്

തഖ്വ്വ (സൂക്ഷ്മത -ഭയഭക്തി) യാകുന്ന വസ്ത്രമാണ് കൂടുതൽ ഉത്തമം

അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു മനുഷ്യർ ചിന്തിച്ചു മനസ്സിലാക്കിയേക്കാം (7:26)


ആശ്വാസവചനങ്ങൾ 


മനുഷ്യനും പിശാചും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്ത്? മനുഷ്യന്ന് പിശാചിനെ കാണാൻ കഴിയില്ല പിശാച് മനുഷ്യനെ കാണുന്നു പിശാച് ഏത് വഴിക്കുവരണം?


മനുഷ്യന്ന് അത് മനസ്സിലാക്കാൻ കഴിയില്ല ഓരോ മനുഷ്യന്റെയും ദൗർബല്യങ്ങൾ പിശാചിന്നറിയാം അത് ഉപയോഗിച്ച് മനുഷ്യനെ ചതിയിൽ ചാടിക്കും പിശാച് മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കും രക്തം സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം സഞ്ചരിക്കും ഓരോ അവയവത്തെക്കൊണ്ടും തെറ്റ് ചെയ്യിക്കും കാണാൻ പാടില്ലാത്തത് കണ്ണ് കാണും കേൾക്കാൻ പാടില്ലാത്തത് ചെവി കേൾക്കും കൈകാലുകൾ ചെയ്യാൻ പാടില്ലാത്തത് ചെയ്യും മനസ്സ് അരുതാത്തത് ചിന്തിക്കും പറയാൻ പാടില്ലാത്തത് നാവ് പറയും 


വിലക്കപ്പെട്ട ഭക്ഷണം വായിലൂടെ കഴിക്കും അത് വയറ്റിലെത്തും അതിൽ നിന്നുണ്ടാവുന്ന എന്തും വിലക്കപ്പെട്ടതാണ് എല്ലാം പിശാച് ഭംഗിയാക്കി കാണിക്കാം തെറ്റിലൂടെ ശരീരം നീങ്ങുമ്പോൾ റൂഹ് മലിനപ്പെടും ഓരോ അവയവത്തിൽ നിന്നും പിശാചിനെ ഓടിക്കണം പകരം തൗഹീദ് വരണം മനസ്സിലും ശരീരത്തിലും തൗഹീദ് പടരണം


ആദം (അ)ന്റെ റൂഹിലും ശരീരത്തിലുമെല്ലാം തൗഹീദാണ് അതിന്റെ ഉഗ്രശക്തികൊണ്ട് ഇബ്ലീസ് ആദം (അ) നെ സമീപിക്കാൻ കഴിയുന്നില്ല


ആദം സന്തതികളുടെ ഈമാനിനെ ദുർബ്ബലമാക്കാനാണ് ഇബ്ലീസ് ശ്രമിച്ചത് അവരെ തൗഹീദിൽ നിന്നകറ്റുക ശിർക്കിലേക്ക് അടുപ്പിക്കുക ശൈത്വാൻമാരുടെ പ്രവർത്തന ശൈലിയാണിത് മനുഷ്യമനസ്സിൽ എപ്പോഴും നിറഞ്ഞ് നിൽക്കേണ്ടത് ദൗഹീദാണ് ഖൽബിന്റെ തുടിപ്പും ശ്വാസഗതിയും അതിനോപ്പമായിരിക്കണം ഒരു മനുഷ്യൻ ആ രീതിയിൽ ജീവിച്ചാൽ ശൈത്വാന് അവനെ സമീപിക്കാൻ കഴിയില്ല ഈ അവസ്ഥ തകിടം മറിക്കാൻ ശൈത്വൻ ശ്രമിക്കും


ശൈത്വാൻ ശരീരേച്ഛകളെ ഇളക്കിവിടും അതിനെ നേരിടണം ഇച്ഛകളുമായി യുദ്ധം ചെയ്യണം ഇച്ഛകളെ പരാജയപ്പെടുത്തണം ഇച്ഛകളെ പരാജയപ്പെടുത്താനും പിശാചിനെ ആട്ടിയകറ്റാനും നബിമാർ തങ്ങളുടെ അനുയായികളെ സഹായിച്ചു നബിമാരുടെ കാലഘട്ടം കഴിഞ്ഞു അതിന്നുശേഷം ഔലിയാക്കന്മാരാണ് ഇക്കാര്യത്തിൽ ജനങ്ങളെ സഹായിച്ചുവരുന്നത്


സ്വാലിഹായ ഒരു മനുഷ്യന്റെ സഹായം കിട്ടണം യോഗ്യനായ ശൈഖിന്റെ തർബിയത്ത് അപ്പോൾ ശൈത്വാനെ അകറ്റാം ഈമാൻ ശക്തിപ്പെടുത്താം ശൈത്വാൻ മനുഷ്യനെ പേടിക്കുന്ന നിലവരും


