മൂസാ നബി (അ) ചരിത്രം 4 | Prophet Moosa Nabi(S.A) Story Part 4 History

മൂസാ നബി (അ) ചരിത്രം 4 | Prophet Moosa Nabi(S.A) Story Part 4 History

മൂസാ നബി (അ) ചരിത്രം 4 | Prophet Moosa Nabi(S.A) Story Part 4 History


 അലാഹുവുമായുള്ള മുനാജാത്

തീ കണ്ട ദിക്കിലേക്ക് മൂസ (അ) നടന്നു നീങ്ങി വെളിച്ചം കണ്ട ഭാഗത്തെത്തിയപ്പോൾ മൂസ (അ) കേട്ടത് ഒരു അശരീരിയാണ് ഞാൻ നിന്റെ ദൈവം അതുകൊണ്ട് പാദുകം അഴിച്ചുവെച്ചാട്ടെ പരിശുദ്ധ തുവാ താഴ്വരയിലാണ് നീ ഇപ്പോൾ നിലകൊള്ളുന്നത് എന്നോർത്താലും. 


മൂസ (അ) പാദുകമഴിച്ചു വച്ചു അചുംബിതനായ പരമേശ്വരൻ മൂസയുമായി(അ) സംഭാഷണം നടത്തി ദൈവം പറഞ്ഞു : ഞാൻ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു. ദൈവികബോധനം സാകൂതം ശ്രവിച്ചാലും ഞാനാണ് ദൈവം ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഉപാസനകൾ എനിക്ക് മാത്രമായിരിക്കണം. നമസ്കാരം നിലനിർത്തണം അത് എന്റെ സ്മരണയെ എന്നെന്നും നിലനിർത്താനുള്ളതാണ് കല്പാന്തകാലം സമാഗതമാവും ഈ ലോകം നിഷ്ക്രമിക്കും തീർച്ചയുള്ളതാണ് അക്കാര്യം.


മദ് യനിലെ വീട്ടിൽ കഴിഞ്ഞിരുന്നപ്പോൾ ആടുകൾകൾക്ക് ഇല തച്ചിട്ടു കൊടുക്കാൻ മൂസ (അ) ഒരു വടി എപ്പോഴും കൊണ്ടുനടന്നിരുന്നു. ഈജിപ്തിലേക്കുള്ള യാത്രയിലും ആ വടി തന്റെ സന്തത സഹചാരിയെപ്പോലെ കൂടെ കൊണ്ടുപോയിരുന്നു ആ വടിക്ക് ദിവ്യമായ വല്ല ശക്തിവിശേഷങ്ങളും ഉള്ളതായി മൂസ (അ)ഒരിക്കലും അറിഞ്ഞിരുന്നില്ല ദൈവം ചോദിച്ചു : എന്താണ് മൂസേ നിന്റെ വലത്തേ കയ്യിൽ? 


വിനയാന്വിതനായി മൂസ (അ) പ്രതിവചിച്ചു :അത് എന്റെ വടിയാണ് മൂസ (അ)അവിടെ നിർത്തിയില്ല. വടിയുടെ പ്രയോജനങ്ങൾ മൂസ (അ) എണ്ണിപ്പറയാൻ തുടങ്ങി എന്തിന്? ദൈവത്തോടുള്ള വർത്തമാനം ദീർഘിപ്പിക്കാൻ മൂസ (അ)കൊതിച്ചതുതന്നെ കാരണം മൂസ (അ) അങ്ങ് പറയാൻ തുടങ്ങി :എന്റെ വടിയാണിത് ഞാനിത് ചാരി നിൽക്കാറുണ്ട് ആട്ടിന് ഇല തച്ചിട്ടു കൊടുക്കാൻ ഞാനിത് ഉപയോഗിക്കാറുണ്ട് വേറെയും പ്രയോജനങ്ങൾ ഈ വടികൊണ്ട് എനിക്കുണ്ട് .


മൂസാ അതൊന്ന് നിലത്തിടുക? ഈശ്വരാജ്ഞ മൂസ വടി നിലത്തിട്ടപ്പോഴോ ഇഴയുന്ന നാഗമായി ആ വടി പേടിക്കേണ്ട അതിങ്ങെടുത്തോ അത് അതിന്റെ പ്രാഗ് രൂപം പ്രാപിക്കും. പേടിച്ചുകൊണ്ടാണെങ്കിലും ഇഴയുന്ന പാമ്പിനെ മൂസ (അ) കയ്യിലെടുത്തപ്പോഴോ അത് സാധാരണപോലെ വടിയായി മാറി മറ്റൊരു ദൃഷ്ടാന്തവും കൂടി നൽകി മൂസയ്ക്ക് ദൈവം ധവളകരം കൈമാറോട് ചേർത്തു പിടിക്കേണ്ട താമസം എന്തെന്നില്ലാത്ത വെള്ളനിറത്തിൽ കൈ പ്രകാശിക്കുന്ന ദൈവിക ദൃഷ്ടാന്തം.


