മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 10 | Prophet Muhammed (s) History in Malayalam 10

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 10 | Prophet Muhammed (s) History in Malayalam 10

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 10

 Part : 225

ത്വാഇഫിലെ കോട്ടകൾ 


ഹുനയ്ൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ പരാജയത്തിനു പല കാരണങ്ങളുമുണ്ടായിരുന്നു  തങ്ങളുടെ ശക്തിയെക്കുറിച്ചുള്ള അമിതമായ ശുഭാപ്തിവിശ്വാസമായിരുന്നു അവയിൽ പ്രധാനം  പന്ത്രണ്ടായിരം പേരുണ്ടായിട്ടും അവർക്കു  പരിഭ്രാന്തരായി ഓടേണ്ടതായിവന്നു മുസ്ലിംകൾ വിരണ്ടോടുന്നതു കണ്ടപ്പോൾ അബൂസുഫ്യാൻ പരിഹാസപൂർവം ഇങ്ങനെ പറഞ്ഞു:  


ഇവർ തോറ്റോടുകയാണ്  ഇതു കടലിൽ ചെന്നേ അവസാനിക്കൂ 


ശയ്ബ ബ്നു ഉസ്മാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു : 


ഇന്നു ഞാൻ മുഹമ്മദിനോടു പകരം വീടും 


അബൂസുഫ്യാനെപ്പോലെയുള്ള പലരും  സൈന്യത്തിലുണ്ടായിരുന്നു മക്കാവിജയത്തെത്തുടർന്ന് ഇസ്ലാമിൽ വന്ന പലർക്കും വിശ്വാസദാർഢ്യം വന്നിരുന്നില്ല യുദ്ധക്കളം വിട്ടോടിയവരിൽ ഏറെ പേരും അത്തരക്കാരായിരുന്നു പരാജയ ഭീതിയോടെയുള്ള ഈ ഓട്ടത്തെപ്പറ്റി വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു:  


അല്ലാഹു പലയിടങ്ങളിലും നിങ്ങളെ സഹായിച്ചിട്ടുണ്ട് ഹുനയ്ൻ ദിവസത്തിലും നിങ്ങളെ സഹായിച്ചു നിങ്ങളുടെ സൈനികരുടെ ആധിക്യത്തിൽ നിങ്ങൾ മതിമറന്ന സന്ദർഭം അതു നിങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ല വിശാലമായ ഭൂമി നിങ്ങൾക്ക് ഇടുങ്ങിയതായി തോന്നി എന്നിട്ടു നിങ്ങൾ പിന്തിരിഞ്ഞോടി പിന്നീട് അല്ലാഹു തന്റെ ദൂതനും സത്യവിശ്വാസികൾക്കും ആശ്വാസമേകി നിങ്ങൾക്കു കാണാനാവാത്ത സൈന്യത്തെ ഇറക്കി സത്യനിഷേധികളെ അവൻ ശിക്ഷിച്ചു അങ്ങനയത്രെ സത്യനിഷേധികൾക്കുള്ള ശിക്ഷ 


ഈ വിശുദ്ധ ഖുർആൻ വചനങ്ങൾ സത്യവിശ്വാസികൾക്കു  വിലപ്പെട്ട പാഠങ്ങൾ നൽകുന്നു ആൾബലം ഗുണം ചെയ്യില്ല വിശ്വാസദാർഢ്യമാണു ബലം വിശ്വാസത്തിനു ബലം വരുമ്പോൾ അല്ലാഹുവിന്റെ സഹായം വരും അല്ലാഹുവിന്റെ സഹായം വന്നാൽ പിന്നെ ശത്രുക്കൾക്കു പാദമുറക്കില്ല  ഈ പാഠങ്ങൾ രണ്ടും ഹുനയ്നിൽ നിന്നു പഠിക്കാം  


മാലിക് ബ്നു ഔഫിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ത്വാഇഫിലേക്കു നീങ്ങിയിരുന്നു അതു കാരണം ഉടനെ ത്വാഇഫിലേക്കു നീങ്ങാൻ പ്രവാചകൻ കൽപിച്ചു 


ത്വാഇഫുകാർ ധനികരായിരുന്നു ശക്തമായ കോട്ടകളാൽ വലയം ചെയ്യപ്പെട്ട പട്ടണമായിരുന്നു ത്വാഇഫ് വളരെക്കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കോട്ടകളിൽ ഉണ്ടായിരുന്നു  

മുസ്ലിം സൈന്യം ത്വാഇഫിലെത്തി കോട്ടയ്ക്കു മുകളിൽ നിന്നു സഖീഫ് ഗോത്രക്കാർ അമ്പുകൾ എയ്തുവിടാൻ തുടങ്ങി  പതിനെട്ടു മുസ്ലിം യോദ്ധാക്കൾ അമ്പേറ്റു ശഹീദായി മുസ്ലിംകൾ സുരക്ഷിത സ്ഥാനത്തേക്കു പിൻവാങ്ങി  കോട്ടയ്ക്കു മുകളിൽ നിന്ന് അമ്പെത്താത്ത അകലത്തിൽ എത്തി അവിടെ രണ്ടു തമ്പുകൾ സ്ഥാപിച്ചു 


ഈ തമ്പുകൾക്കിടയിൽവച്ചാണു നബി  (സ) നിസ്കാരം നിർവഹിച്ചത്  പിന്നീട് ഇതേ സ്ഥാനത്തു മസ്ജിദുത്വാഇഫ് നിർമിക്കപ്പെട്ടു  ഈ യാത്രയിൽ ഉമ്മുസലമ (റ),സയ്നബ് (റ) എന്നീ പത്നിമാർ പ്രവാചകനോടൊപ്പമുണ്ടായിരുന്നു


ത്വാഇഫുകാരുടെ കോട്ട മുസ്ലിം സൈന്യം ഉപരോധിച്ചു അതുകൊണ്ടു ഫലമുണ്ടായില്ല കോട്ട പൊളിക്കാനുള്ള ശ്രമവും വിജയിച്ചില്ല തനിക്കു കീഴടങ്ങുന്നവർക്കു മോചനമുണ്ടെന്നു നബി  (സ) തങ്ങൾ പ്രഖ്യാപിച്ചു


ഇരുപതോളമാളുകൾ മാത്രമാണ് ഈ വ്യവസ്ഥ അനുസരിച്ചു കീഴടങ്ങിയത്  ഉപരോധം കൊണ്ടു ഫലമില്ല ദീർഘകാലം അവർക്കു കോട്ടയിൽ കഴിയാൻ പറ്റും അത്രക്കും ഭക്ഷ്യവസ്തുക്കളുണ്ട് 


യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങൾ വരുന്നു  ഇനിയും യുദ്ധം തുടർന്നാൽ മുസ്ലിംകളുടെ ക്ഷമ നശിക്കും അങ്ങനെ പല കാര്യങ്ങൾ പരിഗണിച്ചു യുദ്ധം മാറ്റിവച്ചു ദുൽഖഅദ മാസം ഒന്നിന് നബി  (സ)തങ്ങളും അനുയായികളും മക്കയിലേക്കു മടങ്ങി 


മക്കയിലേക്കുള്ള മാർഗമധ്യേ ജഹ്റാനയിൽ ഇറങ്ങി യുദ്ധമുതലുകൾ ഇവിടെ വെച്ചു വിതരണം ചെയ്യപ്പെട്ടു സമീപകാലത്ത് ഇസ്ലാംമിലേക്കു വന്നവർക്കെല്ലാം വമ്പിച്ച തോതിൽ യുദ്ധ മുതലുകൾ ലഭിച്ചു അവരുടെ മനസ്സിനെ ഇസ്ലാമിലേക്കു കൂടുതൽ അടുപ്പിക്കാൻ ഇതു കാരണമായി  



Part : 226


ഞങ്ങൾക്കു റസൂൽ മതി


ജിഹ്റാനിലെ ഒരു രംഗം മറക്കാനാവില്ല ചില അൻസാരികൾ യുദ്ധമുതലുകളുടെ ഓഹരിവയ്പ്പു കണ്ടു ആശ്ചര്യപ്പെട്ടു  കുറെ നവവിശ്വാസികൾ  അവർ ആദ്യമായി യുദ്ധത്തിൽ പങ്കെടുത്തു ഇസ്ലാംമിൽ വന്നിട്ടു കുറച്ചു നാളുകളേ ആയുള്ളൂ 


ബദ്‌റും  ഉഹുദുമൊക്കെ കേട്ടുകേൾവിയേ ഉള്ളൂ ചില ശത്രു പക്ഷം ചേർന്നു യുദ്ധം ചെയ്തിട്ടുണ്ട്  ഇസ്ലാമിനു വേണ്ടി അവർ ത്യാഗം സഹിച്ചിട്ടില്ല അതിനുള്ള അവസരം ഉണ്ടായിട്ടില്ല  എന്നിട്ടും അവർക്കെന്തിന് ഇത്രയേറെ സമ്പത്തു നൽകി?  


ഞങ്ങൾ അൻസാരികൾ  


ഇസ്ലാം ദീനിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു  എന്നിട്ടു ഞങ്ങൾക്കു നൽകിയതു വളരെ നിസ്സാരം ഇതു ശരിയാണോ?

  

അൻസാറുകളിൽ ചിലർ ഇങ്ങനെ സംസാരിക്കുന്നതായി പ്രവാചകൻ അറിഞ്ഞു വളരെ വിഷമം തോന്നി

  

നബി  (സ) തങ്ങൾ അൻസാരികളെ നോക്കി ഇങ്ങനെ പറഞ്ഞു തുടങ്ങി  :


പ്രിയപ്പെട്ടവരേ ഹുനയ്നിൽ കിട്ടിയ യുദ്ധമുതലുകൾ ഞാൻ വിതരണം ചെയ്തതിൽ നിങ്ങൾ തൃപ്തരല്ലെന്നു ഞാൻ കേട്ടു എന്റെ വിതരണ രീതിയിൽ നിങ്ങൾ തൃപ്തരല്ലേ ?  


അല്ലാഹു നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ചു നിങ്ങൾ ഓർക്കാത്തതെന്ത് ? ഞാൻ വരുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു നിങ്ങൾ വഴികേടിലായിരുന്നു ഞാൻ മൂലം നിങ്ങൾ സന്മാർഗത്തിലായി പരസ്പര ശത്രുത ഇല്ലാതായി നിങ്ങൾ സഹോദരങ്ങളായി 

നിങ്ങൾ എനിക്ക് അഭയം നൽകി എന്നെ സ്വീകരിച്ചു മറ്റുള്ളവർ എന്നെ നിഷേധിച്ചപ്പോൾ നിങ്ങളെന്നെ വിശ്വസിച്ചു ശരിയാണ് നിങ്ങൾ ചെയ്തതു വലിയ കാര്യമാണ് 


നവമുസ്ലിംകൾക്കു ഞാൻ കൂടുതൽ നൽകി  അവരെ ഇസ്ലാംമിൽ ഉറപ്പിച്ചു നിർത്താൻ ഞാൻ അങ്ങനെ ചെയ്തു അവരുടെ വിശ്വാസം ശക്തമായിട്ടില്ല 

നിങ്ങളുടെ വിശ്വാസം ശക്തമാണ് അതെനിക്കറിയാം  അതുകൊണ്ടു ഞാൻ നിങ്ങൾക്കു കുറച്ചു നൽകി അതു നിങ്ങളെ വേദനിപ്പിച്ചുവോ ?

അവർ സ്വദേശത്തേക്കു മടങ്ങുന്നത് ഒട്ടക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളുമായിട്ടാണ് നിങ്ങൾ സ്വദേശത്തേക്കു പോകുന്നതോ അല്ലാഹുവിന്റെ റസൂലുമായിട്ടാണ്  ഇതിൽ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ ? 


നിങ്ങൾക്കു ലഭിച്ചതാണ് ഉത്തമം അല്ലാഹുവാണെ നിങ്ങൾക്കു ലഭിച്ചതാണെ ഉത്തമം അവർക്കു ലഭിച്ചതിനേക്കാൾ നിങ്ങൾക്കു ലഭിച്ചതാണുത്തമം 

ഹിജ്റ ഇല്ലായിരുന്നെങ്കിൽ ഞാൻ അൻസാറുകളിൽ ഒരാളായി ജനിക്കുമായിരുന്നു  അൻസാറുകൾ വിശേഷപ്പെട്ട ജനങ്ങളാണ് അൻസാറുകൾ ഒരു താഴ് വരയിലും മറ്റുള്ളവരെല്ലാംകൂടി മറ്റൊരു താഴ് വരയിലും പ്രവേശിച്ചു എന്നു കരുതുക ഞാൻ അരോടൊപ്പം പ്രവേശിക്കും ? 


സംശയം വേണ്ട ഞാൻ അൻസാറുകളുടെ കൂടെയായിരിക്കും 

തുടർന്നു തിരുനബി(സ) പ്രാർത്ഥിച്ചു : 


അല്ലാഹുവേ അൻസാറുകളോടു നീ കരുണ കാണിക്കേണമേ... അവരുടെ മക്കളോടും മക്കളുടെ മക്കളോടും കരുണ കാണിക്കേണമേ....


എന്തൊരു ഹൃദയസ്പർശിയായ പ്രാർത്ഥന എന്തൊരു മാസ്മര ശക്തിയുള്ള വാക്കുകൾ  അൻസാറുകൾക്കു കേട്ടുനിൽക്കാനാകുമോ ? 

അവർ പൊട്ടിക്കരഞ്ഞു എന്തൊരബദ്ധമാണു പറ്റിപ്പോയത് നിസ്സാരമായ ധനത്തിന്റെ കാര്യത്തിൽ പ്രവാചകനെ വേദനിപ്പിച്ചു ..ഇതെങ്ങനെ സഹിക്കും 


അവർപൊട്ടിക്കരഞ്ഞു കണ്ണുനീർകൊണ്ടു താടിരോമങ്ങൾ നനഞ്ഞു ഗദ്ഗദത്തോടെ വിളിച്ചു പറഞ്ഞു:  


ഞങ്ങൾക്ക്....അല്ലാഹുവിന്റെ റസൂൽ മതി ഞങ്ങൾക്ക് ഓഹരിയായി...റസൂൽ മതി 


എന്തൊരു പശ്ചാത്താപം 


നബി  (സ)യുടെ മുഖം തെളിഞ്ഞു അൻസാറുകൾക്ക് ആശ്വാസമായി  അവരുടെ വിശ്വാസത്തിനു തിളക്കം കൂടി  സമാധാനത്തോടെ അവർ സ്വദേശത്തേക്കു മടങ്ങി നബി  (സ)തങ്ങൾ അൻസാറുകളെ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്നു മനസ്സിലാക്കാൻ സഹായകമായ സംഭവമാണിത് 



Part : 227


ഹവാസിൻ തല താഴ്ത്തുന്നു


ഹവാസിൻ ഗോത്രക്കാരുടെ ഒരു പ്രതിനിധി സംഘം നബി  (സ)തങ്ങളെ കാണാനെത്തി  പ്രവാചകൻ അവരെ സ്വീകരിച്ചിരുത്തി ആഗമനോദ്ദേശ്യം അറിഞ്ഞു അവർ ഇങ്ങനെ പറഞ്ഞു:  


അല്ലാഹുവിന്റെ റസൂലേ ഞങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു ഞങ്ങൾക്ക് അങ്ങയോട് ഒരപേക്ഷയുണ്ട്  ഞങ്ങളുടെ കൂട്ടത്തിൽപെട്ട പലരും അങ്ങയുടെ തടവുകാരാണ് അവർ അങ്ങയുടെ ബന്ധുക്കളാണ് അങ്ങയുടെ പിതൃസഹോദരിമാർ അക്കൂട്ടത്തിലുണ്ട്  മാതൃസഹോദരിമാരുണ്ട്  ചെറുപ്പത്തിൽ അങ്ങയെ പരിചരിച്ച പോറ്റുമ്മമാരുണ്ട് അങ്ങയോടു ബാധ്യതകളെക്കുറിച്ചു പറയേണ്ട കാര്യമില്ല അങ്ങ് ദയാലുവാണ്

നബി  (സ) തങ്ങൾ അവരോടു ചോദിച്ചു: 


നിങ്ങൾക്കു നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയുമാണോ വേണ്ടത് അതോ സമ്പത്തോ ?


അവർ ഉടനെ ഇങ്ങനെ മറുപടി നൽകി:  


ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതു ഞങ്ങളുടെ സ്ത്രീകളും കുട്ടികളും തന്നെ അവരെ വിട്ടുതരണം


പ്രവാചകൻ ഇങ്ങനെ മറുപടി നൽകി: 


എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനും നിക്കിവച്ചതെല്ലാം മടക്കിത്തരാം 


അത്രയും ആശ്വാസം മറ്റുള്ളവരെയും കിട്ടണം 


പ്രവാചകൻ അവരെ ഇങ്ങനെ ഉപദേശിച്ചു: മദ്യാഹ്ന നിസ്കാരത്തിനു ശേഷം നിങ്ങൾ എഴുന്നേറ്റുനിന്നു  ജനങ്ങളോടിങ്ങനെ പറയണം 


യുദ്ധത്തിൽ പിടിക്കപ്പെട്ട ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും മടക്കിത്തരണമെന്ന് അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ഞങ്ങൾ മുസ്ലിം സഹോദരങ്ങളോടപേക്ഷിക്കുന്നു മുസ്ലിംകളുടെ പേരിൽ അല്ലാഹുവിന്റെ റസൂലിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു  


അപ്പോൾ എന്റെ ഓഹരി വിട്ടുതരാം മറ്റുള്ളവരെ  പ്രേരിപ്പിക്കുകയും ചെയ്യാം 

പറഞ്ഞതുപോലെ തന്നെ ചെയ്തു അന്നു ളുഹ്ർ നിസ്കാരശേഷം ഹവാസിൻ ഗോത്ര പ്രതിനിധികൾ മുസ്ലിംകളോടും പ്രവാചകനോടും അഭ്യർത്ഥന നടത്തി അപ്പോൾ പ്രവാചകൻ ഇങ്ങനെ അറിയിച്ചു: 

എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനുള്ളതും നിങ്ങൾക്കുള്ളതാണ് ഞാനതു നിങ്ങൾക്കു വിട്ടുതരുന്നു 


പ്രവാചകരുടെ വാക്കുകൾ കേട്ടതോടെ മുഹാജിറുകൾ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു : ഞങ്ങൾക്കുള്ളതും പ്രവാചകന് അവകാശപ്പെട്ടതുതന്നെ ഞങ്ങളതു വിട്ടുതരുന്നു 


അപ്പോൾ അൻസാറുകൾ വിളിച്ചു പറഞ്ഞു:  


ഞങ്ങൾക്കുള്ളതും നബി  (സ)തങ്ങൾക്കുള്ളതാണ് ഞങ്ങളും വിട്ടുതരുന്നു  

ഹവാസിൻ ഗോത്രക്കാർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും തിരിച്ചു കിട്ടി അവരെല്ലാം ഇസ്ലാം മതം സ്വീകരിച്ചു  അവരിൽ പലരും നബി  (സ) തങ്ങളുടെ ബന്ധുക്കളായിരുന്നു ബന്ധുക്കളുടെ കൂട്ടത്തിൽ വൃദ്ധയായ ഒരു സത്രീയും ഉണ്ടായിരുന്നു 


മറ്റുള്ളവരെപ്പോലെ അവരും ബന്ദിയായി ആ സ്ത്രീ മുസ്ലിംകളോടു ശബ്ദമുയർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:  


നിങ്ങളൊരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ നേതാവിന്റെ സഹോദരിയാണു ഞാൻ മുലകുടി ബന്ധത്തിലുള്ള സഹോദരി 

മുസ്ലിംകൾ ആ സ്ത്രീയെ പ്രവാചകരുടെ മുമ്പിൽ കൊണ്ടു വന്നു നബി  (സ) തങ്ങൾ ആ സ്ത്രീയെ തിരിച്ചറിഞ്ഞു  


നബി  (സ)തന്റെ തട്ടം വിരിച്ച്  അവരെ അതിൽ ഇരുത്തി ആദരിച്ചു അവരുടെ പേര് ശയ്മ എന്നായിരുന്നു 


നിങ്ങൾ എന്റെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെ ചെയ്യാം സ്വന്തം കുടുംബത്തിലേക്കു തിരിച്ചു പോകണമെങ്കിൽ അങ്ങനെയാവാം നബി  (സ)തങ്ങൾ പറഞ്ഞു  


അവർ സ്വന്തം കുടുംബത്തിലേക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു വിലപിടിച്ച സമ്മാനങ്ങൾ നൽകി അവരെ തിരിച്ചയച്ചു ശത്രുക്കളുടെ നേതാവായ മാലിക് ബ്നു ഔഫ് ഇസ്ലാം മതം സ്വീകരിച്ചുവരികയാണെങ്കിൽ അയാളുടെ കുടുംബത്തെ വിട്ടുകൊടുക്കാം സ്വത്തു നൽകാം നൂറ് ഒട്ടകങ്ങളെ സമ്മാനവും നൽകാം 


നബി(സ)തങ്ങൾ പ്രഖ്യാപിച്ചു 


ഹവാസിൻ ഗോത്രക്കാർ വിവരം അദ്ദേഹത്തെ അറിയിച്ചു വളരെ രഹസ്യമായി കുതിരപ്പുറത്തു കയറി അദ്ദേഹം പ്രവാചകനെ കാണാനെത്തി ഇസ്ലാം മതം സ്വീകരിച്ചു  ബന്ധുക്കളെ കിട്ടി സ്വത്തു കിട്ടി സമ്മാനമായി നൂറുഒട്ടകങ്ങളെയും കിട്ടി മാലിക് ബ്നു ഔഫ് സന്തോഷത്തോടെ തിരിച്ചു പോയി



Part : 228


സീസറുടെ നാട്ടിൽ നിന്ന് 


സമാധാനത്തോടെ ജീവിക്കാനുള്ള മുസ്ലിംകളുടെ ആഗ്രഹം സഫലമായില്ല  മക്കാവിജയം കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ഹുനയ്ൻ യുദ്ധത്തിന്റെ ആരവം മുഴങ്ങിയത്


ഹുനയ്നിൽ ആദ്യഘട്ടം  വൻ പരീക്ഷണമായിരുന്നു പിന്നെ വിജയം വമ്പിച്ച യുദ്ധമുതലുകൾ കിട്ടി  ഇനിയൊരാശ്വാസം കിട്ടുമെന്നു കരുതി മദീനയിലേക്കു മടങ്ങി


മദീനയിൽ ക്ഷാമം പിടിപ്പെട്ടിരിക്കുന്നു ഓരോ കുടുംബത്തിലേക്കും ദാരിദ്ര്യം ഇഴഞ്ഞു കയറിവന്നു ഈത്തപ്പഴം പാകമായി വരുന്നതേയുള്ളൂ മുന്തിരിയും വിളഞ്ഞില്ല വിളവെടുപ്പിന് ഇനിയും മാസങ്ങൾ വേണ്ടിവരും  ഭക്ഷ്യവസ്തുക്കൾ കുറവ് കയ്യിൽ പണമില്ല എല്ലാവരും പ്രയാസത്തിലാണ് ദുരിതങ്ങൾ നിറഞ്ഞ ഈ നാളുകളിൽ യുദ്ധത്തിന്റെ കാഹളം മുഴങ്ങിയാലോ?


മുസ്ലിംകളെ തകർത്തു തരിപ്പണമാക്കാൻ വേണ്ടി വമ്പിച്ച സന്നാഹങ്ങളോടെ ശത്രുക്കൾ രംഗത്തു വരുന്നു  എന്നു പറഞ്ഞാൽ പോര ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത അത്രയും ശക്തമായ വൻസൈന്യത്തെ നേരിടേണ്ടിവരിക


ആ സൈന്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ മദീനയിലെത്തി അവരെ നേരിടാൻ അതിവിപുലമായ സന്നാഹങ്ങൾ വേണം ഇന്നുവരെ ഒരുക്കിയിട്ടില്ലാത്തത്രയും വിപുലമായ സന്നാഹങ്ങൾ .അതും ഈ വറുതിയുടെ നാളുകളിൽ ഇതു വളരെ പ്രയാസമുള്ള കാര്യമാണ്


ഏറ്റവും വലിയ പരീക്ഷണമാണിത്  മനുഷ്യ മനസ്സിലെ ഇഖ്ലാസ് (ആത്മാർത്ഥ) പരീക്ഷിക്കപ്പെടുകയാണ് സത്യവിശ്വാസവും കപട വിശ്വാസവും വേർതിരിക്കപ്പെടുന്ന വമ്പിച്ച പരീക്ഷണം


അന്നത്തെ ലോകശക്തിയോടാണു പോരാടേണ്ടത് റോമും പേർഷ്യയുമായിരുന്നു അന്നത്തെ ലോകശക്തികൾ


പേർഷ്യക്കാരെ ചില യുദ്ധങ്ങളിൽ പുറംതള്ളിയിരിക്കുകയാണു റോമാസാമ്രാജ്യം അപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത ലോകശക്തിയായി റോമാസാമ്രാജ്യം ആ ശക്തിയാണ് ഇസ്ലാമിക സാമ്രാജ്യത്തെ വെല്ലുവിളിച്ചിരിക്കുന്നത്


ലോകശക്തിയെ നേരിടണം  അതിനു സജ്ജമാകണം മുഹ്ത്ത യുദ്ധത്തിനു പ്രതികാരം ചെയ്യാനാണു റോമയുടെ പുറപ്പാട് പകരംവീട്ടാതെ അവർക്കിനി വിശ്രമമില്ല


അറേബ്യയുടെ വടക്കു ഭാഗത്തു റോമയുടെ പ്രവിശാലമായ സാമ്രാജ്യമാണ് സിറിയയുടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ സന്ദേശമയച്ചിരുന്നു സന്ദേശം അവർക്കു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം ആരെയും നിർബന്ധിച്ചു മതത്തിൽ ചേർക്കില്ല അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കേണ്ടതു പ്രവാചകന്റെ കടമയാണ് അതുകൊണ്ടാണു ദൗത്യസംഘത്തെ അങ്ങോട്ടയച്ചത്


ഈ ഗോത്രങ്ങളെല്ലാം ക്രൈസ്ത മതക്കാരും റോമാ ചക്രവർത്തിയുടെ ഭരണത്തിൻകീഴിൽ കഴിയുന്നവരുമായിരുന്നു


മുസ്ലിം ദൗത്യസംഘത്തിന്റെ വാക്കുകളൊന്നും അവർ ഗൗനിച്ചില്ല അവരോടു വളരെ ധിക്കാരപരമായി പെരുമാറി  ദൗത്യസംഘത്തിലെ പതിനഞ്ചുപേരെ അവർ നിഷ്കരണം വധിച്ചു കളഞ്ഞു


മഹാനായ കഹ്ബ് ബ്നു ഉമർ ഗിഫാരി (റ) വായിരുന്നു സംഘത്തലവൻ അദ്ദേഹത്തെ വധിക്കാൻ നല്ല ശ്രമം നടത്തി എങ്ങനെയോ രക്ഷപ്പെട്ടു ദീർഘ യാത്രയ്ക്കു ശേഷം ദുഃഖഭാരവുമായി കഹ്ബ് (റ)മദീനയിൽ തിരിച്ചെത്തി


ഈ വാർത്ത പ്രവാചകനെ ദുഃഖത്തിലാഴ്ത്തി


ഇനി മറ്റൊരു സംഭവം -


ബസ്വറയിലെ ഗവർണറായിരുന്നു ശുറഹ്ബീൽ അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ ഒരു സന്ദേശമയച്ചു സന്ദേശവാഹകൻ പ്രമുഖ സ്വഹാബിവര്യനായ ഹാരിസ് ബ്നു ഉമയ്ർ (റ)ആയിരുന്നു  സന്ദേശവാഹകനെ ശുറഹ്ബീൽ വധിച്ചു കളഞ്ഞു


റോമാ ചക്രവർത്തിയുടെ ഗവർണറായിരുന്നു ശുറഹ്ബീൽ റോമാ ചക്രവർത്തി സീസർ എന്ന പേരിൽ അറിയപ്പെടുന്നു


ദൗത്യസംഘത്തെ വധിച്ച കാരണത്താൽ നബി  (സ)തങ്ങൾ സൈന്യവുമായി വന്നു ആ പ്രദേശങ്ങളിലെ ദുർബലരായ മുസ്ലിംകളുടെ രക്ഷയ്ക്കും അതാവശ്യമായിരുന്നു അങ്ങനെ നടന്ന യുദ്ധമാണ് മുഹ്ത്ത ?