സൂറത്ത് അഹ്റാഫിലെ വചനം നോക്കാം

ആദമിന്റെ സന്തതികളേ

ശൈത്വാൻ നിങ്ങളുടെ മാതാപിതാക്കളെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയത് പോലെ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ അവർ ഇരുവരുടെയും വസ്ത്രം അവൻ ഉരിഞ്ഞ് കളഞ്ഞു അവരുടെ നഗ്നത കാണിക്കുവാൻ വേണ്ടി തീർച്ചയായും അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണുന്നു നിങ്ങളവരെ കാണുന്നുമില്ല

സത്യവിശ്വാസികളല്ലാത്തവർക്ക് നാം ശൈത്വാൻമാരെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു (7:27)


ഇക്കാലത്ത് പിശാചുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ധാരാളം മനുഷ്യരുണ്ട് പലതരം സേവകളും ,പൂജകളും ബലികളും ,നേർച്ചകളും നടത്തുന്നു

പിശാചിന്റെ ദുർബോധനങ്ങളെ അവർ വിശ്വസിക്കുന്നു അത് സത്യമാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പിശാചിന്റെ സ്വാധീന വലയം വികസിക്കുന്നു നാശത്തിലേക്കുള്ള നെട്ടോട്ടം


ആദം (അ) ഭൂമിയിൽ വന്നത് വളരെയേറെ ദുഃഖത്തോടും പാരവശ്യത്തോടും കൂടിയായിരുന്നു


അല്ലാഹു എന്ത് മാത്രം കൃപാലുവാണ് തനിക്ക് എന്തുമാത്രം അനുഗ്രഹങ്ങളാണ് ചൊരിഞ്ഞ് തന്നത് തന്നെ ആദരിച്ചു മലക്കുകൾ തന്നെ ആദരിക്കുന്ന അവസ്ഥയുണ്ടാക്കി

അങ്ങനെയുള്ള റബ്ബിന്റെ കല്പന തെറ്റിച്ചു ലജ്ജകൊണ്ട് തലതാഴ്ന്നുപോയി ദുഃഖം മനസ്സിൽ കത്തിപ്പടരുകയാണ്


ആദം(അ)ന്റെ ദുഃഖത്തിന് ആശ്വാസം ലഭിക്കാനായി ജിബ്രീൽ (അ) ബാങ്ക് കൊടുത്തു

അശ്ഹദു അന്ന മുഹമ്മറസൂലുല്ലാഹ് എന്നുകേട്ടപ്പോൾ ആദം(അ)ന്ന് ആശ്വാസം തോന്നി

ഈ വിധത്തിൽ ഒരു റിപ്പോർട്ടിൽ കാണുന്നു

അതിവിശാലമായ സ്വർഗ്ഗം ഇടുക്കം തോന്നിക്കുന്ന ഭൂമി രണ്ടും കണ്ടു അനുഭവിച്ചു എത്ര വ്യത്യസ്തമായ അനുഭവങ്ങൾ അന്തരീക്ഷത്തിലെ മാറ്റം


സ്വർഗ്ഗം ആശ്വാസത്തിന്റെ കേന്ദ്രമാണ് ശാന്തിയുടെ പറുദീസ ഭൂമിയോ? ഉൽകണ്ഠയും ബേജാറുമാണിവിടെ പലതരം വിത്തുകൾ അല്ലാഹു ഭൂമിയിലേക്ക് കൊടുത്തയച്ചിരുന്നു അവയിൽ ചിലത് ഇബ്ലീസ് അലങ്കോലമാക്കി ഉപയോഗ ശൂന്യമായി അവശേഷിച്ചത് കൃഷി ചെയ്തു സ്വർഗ്ഗത്തിലെ മേന്മകൂടിയ പഴങ്ങൾ കഴിച്ച ആദം (അ) ഭൂമിയിലെ നിലവാരം കുറഞ്ഞ കായ്കനികൾ ഭക്ഷിക്കാൻ തുടങ്ങി അതോടെ മലമൂത്ര വിസർജ്ജനം വേണ്ടി വന്നു ആദം (അ) ന്ന് വല്ലാത്ത അസ്വസ്ഥത വന്നു


മലമൂത്ര വിസർജ്ജനം അനിവാര്യമായി വരുമ്പോഴുള്ള വല്ലാത്ത അസ്വസ്ഥത എന്ത് ചെയ്യണമെന്നറിയില്ല ജിബ്രീൽ (അ) കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു മലമൂത്ര വിസർജ്ജനം നടന്നു ആശ്വാസമായി ആശ്വാസം വന്നപ്പോൾ അല്ലാഹുവിനെ വാഴ്ത്തി ആദം (അ ) ദുഃഖം നിറഞ്ഞ ശബ്ദത്തിൽ പ്രാർത്ഥിച്ചു.


റബ്ബേ ഞാൻ തെറ്റ് ചെയ്തുപോയി എന്നോട് തന്നെയാണ് ഞാൻ തെറ്റ് ചെയ്തുപോയത് പൊറുത്ത് തരേണമേ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വിളിയാളമുണ്ടായി നിന്റെ ദുഃഖം നിറഞ്ഞ ശബ്ദം കേട്ടു നിനക്ക് പറ്റിയ അബദ്ധം പൊറുത്തു തന്നിരിക്കുന്നു.