വീണ്ടും ഫറോവയുടെ അടുക്കലേക്ക്


ഫറോവ നാട്ടിൽ വലിയ ആളായി ഞെളിഞ്ഞു നടിക്കുകയാണ്. നാട്ടിൽ കുഴപ്പം വിതച്ചിരിക്കുന്നു. അവൻ ഫറവാന്റെ ജനം ദൈവ നിഷേധികളായി തീർന്നിരിക്കുന്നു ഫറോവയുടെ ജനം നാട്ടിൽ കുഴപ്പമുണ്ടാക്കിയിരിക്കുന്നു. ദൈവനിഷേധവും നാട്ടിൽ കുഴപ്പമുണ്ടാക്കലും അല്ലാഹുവിന് ഇഷ്ടമല്ല. അതുകൊണ്ട് മൂസ (അ) ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലണമെന്ന് ദൈവം നിനച്ചു. 


പക്ഷേ മൂസ (അ) എങ്ങനെ ഫറോവയെന്ന ഏകഛത്രാധിപതിയുടെ അടുത്ത് ചെല്ലും ? എട്ട്പത്ത് കൊല്ലം മുമ്പ് ഒരു ഖിബ്ത്വിയെ വധിച്ച കുറ്റവാളിയാണ് മൂസ (അ) കുറ്റം ചെയ്ത ശേഷം നാടുവിട്ട പ്രതിയാണ്. മൂസ (അ) സേനക്ക് മൂസ (അ)മിനെ നല്ലവണ്ണം അറിയാം. കൊട്ടാരനിവാസികൾക്കും മൂസ (അ) ഒട്ടും അപരിചിതനല്ല. 


ഫറോവയുടെ അടുത്ത് ചെല്ലാനുള്ള കല്പന ലഭിച്ചയുടൻ മൂസ (അ) പറഞ്ഞതിങ്ങനെ : ദൈവമേ അവരിൽപെട്ട ഒരാളെ കൊന്നയാളാണ് ഞാൻ അവർ എന്നെ കൊല്ലുമോ എന്ന് ഞാൻ ഭയപ്പെടുന്നു. നാവിന് കൊഞ്ഞ ഉള്ളതും മൂസ (അ) ഓർത്തു പക്ഷേ എല്ലാം ദൈവത്തിനറിയാമല്ലോ. 


വിശുദ്ധ ഖുർആനിന്റെ വാക്കുകളിൽ :മർദ്ദകരായ ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലാൻ നിന്റെ നാഥൻ മൂസ (അ)മിനെ വിളിച്ച സന്ദർഭം ഓർക്കുക മൂസ (അ)മിന്റെ മറുപടി ഇങ്ങനെയായിരുന്നു അവർ എന്നെ കളവാക്കുമോ എന്ന് ഞാൻ പേടിക്കുന്നു എനിക്ക് നാവിന് സ്ഫുടതയില്ലല്ലോ അതുകൊണ്ട് എന്റെ ജ്യേഷ്ഠൻ ഹാറൂൻ എന്നയാളെ എന്നോടൊപ്പം പറഞ്ഞയച്ചാലും ഞാൻ ചെയ്ത കുറ്റത്തിന് അവർ എനിക്ക് വധശിക്ഷ വിധിക്കുമോ എന്നും എനിക്ക് പേടിയുണ്ട് അല്ലാഹു പറഞ്ഞു : നിങ്ങൾ രണ്ടു പേരും പോവുക ഞാനുമുണ്ട് നിങ്ങളോടൊപ്പം ഫറോവയുടെ അടുത്തെത്തിയാൽ നിങ്ങൾ പറയേണ്ടതിതാണ് : പ്രപഞ്ചനാഥനായ അല്ലാഹു പറഞ്ഞയച്ചതാണ് ഞങ്ങളെ ഇസ്രയേൽ സന്തതികളെ ഞങ്ങളോടൊപ്പം വിട്ടുതരണം അതാണ് ഞങ്ങളുടെ ഡിമാന്റ് ഫറോവയോട് മൃദുലമായി സംസാരിക്കണമെന്നും അല്ലാഹു മൂസയ്ക്കും ഹാറൂനും നിർദ്ദേശം നൽകി.