മുഹ്ത്ത യുദ്ധത്തിലെ പരാജയത്തിനു പകരംവീട്ടാൻ സീസർ ഇറങ്ങിയിരിക്കുകയാണ് മുഹ്ത്ത യുദ്ധത്തിന്റെ പ്രതികാരമാണു തബൂക്ക് അതിനു തിരഞ്ഞെടുത്ത സമയമോ ?


മദീനയിൽ ദാരിദ്ര്യം പടർന്നു പിടിച്ച കാലംതന്നെ മുഹ്ത്തയിലെ വൻ വിജയം അതിർത്തി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിക്കാൻ ഇടയാക്കി

ദൂരദേശങ്ങളിലൊക്കെ ഇസ്ലാമിനെക്കുറിച്ചുള്ള വാർത്തയെത്തി ഇസ്ലാം ഒരു സംസാരവിഷയമായി റോമാസൈന്യത്തിലെ ഒരു കമാണ്ടറുടെ മതം മാറ്റം വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി


സീസറിന്റെ സൈന്യത്തിലെ ധീര സൈന്യാധിപൻ ഇസ്ലാം മത തത്ത്വങ്ങളിൽ ആകൃഷ്ടനായി ശഹാദത്തു കലിമ ചൊല്ലി  ഫർവത് ബ്നു അംറിൽ ജുമാദി ഇതായിരുന്നു  അദ്ദേഹത്തിന്റെ പേര് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച വിവരം സീസർ അറിഞ്ഞു ഉടനെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊട്ടാരത്തിൽ ഹാജരാക്കി അവിടെ വന്നുക്കൂടിയവർ അദ്ദേഹത്തെ അവജ്ഞയോടെ നോക്കിനിന്നു


നീ ഇസ്ലാം മതം ഉപേക്ഷിക്കണം സൈന്യത്തിൽ ഉന്നത സഥാനത്തുതന്നെ തുടരണം സീസർ കൽപിച്ചു


ഞാൻ ഇസ്ലാം മതം ഉപേക്ഷിക്കുകയില്ല ഞാൻ സത്യവിശ്വാസിയായി തന്നെ ജീവിക്കും ഫർവത് ശാന്തനായി പറഞ്ഞു


എങ്കിൽ നീ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കും സീസർ അലറി

അല്ലാഹുവിനും അവന്റെ റസൂലിനുംവേണ്ടി എത്ര കടുത്ത ശിക്ഷയും ഞാൻ സഹിക്കും ഫർവതിന്റെ ദൃഢമായ മറുപടി


ദുഷടൻ മ്ലേച്ഛൻ നന്ദികെട്ടവൻ -


കേട്ടുനിന്നവർ വിളിച്ചു പറഞ്ഞു


എല്ലാ പദവികളിൽ നിന്നും ഞാനിവനെ പിരിച്ചുവിട്ടിരിക്കുന്നു ഇവൻ ജീവിച്ചിരുന്നാൽ ആപത്താണ് വധിച്ചു കളയുക  സീസറുടെ കൽപ്പന വന്നു പട്ടാളക്കാർ ഫർവതിനെ വധിക്കാൻ കൊണ്ടുപോയി ഭക്തിനിർഭരമായ ഹൃദയത്തോടെ അദ്ദേഹം നിന്നു കൊടുത്തു


ലാഇലാഹ ഇല്ലല്ലാഹ്


ഫർവാത് (റ) വധിക്കപ്പെട്ടു


ഫർവാതിന്റെ ഈമാൻ ജനങ്ങളെ പിടിച്ചു കുലുക്കി പലരും ഇസ്ലാമിലേക്ക് ആകൃഷ്ടരായി ഈ സംഭവവും സീസറെ മുസ്ലിംകൾക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചു  യുദ്ധം അനിവാര്യമായെന്നു സീസർ തീരുമാനിച്ചു.



Part : 229


സത്യവിശ്വാസികളുടെ സംഭാവനകൾ 


തബൂക്ക് യുദ്ധം  ഹിജ്റ ഒമ്പതാം വർഷം നടന്ന അത്യുഗ്രമായ യുദ്ധം നബി  (സ)തങ്ങൾ നേതൃത്വം നൽകിയ യുദ്ധം ലോകത്തിലെ ഏറ്റവും വലിയ ശക്തിയോടു നടത്തിയ യുദ്ധം അതാണ് തബൂക്ക് യുദ്ധം


മദീനയിൽ നിന്നു പതിനാലു മർഹല അകലെ കിടക്കുന്ന പ്രദേശമാണു തബൂക്ക്


ഭാരം ചുമക്കുന്ന ഒട്ടകം ഒരു പകൽകൊണ്ടു നടന്നെത്തുന്ന ദൂരമാണ് ഒരു മർഹല


പ്രവാചകൻ തന്റെ അനുയായികളെ വിളിച്ചു കൂട്ടി തബൂക്ക് യുദ്ധത്തെക്കുറിച്ചു സംസാരിച്ചു ക്ഷാമകാലമാണ് ആഹാരത്തിനു പഞ്ഞം വിളവെടുക്കാൻ സമയമായില്ല കയ്യിൽ പണമില്ല കാലാവസ്ഥ വളരെ പ്രതികൂലം  അത്യുഷ്ണം ദീർഘയാത്രയ്ക്കു പറ്റിയ കാലാവസ്ഥയല്ല തബൂക്ക് വളരെ ദൂരെയാണ് അവിടെയെത്താൻ പാടുപെടണം നേരിടാനുള്ളത് ഏറ്റവും ശക്തനായ ശത്രുവിനെയാണ് ഒരു യുദ്ധം വന്നുവീണിരിക്കുകയാണ് നമ്മെ തുടച്ചുനീക്കാൻ യുദ്ധത്തിനൊരുങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ല വമ്പിച്ച പണച്ചെലവുള്ള യുദ്ധമാണിത് സംഭാവന ചെയ്യുക യുദ്ധ ഫണ്ടിലേക്കു വമ്പിച്ച സംഭാവനകൾ നൽകുക...


പ്രവാചകൻ സംഭാവന ചോദിക്കുന്നു  ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുന്നവരെന്തു നൽകും കയ്യിലുള്ളവർ നൽകട്ടെ സ്വഹാബികൾ വീടുകളിലേക്കോടി സംഭാവനകൾ നൽകാനുള്ള തുകകളുമായി അവർ ആവേശപൂർവം തിരിച്ചെത്തി


നാലായിരം ദിർഹമുമായിട്ടാണ് അബൂബക്കർ സിദ്ദീഖ്  (റ) എത്തിയത് നബി  (സ)തങ്ങൾ ചോദിച്ചു  :


അബൂബക്കർ താങ്കൾ തബൂക്ക് യുദ്ധഫണ്ടിലേക്ക് എന്താണു കൊണ്ടുവന്നത് ?

നാലായിരം ദിർഹം സിദ്ദീഖ്  (റ)മറുപടി നൽകി കേട്ടു നിന്നവർ ഞെട്ടിപ്പോയി


നാലായിരം ദിർഹം താങ്കൾ കൊണ്ടുവന്നു ഒന്നു ചോദിച്ചോട്ടെ താങ്കളുടെ കുടുംബത്തിനുവേണ്ടി എന്താണു നീക്കിവെച്ചത് നബി  (സ) വീണ്ടും ചോദിച്ചു


അല്ലാഹുവിനെയും റസൂലിനെയും മാത്രം  അബൂബക്കർ  (റ)വിന്റെ മറുപടി കേട്ടു സ്വഹാബികൾ സ്തബ്ധരായിപ്പോയി കുടുംബത്തിനുവേണ്ടി യാതൊന്നും മാറ്റി വയ്ക്കാതെ  ഉള്ളതു മുഴുവൻ യുദ്ധഫണ്ടിലേക്കു കൊണ്ടുവന്ന മഹാൻ

തന്റെ സ്വത്തിന്റെ പകുതി ഭാഗവും ഉമർ (റ) അവിടെ വന്നുനിൽപുണ്ട് ഏറ്റവും വലിയ സംഭാവന തന്റേതായിരിക്കണമെന്ന് ഉമർ (റ) ആഗ്രഹിച്ചിരുന്നു പക്ഷേ അബൂബക്കർ  (റ)തന്നെ വളരെ പിന്നിലാക്കിക്കളഞ്ഞു


ഉമർ (റ)ഇങ്ങനെ പ്രസ്താവിച്ചു:  എനിക്ക് ഒരിക്കലും അബൂബക്കർ  (റ)വിനെ മുൻകടക്കാനാവില്ല


അബുദുർറഹ്മാൻ ബ്നു ഔഫ് (റ) വലിയൊരു സംഭാവനയുമായെത്തി ധനികനായ കച്ചവടക്കാരനായിരുന്നു അബ്ബാസ്  (റ) വലിയ സംഭാവന നൽകി  ത്വൽഹത് (റ),ആസ്വിം ബ്നു അദിയ്യ് (റ) എന്നിവരും കന്നത്ത സംഭാവനകൾ നൽകി


ഉസ്മാൻ  (റ) വമ്പിച്ച സമ്പത്തു സംഭാവന ചെയ്തു പതിനായിരം ദീനാർ മുന്നൂറ് ഒട്ടകങ്ങൾ എഴുപത് കുതിരകൾ അതിശയ്പ്പിക്കുന്ന സംഭാവന തന്നെ ആയിരം ഒട്ടകങ്ങളെന്നും അഭിപ്രായമുണ്ട്


ഉസ്മാൻ  (റ)വിനെ പ്രവാചകൻ പ്രശംസിച്ചു പ്രാർത്ഥിക്കുകയും ചെയ്തു


സ്വഹാബികളിൽ ഈ സംഭാവനകൾ വലിയ സ്വാധീനം ചെലുത്തി അവർ കയ്യിലുള്ളതു കൊടുക്കാൻ തുടങ്ങി


ഇതിനിടയിൽ സ്ത്രീകളുടെ വക സംഭാവനകൾ വരാൻ തുടങ്ങി


കാതിലും കഴിത്തിലുമുള്ള ആഭരണങ്ങൾ അഴിച്ചു ഭർത്താക്കന്മാരുടെ കയ്യിൽ കൊടുത്തയച്ചു  അവയെല്ലാം പ്രവാചകൻ സ്വീകരിച്ചു അവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു


ഇത്രയും വലിയ സംഭാവനാശേഖരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല വറുതിയുടെ കാലത്തു വൻ പിരിവ് കപടവിശ്വാസികൾ മാറിനിൽക്കുന്നു സത്യവിശ്വാസികൾ ആവേശപൂർവം മുമ്പോട്ടു വരുന്നു സൈന്യം സജ്ജമായി വരികയാണ് മുപ്പതിനായിരം സൈനികർ അത്രയും വലിയ സൈന്യം മുമ്പൊരിക്കലും സജ്ജീകരിക്കപ്പെട്ടിട്ടില്ല


അബൂബക്കർ  (റ)വിന്റെ കൈവശം പതാക നൽകി വൻസൈന്യം പുറപ്പെടുകയാണ് വിഷമംപിടിച്ച മാർഗത്തിലൂടെ ദീർഘദൂരം യാത്ര ചെയ്യണം തബൂക്കിലെത്താൻ.



Part : 230


ശപിക്കപ്പെട്ട ഭൂമി


സൈസ്യം പുറപ്പെടുകയാണ് പ്രവാചകനും മദീന വിടുകയാണ് മദീന ഭരണസിരാകേന്ദ്രമാണ് അവിടെ ഒരുപാടു ക്രമീകരണങ്ങൾ  വേണ്ടിവന്നു ഭരണകാര്യങ്ങൾ കാര്യക്ഷമമായി നടക്കണം അതിനു വേണ്ട ഏർപാടുകൾ ചെയ്തു


അലി(റ)വിനു വ്യക്തമായ നിർദേശങ്ങൾ നൽകി മദീനയിൽ തന്നെ നിറുത്തി  പ്രവാചകൻ സൈന്യത്തിൽ വന്നുചേർന്നു മദീനയുടെ അതിർത്തി കടന്നു  വൻ സൈന്യം നീങ്ങി പൊടിപടലം ഉയർന്നു വിശാലമായ മരുഭൂമിയിലൂടെ ദീർഘയാത്രയാണ് ആബാലവൃദ്ധം ജനങ്ങൾ അതു നോക്കി നിന്നു


മരുഭൂമികൾ താണ്ടിക്കടന്നു ശാം വരെ എത്തണം സത്യവിശ്വാസത്തിന്റെ അഗ്നിപരീക്ഷണം  കത്തിപ്പടരുന്ന ചൂട് താപനില കൂടിക്കൂടി വന്നു സൈനികർ വിയർത്തുകുളിച്ചു


ദിവസങ്ങൾ കടന്നു പോയി  കൈവശമുള്ള വെള്ളം മിക്കവാറും തീർന്നു എല്ലാവർക്കും സൗകര്യമായി യാത്ര ചെയ്യാൻ മാത്രം ഒട്ടകങ്ങൾ ഇല്ല ഒരു ഒട്ടകപ്പുറത്തു പലരും മാറിമാറി യാത്ര ചെയ്യുന്നു ഒരാൾ ഒട്ടകപ്പുറത്തിരിക്കുമ്പോൾ മറ്റുള്ളവർ നടക്കും


ഊഴം വച്ചാണ് ഒട്ടകപ്പുറത്തു കയറുന്നത് പതിനായിരം കുതിരപ്പടയാളികൾ ഏറ്റവും മുമ്പിൽ സഞ്ചരിക്കുന്നു അതൊരു ഗംഭീര കാഴ്ചതന്നെ  ജനവാസമുള്ള കേന്ദ്രങ്ങളിൽ എത്തുമ്പോൾ ജനങ്ങൾ അത്ഭുതത്തോടും ആരവോടുംകൂടി നോക്കിനിൽക്കുന്നു


ഹിജ്റ പ്രദേശം -


അല്ലാഹുവിന്റെ ശാപം ഇറങ്ങിയ നാട് ഇപ്പോൾ സൈന്യം ആ പ്രദേശത്ത് എത്തിയിരിക്കുന്നു


ആ ചരിത്ര സംഭവങ്ങൾ സത്യവിശ്വാസികളുടെ ഓർമയിൽ വരുന്നു അല്ലാഹുവിനെ ധിക്കരിച്ചവർ  ഇവിടെയാണു സമൂദ് ഗോത്രം താമസിച്ചിരുന്നത് അവർ ഉന്നത സൗധങ്ങൾ നിർമിച്ചു സുഖമായി ജീവിച്ചു നല്ല ആരോഗ്യമുള്ള മനുഷ്യർ അവരെ സന്മാർഗത്തിലേക്കു നയിക്കാൻ അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ചു.  സ്വാലിഹ് നബി(അ)


പ്രവാചകനെ അവർ കളിയാക്കി അവർ ധിക്കാരികളായി ജീവിച്ചു ഒടുവിൽ അല്ലാഹുവിന്റെ ശാപമിറങ്ങി വിശാലമായ പ്രദേശം അവിടെ താവളമടിക്കാതെ യാത്ര തുടരാനാവില്ല നബി  (സ)അനുയായികൾക്ക് അവിടെ താവളമുറപ്പിക്കാൻ കൽപ്പന നൽകി ഉടനെ ആളുകൾ പാത്രങ്ങളുമായി ഇറങ്ങി അവർക്കു വെള്ളം വേണം നബി  (സ)അവരെ വിലക്കി


ജനങ്ങളേ ഇവിടുത്തെ വെള്ളം കുടിക്കരുത് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കരുത്  ആരെങ്കിലും ഇവിടത്തെ വെള്ളമുപയോഗിച്ചു മാവു കുഴച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത് മാവ് ഒട്ടകത്തിനു നൽകുക നിങ്ങളതു ഭക്ഷിക്കരുത്


ശപിക്കപ്പെട്ട പ്രദേശമാണിത് രാത്രി സമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത് പ്രവാചകന്റെ വാക്കുകൾ അവരെ ഭയപ്പെടുത്തി  സമൂദ് സമൂഹത്തെ നശിപ്പിച്ച ഭൂമി അതിന്റെ വിനാശം ഇപ്പോഴും തുടരുകയാണ് ശക്തമായ മണൽക്കാറ്റ്  അതു മനുഷ്യനെയും മൃഗങ്ങളെയും നശിപ്പിക്കും


രണ്ടാളുകൾ പുറത്തിറങ്ങി ഒരാളെ കാറ്റു പറത്തിക്കൊണ്ടുപോയി മറ്റെയാൾ മണൽക്കൂമ്പാരത്തിൽപ്പെട്ടു


സ്വഹാബികൾ ദാഹംകൊണ്ടു തളർന്നിരുന്നു ഒന്നു കുളിക്കാതെ ക്ഷീണം തീരില്ല വീണ്ടും യാത്ര ക്ഷീണവും ദാഹവും അവഗണിച്ചുള്ള യാത്ര എല്ലാ വഴികളും അടയുമ്പോൾ അല്ലാഹുവിന്റെ സഹായം വരും ഇതാ സഹായത്തിന്റെ സമയമായിരിക്കുന്നു ഇനിയും സഹായമെത്തിയില്ലെങ്കിൽ സർവനാശം വരും പെട്ടെന്ന് ആകാശത്തു കാർമേഘങ്ങൾ നിരന്നു മഴ കോരിച്ചൊരിഞ്ഞു


അല്ലാഹുവിന്റെ അപാരമയ അനുഗ്രഹം ചൊരിഞ്ഞു ദാഹം തീർന്നു നന്നായി കുളിച്ചു വെള്ളം പാത്രങ്ങളിൽ ശേഖരിച്ചു മൃഗങ്ങൾ വയർ നിറയെ വെള്ളം കുടിച്ചു ചൂടു കത്തിപ്പടരുന്ന മരുഭൂമിയിൽ സത്യവിശ്വാസികൾക്കു ലഭിച്ച അനുഗ്രഹം  അവർ സന്തോഷപൂർവം യാത്ര തുടർന്നു


തബൂക്കിൽ എത്താൻ ഇനിയും ദീർഘദൂരം യാത്ര ചെയ്യണം മുസ്ലിംകൾ ആവേശപൂർവം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന വിവരം സീസറിനു കിട്ടിക്കൊണ്ടിരുന്നു മുസ്ലിംകളുടെ ആത്മവീര്യം റോമക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു.



Part : 231


പടവെട്ടാതെ വിജയം 


ലക്ഷക്കണക്കിനു വരുന്ന റോമാ സൈന്യം അവർ തബൂക്കിലേക്കു മുന്നേറിക്കൊണ്ടിരുന്നു തങ്ങളുടെ സൈനികബലത്തെക്കുറിച്ചറിഞ്ഞിട്ടും മുസ്ലിംകൾക്കു യാതൊരു അങ്കലാപ്പുമില്ലെന്നു സീസർ അറിഞ്ഞു


അത്യുഷ്ണം വകവയ്ക്കാതെ അവർ വരികയാണ് മുഹ്ത്തയുദ്ധത്തിന്റെ  അസുഖകരമായ ഓർമ്മകൾ അവരെ അസ്വസ്ഥരിക്കി സൈനിക നേതാക്കൾ ഒരുമിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്തു തബൂക്കിലേക്കു നീങ്ങണമോ?  അതോ ശാമിന്റെ അതിർത്തിക്കുള്ളിൽത്തന്നെ നിറുത്തണമോ ?


മുഹ്ത്ത ആവർത്തിക്കരുത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട സുദീർഘമായ ചർച്ചകൾക്കു ശേഷം തീരുമാനമടത്തു ശാമിലെ കോട്ടകളിൽ സൈന്യത്തെ നിറുത്തുക  തബൂക്കിലേക്കു നീങ്ങേണ്ടതില്ല


മുസ്ലിം സൈന്യത്തെ കുറിച്ച് അല്ലാഹു ശത്രുക്കളുടെ മനസ്സിൽ ഭീതി നിറച്ചു സുദീർഘമായ യാത്ര വസാനഘട്ടത്തിലെത്തി മുഹ്ത്ത യുദ്ധത്തിന്റെ സ്മരണകൾ ഉയരുന്നു ഒടുവിൽ തബൂക്ക് വിജനമായ തബൂക്ക്  അവിടെ താവളമടിക്കാൻ കൽപ്പിച്ചു


നിരവധി തമ്പുകൾ ഉയർന്നു ആഹാരം പാകം ചെയ്യാനുള്ള ഒരുക്കം വെള്ളം ശേഖരിക്കാൻ ചിലർ പുറത്തിറങ്ങി ചിലർ പരിസരപ്രദേശങ്ങളിൽ നിരീക്ഷണം നടത്തി റോമാ സൈന്യം പരിസരത്തെവിടെയും ഇല്ലെന്നു ബോധ്യമായി പരിസര പ്രദേശത്തെ ഭരണാധികാരികളുമായി ബന്ധപ്പെടാൻ നബി  (സ) തങ്ങൾ തീരുമാനിച്ചു


ഐല എന്ന പ്രദേശം വളരെയടുത്താണ് അവിടത്തെ ഭരണാധികാരിയാണ് യോഹന്നാൻ ബ്നു റുഹ്യാ


യോഹന്നാന്റെ സമീപത്തേക്കു പ്രവാചകൻ ഒരു ദൂതനെ അയച്ചു ആദരവോടുകൂടിയ സ്വീകരണമാണു ലഭിച്ചത്


ജർബാഹ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ സമീപത്തേക്കും ഉദ്റുജ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ കൊട്ടാരത്തിലേക്കും നബി  (സ) ദൂതന്മാരെ അയച്ചു


യോഹന്നാൻ നബി (സ) തങ്ങളെ സന്ദർശിക്കാൻ വന്നു വെളുത്ത ഒട്ടകത്തെ സമ്മാനിച്ചു യോഹന്നാൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായില്ല പ്രവാചകനിൽ നിന്നു സംരക്ഷണ കരാർ കിട്ടുകയും വേണം വമ്പിച്ച സൈന്യവുമായി വന്ന നബി  (സ) തങ്ങൾ യോഹന്നാനു മേൽ യാതൊരു സമ്മർദ്ദവും ചെലുത്തിയില്ല  കപ്പം കൊടുക്കാമെന്ന കരാറിൽ സംരക്ഷണ പത്രം എഴുതിക്കൊടുക്കുകയാണു ചെയ്തത് കരാർ പത്രത്തിലെ വാചകങ്ങൾ നോക്കൂ


പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ

ഐല നിവാസിയായ യോഹന്നാൻ ബ്നു റുഹ്യക്ക് അല്ലാഹുവിന്റെ ദാസനും പ്രവാചകനുമായ മുഹമ്മദ് എഴുതിക്കൊടുത്ത സമാധാനക്കരാർ:


കരയിലും കടലിലും സഞ്ചരിക്കുന്ന യോഹന്നാന്റെ വാഹനങ്ങൾക്ക് അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരിൽ സംരക്ഷണം ഉറപ്പു നൽകുന്നു ഐല ദേശക്കാരെപ്പോലെ യമനിലെയും ശാമിലെയും ജനങ്ങൾക്കും തീരവാസികൾക്കും സംരക്ഷണം ഉറപ്പു നൽകുന്നു വല്ലവരും വിപ്ലവത്തിന് ഒരുങ്ങിയാൽ അവർക്കു സംരക്ഷണം നഷ്ടപ്പെടും മുഹമ്മദിന് അവരെ പിടിക്കൂടി ശിക്ഷിക്കാവുന്നതാണ്


പാനം ചെയ്യുന്ന ജലാശയങ്ങൾക്കും സംരക്ഷണമുണ്ട്  നബി  (സ) തങ്ങൾ ഒരു പുതപ്പ് യോഹന്നാനു സമ്മാനിച്ചു അത് ഒരു സന്തോഷപ്രകടനമായിരുന്നു വർഷംതോറും മുന്നൂറ് ദീനാർ കപ്പം നൽകാമെന്ന ഉടമ്പടിയിൽ യോഹന്നാൻ മടങ്ങിപ്പോയി


ജർബാഹ് ഭരണാധികാരിയും ഉദ്റുജ് ഭരണാധികാരിയും ഇതുപോലുള്ള സംരക്ഷണകരാർ നേടി ഇനി നാം ശാന്തമായൊന്നു ചിന്തിച്ചുനോക്കണം  ദീർഘദൂരം യാത്ര ചെയ്തു വന്ന ധീരന്മാരുടെ പട അവരുടെ നിശ്ചിത ദാർഢ്യത്തിനു മുമ്പിൽ സീസറിന്റെ വൻസൈന്യവും പേടിച്ചു പിന്മാറിപ്പോയി


ആ സൈന്യത്തിന്റെ തലവനായ നബി  (സ) തങ്ങൾ ദുർബലനായ യോഹന്നാൻ എന്ന ഭരണാധികാരിയോട് എങ്ങനെയാണു പെരുമാറിയത്  നിസ്സാരമായ ഒരു സംഖ്യ വാർഷിക കപ്പമായി നൽകണമെന്ന വ്യവസ്ഥയിൽ സംരക്ഷണക്കരാർ നൽകുകയാണു ചെയ്തത്


ആ രാജ്യത്തെ ആക്രമിച്ചില്ല കാരണം അതൊരു ദുർബല രാഷ്ട്രമായിരുന്നു അവരുടെ ധനം പിടിച്ചടക്കിയില്ല കാരണം അവർ നിസ്സഹായരായിരുന്നു അവരുടെ സ്നേഹബന്ധം നില നിർത്താനും അവർക്കു സംരക്ഷണം നൽകാനുമാണ് നബി  (സ)തങ്ങൾ തുനിഞ്ഞത്


ശാം അതിർത്തിയിൽ പല ഗോത്രങ്ങളുമായി ഇതുപോലെ കരാർ ഉണ്ടാക്കി അതു കാരണം ഇസ്ലാം അവിടെ പ്രചരിച്ചു  ഇസ്ലാം മതപ്രചാരണത്തിനു വാൾ ഉപയോഗിച്ചില്ല സ്വരക്ഷയ്ക്കു മാത്രമേ വാൾ ഉപയോഗിച്ചുള്ളൂ


ദൂമത്തുൽ ജന്തൽ സമൃദ്ധമായ പ്രദേശം അവിടെ ഒരു ക്രൈസ്തവ രാജാവാണു ഭരണാധികാരി പേര് ഉകയ്ദിർ ബ്നു അബ്ദിൽ മാലിക് ഇസ്ലാമിന്റെ ശത്രുവാണ് റോമക്കാരുമായി സ്നേഹബന്ധത്തിലാണ് റോമക്കാർ ദൂമത്തുൽ ജന്തൽ വഴി വരാൻ സധ്യതയുണ്ട് അതിർത്തി പ്രദേശത്തെ ഭരണാധികാരികളുമായി സന്ധിചെയ്തുകൊണ്ട് പ്രയോചനമുണ്ടാകണമെങ്കിൽ ഉകയ്ദിറിനെ നിലക്കുനിർത്തണം


ഉകയ്ദിറുമായി ഒരു സന്ധിയുണ്ടാക്കണം ബലപ്രയോഗത്തിലൂടെ മാത്രമേ അതിനു നടക്കുകയുള്ളൂ നബി  (സ)തങ്ങൾ അഞ്ഞൂറു യോദ്ധാക്കളെ അങ്ങോട്ടയക്കാൻ തീരുമാനിച്ചു ഖാലിദ് ബ്നുൽ വലീദ് (റ) വിനെ സൈന്യാധിപനായി നിയോഗിച്ചു  തബൂക്കിൽ ഇരുപതു ദിവസത്തെ താമസത്തിനുശേഷം നബി  (സ)തങ്ങൾ അനുയായികളോടൊപ്പം മദീനയിലേക്കു തിരിച്ചു


ഖാലിദ് (റ) അഞ്ഞൂറു പേരോടൊപ്പം ദൂമത്തുൽ ജന്തലിലേക്കു നീങ്ങി  ഖാലിദ്(റ)വിന്റെ ആഗമനം നഗരവാസികളെ ഭയപ്പെടുത്തി അവർ നഗര കവാടങ്ങളടച്ചു ഉകയ്ദിർ രാത്രിയിൽ നായാട്ടിനു പോയതായിരുന്നു ഖാലിദ് (റ)വിന്റെ പിടിയിൽ പെട്ടു  നഗര കവാടങ്ങൾ തുറക്കുക അല്ലെങ്കിൽ രാജാവിന്റെ ജീവൻ അപകടത്തിലാണ്


രാജാവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കവാടങ്ങൾ തുറന്നു ഉകയ്ദിറിന്റെ സൈന്യത്തെ ഖാലിദ് (റ) ബുദ്ധിപൂർവം നേരിട്ടു ബലം പ്രയോഗിച്ചാൽ രാജാവു വധിക്കപ്പെടുമെന്നവർ മനസ്സിലാക്കി വമ്പിച്ച യുദ്ധമുതലുകൾ നേടി ഉകയ്ദിറിനെയും കൊണ്ട് ഖാലിദ് (റ) മദീനയിൽ എത്തിചേർന്നു ഇസ്ലാം മതത്തെ അടുത്തറിയാൻ ഉകയ്ദിറിനു സാധിച്ചു സത്യവിശ്വാസം കൈക്കൊള്ളാനും കഴിഞ്ഞു പ്രവാചകനുമായി സന്ധിയുണ്ടാക്കി രാജ്യം മടക്കിക്കിട്ടി അതിർത്തി പ്രദേശം ശാന്തമായി റോമായുടെ വെല്ലുവിളി തൽക്കാലം അകന്നുപോയി.