എന്തൊരു ആശ്വാസ വചനം ആദം (അ)നെ സൃഷ്ടിച്ച് ശരീരത്തിൽ ആത്മാവ് ഊതപ്പെട്ട സർന്ദർഭത്തിൽ ഒരു കാഴ്ചകണ്ടിരുന്നു അർശിൽ എഴുതപ്പെട്ട വചനം ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ് ഭൂമിയിൽ വെച്ച് അക്കാര്യം ഓർമ്മ വന്നു ആദം (അ)ഇങ്ങനെ പ്രാർത്ഥിച്ചു 


മുഹമ്മദ് നബി(സ)തങ്ങളുടെ ഹഖ്കൊണ്ട് പൊറുത്തു തരേണമേ


അങ്ങനെ പ്രാർത്ഥിച്ചപ്പോൾ അല്ലാഹു പൊറുത്തു കൊടുത്തു ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണുന്നു


ആദം (അ) ന്റെ ദുഃഖം അകറ്റാൻ വേണ്ടി ജിബ്രീൽ (അ) വന്നു ഒരു യാത്രപോകാൻ ക്ഷണിച്ചു ഭൂമിയുടെ ഒരു ദീർഘയാത്ര ഇത് കഅബാലയം നിലകൊള്ളുന്ന സ്ഥലത്തേക്കാണ് പോയത് അവിടെ വെള്ളമായിരുന്നു ജിബ്രീൽ (അ) ചിറകിട്ടടിച്ചു അപ്പോൾ ഒരു കെട്ടിടത്തിന്നാവശ്യമായ സ്ഥലം പ്രത്യക്ഷമായി അവിടെ ബൈത്തുൽ മഹ്മൂർ പണിതുയർത്തി അവിടെ നിസ്കരിക്കുകയും ത്വവാഫ് നടത്തുകയും ചെയ്തു ആദം (അ)ന്ന് ആശ്വാസമായി


ബൈത്തുൽ മഹ്മൂർ ആദം (അ) ന്റെ ജീവിതകാലം തീരുവരെയും ഭൂമിയിൽ ഉണ്ടായിരുന്നു പിന്നീടതിനെ ആകാശത്തേക്ക് ഉയർത്തി മൂന്നാം ആകാശത്തിലോ നാലാം ആകാശത്തിലോ അല്ലെങ്കിൽ ഏഴാം ആകാശത്തിലോ അതിനെ സ്ഥാപിച്ചു കഅബയുടെ നേരെ മുകളിലായി അത് സ്ഥിതി ചെയ്യുന്നു ദിവസം തോറും എഴുപതിനായിരം മലക്കുകൾ അതിനെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നു പ്രളയകാലം വരെ ബൈത്തുൽ മഹ്മൂർ ഭൂമിയിലുണ്ടായിരുന്നു എന്ന് ചില പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് മഹാപ്രളയകാലത്ത് ആകാശത്തേക്ക് ഉയർത്തി.


മറ്റൊരു റിപ്പോർട്ട് കാണുക

ഭൂമിയെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെള്ളത്തിന് മുകളിൽ പതപോലെ തെളിഞ്ഞ മണ്ണ് പ്രത്യക്ഷപ്പെട്ടു കഅബ നിൽക്കത്തക്ക വിധം അത് വികസിച്ചു ആ പ്രദേശത്തെ മലക്കുകൾ പ്രദക്ഷിണം ചെയ്തു

ആ പ്രദേശം ഉൾപ്പെടുത്തി ഭൂമി സൃഷ്ടിച്ചു സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട് അതീവ ദുഃഖിതനായി കഴിഞ്ഞിരുന്ന ആദം (അ) നെ ജിബ്രീൽ (അ) ആ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു ആദം (അ) ദുഃഖത്തോടെ പ്രാർത്ഥിച്ചു അത് സ്വീകരിക്കപ്പെട്ടു ആദം (അ) നെ മലക്കുകൾ അഭിവാദ്യം ചെയ്തു അവർ പറഞ്ഞു രണ്ടായിരം വർഷമായി ഞങ്ങളിവിടെ ത്വവാഫ് ചെയ്യുന്നു


ഇവിടെ കഅബ സ്ഥാപിക്കപ്പെട്ടു സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്ന ഹജറുൽ അസ്വദ് സ്ഥാപിച്ചു അക്കാലത്ത് അതിന്ന് നല്ലശോഭയുണ്ടായിരുന്നു ജിബ്രീൽ (അ) അദം (അ)ന്ന് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചു കൊടുത്തു ഹജ്ജ് കാലം വ്യക്തമാക്കിക്കൊടുത്തു


ഇന്ത്യയിൽ നിന്ന് നാല്പത് തവണ ആദം(അ) കാൽനടയായി ഹജ്ജിന്ന് പോയിട്ടുണ്ട് നാപത്തഞ്ച് തവണ എന്നും അഭിപ്രായമുണ്ട് ഇന്ത്യമുതൽ മക്കവരെ ആദം (അ)പാദം വെച്ച സ്ഥലങ്ങളെല്ലാം ഫലപുഷ്ടി നിറഞ്ഞതായിത്തീർന്നു

