ഈസാ നബി (അ) ചരിത്രം 3 | Eesa nabi(A.S) history part 3 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 3 | Eesa nabi(A.S) history part 3 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 3

Prophet Eesa nabi islamic history in malayalam.Malayalam islamic stories free pdf download.Jesus in Islam

 

കുഞ്ഞ് സംസാരിച്ചു 


പ്രസവ സമയം അടുത്തു വരികയാണ്. സഹായിത്തിന്നാരുമില്ല. ഒരു ഈത്തപ്പന മരത്തിന്റെ സമീപത്ത് വന്നുനിന്നു. വല്ലാത്ത ക്ഷീണം. ഈത്തപ്പന മരത്തിൽ ചാരിയിരുന്നു. ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം. 


فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا


“അനന്തരം പ്രസവ വേദന അവരെ ഒരു ഈത്തപ്പന മരത്തിന്നടുത്തേക്ക് പോകുവാൻ നിർബന്ധിതയാക്കി. അവർ പറഞ്ഞു: “ഹാ...ഇതിന്ന് മുമ്പ് ഞാൻ മരിക്കുകയും അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ...” (19:23)


ഈ സമയത്ത് താഴ്ഭാഗത്ത് നിന്ന് ഒരു വിളിനാദം കേട്ടു. “വിഷമിക്കേണ്ട... നിങ്ങളുടെ റബ്ബ് താഴ്ഭാഗത്ത് ഒരു അരുവി ഒരുക്കിത്തന്നിരിക്കുന്നു. അതിൽ നിന്ന് വെള്ളം കുടിക്കാം. ക്ഷീണം തീർക്കാം. ഈത്തപ്പന പിടിച്ചു കുലുക്കുക. അപ്പോൾ ഈത്തപ്പഴം വീഴും. പഴുത്തുപാകമായ രുചികരമായ ഈത്തപ്പഴം. അത് കഴിച്ചു വിശപ്പടക്കാം..." 


താഴേക്കു നോക്കി. അവിടെ ഒരു നീർച്ചാലുണ്ട്. അത് വറ്റിവരണ്ടു കിടക്കുകയായിരുന്നു. ഇപ്പോൾ അതിൽ വെള്ളമൊഴുകുന്നു. നല്ല ശുദ്ധജലം. ഈത്തപ്പനമരം ഉണങ്ങിപ്പോയിരുന്നു. അതിൽ ഫലം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അത് പച്ചയായിരിക്കുന്നു. അതിൽ പഴുത്തു പാകമായ പഴങ്ങളുണ്ട്.


ഇത് അല്ലാഹുﷻവിന്റെ പക്കൽ നിന്നുള്ള അത്ഭുതകരമായ സഹായം


തന്നെ. വിശുദ്ധ ഖുർആൻ പറയുന്നു:


فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا


“അപ്പോൾ അവരുടെ താഴ്ഭാഗത്ത് നിന്ന് അവരെ വിളിച്ചു പറഞ്ഞു: നിങ്ങൾ ദുഃഖിക്കേണ്ട. നിങ്ങളുടെ താഴ്ഭാഗത്ത് നിങ്ങളുടെ റബ്ബ് ഒരു അരുവി ആക്കിത്തന്നിരിക്കുന്നു." (19:24


وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا


“നിങ്ങളുടെ അടുക്കലേക്ക് ഈത്തപ്പഴം വീണുകിട്ടുവാൻ നിങ്ങൾ ഈത്തപ്പനമരം പിടിച്ചു കുലുക്കുക. എന്നാൽ അത് നിങ്ങൾക്ക് പഴുത്തുപാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും.”(19:25) 


فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا


“എന്നിട്ട് അത് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (നിന്റെ പുത്രന്റെ മുഖം കണ്ട്) സന്തോഷിക്കുകയും ചെയ്തുകൊള്ളുക. ഇനി മനുഷ്യരിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ അവരോട് നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കണം: കരുണാനിധിയായ റബ്ബിന്ന് മൗനവൃതം അനുഷ്ഠിക്കുവാൻ ഞാൻ നേർച്ചയാക്കിയിട്ടുണ്ട്. അതിനാൽ ഒരാളോടും ഇന്ന് ഞാൻ സംസാരിക്കുകയില്ല.” (19:26) 


നോമ്പനുഷ്ഠിക്കുമ്പോൾ സംസാരം ഉപേക്ഷിക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. നോമ്പ് നോറ്റിരിക്കുന്നു എന്ന് ആംഗ്യത്തിലൂടെ മറ്റുള്ളവരെ ധരിപ്പിക്കാം. പിന്നെയവർ സംസാരിക്കാൻ നിൽക്കില്ല.


നിർദ്ദേശിക്കപ്പെട്ടതുപോലെ അരുവിയിലെ ശുദ്ധജലം കുടിച്ചു ദാഹം ശമിച്ചു. ഈത്തപ്പന പിടിച്ചു കുലുക്കിയപ്പോൾ ഈത്തപ്പഴം വീണു. രുചികരമായ പഴം കഴിച്ചു. കുഞ്ഞിനെ പ്രസവിച്ചു. ആൺകുഞ്ഞ്. അൽഹംദുലില്ലാഹ്..!