Part : 232


മസ്ജിദുള്ളിറാർ 


കപടവിശ്വാസികൾ ഇസ്ലാമിന്റെ നാശമാണവരുടെ ലക്ഷ്യം അബ്ദുല്ലാഹിബ്നു ഉബയ്യ് തന്ത്രങ്ങൾ മെനയുന്നു ഒരു പള്ളി നിർമിക്കുക പ്രവാചകനെ വിളിച്ച് ഉദ്ഘാടനം ചെയ്യിക്കുക അതാണു പുതിയ പരിപാടി


ആരാധനാലയമാകുമ്പോൾ ആർക്കും സംശയം തോന്നില്ല എല്ലാവരും വന്നു നിസ്കരിച്ചു പോയ്ക്കൊള്ളും പള്ളി നിർമാണം പൂർത്തിയായി ഒരു ദിവസം കുറെ മുനാഫിഖുകൾ പ്രവാചകനെ കാണാൻ വന്നു

അല്ലാഹുവിന്റെ റസൂലേ  ഞങ്ങൾ ഒരു പള്ളി നിർമിച്ചിട്ടുണ്ട് അങ്ങു വന്ന് അതിൽ നിസ്കരിച്ച് ഉദ്ഘാടന കർമം നിർവഹിക്കണം  അവരുടെ അപേക്ഷയാണ്


ഞാൻ തബൂക്ക് യുദ്ധത്തിന്റെ തിരക്കിലാണ് യുദ്ധം കഴിഞ്ഞു മടങ്ങിവന്നിട്ടു പള്ളിയിൽ വരാം അവർ മടങ്ങിപ്പോയി


തബൂക്ക് യുദ്ധം കഴിഞ്ഞു മടങ്ങിവരികയോ ?


അതുണ്ടാകില്ല സീസറിന്റെ ലക്ഷക്കണക്കായ സൈന്യം അവരുടെ മുമ്പിൽ പെട്ടാൽ രക്ഷ കിട്ടുമോ ? ഇതു നാശത്തിലേക്കുള്ള പോക്കാണ് ഇതോടെ തീരും പിന്നെ മദീനയിൽ രാജാവായി വാഴുന്നത് അബ്ദുല്ലാഹിബ്നു ഉബയ്യ് ആയിരിക്കും


മുനാഫിഖുകൾ വ്യാജ മുസ്ലിംകളായി ജീവിക്കുന്നു തബൂക്കിലേക്ക് അവരില്ല അവർ മദീനയിൽ തങ്ങി ഇസ്ലാമിന്റെ നാശം കാണാൻ കാത്തിരുന്നു


അല്ലാഹുവിന്റെ വിധി മറിച്ചായിരുന്നു യുദ്ധമില്ലാതെ വിജയം ആ വിജയവുമായി പ്രവാചകൻ വരുന്നു മുനാഫിഖുകൾക്കു വെപ്രാളം അവർ പള്ളിയിൽ ഒരുമിച്ചു കൂടി തബൂക്ക് യദ്ധത്തിൽ പങ്കെടുക്കാത്തതിന് എന്തെങ്കിലും പ്രതികാര നടപടികൾ സ്വീകരിക്കുമോ ?


ഉൾഭയത്തോടെ ഇരിക്കുകയാണ് അപ്പോൾ ഒരുകൂട്ടം മുസ്ലിംകൾ അവിടേക്കു വരുന്നു അവർ സായുധരാണ് എന്തിനുള്ള പുറപ്പാടാണെന്ന് ആദ്യം മനസ്സിലായില്ല


കപടവിശ്വാസികളുടെ പള്ളി ചുട്ടുകരിച്ചു മുനാഫിഖുകൾ ഞെട്ടിത്തെറിച്ചു ശാന്താശീലനായ പ്രവാചകൻ ഇത്രയും കടുത്ത നടപടികൾ സ്വീകരിക്കുമോ? കടുത്ത നടപടികളുടെ തുടക്കമായിരുന്നു അത് ബാക്കി പിന്നാലെ വരികയാണ്


പ്രവാചകന്റെ നിർദേശപ്രകാരം തകർത്തുകളഞ്ഞ പള്ളി ചരിത്രത്തിൽ മസ്ജിദുള്ളിറാർ എന്ന പേരിൽ അറിയപ്പെടുന്നു


അബൂആമിർ എന്ന പേരായ ഒരു ക്രൈസ്തവ പുരോഹിതൻ മദീനയിൽ ജീവിച്ചിരുന്നു ഹിജ്റക്കു മുമ്പുതന്നെ അയാൾ അവിടെയുണ്ട്  മദീനക്കാർക്ക് അയാളെ വലിയ ബഹുമാനവുമായിരുന്നു നബി(സ)മദീനയിൽ എത്തിയതോടെ അബൂആമിറിന്റെ മട്ടു മാറി ജനങ്ങളെ തന്റെ വാചാലതകൊണ്ടു വശീകരിക്കുകയും കാര്യങ്ങൾ നേടുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്


പ്രവാചകൻ സത്യത്തിന്റെ പ്രകാശവുമായി വന്നതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു  അബൂആമിർ ഇസ്ലാമിന്റെ ശത്രുക്കളുടെ പക്ഷം കൂടി അയാൾ രഹസ്യമായി മുസ്ലിംകൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടിരുന്നു


വേദക്കാരനായ പുരോഹിതൻ വിഗ്രഹാരാധകരുമായി കൂട്ടു ചേർന്നു ഉഹുദിൽ അയാൾ വിഗ്രഹാരാധകരെ ബുദ്ധിപരമായി സഹായിച്ചു മസ്ജിദുള്ളിറാറിന്റെ നിർമാണത്തിലും അബൂആമിർ കാര്യമായ പങ്കുവഹിച്ചു കപടവിശ്വാസികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു

പള്ളി ഗൂഢാലോചനയുടെ കേന്ദ്രമാക്കാൻ അബൂആമിർ മുനാഫിഖുകളെ ഉപദേശിച്ചു


അബൂആമിർ നേരത്തെ തന്നെ റോമിൽചെന്നു സീസറിനെയും കണ്ടിരുന്നു സീസറിനെ ഇസ്ലാമിനെതിരിൽ തിരിച്ചു വിടാനും ശ്രമിച്ചു തന്റെ പ്രവർത്തനങ്ങൾക്കൊന്നും പ്രതീക്ഷിച്ച ഫലം കിട്ടാതായപ്പോൾ അബൂആമിർ കടുത്ത ദുഃഖത്തിലാണ്ടു


തബൂക്ക് യുദ്ധം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നു ഉബയ്യിനു രോഗം വന്നു തന്റെ മനക്കോട്ടകൾ ഒന്നാകെ തകർന്നുപോയി മുസ്ലിംകൾ വൻ വിജയങ്ങൾ കൊയ്തു നിരാശയും ദുഃഖവും അയാളുടെ മനസ്സു തളർത്തി ആ രോഗത്തിൽ അയാൾ മരണപ്പെട്ടു


മുനാഫിഖുകൾക്കു പിന്നെ പിടിച്ചുനിൽക്കാനായില്ല ഇസ്ലാമിലേക്കു മടങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലാതായി.



Part : 233


രണ്ട് ഹദീസുകൾ 


അബൂഹുറയ്റ (റ) നിവേദനം ചെയ്ത ഒരു ഹദീസ് കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്


ഒരു ഗ്രാമീണനായ  അറബിയുടെ ചോദ്യവും നബി  (സ) തങ്ങൾ നൽകിയ മറുപടിയുമാണ് ഹദീസിന്റെ ഉള്ളടക്കം ഹദീസിന്റെ ആശയം ഇപ്രകാരമായിരുന്നു


ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബി(സ) തങ്ങളുടെ സമീപത്തു വന്നു എന്നിട്ടിങ്ങനെ പറഞ്ഞു   :


അല്ലാഹുവിന്റെ റസൂലേ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് ഉതകുന്ന പുണ്യകർമം എനിക്കു പറഞ്ഞു തന്നാലും :നബി  (സ) ഇങ്ങനെ പറഞ്ഞു:

നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക അവനോട് ഒരു വസ്തുവിനെയും പങ്കുചേർക്കരുത് നിർബന്ധനിസ്കാരം നിലനിർത്തുക നിർബന്ധമായ സകാത് കൊടുക്കുക റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക ഇതു കേട്ടപ്പോൾ അറബി പറഞ്ഞു:


എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം ഞാനിതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല അനന്തരം അദ്ദേഹം തിരിച്ചു പോയി


അപ്പോൾ നബി  (സ) ഇങ്ങനെ പറഞ്ഞു  :


സ്വർഗവാസികളിൽപെട്ട ഒരാളെ കാണാനും ആനന്ദിക്കാനും ആഗ്രഹിക്കുന്നവർ ഇതാ ഇദ്ദേഹത്തെ നോക്കി കൊള്ളട്ടെ.


ഹദീസിന്റെ ഉള്ളടക്കമാണ് നിങ്ങൾ വായിച്ചത് നിഷ്കളങ്കനായ ഗ്രാമീണന്റെ ചോദ്യം അതിനു പ്രവാചകൻ നൽകിയ മറുപടി നിർബന്ധ കാര്യങ്ങൾ നിർവഹിക്കാമെന്നു വാക്കുകൊടുത്ത് അദ്ദേഹം സ്ഥലം വിട്ടുകയാണു ചെയ്തത്  അദ്ദേഹത്തെ സ്വർഗാവകാശിയായി നബി (സ)തങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു


പ്രമുഖ സ്വഹാബിവര്യനായ ത്വൽഹത് ബ്നു ഉബയ്ദില്ല (റ) നിവേദനം ചെയ്ത ഒരു ഹദീസ് കൂടി നോക്കാം  അതിന്റെ ആശയം താഴെ കൊടുക്കുന്നു

ത്വൽഹ (റ) പറയുന്നു  :


ഒരിക്കൽ നജ്ദ് നിവാസിയായ ഒരാൾ വന്നു അദ്ദേഹത്തിന്റെ തലമുടി പാറിപ്പറക്കുകയായിരുന്നു അകലെനിന്നു തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു നേരിയ ശബ്ദത്തിലുള്ള  സംസാരം  എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലായിരുന്നില്ല അങ്ങനെ അദ്ദേഹം നബി  (സ) തങ്ങളുടെ സമീപത്തെത്തി അദ്ദേഹം ഇസ്ലാം മതത്തെപ്പറ്റി ചോദിക്കുകയായിരുന്നു


നബി  (സ) മറുപടി നൽകി:   ഒരു രാപകലിൽ അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കുക


ആഗതൻ ചോദിച്ചു:  നിർബന്ധമായ മറ്റുവല്ല നിസ്കാരവുമുണ്ടോ ?

നബി(സ) തങ്ങൾ പറഞ്ഞു:  ഇല്ല സുന്നത്തു നിസ്കാരം നിർവഹിക്കുന്നതു നല്ലതാണ് നീ റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക


ആഗതൻ ചോദിച്ചു  :വേറെ വല്ല നോമ്പും നിർബന്ധമായുണ്ടോ ?


നബി  (സ) മറുപടി നൽകി: ഇല്ല സുന്നത്തുനോമ്പ് എടുക്കുന്നതു നല്ലതാണ്


അതിനുശേഷം നബി(സ) സകാതിനെക്കുറിച്ചു പറഞ്ഞു കൊടുത്തു അപ്പോൾ ചോദിച്ചു  :


അതൊഴികെ വേറെ വല്ല ദാനവും എനിക്കു നിർബന്ധമുണ്ടോ ?


നബി  (സ) പറഞ്ഞു:  ഇല്ല ദാനം ചെയ്യുന്നതു സുന്നത്താകുന്നു


അനന്തരം അദ്ദേഹം സത്യം ചെയ്തു കൊണ്ട് പറഞ്ഞു:  അല്ലാഹുവാണെ സത്യം ഈ പറഞ്ഞ കാര്യങ്ങളിൽ ഞാൻ കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല


എന്നിട്ടദ്ദേഹം  പോയി  അപ്പോൾ നബി  (സ) ഇങ്ങനെ പറഞ്ഞു:

സത്യമാണു പറഞ്ഞതെങ്കിൽ അദ്ദേഹം വിജയിച്ചു


ത്വൽഹ(റ)നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണു നിങ്ങൾ വായിച്ചത് പല തരത്തിലുള്ള മനുഷ്യർ നബി  (സ)തങ്ങളെ കാണാൻ വരുമായിരുന്നു  വിജ്ഞാനമുള്ളവരും അനുഭവസമ്പത്തുള്ളവരും നബി  (സ)യെ കാണാൻ വരുമായിരുന്നു  ആടിനെ മേച്ചു നടക്കുന്ന ഗ്രാമീണരും


ലോകപരിചയമില്ലാത്ത ഗ്രാമവാസികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും ഓരോരുത്തരുടെയും നില നോക്കിയാണു പ്രവാചകൻ സംസാരിക്കുക സ്വർഗത്തിൽ പ്രവേശിക്കാനുള്ള മാർഗം അന്വേഷിച്ചു വരുന്നവർക്കു പ്രവാചകൻ ചില അനുഷ്ഠാനകർമ്മങ്ങൾ നിർദേശിക്കുന്നു അവരതു കേട്ടു സമ്മതിക്കുന്നു ആഹ്ലാദപൂർവം തിരിച്ചു പോകുന്നു ഇസ്ലാമിന്റെ സമ്പൂർണത വരുന്നതിനു മുമ്പായിരുന്നു ഈ സംഭവങ്ങളെന്നും ഓർക്കണം.


Part : 234


ഉമ്മുമാലികിനു കിട്ടിയ ഭരണി 


ഒരു സ്വഹാബി വനിതയുടെ പേരു പറയട്ടെ ഉമ്മു മാലിക് (റ)

നബി (സ) തങ്ങളോട് എന്തെന്നില്ലാത്ത സ്നേഹമാണ് ഇടയ്ക്കിടെ നെയ്യ് കൊടുത്തയയ്ക്കും റസൂലിനു  നെയ്യ് കൊടുത്തയയ്ക്കുന്നത് അവർക്കൊരു സന്തോഷമാണ്


പ്രവാചകനു പലരും ആഹാരസാധനങ്ങൾ കൊടുത്തയയ്ക്കും ചിലപ്പോൾ കുറച്ചെടുത്തു കഴിക്കും ബാക്കി അനുചരന്മാർക്കിടയിൽ വിതരണം ചെയ്യും  ഉമ്മുമാലികിന്റെ നെയ്യിന്റെ കഥയും അതുതന്നെ


അവർക്കൊരു തോൽസഞ്ചിയുണ്ട് അതിൽ നെയ്യ് നിറയ്ക്കും നബി(സ) തങ്ങൾക്കു കൊടുത്തയയ്ക്കും അതാണു പതിവ്  ഇനിയാണു കഥ തുടങ്ങുന്നത്.


ഒരു ദിവസം നബി  (സ) തങ്ങൾ ഉമ്മുമാലികിന് ഒരു സമ്മാനം നൽകി ഒരു ഭരണി നബി  (സ)തങ്ങൾ മനസ്സറിഞ്ഞു നൽകിയ ഭരണി അത്ഭുത ഭരണി എന്നു പറയാം  ഭരണികൊടുത്തു കൊണ്ടു നബി  (സ) ഇങ്ങനെ പറഞ്ഞു  :

ഇതിൽ നെയ്യുണ്ട് ഇതു മുഴുവൻ വടിച്ചെടുക്കരുത് ഉമ്മുമാലിക് ഭരണി തുറന്നു നോക്കി  ഒന്നാം തരം നെയ്യ് ആഹാരം പാകം ചെയ്യാൻ ഉത്തമം അത്ഭുതം അതല്ല പിന്നീടൊരിക്കലും ഭരണിയിൽ നെയ്യൊഴിക്കേണ്ടി വന്നിട്ടില്ല ഏതു നേരവും അതിൽ നിറയെ നെയ്യുണ്ടാവും വീട്ടിലുള്ളവർക്കൊക്കെ വലിയ സന്തോഷം ആവശ്യത്തിനുള്ളത് എടുക്കും ബാക്കി അതിൽ തന്നെ കിടക്കും ഭരണിയിൽ നെയ്യൊഴിഞ്ഞ നേരമില്ല ഒരു ദിവസം ഒരബദ്ധം പറ്റിപ്പോയി ഇനി പറഞ്ഞിട്ടെന്താ കാര്യം


ഉമ്മുമാലിക് എന്തു ചെയ്തെന്നോ ? ഭരണിയിലെ നെയ്യ് പറ്റെ വടിച്ചെടുത്തു ഭരണിയിൽ ഒരൽപവും ബാക്കിവച്ചില്ല ഭരണി കാലിയായി അതിൽ ഒന്നുമില്ല പിന്നെ അതിൽ നെയ്യ് കാണാനേയില്ല കാലിയായ ഭരണി അങ്ങനെ അവശേഷിച്ചു ഉമ്മു മാലികിനു ദുഃഖം.  കാലി ഭരണി കാണുമ്പോൾ സങ്കടം എങ്കിലും നബി  (സ) തന്ന ഭരണിയല്ലേ അതും ഒരനുഗ്രഹം തന്നെ അവർ ആശ്വസിച്ചു.


ഇരുട്ടുള്ള രാത്രി പോരാത്തതിനു മഴയും ആളുകൾ എങ്ങനെ ഇറങ്ങി നടക്കും അന്നത്തെ ഇശാഹ് നിസ്കാരത്തിനു പോകാൻ പലരും വളരെ ബുദ്ധിമുട്ടി

മഹാനായ സ്വഹാബിവര്യനാണു ഖതാദ ഇബ്നു നുഹ്മാൻ (റ) അദ്ദേഹം അൻസ്വാരിയാണ് ദീനിനുവേണ്ടി വിലപ്പെട്ട സേവനങ്ങൾ ചെയ്ത മഹാൻ  ഇരുട്ടിൽ തപ്പിത്തടഞ്ഞു വരുന്ന ഖതാദ (റ)വിനെ നബി  (സ) തങ്ങൾ കണ്ടു

ഖതാദ ( റ) ഇങ്ങനെ പറഞ്ഞു:


വല്ലാത്ത ഇരുട്ട് ,മഴയും വഴിനടക്കാൻ വളരെ വിഷമം ഇശാഹ് നിസ്കാരത്തിനു പള്ളിയിലെത്തി ജമാത്തിൽ പങ്കെടുക്കണമെന്നു ഞാൻ തീരുമാനിച്ചു.


പള്ളിക്കകത്തു ജനങ്ങൾ സമ്മേളിച്ചു ജമാഅത്തിനു സമയമായി നബി(സ)തങ്ങളോടൊപ്പം നിസ്കരിക്കാൻ ലഭിക്കുന്ന സുവർണാവസരം.


എല്ലാവരും നിസ്കാരത്തിൽ പ്രവേശിച്ചു മനസ്സു തുറന്ന പ്രാർത്ഥന അല്ലാഹുവിനു മുമ്പിൽ എല്ലാം സമർപ്പിക്കുന്നു നിസ്കാരം കഴിഞ്ഞു ദിക്റുകൾ ചൊല്ലി ദുആ ഇരന്നു ഇനി തിരിച്ചു പോകണം  ഖതാദ(റ)വിനു വിഷമം കനത്ത ഇരുട്ടിൽ എങ്ങനെ വീട്ടിലെത്തും.


പള്ളിയിൽ നിന്നു നബി  (സ)തങ്ങൾ പുറത്തിറങ്ങി ഖതാദയും ഇറങ്ങി നബി  (സ)ഈത്തപ്പന മടലിന്റെ ഒരു കഷ്ണം ഖതാദ (റ)വിനു നൽകി എന്നിട്ടിങ്ങനെ പറഞ്ഞു:


ഇതുമായി പോകുക നിങ്ങളുടെ മുമ്പിൽ പത്തടിയും പിന്നിൽ പത്തടിയും പ്രകാശം കിട്ടും


ഖതാദ (റ) മുമ്പോട്ടു നടന്നു മുമ്പിൽ വെളിച്ചം പിന്നിലും വെളിച്ചം വഴിയൊക്കെ നന്നായി  കാണാം പ്രകാശമുള്ള വിളക്കു കയ്യിൽപിടിച്ചതുപോലെയുണ്ട് മനസു നിറയെ സന്തോഷവുമായി ഖതാദ (റ) വീട്ടിൽ വന്നു കയറി


ഇരുട്ടിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല ലോകാനുഗ്രഹിയായ പ്രവാചകനെക്കുറിച്ചുള്ള സന്തോഷകരമായ ഓർമകളായിരുന്നു ഖതാദ (റ)വിന്റെ മനസു നിറയെ


അല്ലാഹുവിന്റെ റസൂലിന്റെ ഒരമാനുഷികതകൂടി ഇവിടെ വ്യക്തമായിരിക്കുന്നു അതനുഭവിക്കാൻ അവസരം സിദ്ധിച്ചത് വലിയൊരു സൗഭാഗ്യം തന്നെ അല്ലാഹുവിനു സ്തുതി അൽഹംദുലില്ലാഹ്.



Part : 235


പൊന്നുമോൻ രോഗിയായി 


ഇബ്രാഹിം എന്ന കുഞ്ഞിന് ആറുമാസം പ്രായമായി നബി  (സ)തങ്ങളുടെ രൂപസാദൃശ്യം ആ മകനുണ്ട് എല്ലാവർക്കും ആ കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം ഉമ്മാക്കു പൊന്നുമോനെ പിരിഞ്ഞിരിക്കാൻ വയ്യ മരിയതുൽ ഖിബ്തിയ്യാണ് ഇബ്രാഹീമിന്റെ മാതാവ് മാരിയത് (റ) ഈജിപ്തുകാരിയാണ്


പിതാവിനു മോനെ കണ്ടുകൊണ്ടിരിക്കണം എപ്പോഴും കുട്ടിയെ എടുത്തോമനിക്കാൻ മോഹം പക്ഷെ അതിനു പറ്റില്ലല്ലോ എന്തെല്ലാം കാര്യങ്ങൾ നോക്കണം എന്നാലും കൂടെക്കൂടെ ഓടിവരും മോനെ കാണാൻ ഖാസിമും അബ്ദുല്ലയും നേരത്തെ മരണപ്പെട്ടുപോയി ആ ദുഃഖം ഇന്നും മനസ്സിലുണ്ട് അവരെക്കുറിച്ചോർക്കുമ്പോൾ ഖദീജ  (റ)യെയും ഓർത്തു പോകും അക്കാലമെല്ലാം കടന്നു പോയി ഇന്ന് ഇബ്രാഹീമിന്റെ  മുഖം കാണുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയുന്നു


ഒരു പിതാവിന്റെ ആനന്ദം അറിയുന്നു പ്രവാചകനു പുത്രനോടുള്ള അളവറ്റ സ്നേഹം എല്ലാവർക്കും അറിയാം പ്രവാചക പത്നിമാരും കുഞ്ഞിനെ സ്നേഹിക്കുന്നു  പിന്നെയും ചില മാസങ്ങൾ കടന്നു പോയി ഇബ്രാഹീമിന് രോഗം വന്നു പ്രവാചകന്റെ സമീപത്തായിരുന്നു


മോൻ രോഗം വന്ന് അവശനായപ്പോൾ കുട്ടിയെ ഉമ്മയുടെ അടുത്തേക്കയച്ചു  വെപ്രാളത്തോടെ  ഉമ്മ കുഞ്ഞിനെ സ്വീകരിച്ചു കുഞ്ഞിനു മരുന്നു കൊടുത്തു രോഗത്തിനൊരു കുറവുമില്ല കുട്ടിയുടെ അവശത വർദ്ധിച്ചു കൊണ്ടിരുന്നു


നബി  (സ)തങ്ങൾ വലിയ തിരക്കിലായിരുന്നു പല ഭരണകാര്യങ്ങളിലും നോക്കേണ്ട സന്ദർഭം ഉന്നതരായ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുന്നു തബൂക്കിനുശേഷം അന്തരീക്ഷം പൊതുവെ ശാന്തമാണ് അറേബ്യയിൽ ഒരു ഗോത്രവും മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറായില്ല പുറത്തു നിന്നുള്ള ആക്രമണങ്ങളുടെ സൂചനയുമില്ല അതുകൊണ്ട് ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടി .ഭരണകാര്യങ്ങൾ കുടുംബ കാര്യങ്ങൾ.


ചില ദൗത്യസംഘങ്ങൾ വന്നിട്ടുണ്ട് അവരെ സ്വീകരിക്കണം സംസാരിക്കണം വേറെ സന്ദർശകരുമുണ്ട് പല അത്യാവശ്യ കാര്യങ്ങളുമായി വന്നവർ  അങ്ങനെ തിരക്കുപിടിച്ച വേളയിലാണ് ഒരു ദൂതൻ ഓടിവന്നത് ആ ദുഃഖവാർത്ത പ്രാവാചകനെ അറിയിച്ചു പൊന്നുമോനു രോഗം കൂടുതലാണ് പ്രവാചകൻ അമ്പരന്നു മനസ്സിൽ ദുഃഖം കുമിഞ്ഞു കൂടി മകന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു


പതറിപ്പോകരുത് മനസ്സിന്റെ നിയന്ത്രണം വിടരുത് എന്നിട്ടും ദുഃഖം സഹിക്കാനാകുന്നില്ല  ചുറ്റും നോക്കി പല സ്വഹാബികളും അവിടവിടെ നിൽപുണ്ട്  കുട്ടിയുടെ രോഗവാർത്ത പുറത്തറിഞ്ഞു തുടങ്ങി  അബ്ദുർറഹ്മാൻ ബ്നു ഔഫ് (റ) പ്രസിദ്ധനായ സ്വഹാബിവര്യൻ നബി  (സ)തങ്ങൾ ആ സ്വഹാബിവര്യന്റെ കരംപിടിച്ചു എന്നിട്ടു നടന്നു മശ്ബതു ഉമ്മി ഇബ്രാഹിം എന്ന സ്ഥലം  അവിടെ ഈത്തപ്പനത്തോട്ടത്തിനു സമീപം ഒരു വീട് ആ വീട്ടിലാണ് മാരിയത്(റ)വിന്റെ താമസം


പ്രവാചകൻ ആ വീട്ടിലേക്കു കയറി മാതാവിന്റെ മടിയിൽ കിടക്കുകയാണു കുഞ്ഞ് എന്തൊരു കിടപ്പ് അത്യാസന്ന നില ദുഃഖത്തിന്റെ പ്രതീകമായി മാതാവും മാരിയത്ത് (റ) ന്റെ തൊട്ടടുത്തു സഹോദരി സീറീൻ അവരും ദുഃഖം സഹിക്കാനാവാതെ കരയുന്നു മാതാവിന്റെ മടിത്തട്ടിൽ നിന്നു കുഞ്ഞിനെ നബി(സ)തങ്ങൾ വാരിയെടുത്തു സ്വന്തം മടിത്തട്ടിൽ കിടത്തി


പൊന്നുമോന്റെ വാടിയ മുഖം ഇളം മാറിടം പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു ഒരു പിതാവിനു കണ്ടുനിൽക്കാനാവാത്ത രംഗം പ്രവാചകൻ കടുത്ത ദുഃഖം കടിച്ചമർത്തുകയാണ് ചുറ്റും നിൽക്കുന്നവർക്കതു മനസിലാക്കാൻ കഴിഞ്ഞു എല്ലാ മരുന്നുകളും പരാജയപ്പെട്ടു എല്ലാ പരിചരണവും അവസാനിച്ചു കുഞ്ഞ് അവസാന ശ്വാസം വലിച്ചു തീർക്കുന്നു


ദുഃഖം കന്നത്തുകെട്ടിയ അന്തരീക്ഷം സ്വന്തം മടിയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടു പിതാവ് ഇങ്ങനെ മൊഴിഞ്ഞു

പൊന്നുമോനേ.... ഇബ്രാഹിം....ഞങ്ങൾക്കു ശക്തിയില്ല മോനേ...