മഹാപ്രളയ കാലത്ത് ഹജറുൽ അസ്വദ് ജിബ്രീൽ (അ) അബൂഖുബൈസ് പർവ്വതത്തിൽ കുഴിച്ചിടുകയായിരുന്നു ഇബ്രാഹിം (അ) മകൻ ഇസ്മാഈൽ (അ)എന്നിവർ കഅബ പുതുക്കിപ്പണിതപ്പോൾ പുറത്തെടുത്തു കൊണ്ടുകൊടുക്കയായിരുന്നു ആദം (അ) ഭൂമിയിലെത്തിയതോടെ ശരീരത്തിന്റെ നിറം മാറി കറുപ്പുനിറമായി


ദീർഘകാലം പശ്ചാത്തപിച്ചു കരഞ്ഞു അല്ലാഹു തൗബ സ്വീകരിച്ചു എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് നോൽക്കാൻ കല്പിച്ചു ചന്ദ്രമാസത്തിലെ 13,14,15ദിവസങ്ങൾ നോമ്പ് നോറ്റതോടെ ആദം (അ) ന്റെ ശരീരത്തിന്റെ നിറം പഴയത്പോലെയായി


ഈ ദിവസങ്ങൾ അയ്യാമുൽബീള് എന്നറിയപ്പെടുന്നു പിൽക്കാലത്ത് വന്ന പല പ്രവാചകന്മാരും ഈ നോമ്പ് നിർബന്ധമായിരുന്നു നമുക്ക് സുന്നത്താണ് അറഫാ എന്ന സ്ഥലത്തേക്കു പോകാൻ ആദം(അ) നോട് ജിബ്രീൽ (അ) നിർദ്ദേശിച്ചു മുസ്ദലിഫയിൽ വെച്ച് ഹവ്വാ (റ) യെ കണ്ടുമുട്ടി അവർ ഒന്നിച്ചു ചേർന്ന സ്ഥലമാണത് അക്കാരണത്താൽ ആ സ്ഥലത്തിന്ന് മുസ്ദലിഫ (ഒന്നിച്ചു ചേർന്നസ്ഥലം ) എന്ന പേർകിട്ടി ..


അറഫയിൽ വെച്ചാണ് അവർ പരസ്പരം കണ്ടുമുട്ടിയത് എന്നും അഭിപ്രായമുണ്ട് കണ്ടുമുട്ടി തിരിച്ചറിഞ്ഞു അറിഞ്ഞു എന്നാണ് അറഫ എന്ന വാക്കിനർത്ഥം രണ്ട് പേരും പരസ്പരം തിരിച്ചറിഞ്ഞത് കൊണ്ട് ആ സ്ഥലത്തിന്ന് അറഫ എന്ന പേർവന്നു.


അറഫയും മുസ്ദലിഫയും ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് സ്ഥലപ്പേരുകൾ കാണിക്കുന്ന ബോർഡുകളുണ്ട് അവർ കണ്ടു മുട്ടുന്ന കാലത്ത് എന്താണുള്ളത് ? സർവ്വത്രവിജനം


തൗബ സ്വീകരിക്കപ്പെട്ട ശേഷം ആദം (അ) നടത്തിയ ഒരു പ്രാർഥന വളരെ പ്രസിദ്ധമാണ് അത് ഇപ്രകാരമായിരുന്നു എന്റെ റബ്ബേ

ശപിക്കപ്പെട്ട ഇബ്ലീസ് ഞങ്ങളുടെ ശത്രുവാണ് ഞങ്ങളുടെ സന്താനങ്ങളുടെയും ശത്രുവാണ് നിന്റെ അദൃശ്യസഹായമില്ലാതെ ഞങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുകയില്ല നീ ഞങ്ങളെ സഹായിക്കേണമേ?

അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ മറുപടിയുണ്ടായി

നിന്റെ സന്തതികളിൽ ഓരോരുത്തരുടെ കൂടെയും സഹായത്തിനായി ഓരോ മലക്കിനെ ഞാൻ നിയോഗിക്കും

ആദം (അ)വീണ്ടും ദുആ ചെയ്തു അല്ലാഹുവേ അത് പോരാ കൂടുതൽ സഹായം നൽകി അനുഗ്രഹിക്കേണമേ

അല്ലാഹു ഇങ്ങനെ മറുപടി നൽകി 


നിന്റെ സന്തതികളിൽ ഒരു സൽക്കർമ്മം ചെയ്താൽ പത്ത് സൽക്കർമ്മത്തിന്റെ കൂലി ലഭിക്കും ഒരു ദുഷിച്ച കർമ്മം ചെയ്താൽ ഒരു ദുഷ്കർമ്മത്തിന്റെ ശിക്ഷയാണ് നൽകുക


മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെ കാണാം 


ഒരു സൽകർമ്മത്തിന്ന് പത്തോ അതിലധികമോ സൽക്കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കും ഒരു ദുഷ്കർമ്മത്തിന്ന് ഒന്നോ അതിന്റെ ഇരട്ടിയോ ദുഷ്കർമ്മം ചെയ്ത ശിക്ഷ ലഭിക്കും


ആദം (അ)വീണ്ടും ദുആ ചെയ്തു അല്ലാഹുവേ ഇനിയും സഹായം നൽകിയാലും അല്ലാഹു അറിയിച്ചു ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ പശ്ചാത്തപിച്ചു മടങ്ങാനുള്ള അവസരം ഞാൻ നൽകുന്നു


ആദം (അ)ന്ന് തൃപ്തിയായി ഈ ചാൻസുകൾ എന്റെ സന്താനപരമ്പര ഉപയോഗപ്പെടുത്തിയാൽ അവർക്ക് രക്ഷപ്പെടാൻ കഴിയും ആദ്യപിതാവിന്ന് ആശ്വാസമായി


അതാണോ പിൽക്കാലത്ത് സംഭവിച്ചത്? ആ ചാൻസുകൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ആദം സന്തതികളിൽ എത്ര പേർക്ക് കഴിയുന്നു ?


അല്ലാഹു നൽകിയ മൂന്ന് അവസരങ്ങളും പാഴാക്കിക്കളയാനാണ് ഇബ്ലീസ് ശ്രമിച്ചത്

മലക്ക് നന്മയിലേക്ക് പ്രേരിപ്പിച്ചു ശൈതാൻ തിന്മയിലേക്കുനയിച്ചു മനുഷ്യൻ ശൈത്വാനെ അനുസരിച്ചു തിന്മകൾ ചെയ്തുകൂട്ടി നാശത്തിൽ ആ പതിച്ചു.


ഇബ്ലീസിന് കിട്ടിയ വാഗ്ദാനം 


ആദം (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു മറുപടിയും കിട്ടി ഇബ്ലീസ് അതറിഞ്ഞു അവൻ നിരാശനായി പിൻമാറിയില്ല താനും പ്രാർത്ഥിക്കണം നേടിയെടുക്കണം ഇബ്ലീസിന്റെ പ്രാർഥന ഇങ്ങനെ :


റബ്ബേ ആദമിലും അവന്റെ സന്തതികളിലും നീ വലിയ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു നീ എന്നെയും സഹായിക്കണം


അല്ലാഹുവിന്റെ മറുപടി ഇങ്ങനെ


ആദമിന്റെ സന്തതികളിൽ ഓരോരുത്തരോടുമൊപ്പം നിന്റെ സന്തതികളിൽ ഓരോരുത്തരെ ഞാൻ നിയോഗിക്കാം അല്ലാഹുവേ അത്പോര അതിനേക്കാൾ വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത് അല്ലാഹുവിന്റെ മറുപടി


മനുഷ്യരുടെ ശരീരത്തിലുടനീളം രക്തസഞ്ചാരം പോലെ സഞ്ചരിക്കാൻ നിനക്കും നിന്റെ സന്തതികൾക്കും ഞാൻ കഴിവ് നൽകുന്നു


ഇബ്ലീസ് അതുകൊണ്ടും തൃപ്തനായില്ല അവൻ ചോദ്യം തുടരുകയാണ്


അല്ലാഹുവേ ഇതിനെക്കാളും വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത്


അല്ലാഹുവിന്റെ മറുപടി ഇങ്ങനെ


നിന്റെ സൈന്യങ്ങളോടും പരിവാരങ്ങളോടും കൂടി മനുഷ്യനോട് യുദ്ധം ചെയ്യുക മനുഷ്യരുടെ സന്താനങ്ങളിലും ധനത്തിലും നീ പങ്കാളിയാവുക


ഇബ്ലീസിന്ന് സന്തോഷമായി കിട്ടിയ ചാൻസുകൾ എല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഴിപിഴപ്പിക്കാമെന്ന് അവന്ന് ബോധ്യമായി


അല്ലാഹു ആദം (അ)ന്ന് ബോധനം നൽകി


എന്റെ മാർഗ്ഗദർശനം വരുമ്പോൾ ആർ അതിനെ പിൻപറ്റുമോ അവർക്ക് യാതൊരു ഭയവുമില്ല അവർ ദുഃഖിക്കുകയില്ല


കാലാകാലങ്ങളിൽ അല്ലാഹുവിന്റെ മാർഗ്ഗദർശനം വന്നുകൊണ്ടിരിക്കും സന്മാർഗ്ഗം കാണിച്ചുകൊടുക്കാൻ പ്രവാചകന്മാർ വരും മനുഷ്യർ അവരുടെ വാക്കുകൾ കേൾക്കണം ശ്രദ്ധിച്ചു മനസ്സിലാക്കണം സന്മാർഗ്ഗികളായിത്തീരണം അങ്ങനെയുള്ളവർ ഭയപ്പേടേണ്ടതില്ല അവർക്ക് ദുഃഖിക്കേണ്ടതായി വരികയുമില്ല.