സർവ്വസ്തുതിയും അല്ലാഹുﷻവിന്നാകുന്നു.


അനുഗ്രഹീതനായ പുത്രൻ.


ഉമ്മ കുഞ്ഞിന്റെ മുഖത്തേക്ക് ആവേശത്തോടെ നോക്കി. എന്റെ പൊന്നുമോൻ..! മാതൃഹൃദയം കുളിരണിഞ്ഞു. എന്തൊരഴകുള്ള കുഞ്ഞ്. ആ ചുണ്ടുകൾ, കണ്ണുകൾ, കവിളുകൾ. നോക്കിക്കണ്ടിട്ട് മതിവരുന്നില്ല... 


സമയം ഇഴഞ്ഞുനീങ്ങി. താനും മോനും മാത്രമുള്ള ലോകം. അല്ലാഹുﷻവിന്റെ സഹായം, മലക്കുകളുടെ സാന്നിധ്യം. മോനെ കണ്ടപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷം, ആ സന്തോഷത്തിൽ മനുഷ്യരെ മറന്നുപോയി... 


കുഞ്ഞിനെ കൈകളിലെടുത്തു. പാൽകൊടുത്തു. അതിനെ ലാളിച്ചു. മെല്ലെ മെല്ലെ മനുഷ്യരുടെ ഓർമ്മവന്നു. തന്റെ ബന്ധുക്കൾ..! നാട്ടുകാർ. അവരുടെ സമീപത്തേക്കു പോവണം. അവരെ കാണണം. ഇവിടെ ഇങ്ങനെ കഴിയാൻ പറ്റില്ല. പിന്നെയും അസ്വസ്ഥത. എങ്കിലും ധൈര്യം സംഭരിച്ചു. കുഞ്ഞുമായി മുമ്പോട്ടു നടന്നു... 


സ്വന്തക്കാരുടെ അടുത്തേക്ക് പോവണമെന്നാണ് തനിക്ക് ലഭിച്ച നിർദ്ദേശം. അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ല. കുഞ്ഞിനു നേരെ അവരുടെ ശ്രദ്ധ തിരിച്ചു വിട്ടാൽ മതി. കുഞ്ഞ് സംസാരിച്ചുകൊള്ളും.


വീട്ടിലെത്തി. ബന്ധുക്കളും അയൽക്കാരും കൂടി. വിവരമറിഞ്ഞു പലരുമെത്തി. എല്ലാമുഖങ്ങളും രോഷം കൊണ്ട് കറുത്തിരുണ്ടു.


പരുഷവാക്കുകളിൽ സംസാരം തുടങ്ങി.


ആ സമൂഹത്തിൽ ആരാധനയിൽ മുഴുകിക്കഴിയുന്ന നല്ലൊരു മനുഷ്യനുണ്ടായിരുന്നു. എല്ലാ നന്മകളും ചേർന്ന സൽസ്വഭാവിയായ മനുഷ്യൻ. പേര് ഹാറൂൻ. ആളുകൾ ആദരവോടുകൂടി മാത്രമേ ആ പേർ പറയുകയുള്ളൂ.


ഹാറൂനിനെപ്പോലെയാണ് മർയമിനെയും ആ സമൂഹം കണ്ടത്. ചിലർ മർയമിനെ ഹാറൂനിന്റെ സഹോദരി എന്നുവരെ വിളിച്ചുകഴിഞ്ഞു. ഹാറൂനിന് തുല്യമായവൾ എന്ന് പൊതുവിൽ പറഞ്ഞുവന്നു. അങ്ങനെയുള്ള ഒരുവൾ ഈവിധമായിപ്പോയി. ഒരു കുഞ്ഞിനെ പ്രസവിച്ചു വന്നിരിക്കുന്നു...


ചിലർ കോപംകൊണ്ട് പല്ല് ഞെരിച്ചു. പലരും ഉച്ചത്തിൽ സംസാരിക്കുന്നു. അപ്പോഴും മർയമിന്റെ മുഖം ശാന്തമായിരുന്നു. ഞാൻ നോമ്പ്കാരിയാണ്. സംസാരിക്കാൻ പറ്റില്ല. മർയം (റ) അവരെ ആംഗ്യത്തിലൂടെ ബോധ്യപ്പെടുത്തി...


ചിലർക്ക് രോഷം വർദ്ധിച്ചു. മർയം (റ) കുഞ്ഞിനുനേരെ കൈചൂണ്ടി. അതിനോട് സംസാരിച്ചുകൊള്ളൂ എന്ന സൂചന. ചിലർ കോപത്തോടെ വിളിച്ചു ചോദിച്ചു.


"നീ എന്താണിപ്പറയുന്നത്? തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ആരെങ്കിലും സംസാരിക്കുമോ? അതിന്ന് മറുപടി പറയാൻ കഴിയുമോ..?"