അല്ലാഹുവിന്റെ വിധിയിൽനിന്നു നിന്നെ രക്ഷിക്കാൻ ഞങ്ങൾക്കു കഴിയില്ല മോനേ മാരിയ്യതിന് ആ വാക്കുകൾ കേട്ട് സഹിക്കാനായില്ല പെട്ടെന്ന് എല്ലാം അവസാനിച്ചു സ്പന്ദിച്ചുകൊണ്ടിരുന്ന ഹൃദയം നിശ്ചലമായി ശ്വാസം നിലച്ചു ഇബ്രാഹിം യാത്രയായി ദുഃഖം അണപൊട്ടിയൊഴുകി. മരിയ്യത് (റ)ഈമാന്റെ കരുത്തുകൊണ്ടാണു പിടിച്ചുനിന്നത്  പ്രാചകരുടെ ചുണ്ടുകൾ ദുഃഖത്തോടെ മന്ത്രിച്ചുകൊണ്ടിരുന്നു .


ഓ ഇബ്രാഹിം കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഖൽബിനെന്തൊരു വേദന എങ്കിലും അല്ലാഹുവിനു പൊരുത്തമില്ലാത്ത ഒന്നും നാം പറയില്ല ഒന്നും പറയില്ല  അനുയായികൾ അമ്പരന്നുനിന്നു നബി  (സ)തങ്ങൾ എത്ര കടുത്ത ദുഃഖമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.


അല്ലാഹുവിന്റെ റസൂലേ മരിച്ചവരുടെ പേരിൽ ഇത്രയും ദുഃഖം ആകാമോ? സ്വഹാബികൾ ചോദിച്ചു


പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ ദുഃഖിക്കുന്നതിനെയല്ല ഞാൻ നിരോധിച്ചത് ആർത്തട്ടഹസിച്ചു കരയുന്നതിനെയാണു ഞാൻ നിരോധിച്ചത് ഇതു കാരുണ്യ പ്രകടനമാണ് കരുണ കാണിക്കാത്തവന് ആരിൽനിന്നും കരുണ ലഭിക്കുകയില്ല  നബി  (സ)തങ്ങളുടെ മറുപടി സ്വഹാബത്തിന് ആശ്വാസമായി


ശബ്ദമടക്കിക്കരയുന്ന മാരിയ്യത്(റ) വിനെയും സഹോദരിയെയും നോക്കി നബി  (സ)ഇങ്ങനെ പറഞ്ഞു:


നിങ്ങൾ പരസ്പരം ആശ്വസിപ്പിക്കുക നമ്മുടെ കുഞ്ഞ് സ്വർഗത്തിൽ വച്ചു മുലയൂട്ടപ്പെടും ഈ വാക്കുകൾ മാതാവിന് ആശ്വാസം പകർന്നു


മയ്യിത്തു കട്ടിൽ ജന്നത്തുൽ ബഖീഇലേക്കു നീങ്ങി അവിടെയാണ് ഖബറടക്കൽ കർമം നടക്കുന്നത്  കൊച്ചു മയ്യിത്ത് ഖബറിലേക്കു താഴ്ത്തി അന്നു സൂര്യഗ്രഹണമായിരുന്നു ആളുകൾ അതിനെക്കുറിച്ചു ചിന്തിച്ചു ചില സംശയങ്ങൾ പ്രകടിപ്പിച്ചു മകന്റെ മരണം കാരണം പ്രവാചകൻ അതീവ ദുഃഖിതനായിത്തീർന്ന ദിവസമാണിത് ആ ദുഃഖത്തിന്റെ പ്രതീകമാണോ സൂര്യഗ്രഹണം?  ഇബ്രാഹീമിന്റെ മരണവും സൂര്യഗ്രഹണവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടു ചിലർ സംസാരിച്ചു കേട്ടവർ അതു മറ്റു ചിലരോടു പറഞ്ഞു .


സംസാരം നബി  (സ) തങ്ങളുടെ ചെവിയിലുമെത്തി മകന്റെ വേർപാടിൽ ദുഃഖിച്ചുകൊണ്ടിരുന്ന പ്രവാചകന് ഈ സംസാരം കൂടുതൽ ദുഃഖം നൽകി  നബി  (സ)ജനങ്ങളുടെ സമീപത്തെത്തി.


സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നത് ആരുടെയെങ്കിലും ജനനവും മരണവും കാരണമല്ല ഗ്രഹണം ബാധിക്കുമ്പോൾ നിങ്ങൾ നിസ്കരിക്കുക അല്ലാഹുവിനെ സൂക്ഷിക്കുക അവനെ സ്മരിക്കുക.


പ്രവാചകൻ ജനങ്ങളെ ഓർമിപ്പിച്ചു നബി  (സ)തങ്ങൾ ഇബ്രാഹിം എന്ന കുട്ടിയുടെ സ്മരണ മനസ്സിൽ സൂക്ഷിച്ചു ഭരണനിർവഹണ കാര്യങ്ങളിൽ വ്യാപൃതനായി.



Part : 236


രോഗികളെയും വിശന്നവരെയും അവഗണിക്കരുത് 


പ്രവാചകൻ പ്രസംഗിക്കാൻ വരുന്നു സത്യവിശ്വാസികൾ ആവേശപൂർവം കാത്തിരിക്കുന്നു കേട്ടു പഠിക്കുക പഠിച്ചതു ജീവിതത്തിൽ പകർത്തുക അതാണവരുടെ ലക്ഷ്യം


പ്രവാചകനെ കണ്ടതോടെ അവരുടെ മനസ്സുകൾ കോരിത്തരിച്ചു  മിമ്പറിൽ കയറി സലാം ചൊല്ലി അല്ലാഹുവിനെ സ്തുതിച്ചു മനുഷ്യർ പരസ്പരം പാലിക്കേണ്ട ബാധ്യതകളെക്കുറിച്ചാണു സംസാരിക്കുന്നത്


രോഗിയെ സന്ദർശിക്കുക,വിശന്നവർക്ക് ആഹാരം നൽകുക, ദാഹിച്ചവനു വെള്ളം കൊടുക്കുക  ഇവയെല്ലാം മഹത്തായ സേവനങ്ങളാണ് വമ്പിച്ച പ്രതിഫലമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ  ഇത്തരം സൽക്കർമ്മങ്ങൾ ചെയ്യാൻ സത്യവിശ്വാസികളെ പ്രേരിപ്പിക്കുക എന്നതാണു പ്രവാചകന്റെ ഇന്നത്തെ പ്രസംഗത്തിന്റെ ലക്ഷ്യം   സുന്ദരമായ ശബ്ദത്തിൽ നബി  (സ) സംസാരിക്കുന്നു


സത്യവിശ്വാസികളേ....


പരലോകത്തെക്കുറിച്ചു ചിന്തിക്കുക അന്ത്യദിനത്തിൽ ഒരു വിചാരണയുണ്ട് കണക്കുചോദ്യം മനുഷ്യൻ ഈ ലോകത്തു വച്ചു പറഞ്ഞ കാര്യങ്ങളും ചെയ്ത കർമങ്ങളുമെല്ലാം വിചാരണയ്ക്കു വിധേയമാക്കുന്ന ദിവസം  ഒരോ മനുഷ്യനെയും ഹാജരാക്കും അവനെ ചോദ്യം ചെയ്യും


ഒരു മനുഷ്യനെ കൊണ്ടുവരുന്നു അവനോട് അല്ലാഹു ചോദിക്കുന്നു:


മനുഷ്യപുത്രാ ഞാൻ രോഗിയായിരുന്നു അപ്പോൾ നീ എന്നെ സന്ദർശിക്കാൻ വന്നില്ല നീ എന്തുകൊണ്ടാണ് വരാതിരുന്നത് ?


ചോദ്യം കേട്ടു അന്ധാളിച്ചുപോയ മനുഷ്യൻ ചോദിക്കുന്നു:


എന്റെ നാഥാ നിനക്കു രോഗം ബാധിക്കുകയോ സകല ലോകത്തിനും നീയല്ലേ അധിപൻ പിന്നെ നിനക്കെങ്ങനെ രോഗം വരും ?


അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

അവൻ രോഗിയായി കിടന്നു അക്കാര്യം നീ അറിഞ്ഞുവല്ലോ എന്നിട്ടു നീ അവനെ കാണാൻ പോയില്ല നീ അവനെ കാണാൻ പോയിരുന്നുവെങ്കിൽ അവനിൽ നിനക്ക് എന്നെ കാണാൻ കഴിയുമായിരുന്നു നിശ്ചയം അവിടെ നീയെന്നെ കാണുമായിരുന്നു


മറ്റൊരു മനുഷ്യനോട് അല്ലാഹു ചോദിക്കുന്നു:


മനുഷ്യ പുത്രാ ഞാൻ വിശന്നപ്പോൾ നിന്നോട് ആഹാരം ചോദിച്ചു നീ ആഹാരം തന്നില്ല നീ എന്റെ വിശപ്പ് മാറ്റിയില്ലല്ലോ


മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു:


അല്ലാഹുവേ നിനക്ക് വിശക്കുകയോ നീയല്ലേ ലോകത്തിന്റെ അധിപൻ നിനക്കു ഞാനെങ്ങനെ ഭക്ഷണം നൽകും ?


അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:  എന്റെ ദാസന്മാരിൽപെട്ട ആ മനുഷ്യൻ വിശന്നപ്പോൾ നിന്നോട് ആഹാരം ചോദിച്ചില്ലേ ? നീ കൊടുത്തില്ലല്ലോ ? അവനു നീ ആഹാരം കൊടുത്തിരുന്നുവെങ്കിൽ അവനിലൂടെ നിനക്കെന്നെ കാണാൻ കഴിയുമായിരുന്നില്ലേ ?


വേറൊരു  മനുഷ്യനോട് അല്ലാഹു ചോദിക്കുന്നു:


മനുഷ്യപുത്രാ ഞാൻ നിന്നോടു ദാഹശമനത്തിനു വെള്ളം ചോദിച്ചു നീ തന്നില്ലല്ലോ എന്റെ ദാഹം നീ തീർത്തില്ലല്ലോ ?


മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു:


അല്ലാഹുവേ നീ സർവ ലോകത്തിന്റെയും നാഥനല്ലേ നിനക്കു ദാഹിക്കുകയോ ഞാൻ നിനക്കെങ്ങനെ വെള്ളം നൽകും ?


അല്ലാഹു ഒരു മനുഷ്യന്റെ പേരു പറഞ്ഞുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു:

എന്റെ ദാസന്മാരിൽപെട്ട ആ മനുഷ്യൻ ദാഹിച്ചു വലഞ്ഞു നിന്റെ അടുത്തുവന്നില്ലേ നിന്നോടു വെള്ളം ചോദിച്ചില്ലേ നീ അവനു വെള്ളം കൊടുത്തില്ലല്ലോ നീ അവന്റെ ദാഹം തീർത്തിരുന്നുവെങ്കിൽ അവന്റെ സമീപം നിനക്ക് എന്നെ കാണാൻ  കഴിയുമായിരുന്നു


ഓർക്കുക ജനങ്ങളോടു കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല


പ്രസംഗം അത്രയുമെത്തുമ്പോൾ സ്വഹാബികൾ കരയുന്നു അവരുടെ മനസ്സുകളെ ആട്ടിയുലച്ച പ്രസംഗം  വിശന്നവർക്ക് ആഹാരം നൽകുക,ദാഹിച്ചവർക്ക് വെള്ളം നൽകുക, രോഗികളെ പരിചരിക്കുക  അതിനു ലഭിക്കുന്ന ഒരവസരവും പാഴാക്കിക്കളയരുത് അവരുടെ മനസ്സിന്റെ പ്രതിജ്ഞ.



Part : 237


കടക്കാരനെ സഹായിക്കുക 


ആകപ്പാടെയുള്ള വരുമാനമാർഗമാണു കൃഷി കുടുംബം പുലർത്തണം മറ്റ് അത്യാവശ്യ കാര്യങ്ങൾ നടക്കണം പെട്ടെന്നാണതു സംഭവിച്ചത്  പ്രകൃതി ക്ഷോഭം  എല്ലാം തകർന്നു കൃഷി നശിച്ചു ദാരിദ്ര്യവും കടങ്ങളും ബാക്കി വീട്ടിൽ പട്ടിണി കടം കൂടിക്കൂടി വരുന്നു പലരിൽ നിന്നും കടംവാങ്ങിയിട്ടുണ്ട്


പറഞ്ഞ അവധിയൊക്കെ തെറ്റി പലരും കടം തിരിച്ചു കൊടുക്കാൻ നിർബന്ധിക്കുന്നു എന്തു ചെയ്യും?


മനസ്സു നിറയെ ദുഃഖവുമായി നടന്നു കടുത്ത പരീക്ഷണത്തിനു വിധേയനായ സ്വഹാബിവര്യൻ ലോകാനുഗ്രഹിയായ പ്രവാചകന്റെ സന്നിധിയിലേക്കു ചെന്നു


അസ്സലാമു അലയ്കും യാ റസൂലുല്ലാഹ്  നബി(സ) തങ്ങൾ സലാം മടക്കി ആഗതന്റെ മുഖത്തേക്കു നോക്കി കണ്ണുകൾ നിറയുന്നു മുഖം വിഷാദത്തിൽ മുങ്ങിപ്പോയിരിക്കുന്നു കൃഷി നശിച്ച സംഭവം വിവരിച്ചു കടം പെരുകിയ കഥ പറഞ്ഞു


സ്വഹാബികൾ കൂട്ടംകൂടി നിൽപുണ്ട് അവരെ  നോക്കിക്കൊണ്ടു  പ്രവാചകൻ (സ) പറഞ്ഞു:


കൃഷി നഷ്ടപ്പെട്ടു വിഷമിക്കുന്ന കടംകൊണ്ടു വലഞ്ഞ ഈ സഹോദരനു ദാനം നൽകുവിൻ ആളുകൾ കൈവശമുള്ള സംഖ്യ അദ്ദേഹത്തിനു നൽകി കിട്ടിയ സംഖ്യ എണ്ണിനോക്കി കടം വീട്ടാൻ തികയില്ല കടക്കാർ വന്നുനിൽപുണ്ട് ഉള്ളത് അവർക്കു ഭാഗിച്ചു കൊടുക്കാൻ കൽപ്പിച്ചു കടക്കാർക്ക് ഓരോ വിഹിതം കിട്ടി  നബി  (സ) തങ്ങൾ കടക്കാരനോട് ഇങ്ങനെ പറഞ്ഞു:


അത്രയേ ഉള്ളൂ കിട്ടിയതു വാങ്ങിക്കൊള്ളൂ അതുകൊണ്ടു തൃപ്തിപ്പെട്ടു ബാക്കിയുള്ളതു പൊരുത്തപ്പെട്ടു.


പ്രിയപ്പെട്ട  കൂട്ടുകാരേ നാം ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കണം  നമ്മിൽ നിന്ന് ഒരാൾ കടം വാങ്ങി പറഞ്ഞ അവധിക്കു കടം വീട്ടാൻ അയാൾക്കു കഴിഞ്ഞില്ല പണമില്ലാത്തതുകൊണ്ടാണ് എങ്കിൽ നാം അയാൾക്ക് അവധി നീട്ടിക്കൊടുക്കണം  അയാൾക്കു കടത്തിന്റെ ഒരു ഭാഗം മടക്കിത്തരാൻ കഴിവുണ്ടായി എങ്കിൽ നാമതു സ്വീകരിക്കണം ബാക്കി തരാൻ നിവൃത്തിയില്ല അപ്പോൾ നാമതു പൊരുത്തപ്പെട്ടുകൊടുക്കുകയാണെങ്കിൽ അതൊരു വലിയ സൽകർമമായിരിക്കും  അല്ലാഹുവിനെയും റസൂൽ (സ)തങ്ങളെയും സന്തോഷിപ്പിക്കുന്ന സൽകർമം.


നബി(സ) ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു സദുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു അപ്പോൾ അതുവഴി ഒരു ശവമഞ്ചം കൊണ്ടുവരുന്നു അതു കണ്ടപ്പോൾ നബി(സ) എഴുന്നേറ്റുനിന്നു


അതു ജൂതന്റെ മൃതദേഹമല്ലേ? സ്വഹാബികൾ നബി  (സ) തങ്ങളെ  ഉണർത്തി

അതിനു പ്രവാചകന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു അതൊരു മനുഷ്യന്റെ മൃതദേഹമല്ലേ  ?     



Part : 238


സാരോപദേശങ്ങൾ 


ഭക്ഷണം, പാനീയം, വസ്ത്രം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ ഇവ ആവശ്യത്തിനുമാത്രം ഉപയോഗിക്കാം ഇവയിലൊന്നും ദുർവ്യയം പാടില്ല നബി  (സ)തങ്ങൾ അങ്ങനെ കൽപിച്ചിരിക്കുന്നു അമിതമായി ആഹാരം കഴിച്ചാൽ രോഗങ്ങൾ വന്നു ചേരും ശരീരത്തിനു ക്ഷീണവും അലസതയും ഉണ്ടാകും അദ്വാന ശീലം കുറയും


നബി  (സ) ഇങ്ങനെ അരുൾ ചെയ്തു : നിങ്ങൾ തിന്നുകയും കുടിക്കുകയും ധർമം ചെയ്യുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളുക അതിരു കവിയരുത്  അഹങ്കരിക്കരുത്  എല്ലാം മിതമായിരിക്കണം


മറ്റുള്ളവരുടെ മുമ്പിൽ അഹങ്കരിക്കാൻ ആഡംബരം നിറഞ്ഞ വസ്ത്രം ധരിക്കരുത് ആവശ്യത്തിലധികം വിഭവങ്ങളുണ്ടാക്കി ദുർവ്യയം ചെയ്യരുത്

ചിലർ പാത്രങ്ങളിൽ ആഡംബരവും അഹങ്കാരവും കാണിക്കും അതു ശരിയല്ല


നബി  (സ) തങ്ങൾ പറഞ്ഞു  ; വെള്ളികൊണ്ടുള്ള പാത്രങ്ങളിൽ കുടിക്കുന്നവൻ തന്റെ വയറ്റിലേക്കിറക്കുന്നത് നരകാഗ്നി മാത്രമാകുന്നു


ഹുദയ്ഫ (റ) പറയുന്നതു നോക്കൂ :വെള്ളിയുടെയും സ്വർണത്തിന്റെയും പാത്രങ്ങളിൽ കുടിക്കുന്നതും തിന്നുന്നതും മിനുസമുള്ള പട്ടും കട്ടിയുള്ള പട്ടും ധരിക്കുന്നതും അതിൽ ഇരിക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു

സത്യവിശ്വാസികൾ ലളിത ജീവിതം നയിക്കണം പാത്രത്തിലും വസ്ത്രത്തിലും അഹങ്കാരം അരുത്


നബി  (സ) തങ്ങൾ തന്റെ സമുദായത്തിനു നൽകിയ സുദീർഘമായ ഒരുപദേശത്തിന്റെ രത്നച്ചുരുക്കമാണു താഴെ ചേർക്കുന്നത്

കാലം ചെല്ലുന്തോറും ഈ ഉപദേശത്തിന്റെ പ്രസക്തി കൂടിക്കൂടി വരുന്നു


നബി(സ) തങ്ങൾ നൽകുന്ന ഉപദേശം :


നിങ്ങൾ പാത്രങ്ങൾ മൂടിവയ്ക്കുക ,

വെള്ളത്തൊട്ടികൾ കെട്ടി അടച്ചു വയ്ക്കുക  ,

വാതിലുകൾ അടയ്ക്കുക ,

സന്ധ്യാസമയത്ത് ശിശുക്കളെ പുറത്തുവിടരുത്  ആ നേരത്തു ജിന്നുകൾക്ക് ഒരു വിഹാരവും ഒരു റാഞ്ചലുമുണ്ട്, ഉറങ്ങാൻ കിടക്കുമ്പോൾ വിളക്ക് കെടുത്തി വയ്ക്കുക. ആ ചെറിയ വികൃതിക്കാരി (എലി) ചിലപ്പോൾ വിളക്കുതിരി വലിച്ചെടുത്തുകൊണ്ടുപോയി വീട്ടിലുള്ളവരെ തീപ്പൊള്ളലേൽപിക്കാൻ ഇടവന്നേക്കും.


മീതെ കൊടുത്ത ഉപദേശങ്ങൾ ഒന്നു കൂടി വായിച്ചു നോക്കൂ  ഈ കാര്യങ്ങളെല്ലാം നാം ചെയ്യാറുള്ളതുതന്നെ എന്നാൽ അവ സുന്നത്താണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടോ ?


ബിസ്മി ചൊല്ലിക്കൊണ്ടു നാം അക്കാര്യങ്ങൾ ചെയ്യണം  അപ്പോൾ അതു പ്രതിഫലം ലഭിക്കുന്ന ഒരു സൽകർമമായി പാത്രം മൂടിവയ്ക്കുന്ന കാര്യം മറ്റു സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട് എലി തലയിടും എന്നതാണു പ്രാധാന കാരണം  പ്ലേഗ് തുടങ്ങിയ മാരക രോഗങ്ങൾ എലിയിൽ നിന്നാണ് ഉണ്ടാകുന്നത് അതു തടയണം പാത്രം മൂടിവയ്ക്കണം  ഇനി ഒരാൾക്ക് പാത്രം മുടിവയ്ക്കാൻ ഒന്നും കിട്ടിയില്ല അയാൾ എന്തു ചെയ്യണം ?


നബി(സ) ഇങ്ങനെ അരുൾ ചെയ്തു :


ഒരാൾക്ക് പാത്രം മൂടിവയ്ക്കാൻ ഒന്നും കിട്ടിയില്ല ഒരു വിറകുകൊള്ളിയുണ്ട് ബിസ്മി ചൊല്ലി അതു പാത്രത്തിൽ വിലങ്ങനെ വെക്കാൻ കഴിയും എങ്കിൽ അയാൾ അതുചെയ്യട്ടെ  .


ഒന്നോർത്തുനോക്കൂ പാത്രം മൂടിവയ്ക്കുന്ന കാര്യത്തിൽ നബി  (സ)തങ്ങൾ എന്തു മാത്രം ശ്രദ്ധാലുവായിരുന്നു.


തീ കെടുത്തുന്ന കാര്യത്തിലും ഇതേ ജാഗ്രത പുലർത്തിയിരുന്നു മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ചു ചിലർ ഉറങ്ങും നബി  (സ) തങ്ങൾ അതു നിരോധിച്ചിരിക്കുന്നു.


അടുപ്പിൽ തീ കത്തുന്നുണ്ടാവും കുറച്ചു കഴിയുമ്പോൾ അതു താനേ അണഞ്ഞുകൊള്ളും എന്ന ധാരണയിൽ പെണ്ണുങ്ങൾ പോയി ഉറങ്ങും ഇതും നിരോധിക്കപ്പെട്ടിരിക്കുന്നു.


നബി  (സ) ഇങ്ങനെ അരുൾ ചെയ്തിരിക്കുന്നു:


വീട്ടിൽ തീ കത്തുന്നുണ്ടെങ്കിൽ അതണക്കാതെ നിങ്ങളാരും ഉറങ്ങാൻ കിടക്കരുത്.


തീ അണയ്ക്കുക ,വിളക്കു കെടുത്തുക എന്നിവ സുന്നത്തായ അമലുകളാകുന്നു.


പട്ടു ധരിക്കുന്നവനെക്കുറിച്ച് ഇങ്ങനെ നബി  (സ) പറഞ്ഞു : പരലോകത്ത് ഓഹരി കിട്ടാത്തവനാണ് ഈ ലോകത്തുവച്ചു പട്ടു ധരിക്കുന്നത്.


കിടന്നുറങ്ങുന്ന വിരിപ്പിനും ഇതു ബാധകമാണ് ശരീരത്തിന്റെ സംരക്ഷണത്തിനുതകുന്ന കിടക്കയും വിരിപ്പും ഉപയോഗിക്കാം അവിടെയും ആഡംബരം അരുത്


ലോകാനുഗ്രഹിയായ മുത്തുനബി(സ) യുടെ കിടക്കയെക്കുറിച്ചു കേട്ടാൽ സത്യവിശ്വാസികളുടെ കണ്ണു നിറയും


ഒരു തോൽ വിരിപ്പിലാണു നബി  (സ) തങ്ങൾ ഉറങ്ങിയത് ആ തോൽവിരിപ്പിനകത്തു നിറച്ചത് എന്താണ്?   ഈത്തപ്പനയുടെ ചകിരി


നബി  (സ)തങ്ങളുടെ സുഖവും ദുഃഖവും പങ്കിട്ടെടുത്ത പ്രിയ പത്നി ആഇശ (റ) ഇങ്ങനെ പ്രസ്താവിക്കുന്നു :


നബി  (സ)തങ്ങൾ ഉറങ്ങിയിരുന്ന വിരിപ്പ് ഈത്തപ്പനയുടെ ചകിരി നിറച്ച തോൽവിരിപ്പായിരുന്നു


വെള്ള വസ്ത്രത്തിനു നബി  (സ) പ്രാധാന്യം കൽപിച്ചിട്ടുണ്ട് നബി  (സ)തങ്ങൾ ഇങ്ങനെ അരുൾ ചെയ്തു :


വെള്ള വസ്ത്രം ധരിക്കുക അതു കൂടുതൽ ശുദ്ധവും വൃത്തിയുള്ളതുമായിരിക്കും നിങ്ങളിൽ നിന്നു മരണപ്പെടുന്നവരെ അതിൽ കഫൻ ചെയ്യുക.


സ്ത്രീകൾക്കു സ്വർണ്ണവും പട്ടും അനുവദനീയമാകുന്നു പുരുഷനു നിഷിദ്ധവും


നബി  (സ)തങ്ങൾ പറഞ്ഞു:  എന്റെ സമുദായത്തിലെ സ്ത്രീകൾക്കു സ്വർണ്ണവും പട്ടും അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.


ഉടുതുണി നിലത്തിഴച്ചു നടക്കുന്നവരെ നിങ്ങൾ കണ്ടിരിക്കും ഒരുതരം അഹങ്കാരികൾ അവരെക്കുറിച്ചു നബി  (സ) തങ്ങൾ ഇങ്ങനെ പറഞ്ഞു:

അഹങ്കാരപൂർവം ഉടുതുണി വലിച്ചിഴച്ചു നടക്കുന്നവനെ അന്ത്യനാളിൽ അല്ലാഹു കടാക്ഷിക്കുകയില്ല അല്ലാഹുവിന്റെ കാരുണ്യം അവനിൽ പതിയുകയില്ല അവൻ നിരാശനും നിർഭാഗ്യവാനുമായിരിക്കും.