വളരെ നല്ല സന്ദേശമാണ് ആദം (അ)ന്ന് ലഭിച്ചത് ഈ സന്ദേശം ഇബ്ലീസിനെ സങ്കടപ്പെടത്തി അവൻ അല്ലാഹുവിനോട് ദുആ ഇരന്നു ഇങ്ങനെ


അല്ലാഹുവേ നീ ആദം സന്തതികൾക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് നൽകുന്നത് അവർക്ക് വേദഗ്രന്ഥങ്ങൾ നൽകുന്നു അവരിലേക്ക് നബിമാരെ അയക്കുന്നു അവർക്ക് വിജ്ഞാനം നൽകുന്നു വാസസ്ഥലവും ഭക്ഷണപാനിയങ്ങളും നൽകി അനുഗ്രഹിക്കുന്നു ഇമ്പമുള്ള ശബ്ദം നൽകുന്നു എനിക്കും അത്പോലുള്ള അനുഗ്രഹങ്ങൾ നൽകേണമേ


ഇതിന്ന് അല്ലാഹു നൽകിയ മറുപടി നാം വളരെ ശ്രദ്ധിക്കേണ്ടതാണ് അതിപ്രകാരമാണ്


പച്ചകുത്ത് അഭ്യസിക്കാൻ ഗ്രന്ഥം തരാം വേദഗ്രന്ഥങ്ങൾക്കുപകരം പാട്ടുകൾ തരാം ദൗത്യത്തിന് പകരം ജ്യോതിഷം നൽകാം വിജ്ഞാനത്തിന് പകരം ആഭിചാരം നൽകാം നിനക്കും സന്താങ്ങൾക്കും ഭക്ഷണമായി ശവം ലഭിക്കും എന്റെ പേരിൽ അറുക്കപ്പെടുന്ന മൃഗങ്ങളെ കിട്ടും നിന്റെയും മക്കളുടെയും പാനിയം മദ്യമാകുന്നു നിങ്ങളുടെ വാസസ്ഥലം കളിപ്പുരയാകുന്നു സംഭാഷണം കള്ളക്കഥകളാകുന്നു നിന്റെ ആരാധനാലയം അങ്ങാടിയാവുന്നു മണിമുഴക്കമാണ് നിന്റെ ശബ്ദം വേട്ടയാടാനുള്ള വലയാണ് സ്ത്രീകൾ


ഇബ്ലീസിന്ന് ആഹ്ലാദമായി അവൻ പറഞ്ഞു മതി അല്ലാഹുവേ എനിക്കിത്രയും മതി


അല്ലാഹു ആദം (അ)നോട് ഇങ്ങനെ കല്പിച്ചു നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക

ഒന്ന് : എനിക്കുള്ള ആരാധനയിൽ മറ്റാരെയും പങ്കാളിയാക്കരുത് അത് എന്റെ അവകാശം

രണ്ട് : നിന്റെ പ്രവർത്തികൾക്ക് കൃത്യമായ പ്രതിഫലം നൽകും അത് നിന്റെ അവകാശം

മൂന്ന്; ഞാനും നീയും തമ്മിലുള്ള ഇടപാടുകൾ അത് സൂക്ഷിക്കുക

നാല് - നീയും ജനങ്ങളും തമ്മിലുള്ള ഇടപാടുകൾ അത് നന്നായി സൂക്ഷിക്കുക ജനങ്ങൾ എങ്ങനെ പെരുമാറുന്നത് നിനക്ക് ഹിതമായിത്തോന്നുവോ അതേ രീതിയിൽ അവരോടും പെരുമാറുക


ആദം (അ)സറം ദ്വീപിൽ താമസിക്കുന്ന കാലം ജിബ്രീൽ (അ)ഒരു വിളംബരം ചെയ്തു

ഭൂമിയിൽ അധിവസിക്കുന്ന ജീവികളേ നിങ്ങളുടെ റബ്ബ് ഭൂമിയിൽ നിങ്ങൾക്കൊരു ഭരണാധികാരിയെ നിയോഗിച്ചിരിക്കുന്നു അദ്ദേഹത്തെ നിങ്ങൾ ആനുസരിക്കുവീൻ

വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും തല ഉയർത്തി ആ കല്പന അനുസരിച്ചു.


ഭൂമിയിലുള്ള ജീവികളെല്ലാം ആദം (അ)ന്റെ ചുറ്റും വന്നുകൂടി ചിലതിന്റെ തലയിലും മുതുകിലും ആദം (അ)തലോടി സ്നേഹം പ്രകടിപ്പിച്ചു കരൾസ്പർശമേറ്റ ജന്തുക്കൾ മനുഷ്യനോട് ഇണങ്ങിച്ചേർന്നു വളർത്തുമൃഗങ്ങളായി അല്ലാത്തവ വന്യമൃഗങ്ങളായിത്തീർന്നു..