മൂസ (അ)മും ഹാറൂനും ഫറോവയുടെ അടുക്കലെത്തി ദർബാറിൽ നിന്നുകൊണ്ടവർ മതപ്രഭാഷണം നടത്താൻ തുടങ്ങി ഫറോവ ക്രുദ്ധനായി എന്റെ രാജസദസ്സിൽ വന്ന് എന്നെ ഉപദേശിക്കാൻ ഈ യുവാവാര് ? നമുക്ക് പുഴയിൽ ഒലിച്ചു പോകുമ്പോൾ കിട്ടിയതല്ലേ ഇവനെ ? എടാ നിന്നെ ഞങ്ങളല്ലേ പോറ്റിയത് ? ഒരുപാട് വർഷങ്ങൾ ഇവിടെ പാർത്തിരുന്നില്ലേ എടാ നീ? നീ ഒരു ചെറ്റത്തരവും ചെയ്ത് ഇവിടെനിന്ന് തടിതപ്പിയവനല്ലേ? നന്ദികെട്ടവനെ ഞങ്ങളെ ഉപദേശിക്കാൻ നിനക്കെന്തവകാശം ?


മൂസ (അ) കോപാകുലനായില്ല. ഫറോവ പറഞ്ഞത് നിഷേധിച്ചതുമില്ല. ഫറോവയോട് ക്ഷമ യാചിച്ചതുമില്ല. മൂസ (അ) ഫറോവയോട് ഗാംഭീര്യത്തോടെ തുറന്ന് സംസാരിച്ചു ഞാൻ വഴിതെറ്റി നടന്നിരുന്ന കാലത്ത് ചെയ്തതാണ് ആ നീച കൃത്യം അങ്ങനെയാണ് ഞാൻ നാടുവിട്ടത്. ഇപ്പോൾ എന്റെ നാഥൻ എനിക്ക് ജ്ഞാനം നൽകിയിരിക്കുന്നു. എന്നെ അവൻ അവന്റെ ദൂതനാക്കിയിരിക്കുന്നു. രാജാവ് എന്നെ പോറ്റിയ മഹത്വം പറഞ്ഞല്ലോ. എന്നാൽ അതിന്റെ പശ്ചാത്തലത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കു ആൺകുഞ്ഞുങ്ങളെ ഹനിക്കാൻ അങ്ങ് കല്പന പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ എന്റെ ഉമ്മ എന്നെ നദിയിലെറിയുമായിരുന്നോ? താങ്കളെന്നെ പോറ്റിയതിലെന്തിരിക്കുന്നു? അത് നിങ്ങൾക്ക് പിഴച്ചതല്ലേ? ഇസ്രയേൽ സന്തതികളോട് താങ്കൾ ചെയ്ത നിഷ്ഠൂരമായ ക്രൂരതകൾക്ക് വല്ല കണക്കുമുണ്ടോ? ഇസ്രയേൽ സന്തതികളിൽപെട്ട ആയിരക്കണക്കിന് കൂഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊലക്കത്തിക്ക് ഇരയാക്കിയ താങ്കൾ അവരിൽപെട്ട ഒരു കുഞ്ഞിനെ പോറ്റിയതിന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല അല്ലയോ ചക്രവർത്തി തിരുമനസ്സേ ഇസ്രയേൽ സന്തതികളെ അങ്ങ് അടിമകളാക്കി വെച്ചതിന് അതൊന്നും ന്യായീകരണമാവുന്നില്ല.


മൂസയുടെ വാഗ്ധോരണികൾക്ക് മറുപടി നൽകാൻ ഫറോവയ്ക്ക് സാധിച്ചില്ല. ഒഴിഞ്ഞു മാറാനായി അയാൾ ഒരു ചോദ്യം ഉന്നയിച്ചു നീ ഒരു പ്രപഞ്ചനാഥനെക്കുറിച്ച് പറഞ്ഞതു കേട്ടല്ലോ അതാരാണ് 


ആകാശഭൂമികളുടെ നാഥൻ 


ഫറോവ വീണ്ടും ക്രൂദ്ധനായി. പക്ഷേ സുസ്മേരവദനനായി മൂസ (അ) തുടർന്നു : നിങ്ങളുടെയും നിങ്ങളുടെ പൂർവ പിതാക്കന്മാരുടെയും നാഥൻ. ഫറോവയ്ക്ക് സഹികെട്ടു. അയാൾ ആക്രോശിച്ചു : ദൈവദൂതനാണെന്ന് പറഞ്ഞ് വന്നിരിക്കുന്ന ഇവൻ ഭ്രാന്തനാണ് പക്ഷേ മൂസ (അ) ഇതൊന്നും കേട്ട് സംസാരം നിർത്തിയില്ല. വാചാലമായി മൂസ (അ) പ്രസംഗിച്ചു കൊണ്ടിരുന്നു കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥൻ.