Part : 239


ഒരേ ഒരു ഹജ്ജ് 


ഹിജ്റ പത്താം വർഷം ദുൽഖഹ്ദ് മാസം മദീനാ പട്ടണത്തിൽ നിന്നും ആ വാർത്ത പുറത്തേക്കൊഴുകി നഗരവും ഗ്രാമവും ഉണർന്നു മലഞ്ചെരിവുകളും കുന്നിൻ നിരകളും ഉണർന്നു ജനങ്ങൾ ആവേശഭരിതരായി ഹജ്ജ് യാത്ര  നബി(സ) ഹജ്ജിനു പുറപ്പെടുന്നു


ജനങ്ങൾക്കു നബി  (സ) തങ്ങളുടെ കൂടെ ഹജ്ജിനു പുറപ്പെടാം

ഹജ്ജ് യാത്രയുടെ വിവരം എല്ലാ പ്രദേശങ്ങളിലും വിളംബരം ചെയ്യപ്പെട്ടു ആബാലവൃദ്ധം ജനങ്ങൾ വിവരമറിഞ്ഞു ദുൽഖഹ്ദ മാസം അവസാനം നബി  (സ)തങ്ങൾ മദീനയിൽ നിന്നു മക്കയിലേക്കു യാത്രതിരിക്കുന്നു മഹത്തായ ഹജ്ജ് യാത്ര


ഗ്രാമങ്ങളിൽ നിന്നു സത്യവിശ്വാസികളിൽ മദീനയിലേക്കു പ്രവഹിക്കാൻ തുടങ്ങി ഏതെല്ലാം ഗോത്രക്കാർ അടുത്തുള്ളവരും അകലെയുള്ളവരും മദീനയിൽ തമ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു തിരക്കുകൂടിക്കൂടി വരുന്നു


ഇസ്ലാംമതത്തിന്റെ അഞ്ചു സ്തംഭങ്ങളിൽ അവസാനത്തേതാണ് ഹജ്ജ് അതെങ്ങനെ നിർവഹിക്കണമെന്നു പഠിക്കണം  പൗരാണിക കാലംമുതലേ കഹ്ബാലയത്തിൽ തീർത്ഥാടകർ എത്തുന്നു ഹജ്ജു കാലത്തു നല്ല തിരക്കായിരിക്കും ഇസ്ലാമിക രീതിയിലല്ല ജാഹിലിയ്യ കാലത്ത് ഹജ്ജ് നിർവഹിക്കപ്പെട്ടിരുന്നത്.


ഹജ്ജിന്റെ ഇസ്ലാമിക രൂപം ജനങ്ങളെ പഠിപ്പിക്കണം അതിനു വേണ്ടിയാണ് ഈ യാത്ര കഴിയാവുന്നത്ര ആളുകൾ ഹജ്ജിന്റെ കർമങ്ങൾ നേരിട്ടു കണ്ടുപഠിക്കണം  നിസ്കാരവും നോമ്പും സകാതുമെല്ലാം പഠിപ്പിച്ചുകഴിഞ്ഞു ഇനി പഠിക്കാനുള്ളത് ഹജ്ജ് കർമം.


സത്യവിശ്വാസികളുടെ പ്രവാഹത്തിനു ശക്തി കൂടി ഒരു ലക്ഷത്തിപ്പതിനാലായിരം പേർ ഹജ്ജിന് ഒരുങ്ങിയിട്ടുണ്ട് എല്ലാവരും സഹോദരങ്ങൾ ഇന്നലെകളിലെ വൈരം മറന്നു ഗോത്രവഴക്കുകൾ മറന്നു ഇന്ന് ഒരു ലക്ഷത്തിലേക്കു നീങ്ങാൻ ഒരുങ്ങി നിൽക്കുന്നു


ദുൽഖഅദ് ഇരുപത്തഞ്ചിന് വിശ്വാസികളുടെ സംഘം യാത്ര തിരിച്ചു  നബി  (സ)തങ്ങളുടെ എല്ലാ ഭാര്യമാരും കൂടെയുണ്ടായിരുന്നു ഒരോരുത്തരും ഓരോ വാഹനങ്ങളിലാണ്  മരുഭൂമിയിലൂടെ അല്ലാഹുവിന്റെ വിനീത ദാസന്മാരുടെ മഹാപ്രവാഹം  അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്തു നിർമിക്കപ്പെട്ട ഒന്നാമത്തെ ആരാധനാലയത്തെ ലക്ഷ്യമാക്കിയാണവർ നീങ്ങിക്കൊണ്ടിരിക്കുന്നത്


ദുൽഹുലയ്ഫ സംഘം ദുൽഹുലയ്ഫയിലെത്തി അവിടെ തമ്പടിച്ചു

നബി  (സ) തങ്ങൾ ദുൽഹുലയ്ഫയിൽ വച്ച് ഇഹ്റാമിൽ പ്രവേശിച്ചു മുസ്ലിംകളെല്ലാം  അതുപോലെ ചെയ്തു ഇഹ്റാമിൽ പ്രവേശിച്ചതോടെ അവർ തൽബിയത്തു ചൊല്ലാൻ തുടങ്ങി:


ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക് .....

ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്

ഇന്നൽ ഹംദ വന്നിഹ്മത ലക,വൽ മുൽക്

ലാ ശരീക ലക്

ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്....-


അല്ലാഹുവേ നിന്റെ വിളിക്കു ഞങ്ങളിതാ ഉത്തരം നൽകുന്നു

നിനക്കു പങ്കുകാരില്ല നിന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് ഞങ്ങളിതാ വരുന്നു സർവസ്തുതികളും നിനക്കാകുന്നു എല്ലാ അനുഗ്രഹങ്ങളും നിന്റെ വകയാകുന്നു രാജാധികാരവും നിനക്കുതന്നെ

നിനക്കു പങ്കുകാരില്ല


അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരം നൽകുന്നു


ഒരേ വേഷം ഒരേ മുദ്രാവാക്യം ഭക്തിനിർഭരമായ ഖൽബുകളുമായി സത്യവിശ്വാസികൾ നീങ്ങുന്നു മരുഭൂമിയെയും കറുത്തിരുണ്ട കരിമ്പാറക്കൂട്ടങ്ങളെയും കോരിത്തരിപ്പിക്കുന്ന കാഴ്ച മലനിരകളിലും താഴ് വാരകളിലും തൽബിയത്തിന്റെ ശബ്ദം അലയടിച്ചുയരുന്നു  സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്രാഹിം നബി  (അ)ജനങ്ങളെ ഹജ്ജിനു ക്ഷണിച്ചു.  ആ ക്ഷണം സ്വീകരിച്ചുകൊണ്ടു സത്യവിശ്വാസികൾ ഇതാ നീങ്ങിക്കൊണ്ടിരിക്കുന്നു


ദുൽഹജ്ജ് മാസം നാല്


നബി(സ) തങ്ങളും അനുയായികളും മക്കയിലെത്തി അവർ നേരെ കഹ്ബാശരീഫിനടുത്തേക്കു നീങ്ങി ആവേശം  അലയടിച്ചുയർന്നു അല്ലാഹുവിന്റെ പരിശുദ്ധ ഭവനം  ഹജറുൽ അസ്വ്വദ് ചുംബിച്ചു  ത്വവാഫ് ആരംഭിച്ചു


കഹ്ബാലയം ഏഴു തവണ ചുറ്റുക അതാണു ത്വവാഫ് ത്വവാഫിനു ശേഷം ഇബ്രാഹിം മഖാമിൽ വച്ചു നിസ്കരിച്ചു  ചരിത്ര സ്മരണകൾ വീണുറങ്ങുന്ന പ്രദേശം ആ പ്രദേശത്തുകൂടെ നടന്നു നീങ്ങുമ്പോൾ സത്യവിശ്വാസികൾക്ക് ആവേശം വർധിച്ചു


നബി  (സ) തങ്ങൾ സ്വഫാ മലക്കുനരെ നടന്നു സ്വഹാബികൾ മലയുടെ മുകളിലേക്കു നോക്കി കൊച്ചു കുഞ്ഞിന്റെ ദാഹം തീർക്കാൻ വെള്ളമന്വേഷിച്ചു സ്വഫാ മലയുടെ മുകളിലേക്കു പാഞ്ഞു കയറിയ ഉമ്മയുടെ ചിത്രം അവരുടെ മനസിൽ തെളിയുന്നു സഹസ്രാബ്ദങ്ങൾക്കു മുമ്പു വിജനമായ മക്കയിൽ എത്തിച്ചേർന്ന ഹാജറ (റ) എന്ന മാതാവ്  അവരുടെ പൊന്നോമന മകൻ ഇസ്മാഈൽ (അ) തന്റെ ഭാര്യയെയും കുഞ്ഞിനെയും മക്കയിൽ ഉപേക്ഷിച്ചു പോയ ഇബ്രാഹിം നബി  (അ) അതൊരു വലിയ പരീക്ഷണമായിരുന്നു


അല്ലാഹുവിന്റെ കൽപ്പന പുണ്യപ്രവാചകൻ കൽപ്പന സ്വീകരിച്ചു പരീക്ഷണത്തിൽ വിജയിച്ചു  പ്രിയ പത്നിയെയും കുഞ്ഞിനെയും മക്കയിലാക്കി  മടങ്ങിപ്പോയി


കൈവശമുള്ള വെള്ളം തീർന്നു കുഞ്ഞു ദാഹിച്ചു വലഞ്ഞു നിലവിളിയായി കിണർ കാണാനില്ല ജലാശയങ്ങളില്ല  മനുഷ്യരില്ല കുഞ്ഞിന്റെ നിലവിളി ഉയർന്നപ്പോൾ വെപ്രാളത്തോടെ ഉമ്മ ഇറങ്ങി ഓടി സഫായുടെ നെറുകയിലെത്തി ദൂരേക്കു നോക്കി മനുഷ്യരുണ്ടോ വെള്ളത്തിന്റെ തിളക്കമുണ്ടോ ? ഒന്നുമില്ല വിജനമായ മരുഭൂമി


നിരാശ മാത്രം കടുത്ത നൈരാശ്യത്തോടെ മലയിൽ നിന്ന് ഓടിയിറങ്ങി  അതാ അകലെ മറ്റൊരു മല മർവ അതിൽ കയറി നോക്കാം പ്രതീക്ഷയോടെ ഓടി മർവയുടെ മുകളിൽ ഓടിക്കയറി അകലേക്കു നോക്കി ഒരു മനുഷ്യജീവിയെയും കാണാനില്ല  വെള്ളമുള്ള ലക്ഷണമൊന്നുമില്ല കടുത്ത നിരാശയോടെ മലയിൽ നിന്ന് ഓടിയിറങ്ങി കുഞ്ഞ് നിർത്താതെ കരയുന്നു ഉമ്മയുടെ വെപ്രാളം കൂടിക്കൂടി വന്നു വീണ്ടും സഫായിൽ ഓടിക്കയറി സഫായിൽനിന്നു മർവയിലേക്കോടി പലതവണ ഇതാവർത്തിച്ചു ക്ഷിണിച്ചവശയായി ഹാജറ (റ) മരുഭൂമിയിലെ ചൂടിൽ അവരാകെ വിയർത്തു കുളിച്ചു മനം നിറയെ ദുഃഖവും നിരാശയുമായി കുഞ്ഞിന്റെ അടുത്തേക്കോടിവന്നു


അപ്പോൾ അവിടെക്കണ്ട കാഴ്ച വെള്ളം പൊട്ടിയൊലിക്കുന്ന വെള്ളം  കുഞ്ഞ് മടമ്പുകാലിട്ടടിച്ച ഭാഗത്തുനിന്നു വെള്ളം ഉറഞ്ഞൊഴുകുന്നു  സംസം ഇന്നും സുലഭമായി ലഭിക്കുന്ന സംസം വെള്ളം ഹജ്ജിനു പോകുന്നവരെല്ലാം സഫാ മർവാക്കിടയിൽ നടക്കുന്നു ഇതിനു സഹ്യ് എന്നു പറയുന്നു


നിശ്ചിത സ്ഥലത്തു ധൃതിയിൽ നടക്കണം  നബി  (സ)തങ്ങളും സ്വഹാബികളും സ്വഫാ മലയിലെത്തി സ്വഫയിൽ നിന്നു മർവായിലേക്കു സഞ്ചരിച്ചു ഏഴുതവണ പൂർത്തിയാക്കി സഹ്യ് കഴിഞ്ഞു ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ഉംറയുടെ കർമങ്ങളും   ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്


ബലിമൃഗങ്ങളെ കൂടെ കൊണ്ടുവരാത്തവരോട് ഉംറ നിർവഹിച്ച് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ പ്രവാചകൻ കൽപ്പിച്ചു  ഹജ്ജു ചെയ്യണമെന്ന മോഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു  എങ്കിലും പ്രവാചകന്റെ കൽപന അനുസരിക്കണമല്ലോ ആയിരക്കണക്കിനാളുകൾ ഉംറ നിർവഹിച്ചു ഇഹ്റാമിൽ നിന്ന് ഒഴിവായി പ്രവാചക പത്നിമാരെല്ലാം ഉംറ നിർവഹിച്ചു നബി  (സ)തങ്ങളുടെ പ്രിയ പുത്രിയും ഉംറ നിർവഹിച്ചു എങ്ങനെ ഉംറ നിർവഹിക്കണമെന്നു ജനങ്ങൾ പഠിച്ചു.


Part : 240


അറഫ സംഗമം


ദുൽഹജ്ജ് എട്ട്  തർവിയ എന്നാണ് ആ ദിവസത്തിന്റെ പേര് നബി  (സ) തങ്ങളും അനുയായികളും മിനായിലേക്കു നീങ്ങി ചരിത്രം തുടിച്ചുനിൽക്കുന്ന മിനാ താഴ് വര അമ്പിയാക്കൾ നടന്നുപോയ ചരിത്രഭൂമി മിനായിൽ അമ്പിയാക്കൾ അന്ത്യവിശ്രമം കൊള്ളുന്നു ആ ചരിത്രഭൂമിയിലേക്ക് അന്ത്യപ്രവാചകനും അനുയായികളും വന്നു അവിടെ തമ്പടിച്ചു  വിശാലമായ താഴ് വര തമ്പുകൾ കൊണ്ടു നിറഞ്ഞു നബി  (സ)തങ്ങൾ ആ ദിവസം മിനായിൽ താമസിച്ചു നിസ്കാരവും ,ദുആയും എല്ലാം മിനായിൽ തന്നെ


സർവശക്തനായ അല്ലാഹുവിനോടുള്ള നന്ദി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്നു അറേബ്യ അധീനപ്പെടുത്തിത്തന്നില്ലേ


പിറ്റേ ദിവസം പുലർന്നു ദുൽഹജ്ജ് ഒമ്പത് എല്ലാവരും പ്രഭാത നിസ്കാരം നിർവഹിച്ചു വിശുദ്ധ ഖുർആൻ പാരായണം മനസു തുറന്നു പ്രാർത്ഥന ഇനി യാത്രയാണ് പുണ്യം നിറഞ്ഞ അറഫാ ഭൂമിയിലേക്ക് എല്ലാവരും യാത്രയ്ക്കൊരുങ്ങി


നബി  (സ)തങ്ങൾ തന്റെ ഒട്ടകപ്പുറത്തു കയറി ഖസ്വാ എന്നു പേരുള്ള ഒട്ടകം ഹാജിമാരുടെ സംഘം നീങ്ങി അനുഗ്രഹീതമായ അറഫായിലെ മലകൾ കൺമുമ്പിൽ എത്തി അവർ ആവേശഭരിതരായി അവർ പൂർവപിതാവായ ആദം നബി  (അ)നെ ഓർത്തു മാതാവായ ഹവ്വാഹ് (റ) നെയും ഓർത്തു സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ദമ്പതികൾ ഭൂമിയിലെത്തിയപ്പോൾ  ഇരുസ്ഥലത്തായിപ്പോയി ഭാര്യയെ കാണാതെ വിഷമിച്ചുപോയ ആദം(അ) ഭർത്താവിനെ കാണാതെ ദുഃഖാകുലയായിത്തീർന്ന ഹവ്വാഹ് (റ)  വർഷങ്ങളോളം കരഞ്ഞു പ്രാർത്ഥിച്ചു ഒടുവിൽ ആദം(അ)നു ദിവ്യവെളിപാട് മക്കയിലേക്കു പോകുക ആദം (അ)നടന്നു ദീർഘയാത്ര രാപകലുകൾ മാറിമാറി വന്നു കാലചക്രം കറങ്ങിക്കൊണ്ടിരുന്നു മക്കയെ സമീപിക്കുകയായിരുന്നു ഉയർന്ന മലനിരകളുള്ള പ്രദേശം അവിടെ ഒരു മനുഷ്യരൂപം ആവേശപൂർവം അങ്ങോട്ടു ചെന്നു അല്ലാഹുവിനു സ്തുതി അത് ഹവ്വാഹ് (റ)ആയിരുന്നു അവർ കണ്ടുമുട്ടിയ ഭൂമി അതാണ് അറഫ ഹജ്ജിനു പോകുന്നവർ അറഫയിൽ നിൽക്കണം അറഫ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെട്ടു


ഹജ്ജിന്റെ ഫർളുകൾ ഇവയാകുന്നു 


1. ഇഹ്റാം

2.അറഫയിൽ നിൽക്കുക

3.ത്വവാഫുൽ ഇഫാള

4.സഫാ -മർവാക്കിടയിൽ സഅ് യ്

5.മുടിയെടുക്കൽ

6. വഴിക്കുവഴി ചെയ്യൽ -തർതീബ്


ഉംറക്ക് അഞ്ച് ഫർളുകളേയുള്ളൂ 


1.ഇഹ്റാം

2.ത്വവാഫ്

3.സഅ് യ്

4.മുടിയെടുക്കൽ

5.തർതീബ്


ഉംറ നിർവഹിക്കാൻ പോകുന്നവർ അറഫയിൽ നിൽക്കേണ്ടതില്ല ഹാജിമാർക്ക് അറഫ നിർബന്ധവുമാണ്  അന്ത്യപ്രവാചകനും അനുയായികളും അറഫയിലെത്തി തൽബിയത്തിന്റെ ശബ്ദം അത്യുച്ചത്തിലായി അറഫാ മലനിരകളിൽ തൽബിയത്തിന്റെ ശബ്ദം മാറ്റൊലികൊണ്ടു പ്രവാചകന്റെ ഓരോ ചലനവും അനുചരന്മാർ സൂക്ഷ്മമായി പഠിക്കുകയാണ് ദിക്റുകൾ...ദുആകൾ ...


തൽബിയത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമർപ്പണത്തിന്റെ നിമിഷങ്ങൾ പൊള്ളുന്ന വെയിലിൽ തലമറക്കാതെ കൈകൾ ഉയർത്തി സർവശക്തനായ റബ്ബിനോട് പ്രാർത്ഥിക്കുന്ന സത്യവിശ്വാസികളുടെ മഹാസാഗരം ആ സംഘം അന്ത്യനാൾ വരെയുള്ള ഹാജിമാർക്കു വഴികാണിക്കുന്നു അവരുടെ ചലനങ്ങളും വാക്കുകളും ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാകുന്നു.



Part : 241


ചരിത്രപ്രസിദ്ധമായ പ്രസംഗം 


അറഫാ താഴ് വര ഇവിടെവെച്ചാണ് നബി  (സ)തങ്ങളുടെ വിടവിങ്ങൽ പ്രസംഗം നടന്നത് ഒട്ടകപ്പുറത്തിരുന്നു കൊണ്ടായിരുന്നു പ്രസം നല്ല മുഴക്കമുള്ള ശബ്ദം  റബീഅത് ബ്നു ഉമയ്യതിബ്നു ഖലഫ് (റ)  നബി  (സ) തങ്ങളുടെ തൊട്ടു പിന്നിൽ ആ സ്വഹാബിവര്യൻ നിൽക്കുന്നു നല്ല ശബ്ദമുള്ള ആളാണ് നബി  (സ) തങ്ങൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം അത്യുച്ചത്തിൽ ഏറ്റു പറയുന്നു


അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു  സകല സ്തുതിയും അവനുമാത്രം  ജനങ്ങളേ  എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക ഈ സ്ഥലത്തു വച്ച് ഇനിയൊരിക്കൽ എനിക്കു നിങ്ങളോടു സന്ധിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല


ജനങ്ങളേ നിങ്ങളുടെ രക്തവും സമ്പത്തും അന്ത്യനാൾവരെ പവിത്രമാണ് നിങ്ങളുടെ ഈ ദിവസം പവിത്രമായതുപോലെ ഈ മാസം പവിത്രമായതുപോലെ നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും തീർച്ച നിങ്ങളുടെ കർമങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടും ഈ സന്ദേശം നിങ്ങൾക്കെത്തിക്കുക എന്ന കടമ ഞാൻ നിർവഹിച്ചിരിക്കുന്നു


ആരെങ്കിലും നിങ്ങളുടെ കൈവശം വല്ല സ്വത്തും സൂക്ഷിക്കാൻ ഏൽപിച്ചിട്ടുണ്ടെങ്കിൽ അവ ഉടമസ്ഥർക്കു തിരിച്ചു കൊടുക്കുക എല്ലാ പലിശകളും നിരോധിച്ചിരിക്കുന്നു അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബിനു കിട്ടാനുള്ള എല്ലാ പലിശയും ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു


ജാഹിലിയ്യ കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ അസാധുവായിരിക്കുന്നു ഇബ്നു റബീഅ ബ്നു ഹാരിസ് ബ്നു അബ്ദിൽ മുത്വലിബിന്റെ വധത്തെത്തുടർന്നുള്ള കുടിപ്പക ആദ്യമായി ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു അനിസ്ലാമിക കാലത്തെ സകലവിധ കുലമഹിമകളും പദവികളും അസാധുവാണ് ജനങ്ങളേ


യുദ്ധം നിരോധിക്കപ്പെട്ട വിശുദ്ധ മാസങ്ങളിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തുന്നത് കടുത്ത അവിശ്വാസമാകുന്നു സത്യനിഷേധികൾ അതുമൂലം വഴിപിഴച്ചു പോകുന്നു


അല്ലാഹു ആകാശഭൂമികൾ സൃഷ്ടിച്ച നാൾ മുതൽ അവന്റെ വ്യവസ്ഥയനുസരിച്ച് അവ ചലിക്കുന്നു അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു അവയിൽ നാലെണ്ണം പവിത്രമാകുന്നു  മൂന്നെണ്ണം ക്രമത്തിൽ വരുന്നു ദുൽഖഹ്ദ്,ദുൽഹജ്ജ് ,മുഹർറം ഒന്ന് ഒറ്റപ്പെട്ടതാണ് -ജമാദുൽ ആഖിറിനും ശഹ്ബാനും മധ്യേയുള്ള റജബ്


ജനങ്ങളേ (പുരുഷൻമാർക്ക്)  നിങ്ങൾക്കു സ്ത്രീകളോടു ചില ബാധ്യതകളുണ്ട് സ്ത്രീകൾക്കു പുരുഷന്മാരോടും നിങ്ങളിഷ്ടപ്പെടാത്തവരെ അവർ വീട്ടിൽ പ്രവേശിപ്പിക്കരുത് സ്ത്രീകൾക്കു മാന്യമായ നിലയിൽ വസ്ത്രവും ഭക്ഷണവും നൽകണം സ്ത്രീകളോടു ദയാവായ്പോടെ പെരുമാറണം അവർ നിങ്ങളുടെ ഇണകളാകുന്നു അല്ലാഹു നിങ്ങളെ ഏൽപിച്ച അമാനത്താണവർ


ജനങ്ങളേ സത്യവിശ്വാസികൾ പരസ്പരം  സഹോദരന്മാരാണ് സഹോദരന്റെ ധനം അവൻ സംതൃപ്തിയോടെ തന്നാലല്ലാതെ നിങ്ങൾക്ക് അനുവദനീയമല്ല എനിക്കു ശേഷം നിങ്ങൾ പരസ്പരം ദ്രോഹിക്കുന്ന സത്യനിഷേധികളായിത്തീരരുത്


ശ്രദ്ധിച്ചു കേൾക്കുക ഞാൻ ഒരു കാര്യം നിങ്ങളിൽ വിട്ടേച്ചാണു പോകുന്നത് അതു മുറികെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴിപിഴച്ചു പോകുകയില്ല അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു അത്


ജനങ്ങളേ നിങ്ങളുടെ നാഥൻ ഒന്ന് നിങ്ങളുടെ പിതാവ് ഒന്ന് നിങ്ങളെല്ലാം ആദമിന്റെ സന്തതികളാകുന്നു ആദമാകട്ടെ മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു


അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല തഖ്വ്വ (അല്ലാഹുവിനെ സൂക്ഷിക്കുക) കൊണ്ടല്ലാതെ


റബീഅ (റ) നബി  (സ)തങ്ങളുടെ ഓരോ വാക്കും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു  പ്രവാചകൻ തന്റെ പ്രസംഗത്തിനിടയിൽ ശ്രദ്ധിച്ചു കേൾക്കാനും ഓർമയിൽ സൂക്ഷിക്കാനും ആഹ്വാനം ചെയ്തു കൊണ്ടിരുന്നു


റബീഅ (റ) ജനങ്ങളോടു ഇങ്ങനെ വിളിച്ചു ചോദിച്ചു :

ഇത് ഏതു ദിവസമാണെന്നറിയാമോ എന്ന് അല്ലാഹുവിന്റെ റസൂൽ നിങ്ങളോടു ചോദിക്കുന്നു


ഉടനെ ജനങ്ങൾ വിളിച്ചു പറഞ്ഞു :


ഹജ്ജ് ദിവസം


പ്രവാചകൻ പറഞ്ഞു:


നിങ്ങളുടെ ജീവനും ധനവും നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതുവരെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു ഈ ദിവസത്തിന്റെ പവിത്രതപോലെ

നബി  (സ)തങ്ങൾ വികാരഭരിതനായിക്കൊണ്ട് ചോദിച്ചു :


അല്ലാഹുവേ ഞാൻ ഈ സന്ദേശം  എത്തിച്ചു കൊടുത്തില്ലേ  ?


നാനാഭാഗത്തുനിന്നും ജനങ്ങൾ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി:


അതേ..... അവിടുന്ന് എത്തിച്ചുതന്നു


അല്ലാഹുവേ നീ സാക്ഷി നീ സാക്ഷി നീ സാക്ഷി  എനിക്കു ശേഷം ഒരു നബിയോ നിങ്ങൾക്കു ശേഷം ഒരു സമുദായമോ ഇല്ല


നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക ദിവസവും അഞ്ച് നേരം നിസ്കരിക്കുക റമളാൻ മാസത്തിൽ നോമ്പെടുക്കുക


സക്കാത്ത് കൊടുക്കുക നിങ്ങളുടെ രക്ഷിതാവിന്റെ മന്ദിരത്തിൽ ചെന്നു ഹജ്ജ് ചെയ്യുക നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക എങ്കിൽ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കും


നാളെ എന്നെക്കുറിച്ചു നിങ്ങളോടു ചോദിക്കപ്പെടും നിങ്ങൾ എന്തു മറുപടി പറയും?


ജനങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:


അങ്ങ് ദൗത്യം നിർവഹിച്ചു സന്ദേശം എത്തിച്ചു തന്നു സദുപദേശം നൽകുകയും ചെയ്തു ഇതിനു ഞങ്ങൾ സാക്ഷ്യം വഹിക്കും


ചൂണ്ടുവിരൽ ഉയർത്തി കൊണ്ടു നബി  (സ) പറഞ്ഞു:


അല്ലാഹുവേ നീ സാക്ഷി

അല്ലാഹുവേ നീ സാക്ഷി

അല്ലാഹുവേ നീ സാക്ഷി


ഓർമിക്കുക ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് ഇതെത്തിച്ചുകൊടുക്കട്ടെ ഇത് ചെന്നെത്തുന്നവരിൽ ചിലർ കേട്ടവരിൽ ചിലരെക്കാൾ ഓർക്കുന്നവരായേക്കാം


മുസ്ലിം സമൂഹത്തെ ഇളക്കിമറിച്ച പ്രസംഗമായിരുന്നു അത് അബൂബക്കർ സിദ്ദീഖ്  (റ) ആ പ്രസംഗം കേട്ടു വികാരഭരിതനും ദുഃഖാകുലനുമായി  ഒരു വേർപാടിന്റെ ധ്വനി പ്രസംഗത്തിൽ മുഴങ്ങുന്നതായി അദ്ദേഹത്തിനു തോന്നി  പ്രസംഗത്തിനു ശേഷം ഖസ്വാ എന്ന ഒട്ടകത്തിന്റെ പുറത്തുനിന്നും പ്രവാചകൻ താഴെ ഇറങ്ങി ളുഹ്റും അസ്വറും നിസ്കരിച്ചു.







Part : 242


അറുപത്തിമൂന്ന് ഒട്ടകങ്ങൾ 


അറഫാ പുണ്യ ഭൂമിയിൽ വച്ചു നബി  (സ) തങ്ങൾക്കു ദിവ്യസന്ദേശം ലഭിച്ചു അതിന്റെ ആശയം ഇങ്ങനെയായിരുന്നു

 

ഇന്നേ ദിവസം നിങ്ങൾക്കു ഞാൻ നിങ്ങളുടെ ദീൻ പൂർണമാക്കിത്തന്നിരിക്കുന്നു നിങ്ങളുടെ മേൽ  എന്റെ അനുഗ്രഹം പൂർണമാക്കിത്തരികയും ഇസ്ലാമിനെ നിങ്ങൾക്കു ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു


നബി  (സ) ഈ ഖുർആൻ വചനം അനുയായികളെ ഓതിക്കേൾപിച്ചു അവർക്ക് എന്തെന്നില്ലാത്ത സന്തോഷം ഇസ്ലാം ദീൻ പൂർണമായിരിക്കുന്നു എന്നു ദുടങ്ങിയ ദീനാണിത് ?