സ്വർഗ്ഗത്തിൽ നിന്ന് ആദം (അ)ന്ന് ഒരു ആടിനെക്കൊണ്ട് വന്നു കൊടുത്തു ഹവ്വ (റ)ആട്ടിൻ രോമം കൊണ്ട് നൂലുണ്ടാക്കി ആദം (അ)നെയ്ത് വസ്ത്രമാക്കി ഒരു ഉടുപ്പും ഒരു പുതപ്പും ഉണ്ടാക്കി ആദം (അ) ഉടുപ്പു ധരിച്ചു ഹവ്വ (റ) പുതപ്പ് പുതച്ചു അവർ ആദ്യമായി അവ ഉപയോഗിച്ചത് വെള്ളിയാഴ്ച ദിവസമായിരുന്നു


ഏകദൈവ വിശ്വാസം (തൗഹീദ് ) നിസ്കാരം, നോമ്പ്, തുടങ്ങിയവ ആദം (അ)ന്റെ ശരീരത്തിൽ ഉൾപ്പെട്ടിരുന്നു തച്ചുശാശ്ത്രം ,വൈദ്യശാസ്ത്രം ഏന്നിവ പഠിച്ചു പ്രകൃതിയെക്കുറിച്ചുള്ള വിജ്ഞാനം ഉപകാരവും ഉപദ്രവമുള്ള വസ്തുക്കളെ കുറിച്ചുള്ള അറിവ് തുടങ്ങിയവ ലഭിച്ചിരുന്നു


ആദം (അ) ഹവ്വ (റ) യോടൊപ്പം സറം ദ്വീപിൽ വന്ന് താമസമാക്കി ഏറെക്കഴിയും മുമ്പെ ഹവ്വ (റ) ഗർഭിണിയായി പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു ഒരാണും ഒരു പെണ്ണും ആൺകുട്ടിക്ക് ഖാബീൽ എന്ന് പേരിട്ടു പെൺകുട്ടിക്ക് ഇഖ്ലീമ എന്നും പേരിട്ടു ഇഖ്ലീമ കാണാൻ നല്ല അഴകുള്ള കൂഞ്ഞായിരുന്നു രണ്ടാമത്തെ പ്രസവത്തിലും രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു ഒരാൺ കുഞ്ഞും ഒരു പെൺകുഞ്ഞും ആൺ കുഞ്ഞ് ഹാബീൽ പെൺകുഞ്ഞ് ലബൂദ എല്ലാ പ്രസവത്തിലും ഈരണ്ട് കുട്ടികൾ ആണും പെണ്ണും ഒടുവിലത്തെ പ്രസവത്തിൽ അബ്ദുൽ മുഗീസും അമത്തൽ മുഗീസും ജനിച്ചു ഇരുപത് പ്രസവം നാല്പത് കുഞ്ഞുങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പോന്ന് നൂറ് വർഷം കഴിഞ്ഞാണ് ആദം(അ)ഹവ്വ (റ)യെ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട് അതിന്ന് ശേഷമാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചത്.


ആദ്യത്തെ ഇരട്ടക്കുഞ്ഞുങ്ങളെ സംബന്ധിച്ചുമറ്റൊരഭിപ്രായവും കാണുന്നുണ്ട് ഖാബീലും ഇഖ്ലീമയും സ്വർഗ്ഗത്തിൽ ജനിച്ചു എന്നാണത് സ്വർഗ്ഗത്തിൽ പ്രസവിച്ചത് കൊണ്ട് ഹവ്വ (റ)ക്ക് പ്രസവ വേദനയോ പ്രസവ രക്തമോ ഉണ്ടായില്ല ഹവ്വ (റ) യുടെ ആദ്യ ഗർഭത്തെക്കുറിച്ച് സൂറത്ത് അഹ്റാഫിൽ പരമർശിക്കുന്നുണ്ട് അതിപ്രകാരമാണ്


അല്ലാഹുവാണ് ഒരേ വ്യക്തിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവൻ അതിൽ നിന്ന് അതിന്റെ ഇണയെയും ഉണ്ടാക്കി അവൻ അവളുടെ അടുക്കൽ ചെന്ന് സമാധാനിക്കുവാൻ വേണ്ടി അങ്ങനെ അവൻ അവളിൽ പ്രവേശനമുണ്ടായപ്പോൾ അവൾ ഒരു ലഘുവായ ഗർഭം ധരിച്ചു എന്നിട്ട് അതുമായി അവൾ നടക്കുകയായി അങ്ങനെ അവൾക്ക് ഗർഭ ഭാരം കൂടി വന്നപ്പോൾ അവർ രണ്ടാളും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നീ ഞങ്ങൾക്ക് ഒരു നല്ലകുട്ടിയെ നൽകുന്ന പക്ഷം ഞങ്ങൾ നന്ദിയുള്ളവരായിരിക്കും (7:189)


ആദ്യപ്രസവത്തിലെ പുത്രൻ കുറ്റവാളിയായിമാറുന്നതാണ് ലോകം കണ്ടത് ഒന്നാം പ്രസവത്തിലെ ഖാബീൽ രണ്ടാം പ്രസവത്തിലെ ഹാബീലിനെ കൊന്നുകളഞ്ഞു