കഴിയുമെന്ന് സൂചിപ്പിച്ചു. കുട്ടി സംസാരിക്കാൻ തുടങ്ങി. ആളുകൾ സ്തബ്ധരായിപ്പോയി.വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കൂ...! 


فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا


“അനന്തരം അവർ കുട്ടിയെ എടുത്തുകൊണ്ട് തന്റെ ജനതയുടെ അടുത്തേക്ക് ചെന്നു. അവർ പറഞ്ഞു: "ഓ.. മർയം മഹാത്ഭുതകരമായ ഒരുകാര്യം തന്നെയാണ് നീ ചെയ്തിരിക്കുന്നത്.” (19:27) 


 يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا 


“ഓ ഹാറൂനോട് തുല്യമായവളേ..! നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർനടപ്പുകാരിയുമായിരുന്നില്ല.” (19:28)


فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا


“അപ്പോൾ മർയം കുട്ടിയുടെ നേരെ കൈചൂണ്ടി. ആളുകൾ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ഞങ്ങൾ എങ്ങനെ സംസാരിക്കും.” (19:29)


തൊട്ടിലിൽ കിടന്ന കുട്ടി സംസാരിക്കുന്നു. പിൽക്കാലത്ത് ലോകമെങ്ങും പ്രചരിക്കാൻ പോവുന്ന ഒരാശയത്തെ ഖണ്ഡിക്കുന്നതായിരുന്നു ആദ്യവചനം. 


إِنِّي عَبْدُ اللَّـهِ


(ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു.) 


ഈസാ (അ) ൽ നിന്ന് ആദ്യമായി പുറത്തുവന്ന വചനം ഇതാകുന്നു. അല്ലാഹുﷻവിന്റെ അടിമ എന്ന വചനം. ദൈവപുത്രൻ എന്നല്ല. അല്ലാഹുﷻവിന്ന് പുത്രനില്ല. മനുഷ്യൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. ഈ വസ്തുത തൊട്ടിലിൽ നിന്ന് ആളുകൾ കേട്ടു. 


എനിക്ക് അല്ലാഹു ﷻ കിതാബ് നൽകി.എന്നെ അവൻ നബിയായി നിയോഗിച്ചു. എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു.


എന്റെ ജീവിതകാലം മുഴുവൻ നിസ്കരിക്കാനും സക്കാത്ത് നൽകാനും എന്നോടവൻ കല്പിച്ചു...


എന്നെ അവൻ സ്വന്തം മാതാവിന്ന് ഗുണം ചെയ്യുന്നവനാക്കിയിരിക്കുന്നു. നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല. ഞാൻ ജനിച്ച ദിവസവും മരണപ്പെടുന്ന ദിവസവും വീണ്ടും ജീവിപ്പിക്കപ്പെടുന്ന ദിവസവും എന്റെ മേൽ അല്ലാഹുﷻവിന്റെ സമാധാനം ഉണ്ടായിരിക്കും.


അതാണ് മർയമിന്റെ മകൻ ഈസ.


ഈസാ ഇബ്നു മർയം അല്ലാഹുﷻവിന്റെ അടിമയാകുന്നു. പ്രവാചകനുമാകുന്നു. ഇതാണ് സത്യവചനം...


قَوْلَ الْحَقِّ


ഇതിൽ പിൽക്കാലത്ത് ഭീകരമായ ഭിന്നിപ്പുണ്ടായി... 


വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക...


 قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا 


“തൊട്ടിലിൽ കിടക്കുന്ന കുട്ടി പറഞ്ഞു: നിശ്ചയമായും ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു. എനിക്കവൻ കിതാബ് നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.” (19:30)


وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا


“ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതനാക്കുകയും ജീവിച്ചിരിക്കുമ്പോഴെല്ലാം നിസ്കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവൻ എന്നോട് കല്പിക്കുകയും ചെയ്തിരിക്കുന്നു.” (19:31) 


وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا 


“എന്നെ അവൻ സ്വന്തം മാതാവിന്ന് നന്മചെയ്യുന്നവനും ആക്കിയിരിക്കുന്നു. അവൻ എന്നെ നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല.” (19:32) 


وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا 


“ഞാൻ ജനിച്ച ദിവസവും മരണമടയുന്ന ദിവസവും, ജീവനുള്ളവനായി ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമുണ്ടായിരിക്കും.” (19:33)


ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ


“അതാണ് മർയമിന്റെ മകൻ ഈസാ. ഇത് സത്യമായ വാക്കാണ്. ഇതിലാണവർ ഭിന്നിക്കുന്നത്.” (19:34) 


കുട്ടി സംസാരിച്ചു. ആളുകൾ കേട്ടു. കേട്ടതെല്ലാം സത്യമാണെന്ന് ചിലർക്ക് ബോധ്യം വന്നു. ബോധ്യം വന്നകാര്യം അവർ പരസ്യമായി പറഞ്ഞു. പരസ്യമായി പറഞ്ഞത് ചിലർക്ക് അരോചകമായി.