ആദം (അ) മുതൽ ഓരോ പ്രവാചകനും ഇതു പ്രചരിപ്പിച്ചു ദീൻ വളർന്നു വന്നു  അന്ത്യപ്രവാചകനും അതേ ദീൻ പ്രചരിപ്പിച്ചു ഇന്നു പരിപൂർണമായി ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല ഇനി പ്രവാചകൻമാർ വരികയില്ല ദീൻ പരിപൂർണമായിരിക്കുന്നു


ആദം (അ)മുതൽ എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ചത് ഇസ്ലാം ദീൻ തന്നെയാകുന്നു  ഏകനായ അല്ലാഹുവിൽ വിശ്വസിക്കാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടു മലക്കുകളിലും അന്ത്യനാളിലുമൊക്കെ അവർ വിശ്വസിച്ചു അവസാനകാലം അന്ത്യപ്രവാചകൻ ആഗതനാകുമെന്നും അവർക്കറിയാമായിരുന്നു അല്ലാഹു അവർക്കത് അറിയിച്ചു കൊടുത്തിരുന്നു മുഹമ്മദ് നബി  (സ) തങ്ങൾ  ആ പ്രവാചകൻ മുഴുവൻ  ജനങ്ങളിലേക്കുമുള്ള  പ്രവാചകനാണെന്നവർ മനസ്സിലാക്കി


എല്ലാ കാലത്തേക്കുമുള്ള പ്രവാചകൻ.  മുൻകാല പ്രവാചകന്മാർ അങ്ങനെയായിരുന്നില്ല ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ള പ്രവാചകൻ ഒരു പ്രത്യേക സമുദായത്തിലേക്കുള്ള പ്രവാചകൻ  അതായിരുന്നു അവരുടെ അവസ്ഥ


ഒരേ കാലത്തുതന്നെ രണ്ടു പ്രവാചകന്മാരുണ്ടായിട്ടുമുണ്ട് അവരെല്ലാം പ്രചാരണം നടത്തിയിരുന്നത് ഇസ്ലാം തന്നെ ഇന്ന് ഇസ്ലാം ദീൻ പൂർത്തിയായി ഇനി ദീനിൽ ഒരു വിധിയും വരാനില്ല അല്ലാഹു തൃപ്തിപ്പെട്ട ദീൻ പരമാധികാരിയായ അല്ലാഹുവിന്റെ കൽപനകൾക്കു കീഴ്പെട്ടു ജീവിക്കുക ഈ ലോകത്തും പരലോകത്തും വിജയം ദീനിന്റെ പൂർത്തീകരണത്തിനു സാക്ഷികളാകാൻ കഴിഞ്ഞതിൽ സ്വഹാബത്തിനു സന്തോഷം


അബൂബക്കർ  (റ) ദുഃഖം സഹിക്കാതെ കരഞ്ഞുപോയി എന്താ കാരണം? പൂർത്തിയായാൽ പിന്നെ പ്രവാചകന്റെ സാന്നിധ്യം ആവശ്യമില്ല പ്രവാചകൻ വിടപറയാൻ അടുത്തിരിക്കുന്നുവെന്നാണു സൂചന അതു മനസ്സിലാക്കാൻ അബൂബക്കർ  (റ)വിനു കഴിഞ്ഞു


പുണ്യം നിറഞ്ഞ അറഫയോടു വിട രാത്രി മുസ്ദലിഫയിൽ കഴിച്ചുകൂട്ടി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ ഇറങ്ങുന്ന ഭൂമി ഒരു രാത്രി കടന്നു പോയി രാവിലെ യാത്ര മശ്ഹറുൽ ഹറാമിൽ എത്തിച്ചേർന്നു അവിടെനിന്നു മിനായിലേക്കു നീങ്ങി കല്ലേറ്


സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്രാഹിം നബി  (അ)കൊച്ചു കുട്ടി ഇസ്മാഈൽ നബി(അ)നെയും കൊണ്ടുവന്ന സ്ഥലം പിശാച് കുതന്ത്രവുമായി വന്നു എറിഞ്ഞോടിച്ചു നബി  (സ) തങ്ങൾ കല്ലേറ് നടത്തി സ്വഹാബികളും കല്ലെറിഞ്ഞു.


ഇനി ബലി നടത്തണം അറുപത്തിമൂന്ന് വർഷങ്ങൾ നബി (സ) തങ്ങളുടെ ജീവിതം അറുപത്തിമൂന്നിലെത്തിനിൽക്കുന്ന നബി  (സ) തങ്ങൾ അറുപത്തി മൂന്ന് ഒട്ടകങ്ങളെ നിരത്തി നിറുത്തി


അറുപത്തി മൂന്ന് വർഷങ്ങൾക്ക് അറുപത്തിമൂന്ന് ഒട്ടകങ്ങൾ ഓരോ വർഷത്തിനും ഓരോ ഒട്ടകം അവയെല്ലാം ബലിയർപിക്കപ്പെടാൻ പോകുന്നു സ്വഹാബികൾ അതിനു സാക്ഷി പ്രവാചകനെ കണ്ട കണ്ണുകൾ അവ ഒട്ടകങ്ങളിൽ പതിഞ്ഞു ഓരോ ഒട്ടകങ്ങളായി ബലിയർപിക്കപ്പെട്ടു സ്വഹാബികളും പ്രവാചകനെ അനുകരിച്ചു പ്രവർത്തിക്കുന്നു  നബി  (സ)തങ്ങൾ തലമുടി നീക്കി സ്വഹാബികൾ ബലിയർപിക്കപ്പെട്ട ഒട്ടകങ്ങളുടെ മാംസം വേവിച്ചു അവരോടൊപ്പം പ്രവാചകനും ആഹാരം കഴിച്ചു


ഹജ്ജിന്റെ കർമ്മങ്ങൾ സ്വഹാത്തിനെ പഠിപ്പിച്ചു കഴിഞ്ഞു ത്വവാഫുൽ ഇഫാള ,ജംറകളെ എറിയൽ,മിനായിലെ താമസം, വിടവാങ്ങൽ ത്വവാഫ് എല്ലാം അനുയായികൾ പഠിച്ചു ഹാജരുള്ളവർ ഹാജരില്ലാത്തവരെപഠിപ്പിച്ചു ആ തലമുറ പിൻതലമുറയെ പഠിപ്പിച്ചു ഇന്നും വള്ളിപുള്ളി തെറ്റാതെ നടന്നു വരുന്നു.



Part : 243


നേതൃത്വത്തെ അനുസരിക്കുക 


ഹജ്ജത്തുൽ വദാഹ് കഴിഞ്ഞു ഇനി സ്വദേശങ്ങളിലേക്കു മടക്കം ഇത്രയും നാൾ എല്ലാവരും ഒന്നിച്ചായിരുന്നു ഒന്നിച്ചു യാത്ര, ഒന്നിച്ചിരുന്നു ഭക്ഷണം, ഒന്നിച്ചുറക്കം  പ്രാവാചക സാമീപ്യം അവരെ ധന്യരാക്കി അനുചരന്മാർ പ്രവാചകനോടു യാത്ര പറയുകയാണ് വേർപാടിന്റെ ദുഃഖം പ്രവാചകൻ കാരുണ്യത്തോടെ അവരെ നോക്കി


എന്റെ ഉമ്മത്ത് അവരെ ഒരുമിച്ചുകൂട്ടി ഹജ്ജിന്റെ അമലുകൾ പഠിപ്പിച്ചു കൊടുത്തു ഇനിയവർ പിരിഞ്ഞു പോകട്ടെ വരുംതലമുറകൾക്ക് അവർ ദീൻ പഠിപ്പിച്ചു കൊടുക്കട്ടെ നബി  (സ)തങ്ങൾ മദീനയിലേക്കു പുറപ്പെടാൻ തയ്യാറെടുത്തു കണ്ണുകൾ നനഞ്ഞു ഖൽബുകൾ തേങ്ങി


യമൻകാർ യമനിലേക്കു മടങ്ങാനൊരുങ്ങുന്നു ഹളർ മൗത്തുകാർ അവിടേക്കു പോകാനൊരുങ്ങുന്നു നജ്ദുകാർ നജ്ദിലേക്കും തിഹാമക്കാർ തിഹാമയിലേക്കും പോകാൻ തയ്യാറെടുത്തു


അസ്സലാമു അലയ്ക.... യാ റസൂലല്ലാഹ്....വിവിധ ദേശക്കാർ സലാം പറയുന്നു സ്വരത്തിനു തേങ്ങലിന്റെ  ഈണം നബി  (സ) പ്രത്യഭിവാദ്യം ചെയ്യുന്നു ഇതവസാനത്തെ കാഴ്ചയാണെന്ന് അവരോർത്തുകാണുമോ ? ഇനിയൊരു ഹജ്ജിന് ഇവിടെ വരാൻ നബി  (സ)തങ്ങൾക്കാവില്ലെന്ന് അവരോർത്തു കാണുമോ എന്തോ ?


സംഘങ്ങൾ മടങ്ങുന്നു അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹജ്ജ് ചെയ്തു എന്തൊരനുഭൂതി അറഫയിലെ പ്രസംഗം അതു ചെവിയിൽ മുഴങ്ങുന്നു എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു മനുഷ്യരുടെ ഇഹ പര വിജയത്തിനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ കേട്ടു ചില വചനങ്ങൾ മനസ്സിനെ ഇളക്കിമറിച്ചു അവർ അക്കാര്യം ഓർത്തു വികാരഭരിതരായിമാറുന്നു


അഹ്ലുബയ്തിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അതു മനസ്സിൽ തറച്ചു പോയി


നിങ്ങളുടെ പക്കൽ രണ്ടു മഹത്തായ കാര്യങ്ങൾ ഏൽപിച്ചിട്ടാണു ഞാൻ പോകുന്നത്  ഒന്ന്: അല്ലാഹുവിന്റെ വേദം അതിൽ സന്മാർഗവും പ്രകാശവുമുണ്ട് അല്ലാഹുവിന്റെ കിതാബിനെ നിങ്ങൾ മുറുകെ പിടിച്ചു കൊള്ളുക


രണ്ടാമത്തേത് എന്റെ അഹ്ലു ബയ്താണ് എന്റെ കുടുംബം നിങ്ങളുടെ നാഥന്റെ പേരിൽ ഞാൻ ഓർമപ്പെടുത്തുന്നു  എന്നെ ആരു സ്നേഹിക്കുന്നുവോ അവൻ അലിയെയും സ്നേഹിക്കട്ടെ


അല്ലാഹുവേ അലിയെ ആർ സ്നേഹിക്കുന്നുവോ അവനെ നീയും സ്നേഹിക്കേണമേ  സ്വഹാബികൾ വികാരഭരിതരായി ആ വാക്കുകൾ ഓർക്കുന്നു


അഹ്ലു ബയ്ത് 


അലി(റ)വിലൂടെയും ഫാത്വിമ (റ)യിലൂടെയും അഹ്ലു ബയ്ത് നിലനിൽക്കുന്നു  അഹ്ലു ബയ്ത് പിൽക്കാലത്തു ലോകം മുഴുവൻ വ്യാപിച്ചു സമുദായത്തിന്റെ അഭയകേന്ദ്രമാണ് അഹ്ലു ബയ്ത്  പ്രവാചകന്റെ കുടുംബം അവരെ ആദരിക്കണം അവരെ ആദരിക്കുന്നതിലൂടെ പ്രവാചകനെയാണു നാം ആദരിക്കുന്നത്


നബി  (സ) തങ്ങൾ മരണത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ അവർ വേദനയോടെ ഓർമിച്ചു


ജനങ്ങളേ ഞാനും മനുഷ്യനാണ് അല്ലാഹുവിന്റെ മരണ ദൂതൻ അതിവേഗം വന്നേക്കും ഞാൻ ആ ദൂതനെ സ്വീകരിക്കേണ്ടതുണ്ട്


ആ വാക്കുകൾ ഓർക്കുമ്പോൾ അവർ മൂകരായിപ്പോകുന്നു മനസ്സിൽ തട്ടിയ മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നു നേതൃത്വത്തെ അനുസരിക്കാനുള്ള കൽപ്പന


മൂക്ക് കീറിയ ഒരു കറുത്ത അബ്സീനിയൻ അടിമ നിങ്ങളുടെ നേതാവായിരുന്നാൽ അല്ലാഹുവിന്റെ കൽപനകൾക്കനുസരിച്ച് അവൻ നിങ്ങളുടെ മേൽ ഭരണം നടത്തിയാൽ അവനു കീഴ് വഴങ്ങി നിങ്ങൾ ജീവിക്കണം


നേതാവിന്റെ കുലമഹിമ നോക്കണ്ട തറവാടു നോക്കണ്ട നേതാവ് അല്ലാഹുവിനെ അനുസരിക്കുന്ന കാലത്തോളം അദ്ദേഹത്തെ അനുസരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണ്


എന്തൊരു ദൂരക്കാഴ്ചയുള്ള പ്രഖ്യാപനം അന്ത്യനാൾവരെ അതു പ്രസക്തമാണ്  കുറ്റം ചെയ്തവൻ ആ കുറ്റത്തിന് ഉത്തരവാദിയാണ് പിതാവു ചെയ്ത കുറ്റത്തിനു മകൻ ഉത്തരവാദിയല്ല മകൻ ചെയ്ത കുറ്റത്തിനു പിതാവ് ഉത്തരവാദിയാവുകയില്ല അങ്ങനെ എത്രയെത്ര ഉപദേശങ്ങൾ  മറക്കില്ല മരണംവരെ മറക്കില്ല മനസ് അത്രയ്ക്ക് ഇളകിമറിഞ്ഞുപോയിട്ടുണ്ട് ആ പ്രസംഗത്തിലെ സന്ദേശങ്ങൾ അറഫയിലെത്താത്തവർക്ക് എത്തിച്ചു കൊടുക്കണം എത്രയും വേഗം യാത്രയ്ക്കു വേഗം കൂടി.



Part : 244


ഒരു യുവനേതാവ് 


ഹജ്ജ് കർമം നിർവഹിച്ചു മദീനയിൽ തിരിച്ചെത്തി അവിടെ ഭരണകാര്യങ്ങൾ മുറപോലെ നടക്കുന്നു അറേബ്യയുടെ ദക്ഷിണ ഭാഗത്തെക്കുറിച്ചു പ്രവാചകന് ആശങ്കയൊന്നുമില്ല ഉത്തര ഭാഗത്തെക്കുറിച്ചു സന്ദേഹം ബാക്കിനിൽക്കുന്നു


റോമാ സാമ്രാജ്യം വളരെ ശക്തമാണ് അവരുടെ ഭാഗത്തുനിന്ന് ഇനിയും ഒരാക്രമണം ഉണ്ടായിക്കൂടിന്നില്ല ഉത്തഭാഗത്തുള്ള അതിർത്തി പ്രദേശങ്ങളിലെ കുഴപ്പങ്ങൾ അവസാനിപ്പിക്കാനാണു മുഹ്ത്ത യുദ്ധം നടന്നത്


പക്ഷേ പ്രശ്നങ്ങൾ അവസാനിച്ചില്ല അത് രൂക്ഷമാകുകയാണുണ്ടായത് നബി  (സ)തങ്ങൾ നേരിട്ടു സൈന്യത്തെ നയിച്ചു തബൂക്കിലേക്ക് റോമാ സൈന്യം യുദ്ധരംഗത്തു വരാതെ അവർ തന്ത്രപൂർവ്വം പിൻവാങ്ങിക്കളഞ്ഞു


നബി  (സ)തങ്ങൾ അതിർത്തി പ്രദേശത്തെ പല ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കി അവിടെ ശാന്തത കൈവന്നു എന്നാലും അവിടെ പ്രശ്നങ്ങൾ അനിയന്ത്രിതമായിക്കൂടെന്നില്ല സൈന്യത്തെ അയച്ചു സ്ഥിതിഗതികൾ നേരെയാക്കണം ഒരു സൈന്യത്തെ സജ്ജമാക്കി ആദ്യകാല സ്വഹാബികൾ പലരും സൈന്യത്തിലുണ്ട്


സൈന്യത്തിന്റെ നേതൃത്വം ഏൽപിച്ചതു സയ്ദ് ബ്നു ഹാരിസയുടെ പുത്രൻ ഉസാമ (റ) നെയായിരുന്നു


ആരാണ് ഉസാമ (റ)?


അദ്ദേഹത്തിന്റെ പിതാവിനെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട് റസൂലിന്റെ വളർത്തുപുത്രൻ സയ്ദ് ബ്നു ഹാരിസ്  (റ) ഹാരിസിന്റെ മകൻ സയ്ദ്

സയ്ദ് വളർന്നു വലുതായി ഇസ്ലാം ദീനിനു മഹത്തായ സേവനങ്ങൾ നൽകി യുദ്ധങ്ങളിൽ പങ്കെടുത്തു പ്രവാചകനോടൊപ്പം ഉറച്ചു നിന്നു


സയ്ദ് ബ്നു ഹാരിസ്  (റ) മുഹ്ത്ത യുദ്ധത്തിന്റെ നായകനായിരുന്നു ശത്രുക്കളുടെ അമ്പുകൾ ശരീരത്തിൽ ഇടതടവില്ലാതെ വന്നു തറച്ചു കൊണ്ടിരുന്നു രക്തം വാർന്നൊഴുകി ശക്തി ക്ഷയിച്ചു യുദ്ധക്കളത്തിൽ വീണു വീരരക്തസാക്ഷിയായി


ആ സയ്ദ്  (റ)വിന്റെ ഓമന മകനാണ് ഉസാമ (റ) ഇരുപതു വയസ്സുപോലും തികയാത്ത ചെറുപ്പക്കാരൻ ആ ചെറുപ്പക്കാരനെയാണ് വിദൂര ദിക്കിൽ നടക്കുന്ന യുദ്ധത്തിന്റെ നായകനാക്കിയത്


ഇതു പലർക്കും അതിശയമായി പ്രഗത്ഭരായ എത്ര സ്വഹാബികളുണ്ട് അവരിൽ ആരെയെങ്കിലും നേതാവാക്കിക്കൂടെ  അടക്കിപ്പിടിച്ച സംസാരം അതങ്ങനെ പ്രചരിച്ചുകൊണ്ടിരുന്നു


അബൂമുവയ്ഹിബ് (റ) പ്രസിദ്ധനായ സ്വഹാബിവര്യൻ നബി  (സ)തങ്ങളുമായി അടുത്തു ബന്ധപ്പെടുന്ന പരിചാരകൻ അദ്ദേഹം ഒരു സംഭവം വിവരിക്കുന്നു നമുക്കു ശ്രദ്ധിക്കാം :


തണുപ്പുള്ള രാത്രി തണുത്ത കാറ്റടിക്കുന്നു നബി(സ)തങ്ങൾ വിരിപ്പിൽ നിന്നെഴുന്നേറ്റു അബൂമുവയ്ഹിബ് (റ) നബി  (സ) വിളിച്ചു

ഇരുവരും കൂടി വീട്ടിൽ നിന്നിറങ്ങി അബൂമുവയ്ഹിബ് (റ) നബി  (സ) തങ്ങളോടൊപ്പം നടന്നു മുസ്ലിംകളുടെ ഖബറുകൾ നിറഞ്ഞ ബഖീഇലേക്കാണു യാത്ര


ദീനുൽ ഇസ്ലാമിനുവേണ്ടി ത്യാഗങ്ങൾ സഹിച്ച നിരവധിപേർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു മഹാന്മാരായ സ്വഹാബികളുടെ ഖബറുകൾ നബി  (സ) തങ്ങൾ അവിടെയെത്തി അവിടെ അന്ത്യവിശ്രമം കൊള്ളുന്നവർക്കു സലാം ചൊല്ലി ഖബറുകൾക്കിടയിലൂടെ നടന്നു ഖബറുകൾക്കു മധ്യേ നിന്നു എന്നിട്ടവരോടു സംസാരിച്ചു അവർക്കു ദുആ ചെയ്തു


ഖബറുകളിൽ അന്ത്യവിശ്രമംകൊള്ളുന്നവരേ നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ നിങ്ങളുടെ അവസ്ഥ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ അനുഗ്രഹീതം കുഴപ്പങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വരാൻ പോകുന്നു പിന്നാലെ വരുന്നത് ആദ്യം വരുന്നതിനെക്കാൾ മാരകമായിരിക്കും

നബി  (സ)അബൂമുവയ്ഹിബിന്റെ നേരെ തിരിഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു:


അബൂമുവയ്ഹിബ് ....ഭൗതികമായ ഖജനാവുകളുടെ താക്കോലുകൾ എനിക്കു മുമ്പിൽ വയ്ക്കപ്പെട്ടു എല്ലാ സുഖ സൗകര്യങ്ങളും ആഡംബരങ്ങളും  നിറഞ്ഞ ഐഹിക ലോകം


പാരത്രിക ലോകമോ ഐഹികലോകമോ ഏതു വേണമെന്നു ചോദിക്കപ്പെട്ടു

ഞാൻ പാരത്രിക ലോകം തിരഞ്ഞെടുത്തു എന്റെ നാഥനുമായുള്ള കൂടിക്കാഴ്ച അതു ഞാൻ തിരഞ്ഞെടുത്തു നബി  (സ)ബഖീഇൽ നിന്നു മടങ്ങി അബൂമുവയ്ഹിബ് (റ)ഈ സംഭവം ചിലരോടു പറഞ്ഞു.



Part : 245


ഏഴു കിണറ്റിലെ ജലം


ഹിജ്റ 11  , സഫർ മാസം 29


ജന്നത്തുൽ ബഖീഇൽ അന്നൊരു മയ്യിത്ത് ഖബറടക്കൽ നടന്നു  നബി(സ) തങ്ങൾ അതിൽ പങ്കെടുക്കാൻ പോയി അവിടെ നിന്നു മടങ്ങുമ്പോൾ നേർത്ത തലവേദന തോന്നി പിന്നെ അതു വർധിച്ചു കലശലായ തലവേദന എന്തൊരു തലവേദന


ശരീരത്തിന്റെ ഊഷ്മാവു വർധിച്ചു നല്ല പനി വല്ലാത്ത ക്ഷീണം നബി  (സ) തങ്ങൾക്കു രോഗം ഇതിനു മുമ്പു കടുത്ത രോഗം വന്നിട്ടില്ല


രോഗവിവരം ഭാര്യമാരെ വിഷമിപ്പിച്ചു പുറത്തറിഞ്ഞപ്പോൾ എല്ലാർക്കും പ്രയാസം


ഹിജ്റ ആറാം വർഷത്തിൽ  ഒരു രോഗം വന്നു അന്നു ഭക്ഷണത്തോടു വെറുപ്പു തോന്നി പിന്നെ രോഗം മാറി ഹിജ്റ ഏഴാം വർഷത്തിൽ വിഷം കലർന്ന മാംസം ചവച്ചതിന്റെ ഫലമായും രോഗം വന്നു


അതിന്റെ ശല്യം ഇടക്കിടെ ഉണ്ടാകാറുണ്ട് ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല


പതിമൂന്നു ദിവസം രോഗം നീണ്ടുനിന്നു രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്വം നൽകാൻ പള്ളിയിലെത്തും നല്ല വേദന അനുഭവിച്ചുകൊണ്ടാണു നിസ്കാരത്തിനു നേതൃത്വം നൽകുന്നത്


പള്ളിയിലാകെ വിഷാദം  നിറഞ്ഞു നിസ്കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും നാളെ ഞാൻ എവിടെയായിരിക്കും ?


നബി  (സ) തങ്ങൾ പത്നിമാരോടു ചോദിച്ചു ഇങ്ങനെ ചോദിക്കുന്നതെന്തിനാണ് ?


ഭാര്യമാർ പരസ്പരം ചോദിച്ചു അവർക്കു കാര്യം പിടികിട്ടി ആഇശ (റ)യുടെ വീട്ടിലെത്താൻ സമയമായോ എന്നാണു ചോദിക്കുന്നത് അവർ ഒരു തീരുമാനത്തിലെത്തി രോഗം സുഖപ്പെടുന്നതുവരെ ആഇശ (റ)യുടെ വീട്ടിൽ താമസിക്കട്ടെ


ഭാര്യമാർ ഈ തീരുമാനം പ്രവാചകനെ അറിയിച്ചു ആ മുഖത്തു പ്രസന്നഭാവം അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു ഒറ്റയ്ക്ക് നടന്നു പോകാനാകില്ല രണ്ടു പ്രമുഖ സ്വഹാബികൾ സഹായത്തിനെത്തി


അബ്ബാസ്  (റ),അലിയ്യ് ബ്നു അബീത്വാലിബ് (റ) ഇവരുടെ ചുമലിൽ പിടിച്ചു കൊണ്ടാണു നബി  (സ)ആഇശ (റ)യുടെ വീട്ടിലെത്തിയത്


വീടെന്നു പറഞ്ഞാൽ പള്ളിയോടു ചേർന്നുള്ള മുറിയാണ് അവസാനത്തെ ഒരാഴ്ച അവിടെയാണു താമസിച്ചത് വിശുദ്ധ ഖുർആനിലെ അവസാനത്തെ രണ്ടു ചെറിയ സൂറത്തുകളാണു മുഅവ്വിദതയ്നി

ഖുൽ അഊദു ബിറബ്ബിൽ ഫലഖ് ,ഖുൽ അഊദു ബിറബ്ബിന്നാസ്


ഈ സൂറത്തുകൾ ഓതിയാൽ വമ്പിച്ച പ്രതിഫലം ലഭിക്കും ഇവ ഓതി മന്ത്രിക്കാം രോഗാവസ്ഥയിലും മറ്റും ഓതി മന്ത്രിച്ചാൽ ആശ്വാസം കിട്ടും പനിയും തലവേദനയും  വർധിച്ചു വരുമ്പോൾ ആഇശ(റ) ഈ സൂറത്തുകൾ ഓതി നബി  (സ)തങ്ങളെ മന്ത്രിക്കും നേർത്ത ആശ്വാസം തോന്നും അപ്പോൾ മുഖം തെളിയും


നബി  (സ)തങ്ങൾ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു അവയെല്ലാം ഓർമയിലുണ്ട്  അവ ഓതി മന്ത്രിക്കേണ്ട ഘട്ടമാണിത്  ആഇശ (റ) അത്തരം ദുആകൾ ഓതുന്നു മന്ത്രിക്കുന്നു ശരീരം തടവിക്കൊടുക്കുന്നു ഭർത്താവിന്റെ വേദന ഭാര്യയെ അസ്വസ്ഥയാക്കുന്നു


അതൊരു ബുധനാഴ്ചയായിരുന്നു പ്രവാചകന്റെ ജീവിതത്തിലെ അവസാനത്തെ ബുധനാഴ്ച പനി കഠിനമായി എന്തൊരു ചൂട് വേദന വർധിച്ചു ബോധക്ഷയം സംഭവിച്ചു   ബോധം തെളിഞ്ഞപ്പോൾ പ്രവാചകൻ ഇങ്ങനെ പറഞ്ഞു:


ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വരിക

ആളുകൾ പാത്രങ്ങളുമായി ഓടി ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വന്നു  അപൂർവ സ്വഭാവമുള്ള ഒരു കുളി കുറച്ചു നേരം ഇതു തുടർന്നു മതി മതി  ഇനി മതി  നബി  (സ) തങ്ങൾ പറഞ്ഞു കുളി നിർത്തി നേർത്ത ആശ്വാസം മുഖം തെളിഞ്ഞു സംസാരിക്കാൻ കഴിയുന്നു തലവേദന വിട്ടുമാറിയില്ല വേദന കൂടിയപ്പോൾ തലയിൽ തുണികൊണ്ടു കെട്ടി.