ആദം (അ) ഹവ്വ (റ) ദമ്പതിമാരുടെ പുത്രന്മാരും പുത്രിമാരും വളർന്നുവരികയാണ്


ആദ്യമാദ്യം പ്രസവിക്കപ്പെട്ടവർക്ക് വിവാഹപ്രായമായി ആദം (അ) പറഞ്ഞു


ഒന്നാം പ്രസവത്തിലെ പുത്രൻ രണ്ടാം പ്രസവത്തിലെ പുത്രിയെ വിവാഹം കഴിക്കട്ടെ 

രണ്ടാം പ്രസവത്തിലെ പുത്രൻ ഒന്നാം പ്രസവത്തിലെ പുത്രിയെയും വിവാഹം ചെയ്യട്ടെ


ഖാബീൽ ലബൂദയെ വിവാഹം ചെയ്യണം ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം ആദം(അ) പറഞ്ഞു


ആ തീരുമാനത്തെ ഖാബീൽ എതിർത്തു അവൻ ഇങ്ങനെ പ്രഖ്യാപിച്ചു എനിക്കു ലബൂദയെ വേണ്ട ഇഖ്ലീമയെമതി ആദം (അ)എതിർത്തുകൊണ്ട് പറഞ്ഞു : നീയും ഇഖ്ലീമയും ഒരേ പ്രസവത്തിലെ കുട്ടികളാണ് നിങ്ങൾ തമ്മിൽ വിവാഹം പാടില്ല എനിക്ക് ഇഖ്ലീമയെ മതി അങ്ങനെ ശാഠ്യം പിടിക്കരുത് ഇഖ്ലീമ നിനക്കുള്ളതല്ല അവൾ ഹാബീലിന്റെ ഭാര്യയാവേണ്ടവളാണ്


ഹാബിലിനെ ഞാൻ കൊല്ലും ഇഖ്ലീമയെ സ്വന്തമാക്കും ആരെതിർത്താലും ശരി


ഖാബീലിന്റെ പ്രഖ്യാപനം എല്ലാവരും ദുഃഖിതരായി ദുഷ്ടനായി മാറുകയാണ് ഖാബീൽ ഖാബീലിന്റെ മനസ്സ് ഇളകിമറിഞ്ഞു ഹാബീലിനെ വധിക്കണം എങ്ങനെ? ആദം (അ) ഒരുപരിപാടി നിർദ്ദേശിച്ചു ഖാബീലും ഹാബീലും ഖുർബാൻ നടത്തുക ആരുടെ ഖുർബാൻ സ്വീകരിക്കപ്പെടുന്നുവോ അവർ ഇഖ്ലീമയെ വിവാഹം ചെയ്യുക രണ്ടാളും സമ്മതിച്ചു ഹാബീലിന് ധാരാളം നാൽക്കാലികളുണ്ട് കാലിവളർത്തലാണ് തൊഴിൽ ഒരു ആടിനെ ഖുർബാൻ നൽകാൻ ഹാബീൽ നിശ്ചയിച്ചു ഖാബീലിന്റെ തൊഴിൽ കൃഷിയാണ് ഒരുപിടി ഗോതമ്പ് വൈക്കോൽ ഖുർബാൻ നൽകാൻ തീരുമാനിച്ചു


ഹാബീൽ ഒരു നല്ല ആടിനെ മലഞ്ചരിവിൽ വിട്ടു എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു


എന്റെ ഖുർബാൻ സ്വീകരിക്കപ്പെടുകയാണെങ്കിൽ ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും


ഒരുപിടി വൈക്കോൽ മലഞ്ചരിവിൽ വെച്ചിട്ട് ഖാബീൽ പ്രഖ്യപിച്ചതിങ്ങനെ എന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും


ആകാശത്ത് നിന്ന് പുകയില്ലാത്ത അഗ്നിവരും അത് സമാധാനത്തെ സ്വീകരിച്ചാൽ ഖുർബാൻ സ്വീകരിക്കപ്പെട്ടു അഗ്നിസാധനത്തെകൊണ്ട് പോയില്ലെങ്കിൽ ഖുർബാൻ സ്വീകരിക്കപ്പെട്ടില്ല


ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്നു ഹാബീലിന്റെ ഖുർബാൻ സ്വകരിക്കപ്പെട്ടു ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം ഖാബീലിന്റെ മനസ്സിൽ പകയും വിദ്വേഷവും വളർന്നു മനസ്സിൽ സഹോദരസ്നേഹം വറ്റിപ്പോയി


ഹാബീൽ ക്ഷമാശീലനാണ് അല്ലാഹുവിനെ ഭയന്നു ജീവിക്കുന്നു തഖ്വ്വയുള്ളവനാണ് അതുകൊണ്ട് അല്ലാഹു ഖുർബാൻ സ്വീകരിച്ചു പകയും അസൂയയുമായി നടക്കുന്നവരുടെ ഖുർബാൻ സ്വീകരിക്കപ്പെടില്ല..


ആദം നബി (അ) ചരിത്രം ഭാഗം 1


prophet adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi history

You may like these posts