മർയം (റ) വിനെ ദുർനടപ്പുകാരി എന്ന് വിളിക്കാനായിരുന്നു ചിലർക്കു താല്പര്യം. ഈസാ (അ) നെ അവർ വ്യഭിചാര പുത്രനെന്നു വിശേഷിപ്പിച്ചു.


ആളുകൾ രണ്ട് സംഘമായി. വാക്കേറ്റമായി. മർയം(റ)വിനെ ആക്ഷേപിച്ചവർ യഹൂദികൾ.


മർയം (റ) വിനെയും കുട്ടിയെയും ആദരിച്ചവർ ക്രിസ്ത്യാനികൾ...


ക്രിസ്ത്യാനികൾ തന്നെ പല വിഭാഗങ്ങളായി മാറി... 


ഈസ (യേശു) ദൈവം തന്നെയാണെന്ന് ചിലർ വാദിച്ചു... 


ഈസ ദൈവപുത്രനാണെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു... 


ദൈവം മൂന്നാണെന്ന് മറ്റൊരു കൂട്ടർ വാദിച്ചു. യേശു, മറിയം, യഹോവ... 


പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. പല വ്യാഖ്യാനങ്ങൾ ലോകമെങ്ങും വ്യാപിച്ചു.


ഒരു ചെറിയ വിഭാഗം ഈസ (അ) അല്ലാഹുﷻവിന്റെ അടിമയും ദൂതനുമാണെന്ന് വിശ്വസിച്ചു. ഖുസ്തന്തീൻ രാജാവും കൂട്ടരുമാണ് അങ്ങനെ വിശ്വസിച്ചത്. അവർ നേർമാർഗ്ഗം സ്വീകരിച്ചു.


അല്ലാഹു ﷻ പറയുന്നു: 


مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ 


"ഒരു സന്താനത്തെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന്ന് അനുയോജ്യമല്ല. അവൻ പരിശുദ്ധൻ..! ഒരുകാര്യം ഉണ്ടാവാൻ ഉദ്ദേശിച്ചാൽ, നിശ്ചയമായും അതിനോടവൻ പറയും: ഉണ്ടാവുക, അപ്പോൾ അത് ഉണ്ടാകുന്നു." (19:35) 


ഈസ (അ) ദൈവ പുത്രനല്ല. പ്രവാചകനാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: 


وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ 


"(ഈസ നബി (അ) ന്റെ ജനതയോട് പറഞ്ഞു) : "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. ഇതാണ് നേരായ മാർഗ്ഗം. (19:36) 


فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ كَفَرُوا مِن مَّشْهَدِ يَوْمٍ عَظِيمٍ


"പിന്നീട് അവർക്കിടയിൽ നിന്ന് വിവിധ കക്ഷികൾ വിഭിന്നാഭിപ്രായക്കാരിത്തീർന്നു. ഗൗരവമേറിയ ഒരുദിവസം വന്നെത്തുകമൂലം ആ സത്യനിഷേധികൾക്കു വമ്പിച്ച നാശം." (19:37) 


ഗൗരവമേറിയ ഒരു ദിവസം വരും. അന്ന് സത്യനിഷേധികൾ നെടും ഖേദത്തിലായിരിക്കും. രക്ഷയുടെ ഒരു മാർഗ്ഗവും അവർക്കുണ്ടാവുകയില്ല. ഗൗരവമേറിയ ആ ദിവസം ഏതാണ്..?


അന്ത്യനാൾ ആണെന്നാണ് ഒരഭിപ്രായം. അവർക്ക് ഫലസ്തീൻ നഷ്ടപ്പെട്ട ദിവസമാണെന്ന് മറ്റൊരഭിപ്രായമുണ്ട്...


"ബൈത്തുൽ മുഖദ്ദസ്" അത് മുസ്ലിംകൾക്ക് കീഴടങ്ങി. അവിടെ തൗഹീദിന്റെ പ്രകാശം പരന്നു. ആ ദിവസം സത്യനിഷേധികൾക്ക് ഗൗരവം നിറഞ്ഞ ദിവസം തന്നെയായിരുന്നു. അവർ ദുഃഖിതരായിത്തീർന്നു...


ലോകം മുഴുവൻ ദുഃഖമറിഞ്ഞു. ആ ദിവസത്തെ സൂചിപ്പിക്കുന്നതാണ് മേൽവചനമെന്ന അഭിപ്രായവും നിലവിലുണ്ട്. 


നാലു വനിതകൾ 


മർയം (റ)യേയും ഈസാ (അ)നെയും യഹൂദികൾ വെറുത്തു.


അപവാദങ്ങൾ പറഞ്ഞുപരത്തി. അവരിൽ അസൂയ വളർന്നു...


ഈസാ (അ) കൊച്ചുകുട്ടിയാണ്. പാഠശാലയിൽ പോവുന്നു. അക്കാലത്തും പല അത്ഭുതങ്ങൾ നടക്കുകയുണ്ടായി. കൂടെ പഠിക്കുന്നവരോട് വീട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊടുക്കും. ആരൊക്കെ വീട്ടിൽ വന്നു? എന്തൊക്കെ ആഹാരങ്ങൾ ഉണ്ടാക്കി? എന്തെല്ലാം സംഭവങ്ങൾ നടന്നു..?


കുട്ടികൾ പാഠശാലയിൽ നിന്ന് ആവേശത്തോടെ വീട്ടിൽ ഓടിയെത്തും. ഈസാ (അ) എന്ന കുട്ടി പറഞ്ഞതെല്ലാം നടന്നിട്ടുണ്ടാവും. കുട്ടികൾ അത് വിളിച്ചു പറയും.


“വീട്ടിൽ നടന്ന സംഭവങ്ങൾ നിങ്ങളെങ്ങനയറിഞ്ഞു? നിങ്ങൾ പാഠശാലയിലായിരുന്നുവല്ലോ?” വീട്ടുകാർ ചോദിക്കും...


“എല്ലാം ഈസാ (അ) പറഞ്ഞുതന്നതാണ്.” കുട്ടികൾ പറയും.


അതുകേൾക്കുമ്പോൾ വീട്ടുകാർക്ക് പേടിയാണ്. ഏതോ പിശാച് ബാധിച്ച കുട്ടിയാണത്. അവനുമായി കൂട്ടുകൂടരുത്. കുട്ടികളെ മാതാപിതാക്കൾ വിലക്കും. ധിക്കാരികളായ യഹൂദികൾ ഉമ്മയെയും മകനെയും ഭീഷണിപ്പെടുത്തി. ഉമ്മയും മകനും ദുശ്ശകുനമാണെന്ന് പറഞ്ഞുപരത്തി. സാധാരണക്കാർ അത് വിശ്വസിച്ചു.


യഹൂദികൾ ഒരിക്കൽ സകരിയ്യ നബിയോട് ഇങ്ങനെ പറഞ്ഞു: “സകരിയ്യ..! ആ ഉമ്മയും മകനും ശരിയല്ല. അവർ ഇന്നാട്ടിൽ ജീവിക്കുന്നത് നമുക്ക് ദോഷം ചെയ്യും. രണ്ട് പേരെയും വധിച്ചു കളയണം. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം”


സകരിയ്യ (അ) വേദനയോടെ മറുപടി നൽകി. “സഹോദരന്മാരെ..! നിങ്ങൾ തെറ്റിധരിച്ചിരിക്കുകയാണ്. മർയം പരിശുദ്ധയാണ്. ഒരു കളങ്കവുമില്ലാത്തവളാണ്. മകൻ ഈസാ(അ) ദൈവ ദൂതനാണ്. അവരെ കുറ്റം പറയരുത്. വെറുക്കരുത്. ഉപദ്രവിക്കരുത്.”


യഹൂദികൾ രോഷത്തോടെ അലറി. “നാശം പിടിച്ചവനെ..! ഞങ്ങളവരെകൊല്ലും. അവരെ സഹായിക്കാൻ നടക്കുന്ന നിന്നെയും കൊല്ലും. നിന്റെ മകൻ ഒരുത്തനുണ്ടല്ലോ, യഹ്‌യ, അവനെയും ഞങ്ങൾ വെറുതെ വിടില്ല.” (പിൽക്കാലത്ത് സകരിയ്യ (അ) യഹ്‌യ (അ) എന്നിവരെ ജൂതന്മാർ വധിച്ചുകളഞ്ഞു)


എന്തൊരു സമൂഹം..! എന്തൊരു ധിക്കാരം..! അല്ലാഹുﷻവിന്റെ പുണ്യ പ്രവാചകന്മാർക്ക് നേരെയാണവർ വധഭീഷണി മുഴക്കുന്നത്. നാട്ടിൽ ജീവിതം ദുസ്സഹമായിരിക്കുന്നു. എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോവുക തന്നെ. 


ഉമ്മയും മകനും ഈജിപ്തിലേക്കു പുറപ്പെട്ടു. അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു. ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. ഗ്രാമത്തിലെ ഒരു പ്രമുഖൻ അവരെ സ്വീകരിച്ചു. വീട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചു. അത് കാരണം അദ്ദേഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടായി, കുടുംബത്തിലെ പല വിഷമങ്ങളും തീർന്നു...


ഉമ്മയും മകനും യാത്ര തുടർന്നു. വിശാലമായൊരു നദിയുടെ കരയിലെത്തി. വലവീശി മത്സ്യം പിടിക്കുന്ന ചിലരെ അവിടെ കണ്ടുമുട്ടി. അവരോട് ഈസാ(അ) ഇങ്ങനെ പറഞ്ഞു: "ഞങ്ങളോടൊപ്പം വന്നോളൂ.. ഇതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാർഗ്ഗം കാണിച്ചുതരാം.”


കുറേപേർ അത് വിശ്വസിച്ചു. കൂടെ നടന്നു. ഈസാ (അ) അവർക്ക് ആത്മീയോപദേശങ്ങൾ നൽകി. ആരാധനയാകുന്ന വലവീശി ആത്മാവിനെ പിടികൂടുക, ശരീരത്തിന്റെ ഇച്ഛകൾ വെടിഞ്ഞ് ഇബ്ലീസിനെ പരാജയപ്പെടുത്തുക.


പിന്നെയും ഉപദേശം തുടർന്നു. ഓരോ വാക്കും അവരെ നന്നായി ആകർഷിച്ചു. അപ്പോൾ അവർ ആകാംക്ഷയോടെ ചോദിച്ചു...


“അങ്ങ് ആരാണ്..? ഞങ്ങൾക്കു പറഞ്ഞുതന്നാലും.”


“ഞാൻ അല്ലാഹുﷻവിന്റെ അടിമയും നബിയുമാകുന്നു. മർയമിന്റെ പുത്രനുമാകുന്നു.” 


ഈസാ (അ) ഇത് പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ കൂടെ നടന്നു. അവർ പ്രന്തണ്ട് പേരുണ്ടായിരുന്നു. ഈ പന്ത്രണ്ട് പേർ സാധാരണക്കാരായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരായിരുന്നു.


ഉമ്മയും മകനും ഈജിപ്തിലെത്തി. രണ്ടു പേരും തൊഴിലെടുത്ത് ജീവിക്കാൻ തുടങ്ങി. ഉമ്മ നൂൽ നൂൽക്കും, മകൻ തുണി നിർമ്മാണശാലയിൽ ജോലി നോക്കി. ചെറിയ വരുമാനംകൊണ്ട് ഉമ്മയും മകനും ഒരുവിധം ജീവിച്ചുപോന്നു. 


ഒരു നിവേദത്തിൽ ഇങ്ങനെ കാണാം.


ഈജിപ്തിലേക്കുള്ള വഴിമധ്യ അവർ ഏതാനും ആളുകളെ കണ്ടുമുട്ടി. അവർ അലക്കുകാരായിരുന്നു. വസ്ത്രം അലക്കി വെളുപ്പിച്ചു കൊടുക്കുന്ന തൊഴിലാളികൾ. അവരോട് ഈസാ (അ) സംസാരിച്ചു...


“നിങ്ങൾ സ്വന്തം ഹൃദയങ്ങളെ ശുദ്ധീകരിക്കുക. ഹൃദയത്തിലെ അഴുക്കുകൾ കഴുകി വെളുപ്പിക്കുക.”


ആ വാക്കുകൾ അവരെ വല്ലാതെ ആകർഷിച്ചു. കുറെയാളുകൾ നബിയോടൊപ്പം കൂടി.


ഇവർ നബിയുടെ സഹായികളായി ജീവിച്ചു. 


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. 


ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ ബിംബങ്ങൾ മറിഞ്ഞുവീണു. അതുകണ്ട് പിശാചുക്കൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലായില്ല.


ശപിക്കപ്പെട്ട ഇബ്ലീസ് അവരോട് പറഞ്ഞു:


"ഈസാ (അ) പ്രസവിക്കപ്പെട്ടിരിക്കുന്നു."


അവർ ചെന്നുനോക്കി. കുഞ്ഞ് ഉമ്മയുടെ മടിത്തട്ടിൽ കിടക്കുന്നു.


ചുറ്റും മലക്കുകൾ. പ്രസവസമയത്ത് ആകാശത്ത് നല്ലപ്രകാശമുള്ള നക്ഷത്രം കാണപ്പെട്ടു. പേർഷ്യയിലെ രാജാവ് അതുകണ്ട് അതിശയിച്ചു.


ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി കാരണം തിരക്കി. ശ്രേഷ്ഠനായൊരു കുഞ്ഞ് പിറന്നിരിക്കുന്നു എന്നവർ പറഞ്ഞു... 


രാജാവ് തന്റെ ദൂതന്മാരെ കുഞ്ഞിനെ അന്വേഷിച്ചു കണ്ടെത്താൻ വേണ്ടി അയച്ചു. അവരുടെ കൈവശം സ്വർണ്ണവും മറ്റ് വിലപിടിച്ച് പാരിതോഷികങ്ങളും ഉണ്ടായിരുന്നു. അവർ ശാം പ്രദേശത്ത് എത്തി. അവിടത്തെ രാജാവിനെ കണ്ടു. നവജാത ശിശുവിനെക്കുറിച്ചു അന്വേഷിച്ചു.


കുട്ടി തൊട്ടിലിൽ വെച്ചു സംസാരിച്ച കാര്യം അവിടെയെല്ലാം പ്രസിദ്ധമായിരുന്നു. കുട്ടിയെ എങ്ങനെയെങ്കിലും കൊന്നുകളയണമെന്ന ചിന്തയിലായിരുന്നു ശാമിലെ രാജാവും കൂട്ടരും. 


മർയമിന്റെ വീടറിയാവുന്ന ചിലരെ കൂടെ അയച്ചുകൊടുത്തു. പേർഷ്യൻ രാജാവിന്റെ പ്രതിനിധികൾ മർയം (റ)യെ ചെന്നുകണ്ടു. അനുമോദനങ്ങൾ അറിയിച്ചു.


അവർ രഹസ്യമായി ഇങ്ങനെ അറിയിച്ചു.


ശാമിലെ രാജാവിന്റെ ആളുകൾ ഇവിടെ വരും. ഈ കുഞ്ഞിനെ വധിക്കുകയാണ് അവരുടെ ലക്ഷ്യം, സൂക്ഷിക്കണം.


മർയം (റ) കുഞ്ഞിനെയും എടുത്തുകൊണ്ട് സ്ഥലം വിട്ടു. ഈജിപ്തിലേക്കുപോയി. കുട്ടിക്ക് പന്ത്രണ്ട് വയസ്സ് ആവുന്നത് വരെ അവിടെ താമസിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ പ്രകടമായിട്ടുണ്ട്. 


ഏഴാമത്തെ വയസ്സിൽ കുട്ടിയെ പാഠശാലയിൽ അയച്ചു. പാഠശാലയിൽ വെച്ചു പല അത്ഭുതങ്ങളും നടന്നു. മറ്റുകുട്ടികൾ അത് വീട്ടിൽപറഞ്ഞു. വീട്ടുകാർക്കത്ഭുതമായി. ഈസായോടൊപ്പം ഇരുന്ന് പഠിച്ചാൽ തങ്ങളുടെ മക്കൾ വഴിപിഴച്ചുപോവുമെന്നവർ ഭയന്നു. പലരും മക്കളെ പാഠശാലയിൽ അയക്കുന്നത് നിർത്തിക്കളഞ്ഞു. 


പതിമൂന്നാമത്തെ വയസ്സുവരെ ഈജിപ്റ്റിൽ താമസിച്ചു. ഈലിയ എന്ന പ്രദേശത്തേക്ക് മടങ്ങാൻ അല്ലാഹുﷻവിന്റെ കല്പന വന്നു. ഒരു കഴുതപ്പുറത്താണവർ ഈലിയായിലേക്ക് വന്നത്. മർയം (റ)വിന്റെ പിതൃവ്യപുത്രൻ യൂസുഫുന്നജ്ജാർ അവരെ കൊണ്ട് വരികയായിരുന്നു.


ഇവിടെ വെച്ചും പല അത്ഭുതങ്ങൾ സംഭവിച്ചു. അന്ധന് കാഴ്ച കിട്ടി. രോഗികൾക്ക് സുഖം ലഭിച്ചു. ശത്രുക്കൾ അതൊക്കെ മാരണമാണെന്നും കൺ കെട്ടുവിദ്യയാണെന്നും പറഞ്ഞു പരിഹസിച്ചു... 


ശ്രതുക്കൾ ഉമ്മായെയും മകനെയും അപായപ്പെടുത്താൻ നന്നായി ശ്രമിക്കുന്നു.


അല്ലാഹുﷻവിൽ സർവ്വവും സമർപ്പിച്ചുകൊണ്ട് നീങ്ങുകയാണ് ഉമ്മയും മകനും. 


മർയമിന്റെ മകൻ ഈസാ നബി (അ)...


മർയം (റ) യുടെ പ്രസിദ്ധി നാടെങ്ങും പരന്നു. മർയം (റ) യുടെ മഹത്വം വളരുകയാണ്. സ്വർഗ്ഗത്തിൽ അവർ വനിതകളുടെ നേതാവാണ്. അവിടെ അവരുടെ വിവാഹം നടക്കും. തൃക്കല്യാണം. ആരാണ് വരൻ..? 


സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി ﷺ. നബി ﷺ നടത്തുന്ന മൂന്നു വിവാഹങ്ങളെക്കുറിച്ച് റിപ്പോർട്ടുകളുണ്ട്. ദുനിയാവിൽ ഏറെ ദുരിതങ്ങൾ സഹിച്ച മൂന്നു മാന്യവനിതകൾ പ്രവാചക പത്നിമാരായിവരും. ആരൊക്കെ..? 


മർയം ബിൻത്ത് ഇംറാൻ.


ആസിയ ബിൻത്ത് മസാഹിം.


കുൽസൂ (മൂസാനബിയുടെ സഹോദരി). 


പ്രവാചകപത്നിയായ ഖദീജ (റ) രോഗശയ്യയിൽ കിടക്കുകയായിരുന്നു. മരണം സമാഗതമാവുകയാണ്. വേർപിരിയാൻ പോവുന്ന ഭാര്യയോട് നബി ﷺ ഇങ്ങനെ പറഞ്ഞു...


“സഹപത്നിമാർക്ക് എന്റെ സലാം പറയുക.” 


ഖദീജ (റ) അതിശയിച്ചുപോയി. തന്റെ ഭർത്താവിന്ന് വേറെ ഭാര്യമാരോ? ഇത് വരെ അങ്ങനെയൊന്നും കേട്ടിട്ടില്ലല്ലോ. താൻ മാത്രമാണല്ലോ അവിടത്തെ ഭാര്യ. പരലോകത്തെത്തുമ്പോൾ സലാം പറയാനാണല്ലോ ആവശ്യപ്പെട്ടത്. എങ്കിൽ അവർ നേരത്തെ മരിച്ചുപോയിരിക്കണം. മരിച്ചുചെല്ലുന്നവർ നേരത്തെ മരിച്ചവരെയാണല്ലോ അവിടെ കണ്ടുമുട്ടുക. അവർക്കാണല്ലോ സലാം പറയുക. 


ഖദീജ (റ) അത്ഭുതത്തോടെ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ...! (ﷺ) എനിക്ക് മുമ്പെ അങ്ങ് വേറെ വിവാഹം ചെയ്തിട്ടുണ്ടോ.. ?" 


നബി ﷺ മറുപടി നൽകി: “ഇല്ല ഖദീജ, നിനക്കുമുമ്പെ ഞാനാരെയും വിവാഹം ചെയ്തിട്ടില്ല. പരലോകത്ത് വെച്ച് മൂന്നുവനിതകളെ അല്ലാഹു ﷻ എനിക്ക് വിവാഹം ചെയ്തു തരും.”


ഇംറാന്റെ മകൾ മർയം, മസാഹിമിന്റെ മകൾ ആസിയ, മൂസയുടെ സഹോദരി കുൽസൂം.


ഒരിക്കൽ ജിബ്രീൽ (അ) വന്നു. നബി ﷺ തങ്ങളോടൊപ്പം ഇരുന്നു സംഭാഷണം നടത്തി. രണ്ട് കാര്യങ്ങൾ ഖദീജ (റ) യെ അറിയിക്കാനാണ് വന്നത്. 


ഒന്ന്: ഖദീജ (റ) ക്ക് അല്ലാഹുﷻവിൽ നിന്ന് സലാം.


രണ്ട്: സ്വർഗ്ഗത്തിൽ ഖദീജ് (റ) താമസിക്കുന്ന ഭവനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത.


അവിടെ മർയം (റ) യുടെ വീട്ടിന്റെയും ആസിയ (റ) യുടെ വീട്ടിന്റെയും ഇടയിലായിരിക്കും ഖദീജ (റ) യുടെ വീട്. ആ കൊട്ടാരത്തിന്റെ പൊലിമ അതിശയകരം തന്നെ. പരലോകത്ത് ഈ നാല് വനിതകൾക്ക് ലഭിക്കാൻ പോവുന്ന പദവികൾ വിവരിക്കാനാവില്ല. അത്ര മഹോന്നതമാണവ... 


ദുനിയാവിലെ സുഖങ്ങൾ പരലോകവിജയത്തിനുവേണ്ടി ത്യജിച്ച് മഹതികളാണവർ. ത്യാഗത്തിന്റെ തീച്ചൂളയിലാണവർ ജീവിച്ചത്. അത്ഭുതകരമായ ക്ഷമയാണവർ മുറുകെ പിടിച്ചത്. മർയം (റ) യുടെ ജീവിതം എക്കാലവും ചർച്ചാവിഷയമാണ്. 


യഹൂദികൾ മർയം (റ) യെ അപഹസിച്ചു അഭിസാരികയെന്ന് പ്രചരിപ്പിച്ചു. ഒരു വനിതയെ എത്രത്തോളം അപമാനിക്കാൻ കഴിയുമോ അത്രത്തോളം അപമാനിച്ചു. അങ്ങനെ ഇസാഈല്യർ ശപിക്കപ്പെട്ടവരായി. 


ക്രൈസ്തവർ എന്ത് ചെയ്തു..? മർയം (റ) യെ ആരാധ്യയാക്കി. ബിംബമാക്കി. ദൈവത്തിന്റെ ഭാഗമാക്കി. ഈസയെ ദൈവമാക്കി. മർയം (റ) യെ ദൈവ മാതാവാക്കി. മാതാവിന്റെയും പുത്രന്റെയും ബിംബങ്ങളുണ്ടാക്കി. ആരാധന തുടങ്ങി.


ലോകം മുഴുവൻ മർയമിനെക്കുറിച്ചു സംസാരിക്കുന്നു. പറയേണ്ടതല്ല പറയുന്നത്. പറയുന്നത് സത്യമല്ല. അവർക്ക് ഇഷ്ടമല്ലാത്തതാണ് പറയുന്നത്. അനുയായികൾ എന്നു സ്വയം വിശേഷിപ്പിച്ച് ചിലർ പറയും. അബദ്ധങ്ങൾക്കൊന്നും മർയം (റ) ഉത്തരവാദിയില്ല. 


തന്റെ മകൻ ഈസാ (അ) നെ അവർ സൂക്ഷ്മതയോടെ പിന്തുടർന്നു. ആപത്തുകളിൽ കൂടെ നിന്നു. കഷ്ടപ്പാടുകൾ നിറഞ്ഞജീവിതം പതറിയില്ല. ഈമാൻ മുറുകെ പിടിച്ച വനിത. പരലോകത്ത് സ്വപ്ന നായികമാരിൽ ഒരാളായിരിക്കും മർയം (റ). ഇവിടത്തെയാതനകൾക്ക് അവിടെ മഹത്തായ പ്രതിഫലം

You may like these posts