Part : 246


കണ്ണു നനച്ച പ്രസംഗം 


ഒരു സൈനിക നീക്കത്തെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നല്ലോ ഉസാമ (റ) ന്റെ നേതൃത്വത്തിൽ


ഉസാമ (റ) നബി  (സ) തങ്ങളുടെ കൽപ്പന സ്വീകരിച്ചു സിറിയൻ അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന്റെ ഒരുക്കം തുടങ്ങി  മദീനക്കു സമീപമുള്ള ജുർഫ് എന്ന സ്ഥലത്തേക്കു നീങ്ങി


അപ്പോഴാണു നബി  (സ) തങ്ങൾ രോഗബാധിതനായ വിവരം അറിയുന്നത് പെട്ടെന്നു മദീന വിടാൻ വിഷമമായി താൽക്കാലികമായി യാത്ര നീട്ടിവച്ചു  ഉസാമ (റ) ധൃതിയിൽ മസ്ജിദുന്നബവിയിലേക്കു വന്നു അപ്പോഴാണു രോഗത്തിന്റെ വിശദവിവരങ്ങൾ ലഭിച്ചത്


ഉസാമ (റ)വിനെ സൈന്യാധിപനാക്കിയതിനെക്കുറിച്ചുള്ള സംസാരം അപ്പോഴും തുടരുകയായിരുന്നു ഇതു നബി (സ)തങ്ങളുടെ ചെവിയിലുമെത്തി  ഇതിനെപ്പറ്റി എന്തെങ്കിലും സംസാരിക്കണം സംസാരിക്കേണ്ട ഘട്ടം വന്നിരിക്കുന്നു


ഏഴു കിണറുകളിൽ നിന്നു കൊണ്ടുവന്ന വെള്ളം കൊണ്ടു കുളിച്ച ദിവസം  കുളി കഴിഞ്ഞു വസ്ത്രം മാറ്റി തലവേദന കാരണം തലയിൽ വരിഞ്ഞുകെട്ടി പരസഹായത്തോടെ പള്ളിയിലെത്തി മിമ്പറിൽ ഇരുന്നു അല്ലാഹുവിനെ സ്തുതിച്ചു  ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തവരെക്കുറിച്ച് ഓർമപ്പെടുത്തി ഉഹുദിൽ ശഹീദായവരെ അനുസ്മരിച്ചു അവർക്കു വേണ്ടി ദുആ ചെയ്തു


അതിനു ശേഷം ഉസാമയെക്കുറിച്ചു പരാമർശിച്ചു ജനങ്ങളേ

ഉസാമയുടെ നേതൃത്വം നിങ്ങൾ അംഗീകരിക്കുക അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചു നിങ്ങൾ പരാതിപ്പെട്ടു. ഓർക്കുക അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ അദ്ദേഹവും നേതൃത്വത്തിനു പറ്റുന്ന ആൾ തന്നെയാണ്


അൽപനേരം നിർത്തി ശക്തി സംഭരിച്ചശേഷം തുടർന്നു: 

ഐഹിക ജീവിതമോ പാരത്രിക ജീവിതമോ രണ്ടിലൊന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു ഒരു ദാസനു നൽകി എന്നാൽ ആ ദാസൻ അല്ലാഹുവിങ്കലുള്ളതു തിരഞ്ഞെടുത്തു സദസ്സ് നിശബ്ദമായിരുന്നു : ചലനമില്ല  തലയിൽ പക്ഷി ഇരിക്കുന്നതുപോലെ നിശ്ചലരായിരുന്നു


സദസ്സിൽ അബൂബക്കർ സിദ്ദീഖ്  (റ)വിന്റെ കരച്ചിൽ

നബി(സ) തങ്ങൾ ആരെപ്പറ്റിയാണു പറഞ്ഞതെന്നു പലർക്കും മനസ്സിലായില്ല അബൂബക്കർ  (റ)വിനു മനസ്സിലായി  നബി(സ)തങ്ങളെത്തന്നെയാണു സൂചിപ്പിച്ചത് അതോർത്തപ്പോൾ കരഞ്ഞുപോയി


തേങ്ങിക്കരഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു:


അങ്ങേക്കു പകരം ഞങ്ങളുടെ ജീവനും മക്കളും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണ്  നബി  (സ)തങ്ങൾ അതു ശ്രദ്ധിച്ചു ആംഗ്യം കാണിച്ചു കൊണ്ടു പ്രവാചകൻ പറഞ്ഞു:


അബൂബക്കർ ധൈര്യമായിരിക്കൂ നബി  (സ)തങ്ങൾ അബൂബക്കർ  (റ)വിനോടിങ്ങനെ പറഞ്ഞു:


എന്റെ സ്വഹാബികളിൽ നിങ്ങളെക്കാൾ എനിക്കു പ്രിയമുള്ളവനായി ഒരാളുമില്ല താങ്കൾ എന്റെ ആത്മമിത്രമാകുന്നു അല്ലാഹു അവന്റെ സന്നിധിയിൽ ഒരുമിച്ചു കൂട്ടുംവരെ ഈ സാഹോദര്യം നിലനിൽക്കും സത്യവിശ്വാസത്തിൽ അടിത്തറയിട്ട സൗഹൃദമാണിത് നബി  (സ)തങ്ങൾ മിമ്പറിൽ നിന്നിറങ്ങി സദസ്സിനോട് ഒരു കാര്യം ഉണർത്തി


മുഹാജിർ സമൂഹമേ  അൻസാറുകൾക്കു നന്മ ചെയ്യുക നന്മ മാത്രം കാംക്ഷിക്കുക മുസ്ലിം സമുദായം എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കും അൻസാറുകൾ ഇന്നുള്ളതു മാത്രം അവർ വർധിക്കുകയില്ല


അവർ എന്റെ സ്വന്തക്കാർ എനിക്ക് അഭയം നൽകിയവർ എന്റെ വിശ്വസ്തരായ സ്വഹാബത്ത് അവർക്കു ഗുണം ചെയ്യുക അവരിൽ ന്യൂനതയുള്ളവരോടു കരുണ കാണിക്കുക അവരോടു വിട്ടുവീഴ്ച ചെയ്യുക


പ്രസംഗം നിർത്തി ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി പ്രസംഗം കാരണമായി വലിയ ക്ഷീണമായി ഗുരുതരമായ പ്രശ്നങ്ങളാണു കൈകാര്യം ചെയ്തത് ഉറങ്ങാൻ കിടന്നു ഉറക്കം വരുന്നില്ല ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു പനിയും തലവേദനയും നിരന്തരം വർധിക്കുകയാണ് ഉറങ്ങാത്ത രാത്രി ആഇശ (റ)യും ഉറങ്ങിയില്ല മറ്റു ഭാര്യമാർക്കും ഉറക്കമില്ല നേരം പുലർന്നു തീരെ വയ്യ പള്ളിയിലേക്കു പോകാൻ പ്രയാസം സുബ്ഹ് നിസ്കാരത്തിന് ആരു നേതൃത്വം നൽകും ?


പള്ളിയിൽ ആളുകൾ വന്നുതുടങ്ങി അവർ ഇമാമിനെ കാത്തിരിക്കുന്നു.



Part : 247


പുതിയ ഇമാം 


നബി(സ) തങ്ങൾക്കു പള്ളിയിലേക്കു നടന്നു ചെല്ലാൻ കഴിയുന്നില്ല മറ്റൊരാളെ ഇമാമായി നിർത്തേണ്ട ഘട്ടം വന്നിരിക്കുന്നു നബി(സ) ആഇശ (റ)യോട് ഇങ്ങനെ ആവശ്യപ്പെട്ടു:


അബൂബക്റിനെ വിളിക്കൂ അദ്ദേഹം ഇമാമായി നിൽക്കട്ടെ


ആഇശ (റ) ഇങ്ങനെ മറുപടി നൽകി:


എന്റെ പിതാവു ലോലഹൃദയനാണ് ഖുർആൻ ഓതുമ്പോൾ കരഞ്ഞുപോകും ഇമാമത്തു നിൽക്കാൻ അദ്ദേഹത്തെക്കൊണ്ടാവില്ല


അബൂബക്റിനെ വിളിക്കൂ  അദ്ദേഹം നിസ്കാരത്തിനു നേതൃത്വം നൽകട്ടെ


വീണ്ടും നബി  (സ) ആവശ്യപ്പെട്ടു


എന്റെ പിതാവു വളരെ ദുർബലനാണ് നിസ്കാരം നയിക്കാൻ മാത്രം അദ്ദേഹം ശക്തനല്ല ആഇശ (റ) ഒന്നുകൂടി പറഞ്ഞു നോക്കി


വേദനകൊണ്ടു പുളയുകയായിരുന്ന പ്രവാചകൻ ശബ്ദമുയർത്തി

അബൂബക്റിനോട് നിസ്കാരത്തിനു നേതൃത്വം നൽകാൻ പറയൂ


നിങ്ങൾ സ്ത്രീകൾ യൂസുഫ് നബിയെ കുടുക്കാൻ നോക്കിയവരല്ലേ....


റസൂൽ (സ) പുതിയ നേതാവിനെ കണ്ടെത്തുകയാണെന്ന് ആഇശ ബീവിക്കു മനസ്സിലായി തങ്ങൾ എന്റെ വീട്ടിലാണ് താൻ സ്വാധീനം ചെലുത്തി പിതാവിനെ നേതൃസ്ഥാനത്ത് എത്തിച്ചതാണെന്ന് ആരെങ്കിലും ധരിച്ചേക്കുമോ അതായിരുന്നു ബീവിയുടെ ഭയം ഇത് ഉറച്ച തീരുമാനമാണ്


ആഇശ (റ)പിന്നെ ഒന്നും പറഞ്ഞില്ല അബൂബക്കർ  (റ)വിനെ വരുത്തി പ്രവാചകൻ അദ്ദേഹത്തോട് നിസ്കാരത്തിനു നേതൃത്വം നൽകാൻ പറഞ്ഞു


അദ്ദേഹം വിഷമിച്ചു പോയി പ്രവാചകനു പകരം താൻ ഇമാമാകുക എങ്ങനെ തനിക്കതിനു കഴിയും?


ഖൽബു കിടുകിടാ വിറച്ചു പള്ളിയിലേക്കു നടന്നു പള്ളി നിറയെ സത്യവിശ്വാസികൾ അവർ സ്വുബ്ഹ് നിസ്കാരം പ്രതീക്ഷിച്ചിരിക്കുകയാണ്


ഇഖാമത് കൊടുത്തു അബൂബക്കർ  (റ) ഇമാമായി നിൽക്കുന്നു പള്ളിയിൽ പ്രവാചകനെ കാണാത്ത ദുഃഖം ആ ദുഃഖത്തോടെ ജനം അണിനിരന്നു അബൂബക്കർ (റ) പരവേശത്തോടെയാണ് നിൽക്കുന്നത്.


അല്ലാഹു അക്ബർ


എങ്ങനെയോ പറഞ്ഞൊപ്പിച്ചു


നിസ്കാരം തുടങ്ങി മനസു നിസ്കാരത്തിൽ മുഴുകി മറ്റു ചിന്തകൾ മറന്നു ഏകനായ ഇലാഹിനുവേണ്ടി നിസ്കരിക്കുന്നു കർമ്മങ്ങൾ പൂർത്തിയാക്കി നിസ്കാരം കഴിഞ്ഞു വല്ലാത്തൊരു പരീക്ഷണം കടന്നുപോയി


നിസ്കാരത്തിനു നേതൃത്വം നൽകാൻ അബൂബക്കർ (റ) വന്നതോടെ നബി  (സ) തങ്ങളുടെ രോഗം ഗുരുതരാവസ്ഥയിലെത്തിയെന്നു മദീനയിലുള്ളവർ മനസിലാക്കി


പ്രവാചകന്റെ രോഗവിവരമറിഞ്ഞു ഉസാമ (റ)വും സൈന്യവും ജുർഫിൽ നിന്നു മദീനയിൽ തിരിച്ചെത്തിയിരുന്നു ഉസാമ (റ)പ്രവാചകനെ കാണാൻ വേണ്ടി മുറിയിലേക്കു കടന്നുചെന്നു സംസാരിക്കാൻ  പ്രയാസപ്പെടുന്ന അവസ്ഥ


ഉസാമ (റ)വിന്റെ മുഖത്തേക്ക് ഉറ്റുനോക്കി പിന്നെ ആ ശരീരം സ്പർശിച്ചു കൈ ഉയർത്തി പ്രാർത്ഥിക്കുവാൻ പറയുന്നതുപോലെ


നബി  (സ)തങ്ങളുടെ അവസ്ഥ കുടുംബാംഗങ്ങളെ എല്ലാം വേദനിപ്പിച്ചു എന്തെങ്കിലും ഔഷധം നൽകണമെന്നു തീരുമാനിച്ചു


മയ്മൂന (റ)യുടെ സഹോദരിയാണു അസ്മാഹ്(റ) അവർ അബ്സീനിയായിലേക്ക് ഹിജ്റ പോയിരുന്നു. അബ്സീനിയായിലെ ജീവിതകാലത്ത് അവർ ഒരു ഔഷധം ഉണ്ടാക്കാൻ പഠിച്ചിരുന്നു. ഫലപ്രദമായ ഔഷധം അവർ അതു തയ്യാറാക്കി 

പ്രവാചകൻ അബോധാവസ്ഥയിലായ ഒരു ഘട്ടത്തിൽ അവർ ഔഷധം കുടിപ്പിച്ചു


ബോധം വന്നപ്പോൾ നബി  (സ) ചോദിച്ചു:


നിങ്ങൾ എന്തിനതു ചെയ്തു അല്ലാഹു എനിക്കു രക്ഷയേകിയ രോഗമാണിത്


രോഗം വന്ന സന്ദർഭത്തിൽ നബി  (സ) തങ്ങളുടെ കൈവശം ഏഴു ദിനാർ ഉണ്ടായിരുന്നു ഇതു ബാക്കിവച്ചുകൊണ്ടു വഫാതാകാൻ പറ്റില്ല അതു ദാനം ചെയ്യാൻ ആഇശ (റ)യെ ഏൽപ്പിച്ചു


വഫാതാകുന്നതിനു ഒരു ദിവസം മുമ്പെ നബി  (സ)തങ്ങൾ ആ ദിനാറിനേക്കുറിച്ചന്വേഷിച്ചു


രോഗം വർദ്ധിച്ചവേളയിൽ ശുശ്രൂഷയിലും മറ്റും വ്യാപൃതയായതിനാൽ അവർ അതു മറന്നുപോയി അത് എന്റെ അടുക്കൽ തന്നെയുണ്ട് ആഇശ (റ) പറഞ്ഞു


അതിങ്ങു കൊണ്ടുവരൂ നബി  (സ)കൽപ്പിച്ചു


ദിനാർ കൊണ്ടുവന്നു


അതു കയ്യിൽ വാങ്ങിക്കൊണ്ടു നബി  (സ) പറഞ്ഞു:


ഇതുമായി ഞാൻ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വന്നിരുന്നെങ്കിൽ ഞാനെന്തു മറുപടി പറയും?


ആ നാണയങ്ങൾ ദാനം ചെയ്തു   



Part : 248


മകളോട് ഒരു രഹസ്യം 


പ്രവാചകനു മരുന്നു നൽകിയതിന്റെ പിറ്റെ ദിവസം പ്രഭാതമായി നേർത്ത ആശ്വാസം വുളൂഹ് എടുത്തു പള്ളിയിൽ സുബ്ഹ് നിസ്കാരം തുടങ്ങിക്കഴിഞ്ഞു അബൂബക്കർ  (റ) ഇമാമായി നിസ്കരിക്കുന്നു


പ്രവാചകൻ ശിരസ്സ് മുറുക്കിക്കെട്ടി അലി(റ)വിന്റെയും ഫള്ൽ ബ്നു അബ്ബാസ്  (റ)വിന്റെയും ചുമലിൽ പിടിച്ചു നടന്നു


പള്ളിയുടെ വാതിൽക്കൽ നബി  (സ) യുടെ മുഖം  അസുഖം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹാബികൾക്കു തോന്നി


നിസ്കാരത്തിലായിരുന്നിട്ടും അവർക്കാഹ്ലാദം ആ സംഘനിസ്കാരം കണ്ടപ്പോൾ പ്രവാചകനും ആഹ്ലാദം നിസ്കാരം തുടരാൻ ആംഗ്യം കാണിച്ചു


അബൂബക്കർ  (റ) പിന്നോട്ടു മാറാൻ തുടങ്ങുകയായിരുന്നു പ്രവാചകൻ അതു തടഞ്ഞു ഇമാമായി തുടരാനാവശ്യപ്പെട്ടു അബൂബക്കർ  (റ)വിന്റെ വലതു ഭാഗത്തു നബി  (സ) തങ്ങൾ ഇരുന്നു ഇരുന്നുകൊണ്ടു നിസ്കാരം നിർവഹിച്ചു


നിസ്കാരത്തിനുശേഷം നബി  (സ) ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:


ജനങ്ങളേ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു വലിയ കുഴപ്പങ്ങൾ വരാൻ പോകുന്നു അല്ലാഹുവാണേ സത്യം ഞാനിതിനുത്തരവാദിയല്ല

അല്ലാഹുവാണെ സത്യം ഖുർആൻ അനുവദനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദനീയമാക്കിയിട്ടില്ല ഖുർആൻ  നിരോധിച്ചതല്ലാതെ ഞാനൊന്നും നിരോധിച്ചിട്ടുമില്ല


നബി(സ) തങ്ങൾ ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി സ്വഹാബികൾ ആ പോക്കു നോക്കിനിന്നു ഇന്നു രോഗത്തിനു ശമനം വന്നതുപോലെയുണ്ട് എല്ലാവർക്കും ആഹ്ലാദം  സൂര്യൻ ഉദിച്ചുയർന്നു


ഫാത്വിമ (റ) പിതാവിനെ കാണാൻ  വന്നു സാധരാണഗതിയിൽ മകൾ വന്നാൽ എഴുന്നേറ്റുചെന്നു കെട്ടിപ്പിടിച്ചു സ്വീകരിക്കും കവിളിൽ ചുംബിക്കും തൊട്ടടുത്തു പിടിച്ചിരുത്തി സംസാരിക്കും. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്നതുപോലെ പെരുമാറും


ഫാത്വിമ  (റ) വന്നു പിതാവിനെ ചുംബിച്ചു  മക്കളെല്ലാം മരിച്ചുപോയി ഇനി ഈ മകൾ മാത്രമേയുള്ളൂ എല്ലാവർക്കും കൂടിയുളള സ്നേഹം ഒറ്റ മകൾക്കു നൽകാം പിതാവു പുത്രിയെ ലാളിക്കുന്ന രംഗം കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു  പിതാവു മകളുടെ ചെവിയിൽ എന്തോ പറഞ്ഞു  മകൾ പൊട്ടിക്കരഞ്ഞുപോയി.


അൽപം കഴിഞ്ഞു പിതാവു മറ്റെന്തോ സ്വകാര്യം പറഞ്ഞു  അപ്പോൾ ഫാത്വിമ  (റ)പുഞ്ചിരിതൂകി.


കണ്ടുനിന്നവർക്കു വിസ്മയം എന്തായിരിക്കും ആ രഹസ്യം  ?


ആഇശ (റ) ഇതിനെപ്പറ്റി ഫാത്വിമ  (റ)യോടു ചോദിച്ചു അല്ലാഹുവിന്റെ റസൂലിന്റെ രഹസ്യം വെളിപ്പെടുത്തിക്കൂടെന്നായിരുന്നു ഫാത്വിമ  (റ)യുടെ മറുപടി


നബി(സ) തങ്ങളുടെ വഫാതിനുശേഷം ഫാത്വിമ  (റ)ആ രഹസ്യം വെളിപ്പെടുത്തി


ഒന്നാമതായി ചെവിയിൽ മന്ത്രിച്ച രഹസ്യം ഇതാകുന്നു  ഈ രോഗത്തിൽ നിന്നു ഞാനിനി മോചിതനാവുകയില്ല ഇത് അവസാനത്തെ രോഗമാണ്

ഇതു കേട്ടു സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു  രണ്ടാമത്തെ രഹസ്യം ഇതായിരുന്നു


മരണശേഷം എന്നോട് ആദ്യമായി വന്നുചേരുന്ന കുടുംബാംഗം നീയായിരിക്കും  അതു കേട്ടപ്പോഴാണു ഞാൻ ചിരിച്ചത്


സ്വർഗത്തിൽ വനികളുടെ നേതാവായിരിക്കും ഫാത്വിമ (റ)


ഫാത്വിമ (റ)യുടെ മക്കളെ കൊണ്ടുവരാൻ പറഞ്ഞു


ഹസൻ (റ) ഹുസയ്ൻ (റ) എന്നീ കുട്ടികളെ കൊണ്ടുവന്നു അവരെ ചേർത്തിരുത്തി ഇളം കവിളുകളിൽ മുത്തം കൊടുത്തു പിന്നെ അവർക്കു നല്ല ഉപദേശങ്ങൾ നൽകി


പത്നിമാരെയെല്ലാം വിളിച്ചു വരുത്തി അവർക്കു നല്ല ഉപദേശങ്ങൾ നൽകി ദുആ ചെയ്തു


വീണ്ടും വേദനയുടെ വേലിയേറ്റം പിതാവിന്റെ പ്രയാസം കണ്ടു ഫാത്വിമ  (റ) കരഞ്ഞു


അപ്പോൾ നബി  (സ) മകളെ ആശ്വസിപ്പിച്ചതിങ്ങനെയായിരുന്നു


പിതാവിന്റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളേ....  നബി(സ) ശക്തമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞു:


നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക ഗൗരവമായി പരിഗണിക്കുക നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക

അന്ത്യരോഗത്തിൽപെട്ടു കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്റെ കാര്യമാണു നബി  (സ)സമുദായത്തെ ഉദ്ബോധിപ്പിച്ചിരുന്നത്.



Part : 249


അന്ത്യനിമിഷങ്ങൾ 


ദുനിയാവിലെ ദിവസങ്ങൾ തീരുകയായിരുന്നു ആ പ്രഭാതത്തിൽ ചെറിയൊരു തെളിച്ചം രോഗം ഭേദപ്പെടുകയാണെന്നു കൂടിനിന്നവർക്കു തോന്നി


പള്ളിയിൽ തടിച്ചുകൂടിയ സ്വഹാബാക്കൾക്ക് ആഹ്ലാദം അബൂബക്കർ  (റ) കടന്നുവന്നു സലാം ചൊല്ലി അല്ലാഹുവിന്റെ അനുഗ്രഹത്താൽ അങ്ങേയ്ക്ക് ഇന്നു നല്ല സുഖമുണ്ട് ഞാൻ എന്റെ ഭാര്യയുടെ വീടുവരെ ഒന്നു പോയി വരട്ടെ സമ്മതം തരുമോ? അബൂബക്കർ  (റ)സമ്മതം ചോദിച്ചു.

നബി(സ) സമ്മതം കൊടുത്തു


മദീനയുടെ പ്രാന്തപ്രദേശമായ ശുൻഹ് എന്ന സ്ഥലത്താണ് അവരുടെ വീട് കുറെ നാളായി അങ്ങോട്ടു പോയിട്ട് അദ്ദേഹം ധൃതിയിൽ അങ്ങോട്ടു തിരിച്ചു

ഉമർ (റ) സ്വന്തം വീട്ടിലേക്കു പോയി തന്റെ ജോലികളിൽ വ്യാപൃതനായി

അലി(റ)യും മറ്റു ജോലികൾ കൊണ്ട് തിരക്കിലായി


ആശ്വാസത്തിന്റെ പ്രഭാതം കുറെ നാളായി ഉത്കണ്ഠയായിരുന്നു ഇന്ന് എല്ലാവർക്കും ആശ്വാസം ഇത് അവസാനത്തിനു മുമ്പുള്ള  ഒരു തെളിച്ചം മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല


മരണം അടുത്തടുത്തു വരികയായിരുന്നു


മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല നേരിയ ആശ്വാസം മാത്രം വേദന വർധിച്ചു ക്ഷീണം കൂടി


ഒരു പാത്രം തണുത്ത വെള്ളം കൊണ്ടു വരൂ നബി(സ)തങ്ങൾ ആവശ്യപ്പെട്ടു തണുത്ത വെള്ളം കൊണ്ടു വന്നു അതിൽ കൈ മുക്കി മുഖം തടവിക്കൊണ്ടിരുന്നു  ഒരാൾ മിസ് വാക്കുമായി കടന്നുവന്നപ്പോൾ പ്രവാചകൻ അതിലേക്കു നോക്കി


ആഇശ(റ) ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി മിസ് വാക്കു വാങ്ങി പതം വരുത്തി പ്രവാചകൻ ദന്തശുദ്ധി വരുത്തി  വേദനകൂടിക്കൂടി വരികയാണ് ശ്വാസം വലിച്ചു തീരുകയാണ്


അല്ലാഹുവേ മരണവേദനയുടെ ശക്തി കുറച്ചു തരേണമേ


നബി(സ) തങ്ങൾ ആഇശ (റ) യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നു


അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂടെ


അമ്പിയാക്കൾ...സ്വാലിഹീങ്ങൾ,സിദ്ദീഖീങ്ങൾ,ശുഹദാക്കൾ...ഇവരുടെ കൂടെ....ഉന്നത സ്ഥാനത്തേക്കു  ചേർക്കേണമേ ....അല്ലാഹുവേ ....പൊറുത്തു തരേണമേ ..


കണ്ണുകൾ മേൽപോട്ട് ...


നബി  (സ)തങ്ങൾ അത്യാസന്ന നിലയിലാണ് ശരീരം കനക്കുന്നതായി ആഇശ (റ)ക്കു തോന്നി വെപ്രാളത്തോടെ ആ മുഖത്തേക്കു നോക്കി വിറയാർന്ന സ്വരത്തിൽ ആഇശ (റ) ഇങ്ങനെ പറഞ്ഞു:


അല്ലാഹുവാണെ ....അങ്ങേക്കു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടി ഉന്നതമായത് അങ്ങു തിരഞ്ഞെടുക്കുകയും ചെയ്തു....

നിമിഷങ്ങൾ കടന്നുപോയി


അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു പെട്ടെന്നു ശ്വാസം നിലച്ചു കൈകൾ കുഴഞ്ഞു  ആഇശ (റ)യുടെ മടിയിൽ തലവച്ചുകൊണ്ടുതന്നെ നബി(സ)വഫാതായി  


അന്ത്യപ്രവാചകൻ യാത്രയായി ഇനിയൊരു പ്രവാചകനില്ല ഇസ്ലാം ദീൻ പൂർത്തിയായി ദൗത്യം പൂർത്തിയാക്കി പ്രവാചകൻ കടന്നുപോയിരിക്കുന്നു ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ


ആഇശ (റ) തന്റെ മടിയിൽ നിന്നു നബി(സ)തങ്ങളുടെ പുണ്യശിരസ്സ് മെല്ലെ ഉയർത്തി തലയിണയിൽ വച്ചു മുറിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു


ആഇശ (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി തിളങ്ങുന്ന മുഖവുമായി നബി  (സ)തങ്ങൾ കട്ടിലിൽ കിടക്കുന്നു


ആഇശ(റ)കട്ടിലിൽ നിന്ന് എഴുന്നേറ്റു പതറുന്ന പാദങ്ങൾ നിലത്തു വച്ചു മെല്ലെ നടന്നു സ്ത്രീകളുടെ കൂട്ടത്തിൽ ചേർന്നു എല്ലാം അസ്തമിച്ചു പ്രവാചകനിൽ നിന്നു തനിക്കു കിട്ടിക്കൊണ്ടിരുന്ന പ്രത്യേകമായ പദവികൾ  എല്ലാം ഓർമകളായി മാറി


അവർ വിതുമ്പി രോഗം തുടങ്ങിയതു മുതൽ തന്റെ കൈവലയത്തിലായിരുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ ഇപ്പോഴിതാ കൈവിട്ടുപോയിരിക്കുന്നു


മദീനാപട്ടണം ഒന്നാകെ ഒഴുകിവരും അറേബ്യ ഒന്നാകെ ഉണരും ഇവിടെ ജനസമുദ്രമായി മാറും ഓർക്കാൻ കഴിയുന്നില്ല ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം


ക്രി.632,ജൂൺ 8.ഹി.11. റബീഉൽ അവ്വൽ 12. തിങ്കളാഴ്ച കാലം മറക്കാത്ത മുഹൂർത്തം .



Part : 250


ദുഃഖസാഗരം 


മദീനാ പട്ടണം മരവിച്ചു നിൽക്കുന്നു


എന്താണു തങ്ങൾ കേട്ടത് ?


റസൂൽ (സ) വഫാതായി എന്നോ ? നബി(സ)തങ്ങൾ മരണപ്പെടുകയോ ?


അതു സംഭവിച്ചിട്ടുണ്ടോ വെറും തോന്നലായിരിക്കുമോ ?