മാരണക്കാരോടൊപ്പം


പ്രസംഗം നിർത്തിയ ശേഷം മൂസ (അ)പറഞ്ഞു: അമാനുഷ ദൃഷ്ടന്തങ്ങളുമായാണ് ഞാൻ വന്നിരിക്കുന്നത് ഫറോവ പറഞ്ഞു : എന്നാലതൊന്ന് കാണട്ടെ മൂസ (അ) തന്റെ കൈയിൽ പിടിച്ചിരുന്ന വടി നിലത്തിട്ടു ഉടനെയത് ഇഴയുന്ന പാമ്പായി മാറി കൈ മാറിൽ വച്ചു. മൂസ (അ) പ്രകാശിച്ചു കൊണ്ടിരിക്കുന്ന കരം മൂസ (അ) ഫറോവാ പ്രഭൃതികൾക്ക് കാട്ടിക്കൊടുത്തു ഫറോവ തന്റെ മന്ത്രിമാരെ നോക്കിയിട്ട് പറഞ്ഞു : ഇയാൾ ശരിക്ക് പഠിച്ച മായാജാലക്കാരനാണ്. മന്ത്രിമാർ ഫറോവയോട് യോജിച്ചു അവർ പറഞ്ഞു : ഇവൻ മായാജാല വിദഗ്ദ്ധൻ തന്നെയാണ് ഫറോവ മന്ത്രിമാരുടെ നേരേ തിരിഞ്ഞ് വീണ്ടും ഇയാൾ തന്റെ ഇന്ദ്രജാലം കൊണ്ട് നിങ്ങളെയൊക്കെ ഇവിടെ നിന്ന് നിഷ്ക്രമിപ്പിക്കാനുള്ള നീക്കത്തിലാണ്. പറയൂ ഇവനെ നമ്മളെന്തു ചെയ്യണം

മന്ത്രിമാർ അനുനായ സ്വരത്തിൽ പറഞ്ഞു :മിസ്രയീം രാജ്യത്തെ എല്ലാ ഇന്ദ്രജാലക്കാരെയും നമുക്ക് വിളിപ്പിക്കുക അവർ തങ്ങളുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് മൂസയെ തറ പറ്റിക്കട്ടെ ഫറോവ പറഞ്ഞു :നല്ല ഉപായം നല്ല ഉപായം നമുക്ക് നല്ല ഒരു ദിവസം തെരഞ്ഞെടുക്കുക മൂസയും നമ്മുടെ ഇന്ദ്രജാലക്കാരും തമ്മിലുള്ള ഒരു മത്സരം തന്നെയാവട്ടെ മൂസ പരാജയപ്പെടുന്നത് നമുക്ക് കണ്ടാസ്വദിക്കാം.


മാജിക്ക് മത്സരം കാണാൻ അതിരാവിലെത്തന്നെ ആളുകൾ മത്സര ഗോദയിലേക്ക് പുറപ്പെട്ടു. കുട്ടികളും വൃദ്ധ ജനങ്ങളും, യുവാക്കളും എല്ലാവരും അക്കൂട്ടതിലുണ്ട്. മാജിക്കുകാരെക്കുറിച്ചും മാജിക്കിനെ സംബന്ധിച്ചുമൊക്കെയുള്ള സംസാരം പോടിപൊടിക്കുകയാണ്. ഉസ് വാൻ സിറ്റിയിലെ മാജിക്കുകാരൻ വന്നു കഴിഞ്ഞോ? കൂട്ടത്തിൽ ഒരാൾ ചോദിച്ചു. അതെ ഉക്സുർ ഝീസ തുടങ്ങി ഈജിപ്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഇന്ദ്രജാലക്കാരും എത്തിയിട്ടുണ്ട്. 


മറ്റൊരാൾ പ്രതിവചിച്ചു ആരു വിജയിക്കുമെന്നാണ് നിന്റെ അഭിപ്രായം? ഈജിപ്തിലെ മാജിക്കുകാർ തന്നെ.

മൂസയ്ക്കും ഹാറൂനും നമ്മുടെ ഇന്ദ്രജാലക്കാരെ തോൽപിക്കാൻ എങ്ങനെ സാധിക്കും? മൂസയും അവന്റെ ജ്യേഷ്ഠൻ ഹാറൂനും മാജിക്ക് പഠിച്ചിട്ടുണ്ടോ? അവർ എവിടെന്ന് പഠിക്കാൻ? രാജകൊട്ടാരത്തിൽ വളർന്നവനാണ് മൂസ (അ) പിന്നെ നാടുവിട്ടു ഈജിപ്തിൽ വെച്ച് അയാൾ ഇന്ദ്രജാലം പഠിച്ചിട്ടില്ല എന്നെനിക്ക് ഉറപ്പാണ് പിന്നെ?


അയാൾ പോയ മദ് യനിൽ വെച്ച് മായാജാലം പഠിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല കാരണം അവിടെ മാജിക്ക് എന്നൊന്നില്ല ?


മാന്ത്രികന്മാർ ഇസ്‌ലാമിലേക്ക് 


ഇസ്രയേൽ സന്തതികളും മത്സരം കാണാനെത്തി ഭഗ്നാശയുടെയും പ്രത്യാശയുടെയും സമ്മിശ്ര വികാരത്തോടെയാണ് അവർ വന്നണഞ്ഞത് അവരുടെ ചുണ്ടുകളിൽ പ്രാർത്ഥന മന്ത്രങ്ങൾ അല്ലാഹു ഇംറാന്റെ പുത്രൻ മുസയെ അനുഗ്രഹിക്കട്ടെ ഇസ്രയേൽ സന്തതികളെ ദൈവം തുണയ്ക്കട്ടെ വിചിത്രമായ വേഷഭൂഷാദികളോടെ മാജിക്കുകാരെത്തി അവരുടെ കൈകളിൽ വടിയും കയറുമുണ്ട്.


മാജിക്കുകാരോട് മൂസ (അ) മൊഴിഞ്ഞു : നിങ്ങൾ പ്രകടനം ആരംഭിച്ചുകൊള്ളുക അവർ തങ്ങളുടെ വടിയും കയറും നിലത്തിട്ടു. അപ്പോൾ അത്ഭുതം സംഭവിച്ചു നിരവധി പാമ്പുകൾ നിലത്ത് ഇഴയുന്ന മാരക വിഷമുള്ള പാമ്പുകളെ കണ്ട് ജനം ഭയന്നുവിറച്ചു.അവർ പിന്നോട്ട് മാറി ചിലർ പാമ്പ് ! പാമ്പ്! എന്ന് നിലവിളിച്ചു

പെണ്ണുങ്ങൾ അലമുറയിട്ടു,കുട്ടികൾ കരഞ്ഞു. മത്സര ഗോദയിൽ സർവ്വത്ര ബഹളം

പാമ്പ്........പാമ്പ്. .......ജനങ്ങൾ വിളിച്ചു കൂവി .....


മൂസ (അ)മിന്റെ ഊഴമായി. മൂസ (അ) തന്റെ വടി നിലത്തിട്ടു. അത് ഒരു ഭീകര സർപ്പമായി ഇന്ദ്രജാലക്കാരുടെ സകല പാമ്പുകളുടെയും ഈ ഭീകരൻ വിഴുങ്ങി.

ഇന്ദ്രജാലക്കാരൻ അന്തം വിട്ടു മൂസ(അ)മിന്റെത് ഇന്ദ്രജാലമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു അത് ദൈവത്തിങ്കൽ നിന്ന് ലഭിച്ച അനർഘമായ വരദാനമാണെന്ന് മനസ്സിലാക്കിയ അവർ മൂസയുടെ പ്രവാചകത്വത്തിൽ വിശ്വസിച്ചു അവർ വിളിച്ചു പറഞ്ഞു; മൂസയുടെയും ഹാറൂന്റെയും ദൈവത്തിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു പ്രപഞ്ചനാഥനായ അല്ലാഹുവിൽ ഞങ്ങൾ വിശ്വാസമുറപ്പിച്ചുകഴിഞ്ഞു.


ഫറോവക്ക് ഭ്രാന്ത് പിടിച്ചതു പോലെയായി. നിൽക്കക്കള്ളിയില്ലാതായി അയാൾക്ക് പാവം ഫറോവ അയാൾ പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ജാലവിദ്യകൊണ്ട് മൂസയെ പരാജയപ്പെടുത്താമെന്നാണ് മൂപ്പൻ വിചാരിച്ചത്. പക്ഷേ ജാലവിദ്യക്കാർ മൂസയുടെ സേനാനികളായിത്തീർന്നിരിക്കുകയാണ് അയാൾ എയ്ത അമ്പ് അയാൾക്ക് തന്നെ തിരിച്ചുകൊണ്ട പ്രതീതി.


ഫറോവ ആക്രോശിച്ചു മൂസതന്നെയായിരിക്കും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ചത് നിങ്ങളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ വലത്തേ കൈയും ഇടത്തേ കാലും ഞാൻ മുറിച്ചുമാറ്റും.


മൂസയുടെ വിജയം ഫറോവയുടെ ഉറക്കം കെടുത്തി അദ്ദേഹത്തിന് അന്നപാനിയങ്ങൾ വേണ്ടാതെയായി ഫറോവ തന്റെ ജനതയോട് സംസാരിച്ചു :ഞാനല്ലയോ ഈജിപ്തിന്റെ രാജാവ് ഈ നദികൾ ഒഴുകുന്നത് എന്റെ ആധിപത്യത്തിൻ കീഴിലല്ലോ?


ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്കുണ്ടോ? വിഡ്ഢിത്തത്തിന്റെ പര്യായമായതുകൊണ്ടാവാം ഫറോവ ഇത്രയും കൂടി പറഞ്ഞു : മൂസ ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ടല്ലോ ഹാമാൻ ഉയർന്ന ഒരു കെട്ടിടം പണിയട്ടെ അതിന്റെ മുകളിൽ കയറി ഞാൻ നോക്കട്ടെ അങ്ങനെ ഒരു ദൈവമുണ്ടോയെന്ന് ഹാമാൻ കെട്ടിടം പണിയാൻ തുടങ്ങി ഭയങ്കര ഉയരമുള്ള കെട്ടിടം പക്ഷേ ആ കെട്ടിടം ആകാശത്തോളം പൊങ്ങിയോ? 


ഒരിക്കലുമില്ല ചന്ദ്രനിൽ പോലുമെത്തില്ല പോട്ടെ മേഘത്തെപ്പോലും പ്രാപിച്ചില്ല നക്ഷത്രങ്ങളെ പുൽകാൻ ആ കെട്ടിടത്തിന് സാധിച്ചില്ല പോട്ടെ ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രമാണല്ലോ സൂര്യൻ അവിടെപ്പോലും എത്തിയില്ല എന്നിട്ടല്ലേ ആകാശത്തോളം ഉയരാൻ പാവം ഫറോവ അയാൾ നാണിച്ചു നമ്രശിരസ്കരനായി ഇരുന്നുപോയി ഭൂമിയെയും ഉന്നതാകാശകങ്ങളെയും സൃഷ്ടിച്ചു സംവിധാനിച്ച ഏകഛത്രാധിപതിയായ ദൈവത്തെ പാവം ഫറോവയ്ക്ക് അറിയില്ല.


ഫറോവ മൂസയെ കൊല്ലാനൊരുങ്ങി അപ്പോൾ ഫറോവയുടെ ഒരു ബന്ധു മുന്നോട്ടു വന്നു പറഞ്ഞു : എന്റ നാഥൻ ഈശ്വരനാണ് എന്നുൽഘോഷിക്കുന്ന ഒരാളെ കൊല്ലുകയോ? അദ്ദേഹം ദൈവത്തിങ്കൽ നിന്ന് വ്യക്തമായ ദൃഷ്ടന്തങ്ങളും കൊണ്ടവന്നിട്ടുണ്ടല്ലോ നിങ്ങളെന്തിനു മൂസയെ ഉപദ്രവിക്കണം ? 


നിങ്ങൾ അയാളിൽ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട അയാളെ അയാളുടെ വഴിക്ക് വിട്ടേക്ക് അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ അതിന്റെ പാപം അയാൾ പേറിക്കൊള്ളും ഇനി അദ്ദേഹം സത്യം ആണ് പറയുന്നതെങ്കിൽ അദ്ദേഹത്തെ ദ്രോഹിച്ചു പാപം നിങ്ങൾ പേറേണ്ടിവരും ഇതുകേട്ട് ഫറോവ ക്രുദ്ധനായി ഫറോവ ആ സത്യവിശ്വാസിയെ കൊല്ലാനോങ്ങി പക്ഷേ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

You may like these posts