ഇന്നു രാവിലെ പ്രസന്നമായ മുഖം കണ്ടതാണല്ലോ പള്ളിയിൽ ജനങ്ങൾ കണക്കില്ലാതെ തടിച്ചുകൂടി എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല ഇരുട്ടിൽ തപ്പുന്നവന്റെ അവസ്ഥ വഴി കാണുന്നില്ല


വിളക്കണഞ്ഞുപോയിരിക്കുന്നു ചിലർ വാവിട്ടു കരയുന്നു അതു കാണുമ്പോൾ ദുഃഖം വർധിക്കുന്നു ഇനി ആരാണു തങ്ങൾക്കു നേതൃത്വം നൽകുക ആരു വഴികാണിക്കും ?


ആരുടെ സവിധത്തിലേക്ക് ഓടിച്ചെല്ലും പ്രവാചകനെ കാണാതെ എങ്ങനെജീവിക്കും


കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചുവരുന്നു ജനംവഴിമാറുന്നു  ധീരനായ ഉമറുബ്നുൽ ഖത്താബ് (റ)  നേരെ ആഇശ (റ)യുടെ വീട്ടിലേക്കു കടന്നു ചെന്നു കട്ടിലിൽ നബി  (സ)തങ്ങളുടെ ജനാസ ഒരു തുണികൊണ്ടു മൂടിയിരിക്കുന്നു മുഖത്തു നിന്നു തുണി മാറ്റി  ശാന്തമായ പ്രസന്നവദനം പെട്ടെന്ന് ഉമർ (റ)വിന്റെ മുഴങ്ങുന്ന ശബ്ദം


ഇല്ല.... പ്രവാചകൻ വാഫാതായിട്ടില്ല


പള്ളിയിലുള്ളവർ ഞെട്ടി നബി(സ)മരണപ്പെട്ടിട്ടില്ലേ ? ചിലർക്ക് ആശ്വാസം പ്രതീക്ഷ


റസൂല്ലുല്ലാഹി വഫാതായെന്നു പറയുന്നതു കപടന്മാരാണ് അവരെ ഞാൻ വെറുതെ വിടില്ല ....


നബിതങ്ങൾ ഉണരും എഴുന്നേൽക്കും ....


ഉമർ (റ)പള്ളിയിലൂടെ പാഞ്ഞു നടന്നു അതു കണ്ടു പലരും ആവേശംകൊണ്ടു നബി (സ) മരണപ്പെട്ടിട്ടില്ല. ഉണരും എഴുന്നേൽക്കും


ജനങ്ങൾ ആകപ്പാടെ അങ്കലാപ്പിലായി പ്രവാചകൻ യഥാർത്ഥത്തിൽ മരണപ്പെട്ടിട്ടുണ്ടോ ? അതോ ബോധമറ്റു കിടക്കുകയാണോ ?


ആശങ്കാകുലമായ നിമിഷങ്ങൾ അപ്പോൾ ദുഃഖകുലനായി ഒരാൾ ഓടിക്കിതച്ചു വരുന്നു. അബൂബക്കർ സിദ്ദീഖ്  (റ)


പള്ളിയിലെ രംഗം കണ്ട് അദ്ദേഹം പകച്ചുനിന്നുപോയി ജനങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്ന ഉമർ(റ) ഭയാശങ്കകളോടെ നോക്കിനിൽക്കുന്ന ജനങ്ങൾ   നേരെ ആഇശ (റ)യുടെ വീട്ടിലേക്കു നടന്നു ജനാസയുടെ മുഖത്തുനിന്നു വസ്ത്രം മാറ്റി ജനങ്ങൾ നോക്കി നിൽക്കെ മുഖത്തുനിന്നു തുണി നീക്കി മുഖത്തേക്ക് ഉറ്റുനോക്കി ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി ദുഃഖപാരവശ്യത്തോടെ ആ കവിളുകളിൽ ചുംബിച്ചു

അങ്ങ് എത്ര പരിശുദ്ധൻ ;ജീവിതത്തിലും മരണത്തിലും നബി  (സ)തങ്ങളുടെ ശിരസ്സ് കയ്യിൽ താങ്ങി കണ്ടിട്ടുമതി വരുന്നില്ല എന്നിട്ടിപ്രകാരം പറഞ്ഞു:

അല്ലാഹു വിധിച്ച മരണം അങ്ങ് അത് ആസ്വദിച്ചു കഴിഞ്ഞു ഇനി ഒരു മരണമില്ല ... ശിരസ്സിൽ നിന്നു കൈ മാറ്റി മുഖത്തു തുണി ഇട്ടു പള്ളിയിൽ ശബ്ദം മുഴങ്ങുന്നു


അബൂബക്കർ  (റ)പള്ളിയിലേക്കു ചെന്നു എന്നിട്ടു ശബ്ദമുയർത്തിപ്പറഞ്ഞു :

ഉമർ (റ) ശാന്തനാകൂ ...ശാന്തനായിരിക്കൂ ഉമർ അബൂബക്കർ(റ)വിന്റെ ശബ്ദം ഉയർന്നു  എല്ലാവരും ശാന്തരായി അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിനിന്നു


ജനങ്ങളേ മുഹമ്മദ് നബി  (സ)യെ ആരാധിച്ചിരുന്നുവോ എങ്കിൽ അറിയുക മുഹമ്മദ് നബി  (സ)മരണപ്പെട്ടിരിക്കുന്നു


ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അറിയുക അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും ആകുന്നു


ഇത്രയും പറഞ്ഞ ശേഷം ഒരു ഖുർആൻ വചനം ഉദ്ധരിച്ചു ;


മുഹമ്മദ് ഒരു പ്രവാചകൻ മാത്രം മുമ്പു പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട് പ്രവാചകൻ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞോടുകയോ ?പിന്തിരിഞ്ഞാൽ അവൻ അല്ലാഹു ഒരു നഷ്ടവും വരുത്തുന്നില്ല നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകും


ഈ ആശയം വരുന്ന വിശുദ്ധ ഖുർആൻ വാക്യം കേട്ടതോടെ എല്ലാം സ്തംഭിച്ചുനിന്നുപോയി. പഠിച്ചുവച്ച വചനമാണ് തക്ക സമയത്ത് ഓർമവന്നില്ല കേട്ടപ്പോൾ ആദ്യം കേൾക്കുന്നതുപോലെ തോന്നി


ഉമർ (റ) വിതുമ്പിക്കരയുന്നു നബി(സ)തങ്ങൾ വഫാതായിരിക്കുന്നു ആ സത്യം ഉമർ (റ) മെല്ലെ ഉൾക്കൊള്ളുന്നു അതോടെ ശക്തി ചോർന്നുപോകുന്നു തളർന്നിരുന്നുപോയി മദീനാ പട്ടണം ദുഃഖസാഗരമായി മാറി.



Part : 251


മണ്ണിലേക്കു മടങ്ങി


നബി  (സ) തങ്ങളുടെ അടുത്ത ബന്ധുക്കൾ മയ്യിത്തു കുളിപ്പിച്ചു 

അലിയ്യ് ബ്നു അബീത്വാലിബ്(റ) ,അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് (റ) ,അബ്ബാസ് (റ)വിന്റെ പുത്രൻ ഫള്ൽ (റ) മറ്റൊരുപുത്രനായ  ഖുസാം (റ) ,

ഉസാമത് ബ്നു സയ്ദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണു കുളിപ്പിച്ചത് അലി(റ) ദേഹം കഴുകി  ശരീരത്തിൽ സുഗന്ധം പരക്കുന്നു


അതാസ്വദിച്ചുകൊണ്ട് അലി(റ)പറഞ്ഞു:


ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങു സുഗന്ധം പരത്തുന്നു


കുളിപ്പിച്ചു തീർന്നു ശരീരത്തിലെ വെള്ളം തുടച്ചു മൂന്നു തുണികളിൽ പൊതിഞ്ഞു വമ്പിച്ച ജനാവലി എത്തിയിട്ടുണ്ട് അവർക്കു മയ്യിത്തു നിസ്കരിക്കണം


ആദ്യം പുരുഷൻമാർക്ക് അവസരം നൽകാം പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു ആളുകൾ മുറിയിലേക്കൊഴുകി ഓരോരുത്തരായി മയ്യിത്തു നിസ്കാരം നിർവഹിക്കുന്നു


പുറത്തു ജനക്കൂട്ടത്തിൽ വലുപ്പം വർധിച്ചുകൊണ്ടിരുന്നു അവർക്കെല്ലാം നബി  (സ)തങ്ങളെ ഒരു നോക്കു കാണാൻ അവസരം നൽകണം അതിനു ദിവസങ്ങൾ തന്നെ വേണ്ടി വരും


ആദ്യം പുരുഷൻമാർ, പിന്നെ സ്ത്രീകൾ അവസാനം കുട്ടികൾ അങ്ങനെയാണു സന്ദർശനം


സ്വഹാബികൾ യോഗം ചേർന്നു അബൂബക്കർ  (റ)വിനെ നേതാവായി തിരഞ്ഞെടുത്തു


മുസ്ലിംകളുടെ ഒന്നാമത്തെ ഖലീഫ


നബി  (സ) തങ്ങൾക്കു രോഗം വന്നപ്പോൾ നിസ്കാരത്തിനു നേതൃത്വം നൽകാൻ കൽപ്പിച്ചത്  അബൂബക്കർ സിദ്ദീഖ്  (റ) വിനോടായിരുന്നു അടുത്ത  അടുത്ത നേതാവ് അദ്ധേഹമാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്


അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനം ഒഴുകിവരികയാണ് കണ്ണീരും തേങ്ങലും നെടുവീർപ്പുകളും ...


പകലും രാവും കടന്നു പോയി ബുധനാഴ്ച സന്ധ്യയായി സന്ധ്യയോടെ അവസാന കർമ്മങ്ങൾ ആരംഭിച്ചു


നബി  (സ) തങ്ങൾ വഫാതായ അതേ മുറിയിൽത്തന്നെ ഖബ്ർ തയ്യാറാക്കി കുളിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചവർ തന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു


പള്ളിയും പരിസരവും ജനനിബിഡമാണ് അവർ തങ്ങളുടെ നേതാവിനുവേണ്ടി  പ്രാർത്ഥിക്കുന്നു


ദിക്റുകളും വിശുദ്ധ ഖുർആൻ പാരായണം


ഭക്തിനിർഭരമായ അന്തരീക്ഷം നിർത്താതെ സ്വലാത്തു ചൊല്ലുന്നു എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം


ലോകാനുഗ്രഹിയായ പ്രവാചകന്റെ ഭൗതിക ശരീരവും അപ്രത്യക്ഷമാകാൻ പോകുന്നു


മരുഭൂമിയിൽ ഇരുട്ടിനു കനം വച്ചു രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല നീറിപ്പുകയാത്ത ഖൽബുകളില്ല


ലോകചരിത്രത്തിൽ ഇത്രയും ദുഃഖാകുലമായ ഒരു ദിവസമില്ല


ലോകാവസാനംവരെ ഇതുപോലൊരു നാൾ വരാനുമില്ല


ലോകാനുഗ്രഹിയെന്ന് അല്ലാഹു വിശേഷിപ്പിച്ച പ്രവാചകൻ മനുഷ്യവർഗത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി  ഇതാ പോകുകയായി


സമയം പിന്നെയും നീങ്ങി  രണാങ്കണത്തിൽ  വീരേതിഹാസം ചമച്ച ധീരസ്വഹാബികൾ  ദുഃഖത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നു


ജനലക്ഷങ്ങൾ നിശ്ശബ്ദമായി നിൽക്കുന്നു ശബ്ദമില്ലാത്ത പ്രാർത്ഥന  അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങളുടെ ജനാസ ഖബ്റിലേക്ക് ഇറക്കിവച്ചു മണ്ണ് ഖബറിലേക്കു നീക്കിയിട്ടു



മണ്ണിൽ നിന്നും നിങ്ങൾ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്കു തന്നെ മടക്കം (അന്ത്യനാളിൽ വിചാരണയ്ക്കു വേണ്ടി) ഒരിക്കൽകൂടി മണ്ണിൽനിന്നും ഉയർത്തെഴുന്നേൽപിക്കപ്പെടും


ഖബർ മണ്ണുകൊണ്ടു മൂടി ആഇശ (റ)യുടെ മുറിയിൽ ഒരു ഖബർ രൂപം കൊണ്ടു  കണക്കില്ലാത്ത ജനം ആ രാത്രിയിൽ തന്നെ ഖബറിടം സന്ദർശിച്ചു അന്നു തുടങ്ങിയ സന്ദർശനം ഇന്നും തുടരുന്നു പതിനാലു നൂറ്റാണ്ടുകൾക്കു ശേഷവും  സന്ദർശകരുടെ  തിരക്കുതന്നെ മദീനാ മുനവ്വറയിലേക്ക്.



നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.


മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.


നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.


റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.


നബി(സ)യുടെ വഫാത്ത് നടന്നത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.


നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍ 6 ആളുകള്‍ ആയിരുന്നു.


മയ്യിത്ത് കുളിപ്പിച്ചവര്‍..


അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ),ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)എന്നിവരാണ്.


നബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്അലി(റ)ന്റെ നെഞ്ചിലേക്കാണ്.


കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.


വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.


നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവരാണ്.


കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു:”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”


മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.


കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.


മരണകാരണമായ രോഗസമയത്ത് നബി(സ) 40 പേരെ അടിമത്തമോചനം നടത്തി.


രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.


ആ സ്വകാര്യം ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.


രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.


നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.

30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.


നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത് ആയിശ(റ)യുടെ ഉമിനീരാണ്.


നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.


നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.


ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു

നബി(സ)യുടെ വഫാത്ത് നടന്നത്.


ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)


വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.



നബി (സ) യുടെ വഫാത്തുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും , മറുപടിയും 


വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു?


റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.


1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല.


കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്.

ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം നിലനില്‍ക്കുമെന്നതിന് ഒട്ടേറെ ഹദീസുകള്‍ സാക്ഷിയാണ്.


ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ (-3667)ഉദ്ദരിക്കുന്നു:


തിരുനബി(സ്വ)യുടെ വഫാത്ത് വിശദീകരിക്കവേ മഹതിയായ ആയിശ(റ) പറഞ്ഞു: അബൂബക്കര്‍(റ) കടന്ന് വന്നു. എന്നിട്ട് റസൂല്‍(സ്വ)യുടെ മുഖമറനീക്കി. ചുടുചുംബനങ്ങള്‍ നല്‍കി പറഞ്ഞു: എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് സമര്‍പ്പിതം- അങ്ങ് ജീവതസമയത്തും മരണ ശേഷവും സുഗന്ധപൂരിതനായിരിക്കുന്നല്ലോ.


മറ്റൊരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: റസൂല്‍(സ്വ)യെ കുളിപ്പിക്കാനായി ഏവരും ഒരുമിച്ചു കൂടിയ സന്ദര്‍ഭം. വീട്ടില്‍ അവിടുത്തെ കുടുംബക്കാരെ ഉള്ളൂ. എളാപ്പയായ അബ്ബാസ്ബ്‌നു അബ്ദുല്‍മുത്വലിബ്, അലിയ്യുബ്‌നു അബീത്വാലിബ്, ഫള്ല്‍ബ്‌നു അബ്ബാസ്, ഖുതമ്ബ്‌നു അബ്ബാസ്, ഉസാമബ്‌നു സൈദ് അവരുടെ അടിമ സ്വാലിഹ്(റ) തുടങ്ങിയവരാണുണ്ടായിരുന്നത്.


അബ്ബാസ്(റ), ഫള്ല്‍(റ), ഖുതമ്(റ) തിരുശരീരത്തിലെല്ലായിടത്തും വെള്ളമെത്താന്‍ ഫലകത്തില്‍ ശരീരത്തെ തിരിക്കുകയും ചെരിക്കുകയും ചെയ്യുമായിരുന്നു. അടിമകളായ ഉസാമത്ത് ബ്‌നു സൈദും(റ) സ്വാലിഹ്(റ)വും വെള്ളമൊഴിച്ച് കൊടുത്തുകൊണ്ടിരുന്നു. അലി(റ) പറയുന്നുണ്ടായിരുന്നു: ഞാനെന്റെ സര്‍വം അങ്ങേക്കായി സമര്‍പ്പിക്കുന്നു നബിയേ. ജീവിതകാലത്തും അതിനു ശേഷവും അങ്ങേക്കെന്തൊരു സൗരഭ്യമാണ്.(ഇമാം അഹ്മദ് (റ)- മുസ്‌നദ്)


തെളിവുകളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത്,


മരണകാരണമായുണ്ടായേക്കാവുന്ന ഭാവപകര്‍ച്ചകള്‍ നബി(സ്വ)യുടെ ശരീരത്തിനുണ്ടാകില്ലെന്ന് സ്വഹാബത്തിന് ഉറപ്പുണ്ടായിരുന്നു. ഭാവമാറ്റം വന്നുപോകുമോ എന്ന ഭയമാണ് മറമാടല്‍ വൈകിക്കല്‍ കറാഹത്താവാന്‍ കാരണം. അത്തരം ഭയമില്ലെങ്കില്‍ കറാഹത്തില്ല. പിന്തിക്കാന്‍ വേറയും കാരണങ്ങളുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.


2) റസുല്‍(സ്വ)യുടെ മേല്‍ നിസ്‌കരിക്കണമെന്ന് മുഴുവന്‍ സ്വഹാബത്തിനും ഉള്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു. മറമാടല്‍ പിന്തിപ്പിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. മറമാടല്‍ വൈകിപ്പിച്ചപ്പോള്‍ കുട്ടികളുള്‍പ്പെടെ മുഴുവനാളുകള്‍ക്കും മയ്യിത്ത് നിസ്‌കരിക്കാനായി.


റസൂല്‍(സ്വ)യുടെ വീട്ടിലേക്ക് കൂട്ടം കൂട്ടമായി വന്ന് ഒറ്റക്ക് ഒറ്റക്ക് നിസ്‌കരിക്കുകയായിരുന്നു. ആരും ഇമാം നിന്നില്ല. എല്ലാവര്‍ക്കും ഈ ശ്രേഷ്ഠത നേടിയെടുക്കാന്‍ ഒരുപാട് സമയം വേണ്ടിയിരുന്നു.


മാലിക്(റ)വിന്റെ മുവത്വയില്‍ (1/231) കാണാം:


ജനങ്ങള്‍ ഒറ്റയെറ്റയായിട്ടായിരുന്നു നബി(സ്വ)യുടെ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചത്. ആരുമവര്‍ക്ക് ഇമാമായി നിന്നില്ല.


സഈദ് ബ്‌നു മുസയ്യബ്(റ) പറഞ്ഞതായി ഇബ്‌നു അബീ ശൈബ(റ)………..(7/430) ല്‍ ഉദ്ദരിക്കുന്നു:


നബി(സ്വ) വഫാത്തായപ്പോള്‍ അവരെ കട്ടിലില്‍ കിടത്തി. ജനങ്ങള്‍ കൂട്ടം കൂട്ടമായി വന്ന് നിസ്‌കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല.

റസൂല്‍(സ്വ)യെ ആര് കുളിപ്പിക്കും, എവിടെ മറവ് ചെയ്യും തുടങ്ങിയ കാര്യങ്ങളില്‍ സ്വഹാബത്തിന് വിവിധ അഭിപ്രായങ്ങളായിരുന്നു. എല്ലാത്തിനും സമയമെടുക്കും. മറവ് ചെയ്യല്‍ പിന്തിപ്പിക്കാതെ തരമുണ്ടായിരുന്നില്ല.


എല്ലാത്തിനുമുപരി, ആ വേര്‍പ്പാട് സ്വഹാബത്തിന് അസഹ്യമായിരുന്നു. കഠിനമായ ഹൃദയ വേദനയിലവര്‍ കിടന്ന് പുളഞ്ഞു. ഉമര്‍(റ)വിന് നബി(സ്വ)യുടെ വിയോഗത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. പുണ്യനബി(സ്വ) വിട പറഞ്ഞെന്ന് പറഞ്ഞവര്‍ക്കെതിരെ അവര്‍ വാളെടുത്തു. വഫാത്ത് വാര്‍ത്ത കേട്ടവര്‍ സ്തബ്ധരായിപോയി. അനങ്ങാന്‍ പോലുമാകാതെ മനം തകര്‍ന്നിരുന്നു. അത്രയും ഭീകരമായിരുന്നു അവര്‍ക്ക് ആ അനുഭവം.


3) തിരുനബി(സ്വ)യുടെ കാലശേഷം ഉമ്മത്തിനൊരു നേതൃത്വം അനിവാര്യമായിരുന്നു. ഉമ്മത്തിനെ ഏകോപിപ്പിക്കണം, ശൈഥില്യ ശ്രമങ്ങളെ മുളയിലേ നുള്ളിയെറിയണം. നീതി നടപ്പിലാക്കണം. അതിന് യോഗ്യരായവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടണം. സ്വഹാബത്തിനിടയില്‍ ശരിയുത്തരങ്ങളേറെയുണ്ടായിരുന്നെങ്കിലും അതിലേറ്റം മികച്ചത് തെരഞ്ഞെടുക്കാന്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഇതിനും സമയം വേണ്ടി വന്നു. മയ്യിത്ത് മറമാടല്‍ വൈകിപ്പിച്ചതിന്റെ ഏറ്റവും മുഖ്യമായ കാരണമായിരുന്നു അത്.


സര്‍ഖാനി(റ)വിന്റെ വാക്കുകളില്‍:


മറവ് ചെയ്യല്‍ വൈകിപ്പിച്ചതിന് പല കാരണങ്ങളാവാം. നബി(സ്വ)യുടെ വിയേഗത്തിലും മറവ് ചെയ്യേണ്ടതെവിടെ എന്നതിലും സ്വഹാബത്തിനുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളും പുതിയ ഖലീഫയെ തീരുമാനിക്കുന്നതില്‍ ആവര്‍ വ്യാപൃതരായതും വൈകുന്നതിന് ഹേതുവായി. അവസാനം സിദ്ദീഖ്(റ) ഖലീഫയായി നിയമിക്കപ്പെട്ടു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഭീകര യാഥാര്‍ത്ഥ്യം സ്വഹാബത്തിനെ സ്തംബ്ധരാക്കിയിരുന്നു. ആത്മാവില്ലാത്ത ശരീരങ്ങളെ പോലെ, മിണ്ടാനോ ചലിക്കാനോ കഴിയാതെ മനം തകര്‍ന്നവരിരുന്നുപോയി. (ശറഹു മുവത്വ-2/94)


ഇതുവരെ സൂചിപ്പിക്കപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും കൂടി ആകെ വേണ്ടിയിരുന്നത് ഒന്നര ദിവസത്തോളം മാത്രമായിരുന്നു. ബുധനാഴ്ച തിരുനബി(സ്വ)യെ മറവ് ചെയ്യുകയും ചെയ്തു. ഇതൊരിക്കലും ദീര്‍ഘമായ കാലയളവായിരുന്നില്ല.



നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ചൊവ്വാഴ്ച തന്നെ മറമാടപ്പെട്ടു. ബുധനാഴ്ചത്തേക്ക് കാത്തിരുന്നില്ല. എന്ന അഭിപ്രായമുണ്ടല്ലോ? അതിനൊരു വിശദീകരണം?


മറവ് ചെയ്യപ്പെട്ട ദിവസത്തെപ്പറ്റി ഇമാമീങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. രണ്ടു വാദങ്ങളാണ് പ്രധാനമായുമുള്ളത്.


1) നബി(സ്വ)യുടെ ഖബറടക്കം ബുധനാഴ്ചയായിരുന്നു. ഭൂരിപക്ഷത്തിന്റയും അഭിപ്രായമിതാണ്. മഹതിയായ ആയിശ(റ)വില്‍ നിന്നുദ്ധരിക്കുന്നൊരു ഹദീസാണിതിന്നവര്‍ തെളിവാക്കുന്നത്. ആയിശ(റ) പറഞ്ഞു: നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ച അവിടുത്തെ ഖബറടക്കുകയും ചെയ്തു.


2) പുണ്യറസൂല്‍(സ്വ) ഖബറടക്കപ്പെട്ടത് ചൊവ്വാഴ്ചയായിരുന്നു എന്ന് പറയുന്നവരാണ് രണ്ടാം വിഭാഗം. ഈ വാദം ഗരീബാണെന്നും(അപ്രസിദ്ധം) മശ്ഹൂറായത്(പ്രസിദ്ധം) ഭൂരിപക്ഷാഭിപ്രായമാണെന്നും ഇബ്‌നു കസീര്‍ അല്‍ ബിദായ വന്നിഹായയില്‍(5/292) രേഖപ്പെടുത്തുന്നു. എന്നാല്‍ മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയാണെന്നതിന് എണ്ണമറ്റ തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇബ്‌നു അബ്ദുല്‍ ബര്‍റ്(റ) പറയുന്നു: ആസാറുകളിലധികവും വ്യക്തമാക്കുന്നത് ചൊവ്വാഴ്ചയാണ് മറമാടപ്പെട്ടത് എന്നാണ്. അതു തന്നെയാണ് ഹദീസ് പ്രമുഖരില്‍ ഭൂരിഭാഗത്തിന്റെ വാദവും(ഇസ്തിദ്കാര്‍- 3/56)


ഒരുപാട് തെളിവുകള്‍ വേറെയുമുണ്ട്:


റസൂല്‍(സ്വ) തിങ്കളാഴ്ച വഫാത്തായി. ചൊവ്വാഴ്ച ഖബറടക്കി. ഒറ്റയൊറ്റയായിട്ടായിരുന്നു ജനങ്ങള്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചിരുന്നത്-മുവത്വ-1/231-മാലിക്(റ)


റസൂല്‍(സ്വ)യടെ വിയോഗം സംഭവിച്ചപ്പോള്‍, അവരെ കട്ടിലില്‍ കിടത്തി ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് നിസ്‌കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല. വഫാത്തായത് തിങ്കളാഴ്ചയും മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയുമായിരുന്നു.(ഇബ്‌നു അബീ ശൈബ- മുസ്‌നഥ്-(7/430)


തിരുനബി(സ്വ)യുടെ വഫാത്ത് തിങ്കളാഴ്ചയും ഖബറടക്കം ചൊവ്വാഴ്ചയും ആയുരുന്നു. (തുര്‍മുദി-ശമാഇലുല്‍ മുഹമ്മദിയ്യ-(…/336)


നബി(സ്വ)യുടെ ഖബറടക്കം ചൊവ്വാഴ്ച രാത്രിയുടെ അന്ത്യയാമങ്ങളിലോ സുബ്ഹിയോടൊന്നിച്ചോ ആയിരുന്നുവെന്നാണ്  പറയുന്നത്.

റബീഉല്‍ അവ്വല്‍ മാസത്തിലൊരു തിങ്കളാഴ്ച ദിവസം ഉച്ചക്ക് മുമ്പായിരുന്നു തിരുനബി(സ്വ)യുടെ വിയോഗം. ചൊവ്വാഴ്ച ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-


ബൈഹഖി(റ) അതേ കിതാബില്‍ ബൈഹഖി(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു:

ഇബ്‌നു ജുറൈജ്(റ) പറഞ്ഞു: ലഭ്യമായ വിവരമനുസരിച്ച് തിങ്കളാഴ്ച ളുഹാ സമയത്താണ് തിരുനബി(സ്വ)യുടെ വിയോഗമുണ്ടായത്. പിറ്റേന്ന് ളുഹാ സമയത്ത് തന്നെ ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-ബൈഹഖി(റ)


വഫാത്തിനെ സംബന്ധിച്ച് മുഹദ്ദിസീങ്ങളുടെ ഏകോപനത്തോടെയുള്ള ബലപ്പെട്ട അഭിപ്രായം തിങ്കളാഴ്ച ളുഹാ സമയത്തായിരുന്നുവെന്നാണ്. സ്വഹീഹായ ഹദീസാണിതിന് തെളിവ്:


സിദ്ധീഖ്(റ) പുത്രയായ ആയിശ ബീവി(റ)യോട് ചോദിച്ചു: എന്നാണ് റസൂല്‍(സ്വ) വിട ചൊല്ലിയത്? മഹതിയുടെ മറുപടി: തിങ്കളാഴ്ച പകലില്‍(സ്വഹീഹുല്‍ ബുഖാരി-1387). 




മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts